മൂന്ന് മലയാളികൾ ഐസിസിൽ ചേർന്നെന്ന് ഇന്നലെ മാതൃഭൂമി; പാലക്കാട്ടെ പത്രക്കാരൻ യുദ്ധം ചെയ്യുന്നെന്ന് ഇന്നു മനോരമയും; 300 ദിവസം മുമ്പ് മറുനാടൻ ഇത് പ്രസിദ്ധീകരിച്ചപ്പോൾ പിതാവിന് വിളിച്ചവർക്ക് എന്തെങ്കിലും പറയാനുണ്ടോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രണ്ട് ദിവസം മുമ്പ് രാജ്യത്തെ ഭീകര സംഘനകളുടെ സാന്നിധ്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യോഗം വിളിച്ചു. ഞെട്ടിക്കുന്ന വിവരങ്ങളാണ് യോഗത്തിൽ പങ്കുവയ്ക്കപ്പെട്ടത്. സിറിയയിൽ ഇസ്ലാമിക രാജ്യത്തിനായി പോരടിക്കുന്ന ഐസിസ് ഭീകരരുടെ റിക്രൂട്ട്മെന്റ് കേന്ദ്രമായി രാജ്യം മാറുന്നു. കേരളത്തിൽ നിന്നും മൂന്ന് പേർ യുദ്ധത്തിൽ പങ്കെടുക്കുന്നുവെന്നും ഈ യോഗം സ്ഥിരീകരിച്ചു. ഇതോടെ മാതൃഭൂമിയുടെ ഒന്നാം പേജിൽ ഐസിസിലെ മലയാളി ബന്ധം വാർത്തയായി വന്നു. ഇന്ന് മനോരമയും അത് ഏറ്റു പിടിച്ചു. കുറച്ചു കൂടി വ്യക്തത വരുത്തി ഒരു മാദ്ധ്യമ പ്രവർത്തകനാണ് യുദ്ധമുഖത്തുള്ളതെന്ന് മനോരമ വിശദീകരിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തിൽ പങ്കുവച്ച വിവരങ്ങളാണ് ഇവ. സംസ്ഥാന പൊലീസും ഇക്കാര്യങ്ങൾ മാസങ്ങൾക്ക് മുമ്പേ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന പൊലീസിനും ഇതു സംബന്ധിച്ച വ്യക്തമായ സൂചന കിട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ 2014 ഒക്ടോബർ 18ന് മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. ഐസിസ് ഭീകരതയുടെ വേരുകൾ കേരളത്തിലും; ഭീകര ബന്ധമുള്ളവരിൽ മലയാളി യുവാക്കളുമെന്ന് സൂചന; പാലക്കാട് സ്വദേശിയുടെ ഐസിസ് ബന്ധത്തെകുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി-എന്നായിരുന്നു ആ വാർത്ത. ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര വകുപ്പ് നടത്തിയ വെളിപ്പെടുത്തലുകൾ. ഇത് തന്നെയാണ് മാതൃഭൂമിയും മനോരമയും ഇപ്പോൾ നൽകിയതും.
പത്ത് മാസം മുമ്പ് മറുനാടൻ ഇന്റലിജൻസ് റിപ്പോർട്ടിനെ ഉദ്ദരിച്ച് വാർത്ത കൊടുക്കുമ്പോൾ കളിയാക്കലും കുറ്റപ്പെടുത്തലുമാണ് ഒരു വിഭാഗം ബോധപൂർവ്വം ശ്രമിച്ചത്. ഇസ്ലാമിക വിരുദ്ധ അജണ്ടയുമായി മറുനാടൻ നടത്തുന്ന കള്ള പ്രചരണമായിരുന്നു 2014 ഒക്ടോബറിലെ വാർത്തയെന്ന് പോലും കമന്റ് എത്തി. ഈ വർഷം ജൂണോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായി തന്നെ വിവരങ്ങൾ കിട്ടി. അക്കാര്യവും ജൂൺ 21ന് വിശദമായി റിപ്പോർട്ട് ചെയ്തു. മലബാർ ഐസിസിന്റെ റിക്രൂട്ട്മെന്റ് കേന്ദ്രമോ? യെമനിലെ യുദ്ധത്തിന് മലയാളികളേയും നിയോഗിച്ചിട്ടുണ്ടെന്ന് സൂചന; മൂന്ന് മലപ്പുറം സ്വദേശികളിൽ ഒരാൾ മതം മാറിയ വ്യക്തി; ഞെട്ടിക്കുന്ന കണ്ടെത്തലുമായി സിബിഐ-എന്നായിരുന്നു വാർത്ത.
