മമ്മൂട്ടിയിൽനിന്നുള്ള മാനസിക പീഡനം താങ്ങാനാവാതെ ബൽറാം വേഴ്സസ് താരാദാസിന്റെ സെറ്റിൽ പൊട്ടിക്കരഞ്ഞു; ഡേറ്റ് കൊടുക്കാമെന്ന് പറഞ്ഞ് മോഹൻലാൽ കറക്കിയത് മൂന്നുവർഷം; അവസാന ചിത്രങ്ങൾ ഒന്നൊന്നായി പൊട്ടിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും; ഏറ്റവും വേദനിപ്പിച്ചത് സീമയുമായുള്ള ബന്ധം പിരിയുകയാണെന്ന് സിനിമാക്കാർ തന്നെ അടിച്ചുവിട്ട ഗോസിപ്പികൾ; മലയാളം കണ്ട മാസ്റ്റർ സംവിധായകനോട് ചലച്ചിത്രലോകം കാട്ടിയത് ക്രൂരത തന്നെ
എം മാധവദാസ്
കോഴിക്കോട്: മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധാന പ്രതിഭകളിൽ ഒരാളായിരുന്നു അന്തരിച്ച സംവിധായകൻ ഐ.വി ശശിയെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. 150ഓളം ചിത്രങ്ങൾ ഒരുക്കിയ ഈ മാസ്റ്റർ ക്രാഫ്റ്റ്മാനും പക്ഷേ അവസാനകാലത്ത് മലയാള സിനിമയിൽനിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്.
ആറുവർഷം മുമ്പ് ഐ.വി ശശിയുടെ ആത്മകയെഴുതാൻ വേണ്ടി ഈ ലേഖകനും സുഹൃത്തുക്കളും അദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ടപ്പോൾ, പലപ്പോഴായി അദ്ദേഹം സൂചന നൽകിയതും ഈ അവഗണനയെക്കുറിച്ചായിരുന്നു. പലകാരണങ്ങളായി പുസ്തകം വെളിച്ചം കണ്ടില്ലെങ്കിലും മലയാളസിനിമയുടെ ശാപം താരാധിപത്യം തന്നെയാണെന്ന ഐ.വി ശശിയുടെ വാക്കുകൾ ഇന്നും മനസ്സിൽ നിന്ന് മായുന്നില്ല.
ദേവാസുരം അവസാനത്തെ ഹിറ്റ്
എഴുപതുകളിലും എൺപതുകളിലുമായി ഒരേസമയം രണ്ടുമൂന്നും സിനിമകൾവരെ ഷൂട്ടുചെയ്യത്തക്ക തിരക്കുള്ള ആളായിരുന്നു ഈ കോഴിക്കോട്ടുകാരൻ.എം ടിയും, പത്മരാജനും, ലോഹിതദാസും ടി.ദാമോദരനും രഞ്ജിത്തും അടക്കമുള്ള മുൻനിര എഴുത്തുകാരെവെച്ച് ഹിറ്റുകളുടെ പരമ്പരയാണ് അദ്ദേഹം ഒരുക്കിയത്.
എന്നാൽ പിന്നുട് നല്ല തിരക്കഥകൾ ഇല്ലാതായതോടെ എ.വി ശശിയുടെ തിരിച്ചടിയും തുടങ്ങി.കൃത്യമായി പറഞ്ഞാൽ 1993ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ ഇറങ്ങിയ 'ദേവാസുര'മായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സൂപ്പർ ഹിറ്റ്.പിന്നീട് 1997ൽ മോഹൻലാലിനെ നായകനാക്കിയുള്ള 'വർണ്ണപകിട്ട്' അദ്ദേഹത്തിന്റെ അവസാനമായി സാമ്പത്തിക വിജയം നേടിയ ചിത്രവുമായി. 2000ത്തിൽ ഇറങ്ങിയ മോഹൻലാൽ നായനായ 'ശ്രദ്ധ' വലിയ പരാജയമായതോടെ താരങ്ങൾ അദ്ദേഹത്തെ അവഗണിക്കാനും തുടങ്ങി.
തുടർന്നുണ്ടായ രണ്ട് പരാജയ ചിത്രങ്ങൾക്ക്ശേഷം 2006ൽ എടുത്ത ബൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രം തീർത്തും കൈപ്പേറിയ അനുഭവമാണ് അദേഹത്തിന് സമ്മാനിച്ചത്. മലയാള സിനിമ ഈ രീതിയിൽ താരാധിപത്യത്തിലേക്ക് വീണാൽ പിന്നെ സംവിധായകന് എന്തുപ്രസക്തിയെന്ന് ,ആ പടത്തിന്റെ അനുഭവങ്ങൾ പറഞ്ഞുകൊണ്ട് ശശി ഈ ലേഖകനോട് വ്യക്തമാക്കിയിരുന്നു. കാസ്റ്റിങ്ങ് തൊട്ട് തിരക്കഥയും ഡയലോഗുകളുംവരെ മമ്മൂട്ടിയെന്ന സൂപ്പർതാരം തീരുമാനിക്കുന്ന അവസ്ഥ കണ്ട് ഐ.വി ശശിയും അമ്പരന്നുപോയി.
