ഇത് സ്ഥലം മാറ്റമല്ല, തരംതാഴ്ത്തൽ; കേരളത്തിലേക്ക് മടങ്ങി വരണമോ എന്ന് പോലും മനസ്സ് ചോദിക്കുന്നു; ഉത്തരവ് കിട്ടിയാൽ എല്ലാം തുറന്നു പറയാം; ഫയർഫോഴ്സ് ഡിജിപി സ്ഥാനത്ത് നിന്നുള്ള മാറ്റത്തിൽ അതൃപ്തി മറയ്ക്കാതെ ജേക്കബ് തോമസ്; സ്ഥലം മാറ്റം സാധാരണ നടപടി മാത്രമെന്ന വിശദീകരണവുമായി ആഭ്യന്തരമന്ത്രിയും
തിരുവനന്തപുരം: അഗ്നിശമനസേന ഡി.ജി.പി സ്ഥാനത്തുനിന്നു ജേക്കബ്തോമസിനെ മാറ്റിയ സംഭവം വിവാദത്തിലേക്ക്. നിയമം നടപ്പാക്കിയതിനാണ് തന്നെ സ്ഥലം മാറ്റിയതെന്നും എ.ഡി.ജി.പി ഇരുന്ന സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നും ജേക്കബ് തോമസ് തുറന്നടിച്ചു. തന്നെ മാറ്റിയതു സംബന്ധിച്ച് ഇതുവരെ സർക്കാർ ഉത്തരവ് ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിച്ചാൽ ഇക്കാര്യത്തിൽ മറുപടി നൽകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ജേക്കബ് തോമസിനെ മാറ്റാൻ തീരുമാനിച്ചത്. പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷനിലേക്കാണ് മാറ്റം. എ.ഡി.ജി.പി അനിൽകാന്തിനാണ് അഗ്നിശമന സേനയുടെ ചുമതല.
വിദേശത്താണ് ഇപ്പോൾ ജേക്കബ് തോമസ്. അവധി നീട്ടുന്നത് പോലും പരിഗണിക്കുമെന്ന് ജേക്കബ് തോമസ് അറിയിച്ചു. തന്നെ എഡിജിപിയായി തരംതാഴ്ത്തിയത് പോലെയാണ് തോന്നുന്നത്. താനിറക്കിയ ഉത്തരവുകൾ ആരും കോടതിയിൽ ചോദ്യം ചെയ്തില്ല. അതിൽ നിയമപരമായ വീഴ്ചയുണ്ടെങ്കിൽ കോടതി സമീപിക്കാമായിരുന്നു. അത് ചെയ്യാതെ നടന്ന കള്ളക്കളിയാണ് സ്ഥലം മാറ്റത്തിന് കാരണമെന്നാണ് ജേക്കബ് തോമസിന്റെ നിരീക്ഷണം. ഉത്തരവുകളിൽ തെറ്റില്ലാത്തതു കൊണ്ടാണ് ആരും കോടതിയെ സമീപിക്കാത്തത്. അതുകൊണ്ട് തന്നെ തന്റെ ഉത്തരവുകൾ ഭരണ സൗകര്യത്തിന് വിഘാതമാണെന്ന വാദമുയർത്തിയുള്ള സ്ഥലം മാറ്റം ശരിയല്ലെന്നും ജേക്കബ് തോമസ് പറയുന്നു. ഉത്തരവ് പുറത്തിറങ്ങിയാൽ കൂടുതൽ പ്രതികരിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ഫ്ളാറ്റ് ഉടമകളുടെ സമ്മർദമാണോ മാറ്റത്തിന് കാരണമെന്ന് ഇപ്പോൾ പറയില്ലെന്നും അദ്ദേഹം പറയുന്നു.
ഉത്തരവ് കിട്ടിയിട്ടില്ല. കൺസ്ട്രക്ഷൻ എംഡിയായി താൻ ചുമതലയേക്കില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. എന്തായാലും എഡിജിപി ഇരുന്ന തസ്തികയിലേക്ക് താൻ പോകില്ലെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. നിയമപ്രകാരം നടപടിയെടുത്തതിനാണ് സ്ഥലം മാറ്റമെന്ന വിമർശനമാണ് ഡിജിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ ഉയർത്തുന്നത്. പാറ്റൂർ കേസിലെ ഇടപെടലുകൾ പോലും ഇതിന് കാരണമായെന്നും ജേക്കബ് തോമസ് ആരോപിക്കുന്നു. ഇപ്പോൾ വിദേശത്താണ് ജേക്കബ് തോമസ് ഉള്ളത്. എന്തായാലും പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന സൂചനയാണ് ജേക്കബ് തോമസ് നൽകുന്നത്. എന്നാൽ ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്നാണ് ജേക്കബ് തോമസിന്റെ സ്ഥലം മാറ്റത്തോടുള്ള രമേശ് ചെന്നിത്തലയുടെ പ്രതികരണം. മന്ത്രിസഭയാണ് തീരുമാനം എടുത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.
