മമതയും അമിത്തും കേരളത്തിൽനിന്ന് മടങ്ങിയത് കഴിഞ്ഞയാഴ്ച; ഗർഭിണിയാണെന്നറിയുമ്പോൾ എങ്കിലും മനസ്സ് മാറുമെന്ന് കരുതിയത് വെറുതെയായി; ദുരഭിമാനത്തിന്റെ പേരിൽ മലയാളി യുവാവിനെ വെടിവെച്ചുകൊന്ന മാതാപിതാക്കളെക്കുറിച്ച് വിധവയായ രാജസ്ഥാൻ പെൺകുട്ടി പറയുന്നത്
മറുനാടൻ മലയാളി ബ്യൂറോ
ജയ്പർ: ദുരഭിമാനത്തിന്റെ പേരിൽ ഭാര്യവീട്ടുകാർ വെടിവെച്ചുകൊന്ന മലയാളി എൻജിനയർ അമിത്ത് നായരും ഭാര്യ മമത ചൗധരിയും കേരളത്തിൽനിന്ന് മടങ്ങിയത് കഴിഞ്ഞയാഴ്ച. വളരെയേറെ പുരോഗമനാശങ്ങൾ ഉണ്ടായിരുന്ന അച്ഛൻ ഇത്തരത്തിൽ പെരുമാറുമെന്ന് കരുതിയിരുന്നില്ലെന്ന് ഭർത്താവിനെ നഷ്ടപ്പെട്ട നടുക്കത്തിനിടയിലും മമത പറഞ്ഞു.
2015 ഓഗസ്റ്റിൽ കേരളത്തിൽവച്ചാണ് മമതയും അമിത്തും വിവാഹിതരായത്. അച്ഛൻ ജീവൻ റാം ചൗധരിയും അമ്മ ഭഗ്വാനി ദേവിയും ഈ ബന്ധത്തെ എതിർത്തിരുന്നെങ്കിലും ഇരുവരും വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു. താൻ ഗർഭിണിയാണെന്ന് അറിയുമ്പോഴെങ്കിലും സ്വന്തം വീട്ടുകാരുടെ എതിർപ്പ് കുറയുമെന്ന് മമത കരുതിയിരുന്നു. എന്നാൽ, അവരുടെ പക പത്തിരട്ടി വർധിക്കുകയായിരുന്നു.
ബുധനാഴ്ച അമിത്തിന്റെ വീട്ടിലെത്തിയ ജീവൻ റാമും ഭഗ്വാനി ദേവിയും അമിത്തിനെ കൊലപ്പെടുത്തുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന അജ്ഞാതനായ തോക്കുധാരിയാണ് വെടിവെച്ചത്. മറ്റൊരാൾ പുറത്ത് ഗേറ്റിൽ കാത്തുനിന്നിരുന്നു. തന്നെ പഠിപ്പിച്ച് വലിയ ആളാക്കണെമെന്ന് ആഗ്രഹിച്ചിരുന്ന, പുരോഗമനപരമായി മാത്രം ചിന്തിച്ചിരുന്ന അച്ഛനിൽനിന്ന് ഇത്തരമൊരു പ്രതികാരം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമത പറയുന്നു.
സൈന്യത്തിൽനിന്ന് വിരമിച്ച ജീവൻ റാം ഒരു ഇൻഷുറൻസ് കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. സഹോദരൻ മുകേഷിന്റെ സുഹൃത്തായ അമിത്തിനെ 2008 മുതൽ മമതയ്ക്ക് പരിചയമുണ്ട്. 2015-ൽ മാത്രമാണ് ഇരുവരും പ്രണയത്തിലാണെന്ന് വീട്ടുകാർ മനസ്സിലാക്കുന്നത്. അതോടെ ശക്തമായ എതിർപ്പായി. തന്നെ വിട്ടുപോയാൽ എന്തുവേണമെങ്കിലും നൽകാമെന്ന വാഗ്ദാനം പോലും അമിത്തിന് അച്ഛൻ നൽകിയിരുന്നതായി മമത പറയുന്നു. മമത പറഞ്ഞാൽ ഒഴിഞ്ഞുപോകാമെന്നായിരുന്നു അമിത്തിന്റെ നിലപാട്.
