കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിച്ച് ശ്രീലക്ഷ്മിയുടെ മിടുക്ക്; ആദ്യം ഓടിക്കാൻ ശ്രമിച്ച പിസി ജോർജ് കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടപ്പോൾ സഹായിയായി മാറി; മുൻ ചീഫ് വിപ്പിന് വാർത്ത പ്രാധാന്യം നൽകിയത് ആക്ഷേപത്തിന് കാരണക്കാരിയായ നടി
മറുനാടൻ മലയാളി ബ്യൂറോ
ഈരാറ്റുപേട്ട: ബാർ കോഴയിൽ കെ എം മാണിയെ കൈവിട്ട് യുഡിഎഫിന് പുറത്തുവന്ന പിസി ജോർജിന് കഷ്ടകാലമായിരുന്നു. ചീഫ് വിപ്പ് സ്ഥാനം പോയതോടെ വാർത്താ പ്രാധാന്യവും കുറഞ്ഞു. പഴയതു പോലെ പറയുന്നതെല്ലാം വാർത്തയല്ലാതെയായി. ഇതോടെ പൂഞ്ഞാറിലും ഗ്രിപ്പ് കുറയാൻ തുടങ്ങി. ഇതു മനസ്സിലാക്കിയാണ് ജഗതിയെ പൂഞ്ഞാറിലെത്തിച്ചത്. വോട്ട് പിടിച്ചു നിർത്താനുള്ള തന്ത്രം. എന്നാൽ പൂഞ്ഞാറിലെ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും മുൻ ചീഫ് വിപ്പിന് പേരുദോഷമാണ് നൽകിയത്. കുടുംബത്തിലെ പ്രശ്നങ്ങൾ ജനം ചർച്ച ചെയ്യാൻ തുടങ്ങി.
വാഹനാപകടത്തിനുശേഷം നടൻ ജഗതി ശ്രീകുമാർ ആദ്യമായി പങ്കെടുത്ത പൊതുപരിപാടിക്കിടെ രണ്ടാമത്തെ മകൾ ശ്രീലക്ഷ്മി വേദിയിലേക്ക് ഓടിക്കയറി ജഗതിയെ ആലിംഗനം ചെയ്ത് ഉമ്മവച്ചത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുകയായിരുന്നു. പിടിച്ചു മാറ്റാൻ പി. സി. ജോർജ് എംഎൽഎ അടക്കമുള്ളവർ ആദ്യം ശ്രമിച്ചെങ്കിലും പിന്നീടു ജഗതിയുടെ അടുത്ത് ഇരിക്കാൻ ശ്രീലക്ഷ്മിയെ അനുവദിച്ചു. പത്തു മിനിറ്റോളം അച്ഛനൊപ്പം ചെലവഴിച്ചശേഷം ശ്രീലക്ഷ്മി മടങ്ങി. ജഗതി ശ്രീകുമാറിന്റെയും തിരുവനന്തപുരം സ്വദേശി ഒ. ശശികലയുടെയും മകളാണു ശ്രീലക്ഷ്മി. മകളോടുള്ള വാൽസല്യം ജഗതിയുടെ മുഖത്ത് വ്യക്തമായിരുന്നു. മകൾക്ക് ഉമ്മ നൽകിയതും ഇതിന് തെളിവ് തന്നെയാണ്. ജോർജിന്റെ മകന്റെ ഭാര്യയാണ് ജഗതിയുടെ മറ്റൊരു മകൾ. ഇവരുടെ പിടിവാശിയുടെ ഫലമായാണ് ശ്രീലക്ഷ്മിക്ക് ജഗതിയെ കാണാൻ കഴിയാത്തത്. സ്വത്ത് പിടിച്ചെടുക്കാനുള്ള തന്ത്രമാണ് ശ്രീലക്ഷ്മി നടത്തുന്നതെന്ന വിശദീകരണം ഷോൺ ജോർജിന്റെ ഭാര്യയായ ജഗതിയുടെ മകൾ നടത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നു. പൂഞ്ഞാറിൽ ജഗതിയെ കൊണ്ടു വന്ന് കൈയടി നേടാനുള്ള ശ്രമം നടത്തുന്ന ജോർജ് ഈ കുടുംബപ്രശ്നത്തിൽ എടുക്കുന്ന നിലപാട് സംശയാസ്പദമാണ്.