ഫയർഫോഴ്സ് ഡയറക്ടർ ജേക്കബ് തോമസിനെ തൽസ്ഥാനത്തു നിന്ന് മാറ്റിയത് ഫ്ളാറ്റ് ലോബികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ പ്രസ്താവനയിൽ ആരോപിച്ചു. ഫയർഫോഴ്സ് ഡയറക്ടറായി ജേക്കബ് തോമസ് സ്ഥാനമേറ്റപ്പോൾ പുറപ്പെടുവിച്ച ഉത്തരവുകൾ ഫ്ളാറ്റ് ഉടമകളുടെ താൽപര്യത്തിന് എതിരായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, നഗരവികസനമന്ത്രി മഞ്ഞളാംകുഴി അലിയുമാണ് ഈ സ്ഥലം മാറ്റത്തിന് പിറകിൽ പ്രവർത്തിച്ച ശക്തികൾ. പതിനായിരക്കണക്കിന് ആളുകളുടെ ജീവന്റെ വിലയാണ് ഈ സ്ഥലംമാറ്റത്തിലൂടെ കൈമാറിയിരിക്കുന്നതെന്നും വി എസ് പറഞ്ഞു.
പൊലീസ് ഹൗസിങ് സൊസൈറ്റി മേധാവിയായാണ് ജോക്കബ് തോമസിന്റെ പുതിയ നിയമനം. എ.ഡി.ജി.പി റാങ്കിലുള്ള ആൾ മേധാവിയായിരുന്ന സ്ഥാനത്ത് ഡി.ജി.പി റാങ്കിലുള്ള തന്നെ നിയമിച്ചതിലാണ് അദ്ദേഹത്തിന് പ്രതിഷേധം. ചുമതലയിൽ നിന്ന് മാറ്റിയത് അറിയിച്ചിട്ടില്ലെന്നും സർക്കാരിന്റെ അറിയിപ്പ് കിട്ടിയാൽ മറുപടി നൽകുമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായാണ് താൻ നിലകൊണ്ടതുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫ് ളാറ്റ് ഉടമകളുടെ അപ്രീതിയാണ് ജേക്കബ് തോമസിന്റെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന. ഫ് ളാറ്റ് നിർമ്മാണത്തിൽ കർശന മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജേക്കബ് തോമസ് നിർദ്ദേശിച്ചിരുന്നു. മന്ത്രിസഭയുടെ പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.
ഫ്ളാറ്റ് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിനാണ് ജേക്കബ്തോമസിനെ മന്ത്രിസഭ സ്ഥലം മാറ്റിയതെന്നും വ്യക്തമാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അദ്ദേഹത്തെ മാറ്റണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടത്. നഗരമന്ത്രി മഞ്ഞളാംകുഴി അലിയാണ് ഫയർഫോഴ്സ് മേധാവിയുടെ ഇടപെടലുകളിൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയത്. ഇത് ചൂണ്ടിയായിരുന്നു ആഭ്യന്തരമന്ത്രിയുടെ നീക്കം. എല്ലാ മന്ത്രിമാരും നീക്കത്തെ പിന്തുണച്ചു. കെട്ടിട നിർമ്മാണത്തിൽ അഗ്നിശമന സേനയുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജേക്കബ് തോമസ് നിർദേശിച്ചിരുന്നു. ഈ നിലപാടിൽ മന്ത്രിമാർക്ക് എതിർപ്പുണ്ടായിരുന്നു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് അഗ്നിശമന സേനാംഗങ്ങളെ ഉപയോഗിക്കാനാവില്ളെ ന്ന് വ്യക്തമാക്കി അദ്ദേഹം പുറത്തിറക്കിയ സർക്കുലറും മന്ത്രിമാരുടെ എതിർപ്പിനിടയാക്കി.
അഗ്നിശമന മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് അനുമതി നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ ഭരണ നേതൃത്വത്തിലുള്ള പലരും ജേക്കബ് തോമസിനെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. നാല് മാസം മുമ്പാണ് ജേക്കബ് തോമസിനെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചത്. വിജിലൻസ് എ.ഡി.ജി.പിയായിരുന്ന അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയാണ് ഫയർഫോഴ്സ് മേധാവിയാക്കിയത്. ബാർ കോഴ കേസ് അട്ടിമറിക്കാനാണ് ജേക്കബ് തോമസിനെ വിജിലൻസിൽ നിന്ന് മാറ്റിയതെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ജേക്കബ് തോമസിനെ ഫയർഫോഴ്സിൽ നിന്ന് മാറ്റി ഹൗസിങ് സൊസൈറ്റി മേധാവിയായി നിയമിച്ചത്. എഡിജിപി എസ്.അനിൽകാന്താണ് പുതിയ ഫയർഫോഴ്സ് മേധാവി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