ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതിൽ പലരും പോപ്പുലർ ഫ്രണ്ട് അനുഭാവികൾ; കർണ്ണാടകയിലേക്കും തമിഴ്നാട്ടിലേക്കും കടന്ന യുവാക്കളെക്കുറിച്ച് കാര്യമായ വിവരമില്ലാതെ ബന്ധുക്കൾ; പോപ്പുലർഫ്രണ്ടിനു മേൽ നിരീക്ഷണം ശക്തമാക്കി രഹസ്യാന്വേഷണ വിഭാഗം
രഞ്ജിത് ബാബു
കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വഴി യുവാക്കൾ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്കെത്തുന്ന സാഹചര്യത്തെക്കുറിച്ച് രഹസ്യന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കുന്നു.
അടുത്ത കാലത്തായി വടക്കേ മലബാറിൽ നിന്നും പോപ്പുലർ ഫ്രണ്ട് അനുഭാവികളായ ഒട്ടേറെ യുവാക്കൾ കർണ്ണാടകത്തിലും തമിഴ്നാട്ടിലും കഴിയുന്നതായി വിവരമുണ്ട്. ഇവരെക്കുറിച്ച് വീട്ടുകാർക്ക് പോലും വ്യക്തമായ അറിവില്ലാത്തതാണ് അന്വേഷണം ശക്തമാക്കാനുള്ള കാരണം. ഇതോടെ പോപ്പുലർ ഫ്രണ്ട് തീവ്രവാദത്തിലേക്കുള്ള റിക്രൂട്ട്മെന്റ് സാഹചര്യമൊരുക്കുന്നുണ്ടോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
പാലക്കാട് സ്വദേശിയായ അബുതാഹിർ മുതൽ കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ വച്ച് പിടിയിലായ കൂടാളി സ്വദേശി വെള്ളുവക്കണ്ടി ഷാജഹാൻ വരെയുള്ളവർ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന പ്രവർത്തകരാണ്. ആദ്യം എൻ.ഡി.എഫും പിന്നീട് പോപ്പലർ ഫ്രണ്ടും അതിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐ.യിലും പ്രവർത്തിച്ചവരാണ് പിന്നീട് അൽ ഖൊയ്ദയിലും ഇസ്ലാമിക് സ്റ്റേറ്റ്സിലും ചേക്കേറിയത്.
2014 ജൂണിലാണ് പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനായ പാലക്കാട്ടെ അബുതാഹിർ ഐ.എസിൽ ചേർന്നത്. പാലക്കാട് മാധ്യമ പ്രവർത്തകനായ താഹിർ ഖത്തറിലേക്ക് മാറ്റം നേടിയതും അവിടെ മാധ്യമ പ്രവർത്തകനായി ജോലി ചെയ്തതും ഈ ഉദ്ദേശത്തിൽ തന്നെ. ഉംറ ചെയ്യാനെന്ന വ്യാജേനെ പിതാവിനേയും സഹോദരീ ഭർത്താവിനേയും മക്കയിലേക്ക് ക്ഷണിച്ചു വരുത്തിയാണ് താഹിർ മുങ്ങിക്കളഞ്ഞത്. ഏറെ കാത്തിരുന്നിട്ടും താഹിറിനെ കാണാത്ത പിതാവിനോടും സഹോദരി ഭർത്താവിനോടും താൻ തുർക്കിയിലെത്തിയെന്നും വിശുദ്ധയുദ്ധത്തിന് പോവുകയാണെന്നും പറഞ്ഞ് ഫോണിൽ അറിയിച്ച ശേഷമാണ് താഹിർ കടന്നു കളഞ്ഞത്. ജബത്ത്- അൽ -നസ്ര എന്ന അൽ ഖയ്ദയിലേക്കാണ് ഇയാൾ പോയത്. പോപ്പുലർഫ്രണ്ട് ഓഫ് ഇന്ത്യയായിരുന്നു ഇയാളുടെ ആദ്യ തട്ടകം. അതുവഴി മാധ്യമ പ്രവർത്തനവും. ഈ വർഷം ഫെബ്രുവരിയിൽ താഹിർ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടു.