പൊതുപരീക്ഷകളിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കു പി. സി. ജോർജ് എംഎൽഎ ഏർപ്പെടുത്തിയ പുരസ്കാരവിതരണ വേദിയിലായിരുന്നു ജഗതിയുടെ രണ്ടാമത്തെ മകൾ ഓടിക്കയറിയത്. അരുവിത്തുറ സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ മൂന്നിനാണ് ജഗതി ശ്രീകുമാർ വീൽചെയറിൽ വേദിയിലെത്തിയത്. ഉടൻതന്നെ പി. സി. ജോർജ് അധ്യക്ഷപ്രസംഗം ആരംഭിച്ചു. ദുപ്പട്ടകൊണ്ടു തല മറച്ച പെൺകുട്ടി ഇതിനിടെ സദസ്സിൽനിന്നു വേദിയിലേക്ക് ഓടിക്കയറി ജഗതിയെ ആലിംഗനം ചെയ്ത് ഉമ്മവച്ചു. പി. സി. ജോർജ് ഉൾപ്പെടെയുള്ള സംഘാടകർ പിടിച്ചുമാറ്റാൻ ശ്രമിച്ചതോടെ ശ്രീലക്ഷ്മി പ്രതിഷേധിച്ചു. കയ്യിൽ പിടിച്ചവരോട് ഞാൻ ഒരു പെൺകുട്ടിയാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെ ജോർജ് അടക്കമുള്ളവർ മാറി നിന്നു. ഇതു നീയായിരുന്നോ, എങ്കിൽ പറഞ്ഞിട്ടു വരണ്ടേയെന്നു ചോദിച്ച പി. സി. ജോർജ്, ജഗതിക്ക് അരികിലെ കസേരയിൽ ഇരിക്കാൻ ശ്രീലക്ഷ്മിയെ അനുവദിച്ചു.
എന്നാൽ ജഗതിയുടെ മുഖഭാവത്തിലെ മാറ്റവും പരിപാടിക്കെത്തിയ ആൾക്കൂട്ടത്തേയും മനസ്സിലാക്കിയായിരുന്നു പിസി ജോർജിന്റെ മനസ്സ് മാറ്റം. ഏതായാലും പരിപാടിക്ക് കിട്ടിയ വാർത്താ പ്രാധാന്യം നെഗറ്റീവായി. ശ്രീലക്ഷ്മിയായിരുന്നു താരം. മുമ്പ് ശ്രീലക്ഷ്മിയെ വീട്ടിൽ കേറ്റാതിരിക്കുന്നതിന് കരുക്കൾ നീക്കയതിൽ ജോർജുമുണ്ടായിരുന്നു. ഇത് സംബന്ധിച്ച പരാതി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അടക്കമുള്ളവരോട് പറയുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ശ്രീലക്ഷ്മിക്ക് അച്ഛനെ സ്ഥിരമായി കാണാൻ കഴിഞ്ഞില്ല. ഒരിക്കൽ മാത്രമാണ് കോടതിയുടെ അനുമതിയോടെ കഴിഞ്ഞത്. സ്വത്ത് തട്ടിയെടുക്കാനാണ് ശ്രീലക്ഷ്മിയുടെ ശ്രമമെന്നാണ് വാദം. എന്നാൽ അച്ഛന്റെ സ്വത്തിന് ശ്രീലക്ഷ്മിക്കും അവകാശമുണ്ട്. തന്റെ മകളാണ് ശ്രീലക്ഷ്മിയെന്ന് അപകടത്തിന് തൊട്ടു മുമ്പ് ജഗതി തന്നെ പരസ്യമായി പറഞ്ഞിരുന്നു. ഓർമ്മക്കുറവുള്ള ജഗതി, പൂഞ്ഞാറിലെ വേദിയിലും മകളോട് സ്നേഹ വാൽസല്യം പ്രകടിപ്പിച്ചതിൽ നിന്നും കാര്യങ്ങൾ വ്ക്തമാണ്.