എതിർപ്പുകൾക്കൊടുവിൽ, 2015 ഓഗസ്റ്റ് 30-ന് കേരളത്തിൽവെച്ച് അവർ വിവാഹിതരായി. വിവാഹത്തിനുശേഷം സ്വന്തം വീട്ടിലേക്ക് മമത പോയിട്ടേയില്ല. 2015 നവംബറിൽ മാതാപിതാക്കൾ ഭീഷണിപ്പെടുത്തുന്നതായി മമത പൊലീസിൽ പരാതി നൽകിയിരുന്നതായി കർണി വിഹാർ പൊലീസ് ഇൻസ്പെക്ടർ മഹാവീർ സിങ് പറഞ്ഞു. ഇരുകൂട്ടരും അഭിഭാഷകർക്കൊപ്പമെത്തി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. വീട്ടിലെ സ്വത്തിൽ അവകാശവാദമുന്നയിക്കില്ലെന്ന് എഴുതി വാങ്ങിയാണ് അന്ന് വീട്ടുകാർ പോയതെന്നും മമത പറയുന്നു.
അഞ്ചുമാസം മുമ്പ് താൻ ഗർഭിണിയായപ്പോൾ അച്ഛനും അമ്മയും തേടിയെത്തുമെന്ന് കരുതിയതായി മമത പറഞ്ഞു. ഏപ്രിൽ 28-ന് കേരളത്തിലേക്ക് പോയ മമതയു അമിത്തും മെയ് പത്തിനാണ് തിരിച്ചെത്തിയത്. ഈ സമയത്ത് വീട്ടുകാർ തന്നെ വിളിച്ചിരുന്നതായും സ്നേഹത്തോടെ സംസാരിച്ചതായും മമത പറഞ്ഞു. വീട്ടുകാരുടെ എതിർപ്പ് ഇല്ലാതായി എന്ന് കരുതിയാണ് തങ്ങൾ തിരിച്ച് ജയ്പുരിലെത്തിയത്. എന്നാൽ, ഇത് ചതിയായിരുന്നുവെന്ന് മമത തിരിച്ചറിയാൻ വൈകിപ്പോയിരുന്നു.
നാലു പതിറ്റാണ്ട് മുമ്പ് ജയ്പുരിലേക്കു കുടിയേറിയതാണ് അമിതിന്റെ കുടുംബം. അമിത് ജനിച്ചതും വളർന്നതുമെല്ലാം ഇവിടെയാണ്. മാതാപിതാക്കളോടൊപ്പം ജയ്പുരിൽ താമസിച്ചിരുന്ന അമിത് സിവിൽ എൻജിനിയറായി ജോലി നോക്കിവരുകയായിരുന്നു. സംഭവ ദിവസം രാവിലെ ഏഴ് മണിയോടെ അച്ഛൻ ജീവൻ റാം ചൗധരി, അമ്മ ഭഗ്വാനി ചൗധരി എന്നിവർ മറ്റ് രണ്ടു പേരോടെപ്പം വീട്ടിലെത്തി. ആ സമയത്ത് ഉറങ്ങുകയായിരുന്ന അമിത് സ്വീകരണമുറിയിൽ എത്തി. തുടർന്ന് വാക്കുതർക്കമുണ്ടാകുകയും ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ നാല് തവണ നിറയൊഴിക്കുകയുമായിരുന്നു.
ഇതിനിടെ മമതയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടു പോകാനും ശ്രമം നടന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സംഘം കടന്നു കളയുകയായിരുന്നു.
Stories you may Like
- ജമ്മു കശ്മീർ പുനഃസംഘടന ഭേദഗതി ബിൽ പാസാക്കി ലോക്സഭ
- ദലിത് യുവാവിനെ വിവാഹം കഴിച്ച 19കാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി; മൃതദേഹം ചുട്ടെരിച്ചു
- എ ക്ലാസ് മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിലെ ആശയക്കുഴപ്പം ചർച്ചകളിൽ
- കർണാടകയിൽ മുസ്ലിം സംവരണം: അമിത് ഷായെ വിമർശിച്ച് സുപ്രീംകോടതി
- മോദിയെ വിമർശിച്ച രാഹുലിന് മറുപടിയുമായി അമിത് ഷാ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