ജേക്കബ് തോമസിന്റെ രാജി കാത്ത് മാണി മുതൽ ജയരാജൻ വരെ; ഇടത് വലത് ഭേദമില്ലാതെ എല്ലാവരും ആഹ്ലാദത്തിൽ; തുടരാൻ അനുവദിക്കണമെന്ന് ആഗ്രഹിക്കുന്ന പിണറായിക്ക് മേൽ രാജി സ്വീകരിക്കാൻ കടുത്ത സമ്മർദ്ദം; അഴിമതിയുടെ വേരറുക്കാൻ കച്ചകെട്ടി ഇറങ്ങിയ ഐപിഎസുകാരനെ പുകച്ചു പുറത്ത് ചാടിക്കുന്നത് കള്ളക്കഥ മെനഞ്ഞ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാർ കോഴ മുതൽ ബന്ധുത്വ നിയമന വിവാദം വരെ ജേക്കബ് തോമസിന് ഉറച്ച നിലപാടുകളായിരുന്നു. ബാർ കോഴയിൽ കെ എം മാണിയും കെ ബാബുവും കുടുങ്ങിയത് വിജിലൻസിന്റെ തലപ്പത്ത് ജേക്കബ് തോമസ് എത്തിയതു കൊണ്ടായിരുന്നു. ഇതിനിടെ കോൺഗ്രസ്-സിപിഐ(എം) നേതാക്കളുടെ അനധികൃത സ്വത്തിനെ കുറിച്ച് ബിജെപി നേതാവ് വി മുരളീധരന്റെ പരാതിയും ജേക്കബ് തോമസിന് മുന്നിലെത്തി. ഇതും പരിശോധിച്ചു. പല ആരോപണങ്ങളിലും കഴമ്പുണ്ടെന്ന് കണ്ടെത്തുന്നതിനിടെയായിരുന്നു ബന്ധുത്വ നിയമന വിവാദം. കൃത്യമായി മുന്നോട്ട് പോയാൽ ഇപി ജയരാജൻ കുടുങ്ങുമെന്ന് ഉറപ്പായ കേസ്. ഇതോടെ ജേക്കബ് തോമസിന് കരുത്തരായ പുതിയ ശത്രുക്കളെ കിട്ടി. ഇതിനൊപ്പം ഐപിഎസുകാരിലെ ചിലരും. ഇതോടെ ജേക്ക്ബ് തോമസിനെതിരേയും പല ആരോപണങ്ങൾ പൊടി തട്ടിയെടുത്തു. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പഴയ കണ്ടെത്തലുകൾ പുതിയതായി വീണ്ടുമെത്തി. സ്ഥാനം ഒഴിയാൻ ജേക്കബ് തോമസ് കത്തും നൽകി. ഇത് അംഗീകരിച്ചാൽ ജേക്കബ് തോമസ് രാജിവയ്ക്കുമെന്നാണ് ഇടത്-വലത് നേതാക്കളുടെ പ്രതീക്ഷ.
വിജിലൻസിനെ കൂട്ടിലടച്ച തത്തയിൽ നിന്ന് സ്വതന്ത്രമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മുഖ്യമന്ത്രിയുടെ പിന്തുണ ഇപ്പോഴും ജേക്കബ് തോമസിനുണ്ട്. എന്നാൽ അന്വേഷണങ്ങൾ സിപിഎമ്മിലെ പ്രമുഖർക്കെതിരെ തിരിയുമെന്നതിനാൽ ജേക്കബ് തോമസിനെ മാറ്റാൻ സമ്മർദ്ദം ഏറെയുണ്ട്. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെഎം എബ്രഹാമും സമാന രീതിരിയിൽ സ്ഥാനം ഒഴിയാൻ കത്ത് നൽകിയിരുന്നു. എന്നാൽ കെ എം എബ്രഹാമിന്റെ കത്ത് തള്ളുകയാണ് സർക്കാർ ചെയ്തത്. ജേക്കബ് തോമസിന്റെ കാര്യത്തിൽ ഇതുണ്ടാകില്ല. അദ്ദേഹത്തിന്റെ സ്ഥാനം ഒഴിയാനുള്ള സന്നദ്ധതയും രാജിയുമെല്ലാം പിണറായിക്ക് അംഗീകരിക്കേണ്ടി വരും. സിപിഎമ്മിലേയും മന്ത്രിസഭയിലേയും വലിയൊരു വിഭാഗം വിജിലൻസ് കൂട്ടിലടച്ച തത്തയാകുന്നതാണ് നല്ലതെന്ന അഭിപ്രായക്കാരാണ്. അങ്ങനെ ഇടത് വലത് മുന്നണികളിലെ പ്രധാനികൾ ജേക്കബ് തോമസിനെതിരെ ഒരുമിക്കുകയാണ്.
വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു തന്നെ മാറ്റണമെന്നു ഡോ.ജേക്കബ് തോമസ് സർക്കാരിനോടു രേഖാമൂലം ആവശ്യപ്പെട്ടത് ഇവർക്കാണ് അനുഗ്രഹമാകുന്നത്. അതിനൊപ്പം വിജിലൻസ് ആസ്ഥാനത്തു തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായ ആരോപണവുമായി മുൻ ഡയറക്ടർ ഡിജിപി എൻ.ശങ്കർ റെഡ്ഡിയും രംഗത്തുവന്നതോടെ പൊലീസ് തലപ്പത്തു പൊട്ടിത്തെറിയായി. മനഃപൂർവം പീഡിപ്പിക്കുന്നതായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും ഒരുവിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ കണ്ടു പരാതിപ്പെട്ടതും പിന്നാലെ തനിക്കെതിരായ ധനകാര്യ റിപ്പോർട്ട് പുറത്തുവന്നതുമാണു സ്ഥാനമൊഴിയാൻ തീരുമാനിക്കാൻ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചതെന്നാണു സൂചന. മന്ത്രിപദം രാജിവച്ച ഇ.പി.ജയരാജനെതിരെ നടക്കുന്ന പ്രാഥമിക അന്വേഷണവും പദവിവിടാൻ പ്രേരണയായി. വ്യക്തിപരമായ കാരണത്താൽ ഡയറക്ടർ സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നാണു മുഖ്യമന്ത്രിക്കും ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കും നൽകിയ കത്തിൽ ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടുള്ളത്. സർക്കാർ എന്തു നിലപാട് എടുക്കുമെന്നു വ്യക്തമായിട്ടില്ല. നളിനി നെറ്റോയെ നേരിൽക്കണ്ടാണ് ജേക്കബ് തോമസ് കത്തു നൽകിയത്. കത്ത് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയെങ്കിലും ഉടൻ തീരുമാനമെടുക്കേണ്ടതില്ലെന്നാണു നിർദ്ദേശം. എന്നാൽ, ഡി.ജി.പി. അവധിയിൽ പ്രവേശിക്കുമെന്നാണു സൂചന.
ഈ സർക്കാർ അധികാരമേറ്റയുടൻ നടത്തിയ ആദ്യ ഉന്നത നിയമനങ്ങളിൽ ഒന്നാണു ജേക്കബ് തോമസിന്റേത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു കെ.എം.മാണിക്കെതിരായ ബാർ കേസ് പുരോഗമിക്കവേ എഡിജിപിയായിരുന്ന ജേക്കബ് തോമസിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസിൽ നിന്നു മാറ്റിയിരുന്നു. പകരം ശങ്കർ റെഡ്ഡിയെയാണു ഡയറക്ടറാക്കിയത്. ഈ സർക്കാർ ശങ്കർ റെഡ്ഡിക്കു രണ്ടു മാസത്തോളം പകരം നിയമനം നൽകാതെ പുറത്തുനിർത്തിയ ശേഷമാണു സ്റ്റേറ്റ് ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡയറക്ടറായി നിയമിച്ചത്. തുറമുഖ ഡയറക്ടറായിരിക്കേ ജേക്കബ് തോമസ് ക്രമക്കേടു നടത്തിയെന്നും നടപടി വേണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്തുവന്നതു പ്രതിപക്ഷത്തിനു കിട്ടിയ വടിയായിരുന്നു. നിയമസഭയ്ക്കുള്ളിൽ ഈ റിപ്പോർട്ട് മുൻനിർത്തി പ്രതിപക്ഷം ജേക്കബ് തോമസിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ശങ്കർ റെഡ്ഡിക്കെതിരെ ഇന്നലെ ഹൈക്കോടതിയിൽ വിജിലൻസ് സത്യവാങ്മൂലം നൽകിയതിനെതിരെ റെഡ്ഡി രൂക്ഷമായ ഭാഷയിലാണു പ്രതികരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ ആഭ്യന്തരസെക്രട്ടറിയെ സന്ദർശിച്ച അദ്ദേഹം വിജിലൻസിൽനിന്ന് മാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഒരു സർക്കാരും