- മലബാർ ഐസിസിന്റെ റിക്രൂട്ട്മെന്റ് കേന്ദ്രമോ? യെമനിലെ യുദ്ധത്തിന് മലയാളികളേയും നിയോഗിച്ചിട്ടുണ്ടെന്ന് സൂചന; മൂന്ന് മലപ്പുറം സ്വദേശികളിൽ ഒരാൾ മതം മാറിയ വ്യക്തി; ഞെട്ടിക്കുന്ന കണ്ടെത്തലുമായി സിബിഐ
- ഐസിസ് ഭീകരതയുടെ വേരുകൾ കേരളത്തിലും; ഭീകര ബന്ധമുള്ളവരിൽ മലയാളി യുവാക്കളുമെന്ന് സൂചന; പാലക്കാട് സ്വദേശിയുടെ ഐസിസ് ബന്ധത്തെകുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി
- ആരാണ് താഹിർ ഹസ്സൻ? അൽ ഖൈയ്ദയ്ക്ക് വേണ്ടി മലയാളത്തിൽ പോസ്റ്റിട്ടത് മാദ്ധ്യമ പ്രവർത്തകനോ? സിറിയയിൽ നിന്ന് പോസ്റ്റിടുന്നത് പാലക്കാട്ടെ ഒലവക്കാടുകാരനെന്ന് ജനം ടിവി; വിശദാംശങ്ങൾ തേടി രഹസ്യപൊലീസും
ഈ വാർത്ത ഇങ്ങനെയായിരുന്നു- കേരളത്തിൽനിന്ന് ഐ എസ് ഐ എസ് ഭീകരവാദികൾ യുവാക്കളെറിക്രൂട്ട് ചെയ്തതായി സൂചന നൽകി സി ബി ഐ. ഇസ്ലാമിക തീവ്രവാദം അടിത്തട്ടിൽ വ്യാപകമാക്കിയാണ് കേരളത്തിൽനിന്ന് യുവാക്കളെ ഐ എസ് ഐ എസ് റിക്രൂട്ട് ചെയ്തിരിക്കുന്നതെന്നാണ് സി ബി ഐ സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. മൂന്നു പേരെയാണ് ഇത്തരത്തിൽ സംസ്ഥാനത്തുനിന്നു കൊണ്ടുപോയിരിക്കുന്നത്. ഇവരെല്ലാം മലപ്പുറം സ്വദേശികളാണെന്നും ഭീകരവാദവിരുദ്ധസംഘത്തിനു സി ബി ഐ സ്പെഷ്യൽ ബ്രാഞ്ച് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് വിശദമായ വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ മേധാവികളുടെ യോഗത്തിൽ കഴിഞ്ഞ ദിവസം വിളിച്ച് സി ബി ഐ റിപ്പോർട്ട് ചെയ്തു. പെരിന്തൽമണ്ണ സ്വദേശിയായ ഒരു യുവാവിനെ ഒമാനിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് ഇയാൾ യെമനിലേക്കും പോയി.ആഭ്യന്തരയുദ്ധം രൂക്ഷമായിട്ടും ഇതുവരെ ഇയാൾ തിരിച്ചെത്താത്തതിന്റെ കാരണം ചികഞ്ഞപ്പോഴാണ് ഇയാളുടെ തീവ്രവാദ ബന്ധം ഏതാണ്ട് ബോധ്യമായിരിക്കുന്നത്.