'പണ്ടൊക്കെ ഞങ്ങൾ ഒന്നിച്ച് ജോലിചെയ്ത് നടനെന്നോ, ടെക്നീഷ്യനെന്നോ ഭേദമില്ലാതെ ഒന്നിച്ച് കഴിയുകയായിരുന്നു പതിവ്. ആ കൂട്ടായ്മ എപ്പോഴോ നഷ്ടമായി. കാരവാൻ സംസ്ക്കാരം ഇവിടെയും വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. ബൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രം എടുത്തതോടെയാണ് മലയാളത്തിൽ സംവിധകയകന്റെ റോൾ കുറഞ്ഞുവരികയാണെന്ന് മനസ്സിലായത്'- അന്ന് ഐ.വി ശശി പറഞ്ഞതാണ് ഈ വാക്കുകൾ.
താരാദാസ് കടുത്ത പീഡനമായി
എന്നാൽ ഈ ചിത്രത്തിന്റെ നിർമ്മാതാവായ ലിബർട്ടി ബഷീർ അടക്കമുള്ളവർക്ക് പറയാനുള്ളത് കുറേക്കൂടി ഞെട്ടിക്കുന്ന കഥകൾ ആയിരുന്നു. ഈ ചിത്രത്തിന്റെ സെറ്റിൽ പലപ്പോഴും ഒറ്റക്കിരുന്ന കരയുന്ന ഐ.വി ശശിയെ താൻ കണ്ടിട്ടുണ്ടെന്നാണ് ലിബർട്ടി ബഷീർ അന്ന് ഒരു സിനിമാ മാസികക്ക് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചത്. സൂപ്പർസ്റ്റാർ രജീനീകാന്ത്പോലും ശശിസാർ എന്ന് വിളിക്കുന്ന സംവിധായകനാണ് ഈ അവസ്ഥ വന്നതെന്ന് ഓർക്കണം. ചിത്രത്തിലുള്ള മമ്മൂട്ടിയുടെ കൈകടത്തലുകൾ അദ്ദേഹത്തിന് താങ്ങാനായില്ല.
എല്ലാകാര്യവും മമ്മൂട്ടി തീരുമാനിക്കുന്നത് കടുത്ത മാനസിക പീഡനമാണ് ഐ.വി ശശിക്ക് ഉണ്ടാക്കിയത്.ശശിയുടെ ഹിറ്റ്മേക്കർ ടി.ദാമോദരൻ എഴുതിയ തിരക്കഥയുടെ പുറത്ത് എസ്.എൻ സ്വാമിയെക്കൂടി സഹഎഴുത്തുകാരനായി കൊണ്ടുവന്നത് മമ്മൂട്ടിയാണ്. അതിന്റെ ഫലമോ,ദാമോദരന്മാഷുടെ തീപ്പൊരി ഡയലോഗുകൾ തുമ്പില്ലാതെ മാറിയെന്ന് ലിബർട്ടി ബഷീർ തുറന്നടിച്ചിരുന്നു. ബൽറാം വേഴ്സസ് താരാദാസ് വലിയ ഫ്ളോപ്പായി മാറിയതോടെ കുറ്റം ഐ.വി ശശിയുടെ തലയിലുമായി.
തുടർന്ന് അദ്ദേഹം സ്വന്തം കൈയിൽനിന്ന് പണം മുടക്കി 2009ൽ ഇറക്കിയ 'വെള്ളത്തൂവൽ' എന്ന ചിത്രവും പരാജയമായി. അദ്ദേഹത്തിന്റെ അവസാന ചിത്രവും ഇതുതന്നെയാണ്. പല പരാജയ ചിത്രങ്ങളുടെയും നിർമ്മാതാവും ശശിതന്നെയായിരുന്നതിനാൽ അവസാനകാലത്ത് അദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നു. എന്നാൽ സിനിമ ഉയർച്ച താഴ്ചകളുടെ മേഖലയാണെന്ന് പറയുകയല്ലാതെ തന്റെ വിഷമങ്ങൾ അദ്ദേഹം ആരെയും അറിയിച്ചില്ല.
മോഹൻലാലുമായും നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന ഐ.വി ശശി , പുതിയ പടത്തിന് ലാലിന്റെ ഡേറ്റിനായിഏറെക്കാലം കാത്തിരുന്നിരുന്നു.മൂന്നുവർഷത്തോളം ലാൽ ഇങ്ങനെ അദ്ദേഹത്തെ വട്ടംകറക്കി.ഒടുവിൽ ശശിതന്നെ ആ പ്രൊജക്റ്റ് ഒഴിവാക്കുകയായിരുന്നു. അപ്പോഴും നല്ലൊരു സ്ക്രിപ്റ്റ് വന്നാൽ ഏത് നിമിഷവും തന്റെ സഹകരണം ഉണ്ടാവുമെന്ന് ലാൽ അദ്ദേഹത്തിന് ഉറപ്പ് നൽകിയിരുന്നു.