ഒരു കസേരയിൽ ആറുമാസം അടുപ്പിച്ചിരുത്തിയിട്ടില്ലാത്ത ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ പദം ഏറ്റെടുത്തിട്ട് നാലരമാസമേ ആയുള്ളൂ. ചുമതലയേറ്റദിവസം ചുവപ്പും മഞ്ഞയും കാർഡുകൾ കീശയിൽനിന്ന് എടുത്തുകാട്ടിയ ജേക്കബ് തോമസ്, അഴിമതിക്കാർക്ക് പുറത്തേക്കുവഴി കാണിക്കുമെന്ന് പറഞ്ഞിരുന്നു. ഉന്നതർ പ്രതിയായ ടൈറ്റാനിയം, പാമോലിൻ കേസുകൾ, വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മൈക്രോ ഫിനാൻസ് കേസിൽ എഫ്.ഐ.ആർ, ഉന്നതരെ പ്രതിയാക്കി കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയന്വേഷണം, സ്പോർട്സ് കൗൺസിൽ അഴിമതിയന്വേഷണം, മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെതിരായ അന്വേഷണം, കെ.എം.മാണി പ്രതിയായ ബാർ കോഴക്കേസിൽ തുടരന്വേഷണം തുടങ്ങി വില്ലേജ് ഓഫീസുകളിലെ അഴിമതിയന്വേഷണങ്ങൾ വരെ നീളുന്നതാണ് വിജിലൻസ് ഡയറക്ടർ എന്ന നിലയിൽ ജേക്കബ് തോമസിന്റെ പ്രവർത്തനങ്ങൾ.
സോളാർ പാനൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് 52 ലക്ഷം രൂപയുടെ ക്രമക്കേടു നടത്തിയെന്നാണു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. ബാർക്കോഴക്കേസ് അന്വേഷണം മൂർധന്യത്തിൽ എത്തിനിൽക്കവെയാണ് മുൻധനമന്ത്രി കെ.എം.മാണിയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ പരിശോധന വിഭാഗം റിപ്പോർട്ട് തയാറാക്കിയത്. വിശ്വാസ്യതയ്ക്കു മങ്ങലേറ്റ സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടറായി തുടരുന്നതിൽ അർഥമില്ലെന്നു ജേക്കബ് തോമസ് വിശദീകരിക്കുന്നു. ഇന്നുമുതൽ അദ്ദേഹം ഓഫീസിൽ എത്തില്ലെന്നാണു സൂചന.
ഉരുൾപൊട്ടലും ഭൂകമ്പവും അടിക്കടിയുണ്ടാകുന്ന നാട്ടിൽനിന്നു വന്ന താൻ ഇളംകാറ്റിൽ പറക്കില്ലെന്നാണു റിപ്പോർട്ട് പുറത്തുവന്നയുടൻ തിങ്കളാഴ്ച തിരുവനന്തപുരത്തു ജേക്കബ് തോമസ് പറഞ്ഞത്. ഈ പ്രസ്താവന നടത്തി 24 മണിക്കൂർ കഴിയും മുമ്പാണു സ്ഥാനമൊഴിയലിന് അനുമതിതേടിയുള്ള കത്ത്.
1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ഫയർഫോഴ്സ് മേധാവി, വിജിലൻസ് എ.ഡി.ജി.പി. തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ മേലങ്കിയില്ലെങ്കിലും അഴിമതിക്കെതിരേ ശക്തമായ പോരാട്ടം നടത്തുമെന്നു ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കാർക്കു താൻ വിജിലൻസ് ഡയറക്ടറായി തുടരുന്നതിൽ താൽപര്യമില്ല. ഇനിയും തനിക്കെതിരേ അവർ അഴിമതിയാരോപണങ്ങൾ ഉന്നയിക്കും. ചില റിപ്പോർട്ടുകൾ അണിയറയിൽ തയാറായിക്കൊണ്ടിരിക്കുകയാണ്.കോടതിയിൽനിന്നു തനിക്കെതിരേ പരാമർശമുണ്ടാക്കാനാണു ചിലരുടെ ഗൂഢശ്രമം. തുറമുഖ വകുപ്പിലെ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട് അഴിമതിക്കഥ മെനയാനും ഉന്നതതലത്തിൽ ശ്രമമുണ്ട് ജേക്കബ് തോമസ് പറഞ്ഞു.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- രാഷ്ട്രീയ വാക്പോരിൽ കണ്ണൂർ വീണ്ടും പുകയുന്നു
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്