കന്നയ്യ കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് തീരുമാനം തുലച്ചത് കാമ്പസുകൾ കേന്ദ്രീകരിച്ച് വിഘടനവാദം പരിപോഷിക്കാൻ നടന്ന ഗൂഢാലോചന; കാശ്മീർ സ്വതന്ത്രവാദിയായ ഉമർ ഖാലിദ് പദ്ധതിയിട്ടത് 18 സർവ്വകലാശാലകളിൽ അഫ്സൽ ഗുരു അനുസ്മരണം നടത്താൻ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർത്ഥി നേതാവ് കനയ്യകുമാറിനെതിരെ ഡൽഹി പൊലീസിന്റെ നടപടി ഗുണം ചെയ്തത് വിഘടനവാദികൾക്ക് മാത്രം. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന കേന്ദ്ര രഹസ്യാന്വേഷണ റിപ്പോർട്ട് പോലും പരിഗണിക്കാതെയാണ് കനയ്യകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജെഎൻയുവിലെ പ്രശ്നങ്ങളിൽ കനയ്യ കക്ഷിയല്ലെന്നും ഉമർ ഖാലിദാണ് ഇതിന് പിന്നിലെന്നും കേന്ദ്ര സർക്കാർ ഏജൻസിയുടെ റിപ്പോർട്ടിൽ വ്യക്തമാണ്. അഫ്സൽ ഗുരുവിന്റെ വികാരമുയർത്തി കാശ്മീർ സ്വതന്ത്രതാ വാദം ശക്തമാക്കുകയായിരുന്നു ലക്ഷ്യം. കാശ്മീർ സ്വതന്ത്രയാക്കണമെന്ന് വാദിക്കുന്ന ഉമർഖാലിദിന്റെ നേതൃത്വത്തിൽ പത്ത് പേരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. രാജ്യത്തെ 18 സർവ്വകലാശാലകളിൽ ഇത്തരം ആശയം എത്തിക്കാനുള്ള വമ്പൻ പദ്ധതിയാണ് ഒരുക്കിയത്.
ക്യാമ്പസിനുള്ളിലെ രാജ്യസ്നേഹികളുമായി ചേർന്ന് ഈ പദ്ധതി പൊളിക്കാൻ സർക്കാരിനായില്ല. മറിച്ച് ഈ റിപ്പോർട്ടിലൊന്നും പറയാത്ത കനയ്യ കുമാറിനെ അറസ്റ്റ് ചെയ്ത് എല്ലാം ഇല്ലായ്മ ചെയ്യുകയും ചെയ്തു. ഉമർ ഖാലിദും സംഘവും ഉദ്ദേശിച്ചതിലും അധികം കാര്യങ്ങൾ നടക്കുകയും ചെയ്തു. ജെഎൻയുവിലെ പ്രശ്നങ്ങൾ ആഗോള മാദ്ധ്യമങ്ങൾ ചർച്ച ചെയ്തു. ഇതോടെ കാശ്മീരിൽ രാജ്യത്തിന് അകത്തു തന്നെ രണ്ട് അഭിപ്രായം ഉണ്ടെന്ന വാദമാണ് പുറം ലോകത്ത് എത്തിയത്. കാമ്പസിലേക്ക് പൊലീസിനെ അയച്ചും വിദ്യാർത്ഥിയൂണിയൻ പ്രസിഡന്റിനെ അറസ്റ്റുചെയ്തും രാജ്യത്തിന്റെ അഭിമാനമായ ഒരു സർവകലാശാലയെ തകർക്കുകയാണ് കേന്ദ്ര സർക്കാർ എന്ന വാദവും ശക്തമായി. കനയ്യ കുമാറിനെതിരെ വ്യക്തമായ തെളിവുണ്ടെന്നാതിയിരുന്നു ഡൽഹി പൊലീസ് മേധാവി ബി.എസ് ബസ്സിയുടെ അവകാശവാദവും.