ഓടിക്കയറിയ പെൺകുട്ടി ശ്രീലക്ഷ്മിയാണെന്ന് വേദിയിലും സദസ്സിലുമുണ്ടായിരുന്നവർ തിരിച്ചറിയുന്നത് അപ്പോഴാണ്. ജഗതി ശ്രീകുമാറിന്റെ കയ്യിൽ മുറുകെപ്പിടിച്ച ശ്രീലക്ഷ്മിയുടെ കയ്യിൽ ജഗതിയും മുറുകെപ്പിടിച്ചു. സന്തോഷംകൊണ്ടു കരഞ്ഞുപോയ ശ്രീലക്ഷ്മി വിശേഷങ്ങൾ അച്ഛനോടു പറഞ്ഞു. മകളുടെ സാമീപ്യം ജഗതിക്കും സന്തോഷമേകിയതായി അദ്ദേഹത്തിന്റെ മുഖഭാവത്തിൽനിന്നു സദസ്സിലുള്ളവർക്കും ബോധ്യപ്പെട്ടു. ശ്രീലക്ഷ്മി പറയുന്നതു ജഗതി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സംസാരത്തിനിടെത്തന്നെ ശ്രീലക്ഷ്മിയെ ജഗതി ഉമ്മവച്ചു. പത്തു മിനിറ്റോളം അവിടെയിരുന്ന ശ്രീലക്ഷ്മി പിന്നീടു ജഗതിയുടെ ഇരുകവിളുകളിലും ഉമ്മവച്ചശേഷം അദ്ദേഹത്തോടു മാത്രം യാത്രപറഞ്ഞു പെട്ടെന്നു വേദിവിട്ടിറങ്ങി.
പപ്പയെ കാണാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സമ്മതിക്കാത്തതുകൊണ്ടാണ് ഇത്തരത്തിലൊരു മാർഗം തിരഞ്ഞെടുക്കേണ്ടിവന്നതെന്നു മകൾ ശ്രീലക്ഷ്മി പിന്നീട് വിശദീകരിച്ചു. ''മനഃപൂർവം ഒരു പ്രശ്നം ഉണ്ടാക്കാനല്ല അവിടെയെത്തിയത്. ഭരണങ്ങാനത്തെ പള്ളിയിലേക്കു പോകുംവഴി റോഡരികിലെ ബോർഡ് കണ്ടിട്ടാണു പരിപാടിയെക്കുറിച്ച് അറിയുന്നതും അതിൽ തന്റെ പപ്പയാണു മുഖ്യാതിഥിയെന്നു മനസ്സിലാക്കിയതെന്നും പറയുന്നു. എന്നാൽ മുൻകൂട്ടി നല്ല പബ്ലിസിറ്റി കൊടുത്തിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. രാഷ്ട്രീയ നേട്ടത്തിനുള്ള വേദിയാക്കിയ ജഗതിയുടെ ചടങ്ങിനെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. അതു തന്നെയാണ് ശ്രീലക്ഷ്മിയെ അവിടെ എത്തിച്ചതെന്നും വ്യക്തമാണ്. അച്ഛന്റെ അടുത്തെത്താൻ കൃത്യമായി തന്നെ കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ കഴിഞ്ഞത് അതുകൊണ്ട് മാത്രമാണ്.