ഇയാൾക്കുശേഷം ഇതുപോലെ പോയ രണ്ടു മലപ്പുറം സ്വദേശികളും ഐ എസ് ഐ എസ് ഭീകരരോടൊപ്പമായിരിക്കാമെന്നാണ് സി ബി ഐ നിഗമനം. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഒരു മുൻ പ്രവാസിയാണ് ഇവരെ റിക്രൂട്ട് ചെയ്യുന്നതിന് സഹായം നൽകിയതെന്നാണ് സൂചന. ഇയാളേയും നിരീക്ഷിച്ചുവരികയാണ്. മലപ്പുറത്തുനിന്നുപോയ മൂന്നുപേരിൽ ഒരാൾ മതം മാറിയ ആളാണെന്നും പറയപ്പെടുന്നു. ഇവരെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ബന്ധുക്കളിൽനിന്നു ലഭ്യമല്ല. വീട്ടുകാരെയും ഇവർ കുറച്ചുനാളുകളായി ബന്ധപ്പെടുന്നില്ലെന്നും സി ബി ഐ സ്പെഷൽ ബ്രാഞ്ച നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് സംസ്ഥാന ഇന്റലിജൻസിനു സി ബി ഐ കൈമാറിയേക്കുമെന്നായിരുന്നു മറുനാടൻ വാർത്തി. ഈ സത്യസന്ധമായ റിപ്പോർട്ടിനുള്ള അംഗീകരാമാണ് ഇപ്പോൾ മാതൃഭൂമിയും മനോരമയും നൽകിയിരിക്കുന്ന എക്സക്ലൂസീവുകൾ.
ഈ മറുനാടൻ വാർത്തകൾക്കെല്ലാം കമന്റ് ബോക്സിൽ പരിഹാസമായിരുന്നു ഫലം. ഇതിനിടെയിൽ ഒരു മലയാളം ചാനൽ പാലക്കാട്ടെ മലയാളി മാദ്ധ്യമ പ്രവർത്തകന്റെ യുദ്ധമുഖത്തെ സാന്നിധ്യവും വാർത്തയാക്കി. ദേശീയ മാദ്ധ്യമങ്ങളിലും ഇതിന് സമാനമായ വാർത്തകളെത്തി. ഇവയും എകക്സ്ക്ലൂസികൾക്കൊപ്പം വാർത്തിയാക്കി. ഇതിനെല്ലാം ഒരു വിഭാഗം ബോധപൂർവ്വം രംഗത്തെത്തുകയായിരുന്നു. എല്ലാം കള്ളമാണെന്നും ഇസ്ലാമിക വിരുദ്ധ ഇന്റലിജൻസ് ബ്യൂറോയുടെ പ്രവർത്തനമാണ് ഈ വാർത്തകളെന്നും വരുത്താനായിരുന്നു വ്യജ പ്രചരണങ്ങൾ. രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ സത്യസന്ധത എന്തായിരുന്നുവെന്ന് ഇപ്പോൾ മാതൃഭൂമിയും മനോരമയും വാർത്തയാക്കുമ്പോഴെങ്കിലും വിമർശകർ ഉൾക്കൊള്ളണം. ഇതിനോടും പ്രതികരിക്കണം. കേരളത്തെ വിദേശ തീവ്രവാദ സംഘടനകൾ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളാക്കുന്നുവെന്ന യാഥാർത്ഥ്യം സമൂഹത്തെ അറിയാക്കാൻ മാത്രമാണ് ഈ വാർത്തകളിലൂടെ മറുനാടൻ ശ്രമിക്കുന്നത്.
നേരത്തെ ഇന്ത്യൻ മുജാഹിദിനിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതും തടിയന്റവിട നസീറിന്റെ സാന്നിധ്യവുമെല്ലാം മലയാളി തിരിച്ചറിഞ്ഞതാണ്. എന്നിട്ടും മറുനാടൻ മലയാളി നൽകിയ ഐസിസിന്റെ റിക്രൂട്ട്മെന്റ്് വാർത്തകളെ വർഗ്ഗീയതയുടെ ചുവയോടെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നതിന് പകരം സമൂഹം നേരിടുന്ന ഈ വെല്ലുവിളയ്ക്കെതിരെ ശബ്ദമുയർത്തുകയാണ് വേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