എന്നാൽ വിശ്വസനീയ കേന്ദ്രത്തിൽ നിന്നുമുള്ള വിവരമെന്നതിൽ കവിഞ്ഞ് തെളിവുകളൊന്നും ഡൽഹി പൊലീസ് ഹാജരാക്കിയില്ല. രാജ്യവിരുദ്ധ മുദ്രാവാക്യം ഉയർന്ന പരിപാടിയുടെ സംഘാടകൻ കനയ്യ കുമാർ അല്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ പരിപാടിയുടെ സംഘാടകരും സർവ്വകലാശാലയിലേക്ക് വിഘടനവാദ മുദ്രാവാക്യവുമായി ആരെങ്കിലും കടന്നു കയറിയിട്ടുണ്ടെങ്കിലും അവരും രക്ഷപ്പെട്ടു. പത്ത് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് വിഘടനവാദ ലക്ഷ്യത്തോടെയുള്ള പരിപാടി നടന്നതെന്നും വ്യക്തമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ഡെമോക്രാറ്റിക്ക് സ്റ്റുഡന്റ് യൂണിയൻ നേതാവ് ഉമർ ഖാലിദാണ് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതെന്ന് പറയുന്നുമുണ്ട്.
വിശ്വാസയോഗ്യമായ കേന്ദ്രത്തിൽനിന്നുള്ള തെളിവുകൾ മാത്രമുണ്ടെന്ന് പറയുന്ന കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തപ്പോൾ വ്യക്തമായ പരാമർശമുള്ള ഉമർ ഖാലിദ് അന്ന് ദേശീയ ചാനലിലെ വാർത്താ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. അതിനിടെ കശ്മീരിൽ നിന്നുള്ള പത്ത് പേർ ജെ.എൻ.യുവിൽ എത്തിയിരുന്നുവെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ടു ചെയ്തു. ഇവരായിരുന്നു ക്യാമ്പസിലെ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകിയത്. ഉമർ ഖാലിദായിരുന്നു പ്രതിഷേധ പരിപാടിയുടെ മുഖ്യ സംഘാടകൻ എന്ന് പൊലീസ് റിപ്പോർട്ടിലും പറയുന്നുണ്ട്. ഇതോടെ സംഭവത്തിന്റെ ഉത്തരവാദിത്തം ഉമർ ഖാലിദിലേക്കാണ് നീളുന്നത്. ഇവരൊക്കെ രക്ഷപ്പെടുന്ന സ്ഥിതിയാണ് ഡൽഹി പൊലീസിന്റെ നടപടികളുണ്ടാക്കിയത്.
പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ വാർഷികദിനമായ ഫെബ്രുവരി ഒമ്പതിന് വൈകിട്ടാണ് സംഭവം നടക്കുന്നത്. തീവ്ര ഇടതുപക്ഷ സംഘടനയായ ഡി.എസ്.യു. നേതാവ് ഉമർ ഖാലിദിന്റെ നേതൃത്വത്തിലുള്ള സംഘം വൈകിട്ട് അഞ്ച് മണിക്ക് ക്യാമ്പസിലെ സബർമതി ധാബക്ക് അടുത്ത് കശ്മീരുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് 14 ാംതിയ്യതി ഡൽഹി പൊലീസ് ആഭ്യന്തര വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കം ജെ.എൻ.യു. അധികൃതർ തടഞ്ഞതോടെ പ്രവർത്തകർ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. അവർ വിളിച്ച രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. ഇന്ത്യ തകരുന്നത് വരെ ഞങ്ങളുടെ പോരാട്ടം തുടരും, ഇന്ത്യ ഗോ ബാക്ക്, പാക്കിസ്ഥാൻ സിന്ദാബാദ്.. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നു.
വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കനയ്യ കുമാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധ പ്രകടനം നടന്ന സ്ഥലത്തുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പിറ്റേദിവസമാണ് കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ വ്യക്തമായ തെളിവുകളുണ്ടായിട്ടും പരിപാടി സംഘടിപ്പിച്ച ഉമർ ഖാലിദ് അറസ്റ്റിലായില്ല. എന്നു മാത്രമല്ല ഒരു ദേശീയ വാർത്താ ചാനലിൽ ഉമർ ഖാലിദ് രാത്രി ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. റിപ്പോർട്ടിൽ വ്യക്തമായ പരാമർശമുള്ള ഉമറിനെ അറസ്റ്റ് ചെയ്യാതെ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത് ഭരണകക്ഷിയുടെ പോഷക സംഘടനയായ എ.ബി.വി.പിക്ക് ജെ.എൻ.യുവിൽ മേൽക്കൈ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നാണ് ഉയരുന്ന ആരോപണം. ഉമർ ഖാലിദിനെതിരെ പൊലീസ് ലുക്ക് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റിയ അഫ്സൽ ഗുരുവിനെ കുറിച്ചുള്ള ഡോക്യുമെന്റെറിയുടെ പ്രദർശനം തടഞ്ഞതാണ് ഖാലിദിനെയും സംഘത്തേയും ഇതിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. മാസങ്ങൾ മുമ്പേ ഖാലിദിന്റെ നേതൃത്വത്തിൽ അഫ്സൽ ഗുരു അനുസ്മരണം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കനയ്യ കുമാർ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും ഇതിലുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ കനയ്യകുമാറിനെതിരെ എന്തിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്നതാണ് ഉയരുന്ന ചോദ്യം. അതേസമയം കനയ്യ കുമാറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ് മേധാവി ബി.എസ് ബസ്സി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അദ്ദേഹത്തെ വിളിച്ചുവരുത്തി വിഷയം ചർച്ച ചെയ്തിരുന്നു.