''മൂന്നു വർഷമായി പപ്പയെ കണ്ടിട്ട്. അതുകൊണ്ട് ഇത്തവണ കാണണമെന്നുതന്നെ തീരുമാനിച്ചു. ദൂരെ നിന്നു കണ്ടിട്ടു കാര്യമില്ലാത്തതിനാലാണു വേദിയിലേക്ക് ഓടിക്കയറാൻ തീരുമാനിച്ചത്. കാണാൻ പറ്റുമെന്നു കരുതിയതല്ല. അദ്ദേഹം വളരെ സന്തോഷത്തിലാണ്. ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. സംസാരവും ചലനവും മാത്രം ശരിയായാൽ മതി. എന്നെ മനസ്സിലായെന്നു തലയാട്ടിക്കാണിച്ചു, ചുംബിച്ചു. വിശേഷങ്ങൾ പറഞ്ഞപ്പോൾ അതെല്ലാം ശ്രദ്ധയോടെ കേട്ടു. മുൻപും സംസാരിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കൾ സമ്മതിച്ചില്ല. കാരണം അറിയില്ല. എന്റെ പപ്പയ്ക്കൊപ്പം പത്തു മിനിറ്റോളം ചെലവഴിക്കാൻ സഹായിച്ച പി. സി. ജോർജ് അങ്കിളിനോട് ഒരുപാടു നന്ദിയുണ്ട്.'' ശ്രീലക്ഷ്മി പറഞ്ഞു.
മൂന്നുവർഷത്തിനുശേഷമാണ് ജഗതി ശ്രീകുമാറിനെ കാണുന്നതെന്ന് മകൾ ശ്രീലക്ഷ്മി പറഞ്ഞു. അപകടത്തിനുശേഷം ഒരുവർഷംകഴിഞ്ഞ് തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വീട്ടിൽപ്പോയി കണ്ടെങ്കിലും അവിടത്തെ എതിർപ്പുകാരണം അഞ്ചുമിനുട്ടുപോലും ചെലവഴിക്കാൻ കഴിഞ്ഞില്ല. അതിനുശേഷം ഇപ്പോഴാണ് അച്ഛനെക്കാണുന്നത്. പപ്പയെക്കാണാൻ പറ്റാത്തസാഹചര്യം അദ്ദേഹത്തോട് വിശദമായി പറഞ്ഞു. അദ്ദേഹത്തിന് കാര്യങ്ങൾ മനസ്സിലായിയെന്നും ശ്രീലക്ഷ്മി പറഞ്ഞു. തിരുവനന്തപുരത്ത് സ്വന്തം വീടുണ്ടെങ്കിലും അമ്മയോടൊത്ത് എറണാകുളത്ത് ഫ്ലാറ്റിലാണ് താമസം. തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി സിനിമകളിലും അഭിനയിക്കുന്നുണ്ട്. പ്രശ്നങ്ങൾ ഉണ്ടാക്കാനല്ല അവാർഡ്ദാനചടങ്ങിൽ പോയതെന്നും അതിനാലാണ് മാദ്ധ്യമങ്ങളെപ്പോലുംകാണാതെ അവിടെനിന്ന് മടങ്ങിയതെന്നും ശ്രീലക്ഷ്മി പറഞ്ഞു.
എന്തായാലും ശ്രീലക്ഷ്മിയുടെ തന്റേടം മഹാനടന്റെ വികാര പ്രകടനത്തിന് കാരണമായത് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. അസാധാരണമായ വികാര പ്രകടനത്തിൽ ജഗതയിയുടെ കണ്ണ് നിറഞ്ഞത് നടനെ കുറിച്ച് മലയാളിക്ക് ഇനിയും പ്രതീക്ഷിക്കാം എന്നതിനുള്ള അടയാളമായി മാറി.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- പൂങ്കുന്നത്തെ ശ്രീലക്ഷ്മിയുടെ വേർപാടിന്റെ ദുഃഖത്തിൽ കൂട്ടുകാരും സഹപ്രവർത്തകരും
- ഇടഞ്ഞു നിൽക്കുന്ന പി സി ജോർജ്ജിനെ അനുനയിപ്പിക്കാൻ അനിൽ ആന്റണിയുടെ നീക്കം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്