കോഴിക്കോട് സ്വദേശി ഷബീർ മംഗലശ്ശേരിയാണ് ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് ആകർഷിക്കപ്പെട്ട മറ്റൊരാൾ. എസി. ഡി.പി.ഐ പ്രവർത്തകനായിരുന്നു ഇയാൾ. കോഴിക്കോട് എൻ.ഐ. ടി.യിൽ പഠിച്ചു കൊണ്ടിരിക്കേ കേരള എസ്.ഡി.പി..ഐ.യുടെ ഫെയ്സ് ബുക്ക് അഡ്മിനായിരുന്നു. തുടർന്നാണ് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയത്. ഇയാളും കഴിഞ്ഞ ഫെബ്രുവരി മാസം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂർ വളപട്ടണത്തെ പോപ്പുലർ ഫ്രണ്ടിന്റെ സബ്ഡിവിഷൻ കൺവീനറായിരുന്നു മുഹമ്മദ് ഷമീർ. ഭാര്യയും മൂന്ന് മക്കളുമായാണ് ഇയാൾ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ചേക്കേറിയത്. 20 തും 17 ഉം വയസ്സുള്ള രണ്ട് ആൺ മക്കളും 12 വയസ്സുള്ള ഒരു പെൺകുട്ടിയുമാണ് ഐ.എസിൽ ചേർന്നത്. ഷമീർ അവിടെ വച്ച് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഭാര്യയും മക്കളുടേയും കാര്യത്തിൽ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
വളപട്ടണം മന്ന സ്വദേശിയായ അബ്ദുൾ മനാഫും പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന സംഘാടകനായിരുന്നു. ഒരു മുസ്ലിം പെൺകുട്ടിയുമായുള്ള പ്രണയത്തിലായിരുന്ന കുന്നും കൈയിലെ ബിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായിരുന്നു ഇയാൾ. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ എമർജൻസി പാസ്പ്പോർട്ടെടുത്ത് ഭാര്യയും ഒരു കുഞ്ഞിനേയും കൂട്ടി ഇയാൾ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് കടക്കുകയായിരുന്നു. മന്നയിലെ തന്നെ മുഹമ്മദ് റിഫാൻ എൻ.ഡി. എഫിലൂടെ പി.എഫ് ഐ.യിൽ എത്തിയ ആളാണ്. മാഹി സ്വദേശിനിയായ ഖുദാ റഹീംമിനേയും കൂട്ടിയാണ് ഇയാൾ രാജ്യം വിട്ട് ഐ.എസിൽ ചേർന്നത്. മന്നയിലെ തന്നെ പി.എഫ്.ഐ.യുടെ പ്രധാന പ്രവർത്തകനായിരുന്നു മുഹമ്മദ് ഷബീർ. കണ്ണൂർ സിറ്റി സ്വദേശിയായ ഭാര്യയേയും കൂട്ടിയാണ് ഇയാൾ വിശുദ്ധ യുദ്ധത്തിലെ പടയണിയിൽ ചേരുന്നത്.
കണ്ണൂർ ജില്ലയിലെ ചൊക്ലി കനകമലയിൽ നിന്നും പിടികൂടിയ മലപ്പുറം സ്വദേശികളായ മൻസീദും സഫ്വാനും പോപ്പുലർഫ്രണ്ടിന്റെ പ്രവർത്തകർ തന്നെ. സഫ്വാൻ പി.എഫ്.ഐ. വളണ്ടിയറായും പ്രവർത്തിച്ചിരുന്നു. പിടിയലാവുന്നതിന് തലേ ദിവസം കോഴിക്കോട് നടന്ന പി.എഫ്.ഐ. ക്യാമ്പയിൻ സമ്മേളനത്തിലും ഇയാൾ പങ്കെടുത്തിരുന്നു. ഏറ്റവും ഒടുവിൽ സിറിയയിലേക്ക് കടക്കാൻ രണ്ട് തവണ ശ്രമിക്കുകയും അവിടെ നിന്ന് ഇന്ത്യയിലേക്ക് കയറ്റി വിടുകയും ചെയ്ത കണ്ണൂർ കൂടാളി സ്വദേശി വി.കെ. ഷാജഹാനും പി.എഫ്.ഐ.യുടെ പ്രധാന പ്രവർത്തകൻ തന്നെ. നാട്ടിൽ രാഷ്ട്രീയ കലാപങ്ങൾ ഉണ്ടാക്കി ആസ്വദിച്ച ഷാജഹാൻ കൂടാളി മേഖലയിൽ സിപിഐ.എം. ബിജെപി. സംഘർഷത്തിന്റെ പ്രധാന കാരണക്കാരനായിരുന്നു. രാത്രിയുടെ മറവിൽ കെട്ടിടങ്ങളും കൊടിമരങ്ങളും അക്രമിച്ച് സംഘർഷം സൃഷ്ടിക്കൽ ഇയാളുടെ പതിവായിരുന്നു. ഒരിക്കൽ ഇയാൾ പിടിക്കപ്പെടുകയും ചെയ്തു. ചെന്നൈയിൽ നിന്നും വ്യാജ പേരിൽ പാസ്പ്പോർട്ട് ഉണ്ടാക്കിയാണ് ഇയാൾ വീണ്ടും ഐ.എസിൽ ചേരാൻ ശ്രമിച്ചത്.
മുസ്ലിം ലീഗിലോ പരമ്പരാഗത സുന്നിവിഭാഗങ്ങളിലോ പെട്ടവരൊന്നും തീവ്രവാദ ആശയങ്ങൾക്ക് അടിമപ്പെട്ടിട്ടില്ല. എന്നാൽ പുതുതായി രൂപം കൊണ്ട തീവ്ര മുസ്ലിം സംഘടനകൾ ഇത്തരം ആശയക്കാരെ പ്രോത്സാഹിപ്പിക്കുന്നതായാണ് വിവരം.
വടക്കൻ കേരളത്തിൽ നിന്നും അടുത്ത കാലത്തായി കാണാതായ യുവാക്കളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. സ്വന്തം വീട്ടുകാർക്ക് പോലും ഇവർ എവിടേയെന്നോ എന്ത് ജോലി ചെയ്യുന്നുവെന്നോ അറിവില്ല. കർണ്ണാടകവും തമിഴ്നാടുമാണ് ഇത്തരക്കാർ താവളമാക്കുന്നത്. വ്യാജ പാസ്പ്പോർട്ട് ഉണ്ടാക്കുവാനും രാജ്യം കടത്തി വിടാനും അവിടങ്ങളിൽ ചില ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്.
Stories you may Like
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- പി.ഡി.പി നേതാവിനെതിരെ പോപ്പുലർ ഫ്രണ്ട് വധഭീഷണി
- സ്ലീപ്പർ സെല്ലുകളിലെ രഹസ്യ യോഗങ്ങളിൽ പരിശീലകന്റെ റോളിലെത്തി
- നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