ഡൽഹി പൊലീസിലെ ചില ഉദ്യോഗസ്ഥരുടെ അമിതാവേശമാണ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്താൻ കാരണമെന്ന് ആഭ്യന്തര മന്ത്രാലയ വ്യത്തങ്ങൾ പറഞ്ഞു. ഈ അമിതാവേശമാണ് കാര്യങ്ങൾ കൈവിട്ട് പോകാൻ കാരണം. നിയമവും നിലയും മറന്ന അഭിഭാഷകർ ഡൽഹി പട്യാലഹൗസ് കോടതിയിൽ ഇന്നലെ ഗുണ്ടകളായി അഴിഞ്ഞാടിയതും പൊലീസ് കണ്ണടച്ചതു കൊണ്ട് മാത്രമാണ്. കോടതിയിൽ ഹാജരാക്കാൻ പൊലീസ് സംരക്ഷണയിൽ കൊണ്ടുവന്ന കനയ്യ കുമാറിനെ ക്രൂരമായി മർദിച്ചു. നിലത്തിട്ടു ചവിട്ടുകയും കനയ്യയുടെ തലക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. രാജ്യദ്രോഹിയായ അവനെ വെടിവച്ചു കൊല്ലൂ, തൂക്കിക്കൊല്ലൂ എന്നാക്രോശിച്ചായിരുന്നു അഭിഭാഷകരുടെ ആക്രമണം. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കനയ്യ കുമാറിനെ കോടതി മാർച്ച് രണ്ടു വരെ 14 ദിവസത്തേക്കു ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ തിഹാർ ജയിലിലേക്കു മാറ്റി.
കേസ് പരിഗണിക്കാൻ കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നെ ആക്രമിച്ച അഭിഭാഷകൻ കോടതിയിൽ വലതു ഭാഗത്തിരിക്കുന്നതായി കനയ്യ മജിസ്ട്രേറ്റിനു ചൂണ്ടിക്കാണിച്ചു. ഉടൻ തന്നെ ഈ അഭിഭാഷകൻ കോടതിക്കുള്ളിൽനിന്ന പൊലീസുകാർക്കു മുന്നിലൂടെ പുറത്തേക്കിറങ്ങിപ്പോയി. ഇവരെ പോകാൻ അനുവദിച്ചതിനു മജിസ്ട്രേറ്റ് ഡൽഹി പൊലീസ് ഡിസിപിയെ ശാസിക്കുകയും ചെയ്തു. കനയ്യ കുമാറിന്റെ മൂക്കിനും കാലിനും പരിക്കേറ്റിട്ടുണ്ടെന്നു പരിശോധിച്ചശേഷം ഡോക്ടർമാർ പറഞ്ഞു. പട്യാല ഹൗസ് കോടതിക്കുള്ളിലെത്തിയാണു പരിക്കേറ്റ കനയ്യ കുമാറിനെ വൈദ്യസംഘം പരിശോധിച്ചത്. താൻ രാജ്യദ്രോഹിയല്ലെന്നു കനയ്യ കുമാർ കോടതിയിൽ വ്യക്തമാക്കി. രാജ്യദ്രോഹികളുമായോ ഭീകരപ്രവർത്തകരുമായോ ബന്ധമില്ല. രാഷ്ട്രീയപ്രേരിതമായാണു രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും കനയ്യ കുമാർ കോടതിയിൽ പറഞ്ഞു.