സീമയെ വീണ്ടും 'വിവാഹംചെയ്ത്' മറുപടി!
തന്റെ പ്രണയിനിയും ജീവിത സഖിയും നടിയുമായ സീമയുമായുള്ള വിവാഹബന്ധം വേർപിരിയുകയാണെന്ന വാർത്തകളാണ് ഐ.വി ശശിയെ ഏറ്റവും കൂടതൽ വേദനിപ്പിച്ചത്. സിനിമാലോകത്ത് തന്നെയുള്ള ചിലരാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നതും അദ്ദേഹത്തിന്റെ വിഷമം വർധിപ്പിച്ചു. ഈ ഗോസിപ്പികൾക്കുള്ള മറുപടി ഐ.വി ശശി നൽകിയത് തങ്ങളുടെ 37ാം വിവാഹവാർഷികത്തിൽ സീമയെ വീണ്ടും 'വിവാഹം കഴിച്ചു'കൊണ്ടായിരുന്നു! ശശിയുടെ പ്രിയ സുഹൃത്തും ചലച്ചിത്ര നിർമ്മതാവുമായ പി.വി ഗംഗാധരൻ എന്ന പി.വി.ജിയുടെ കോഴിക്കോട്ടെ വീട്ടിൽവച്ചായിരുന്നു 'പുനർ വിവാഹം'.
മാങ്കാവിലെ പി.വി.ജിയൂടെ കേരളകലയെന്ന വീട്ടിൽവച്ച് ശശി-സീമ ദമ്പതികളുടെ വിവാഹവാർഷികമായ ഇക്കഴിഞ്ഞ ഓഗസ്റ്റ് 28നായിരുന്നു ചടങ്ങ് നടന്നത്. വ്യാജ പ്രചാരണങ്ങളെ പൊളിച്ചടുക്കാനായിരുന്നു ഈ ചടങ്ങ്. പതിവുപോലെ മാലയിടൽ, കേക്ക് മുറിക്കൽ, സദ്യ എന്നിവയെല്ലാം കൂട്ടിന് ഉണ്ടായിരുന്നു. 'ഇല്ല ഞങ്ങൾ ഗോസിപ്പിനുപിറകെ പോവില്ല, ഒരിക്കലും പിരിയില്ല' എന്ന് പറഞ്ഞ് നിറഞ്ഞ സന്തോഷത്തോടെയാണ് അവർ മടങ്ങിയത്.
ജന്മനാടിന്റെ ആദരത്തിൽ വികാരധീനനായി
അതുപോലെതന്നെ നാലുവർഷംമുമ്പ് കോഴിക്കോട്ട് തന്നെ ആദരിക്കാൻ നടത്തിയ ചടങ്ങും ഐ.വി ശശിയെ വികാര വിവശനാക്കിയിരുന്നു. ജീവിച്ചിരിക്കുമ്പോൾ അതുപോലൊരു ആദരവ് നൽകിയ കോഴിക്കോടിന്റെ സ്നേഹത്തിന് മനസ്സറിഞ്ഞ് നന്ദി പറഞ്ഞാണ് അദ്ദേഹം വേദി വിട്ടത്. കോഴിക്കോട് സ്വപ്നനഗരിയിൽ എം ടി. വാസുദേവൻനായരും കമൽഹാസനും മമ്മൂട്ടിയും മോഹൻലാലുമുൾപ്പെട്ട പ്രൊഡമായ വേദിയിലായിരുന്നു ശശി ആദരിക്കപ്പെട്ടത്.
കമൽഹാസനും, മമ്മൂട്ടിയും, മോഹൻലാലും ചേർന്നാണ് ഐ.വി ശശിയെ വേദിയിലേക്ക് ആനയിച്ചപ്പോൾ സദസ്സ് ഇളകിമറിയുകയായിരുന്നു. പ്രിയതമ സീമക്കൊപ്പം കവിയൂർപൊന്നമ്മയും കെ.പി.എ.സി ലളിതയുമൊക്കെ അണിനിരന്ന വേദിക്ക് കുടുംബസദസിന്റെ ഊഷ്മളയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവിന്റെ അനുഗ്രഹം തേടി സത്യൻ അന്തിക്കാടും പ്രിയദർശനും രഞ്ജി പണിക്കരും രഞ്ജിത്തും വേദിയിലത്തെി.
ഒരുപക്ഷേ ഐ.വി ശശിയോട് അവസാനകാലത്ത് ചലച്ചിത്രലോകം ചെയ്ത അവണനക്കും ക്രൂരതക്കുംകൂടിയുള്ള പ്രായശ്ചിത്തമാണ് അതെന്നും അന്നുതന്നെ സഹൃദയർ അഭിപ്രായപ്പെട്ടിരുന്നു. ഐ.വി ശശി വിടപറയുമ്പോഴും സിനിമയിൽ സംവിധായകന്റെ വ്യക്തിത്വത്തെ കുറിച്ചും താരാധപത്യത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കൂടുതൽ പ്രസക്തമാവുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്