തനിക്കെതിരേ തെളിവുകൾ ഉണ്ടെങ്കിൽ ജയിലിൽ അടയ്ക്കാം. അല്ലാത്തപക്ഷം മാദ്ധ്യമവിചാരണ നടത്തരുത്. താനൊരു ഇന്ത്യക്കാരനാണെന്നും ഭരണഘടനയിലും രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും ഉറച്ച വിശ്വാസമുണെ്ടന്നും കനയ്യ പറഞ്ഞു. കോടതിക്കു പുറത്ത് തന്നെ ആക്രമിച്ച വ്യക്തി രക്ഷപെടുന്നത് പൊലീസ് നോക്കിനിന്നുവെന്നും കനയ്യ കോടതിയിൽ ബോധിപ്പിച്ചു. കനയ്യ കുമാറിന് ആന്തരികമായി പരിക്കേറ്റിട്ടുണ്ടെന്നും ചികിത്സയ്ക്കായി ഡോക്ടറെ കോടതിയിലേക്കു വിളിച്ചു വരുത്തിയെന്നും പൊലീസ് തന്നെ പറഞ്ഞിരുന്നു. എന്നാൽ, കനയ്യ കുമാറിനു നേരേ അക്രമം ഒന്നുമുണ്ടായില്ലെന്നും വിദ്യാർത്ഥി നേതാവിന്റെ ചെരിപ്പൂരിപ്പോവുക മാത്രമാണുണ്ടായതുമെന്ന ഡൽഹി പൊലീസ് കമ്മീഷണർ ബി.എസ്. ബസിയുടെ ന്യായീകരണം രൂക്ഷ വിമർശനങ്ങൾക്കിടയാക്കി. കനയ്യ കുമാറിന്റെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് ഡൽഹി പൊലീസ് കമ്മീഷണറുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നു സുപ്രീം കോടതി പറഞ്ഞു.
കനയ്യ കുമാറിനു പുറമേ കോടതിയിലെത്തുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ടതു പൊലീസിന്റെ ചുമതലയാണെന്നു ജസ്റ്റീസ് ജെ. ചെലമേശ്വർ, ജസ്റ്റീസ് അഭയ് മനോഹർ സാപ്രേ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ക്രമസമാധാനം നിലനിർത്തുന്നതിൽ പരാജയം നേരിട്ടതു സംബന്ധിച്ചു വിശദമായ റിപ്പോർട്ട് ഇന്നു സമർപ്പിക്കാൻ ബി.എസ്. ബസിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ജാദവ്പൂർ സർവകലാശാലയിലും പോസ്റ്ററുകൾ
ജാദവ്പൂർ സർവകലാശാലയിൽ (ജെയു) കാശ്മീരിനും മണിപ്പൂരിനും നാഗാലാൻഡിനും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പോസ്റ്ററുകൾ. 'കാശ്മീരിന്റെ സ്വാതന്ത്ര്യം, മണിപ്പൂരിന്റെ സ്വാതന്ത്ര്യം, നാഗാലാൻഡിന്റെ സ്വാതന്ത്ര്യം ഞങ്ങൾ ആവശ്യപ്പെടുന്നു' എന്നാണ് ഒരു പോസ്റ്ററിൽ ആവശ്യപ്പെട്ടത്. 'റാഡിക്കൽ' എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് വിവിധ വിദ്യാർത്ഥി യൂണിയനുകൾ പ്രതികരിച്ചു. ക്യാംപസിൽ ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായി. ഇതിനു പിന്നാലെ വിദ്യാർത്ഥി സംഘടനാ നേതാക്കളുമായി വൈസ് ചാൻസിലർ ചർച്ച നടത്തി. ഇന്നലെ ക്യാംപസിൽ പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റിയ അഫ്സൽ ഗുരുവിന് അനുകൂലമായി ഒരു സംഘം വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചിരുന്നു. സംഭവത്തിൽ പൊലീസിനെ ഇടപെടുത്തില്ലെന്നും വിഷയങ്ങൾ ക്യാംപസിൽ തന്നെ പരിശോധിക്കുമെന്നും വൈസ് ചാൻസിലർ പറഞ്ഞു.
Stories you may Like
- 'അഫ്സാന പറഞ്ഞത് പച്ചക്കള്ളം; ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു'
- അഫ്സാന പറഞ്ഞിടത്തെല്ലാം കുഴിച്ച് അവശരായി പൊലീസ്
- ഓമിക്രോൺ ജെഎൻ 1 ബാധിച്ചത് എങ്ങനെയെന്നും കണ്ടെത്തും; ഇനി ജനിതക ശ്രേണി പരിശോധന
- 'നൗഷാദിനെ കൊന്നുവെന്ന് മൊഴി നൽകാൻ പൊലീസ് മർദ്ദിച്ചു': അഫ്സാന
- നൗഷാദിന് സംഭവിച്ചത് എന്ത്? ഭാര്യയുടെ കുറ്റസമ്മതത്തിൽ വലയുന്നത് പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്