ജമാഅത്ത ഇസ്ലാമിയുടെ പുസ്തകങ്ങളിൽ ദേശവിരുദ്ധ പരാമർശമുണ്ടെന്ന് ആക്ഷേപം; പരിശോധനക്കായി ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സമിതി; സമിതി അംഗമായി ഡോ.സെബാസ്റ്റ്യൻ പോളിനെ നിയമിച്ചതിൽ പ്രതിഷേധം
കൊച്ചി: ലോക രാഷ്ട്രീയത്തിൽ പിറവിതൊട്ടേ മതമൗലികവാദത്തിന്റെയും മതരാഷ്ട്ര വാദത്തിന്റെയും പേരിൽ കടുത്ത വിമർശനം ഏറ്റുവാങ്ങിയ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഈ സംഘടനയുടെ സ്ഥാപകനായ മൗലാനാ മൗദൂദിയുടെ മതരാഷ്ട്രവാദം എന്ന, ഐ.എസ് ഭീകരർക്കുവരെ വളമായ രാഷ്ട്രീയ ഇസ്ലാമിന്റെ ആശയം തങ്ങളുടെ പുസ്തകങ്ങളിലൂടെ ജമാഅത്തെ ഇസ്ലാമി ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ടെന്ന് സംഘപരിവാർ ബുദ്ധിജീവികൾമാത്രമല്ല, ഹമീദ് ചേന്ദമംഗല്ലൂരിനെയും ഡോ.എം.എൻ കാരശ്ശേരിയെയും പോലുള്ള സ്വതന്ത്ര ചിന്തകർവരെ വിലയിരുത്തിയിട്ടുണ്ട്. കടുത്ത ദേശവിരുദ്ധമായ പരാമർശങ്ങളും ജമാഅത്തെ ഇസ്ലാമി പ്രചരിപ്പിക്കുന്ന പുസ്തകങ്ങളിൽ ഉണ്ടെന്ന് ആക്ഷേപമുണ്ട്.ഇപ്പോഴിതാ വിഷയം ഹൈക്കോടതിക്ക് മുമ്പാകെയും എത്തിയിരിക്കയാണ്.ഹൈക്കൊടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ,ജമാഅത്ത ഇസ്ലാമിയുടെ പുസ്തകങ്ങളിൽ ദേശവിരുദ്ധ പരാമർശമുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകിയിരക്കയാണ്.
ഇന്റലിജൻസ് മേധാവി ബിഎസ് മുഹമ്മദ് യാസീൻ, പി.ആർ.ഡി ഡയറക്ടർ ഡോ. കെ അമ്പാടി, മുൻ എംപി സെബാസ്റ്റ്യൻ പോൾ എന്നിവർ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് പരിശോധനയ്ക്കായി നിയമിച്ചിരിക്കുന്നത്. ദേശവിരുദ്ധത പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ പുസ്തകങ്ങൾ നിരോധിക്കണമെന്ന പൊതുതാത്പര്യ ഹർജി പരിഗണിച്ച ഹൈക്കൊടതിയാണ് പുസ്തകങ്ങൾ പരിശോധിക്കാൻ നിർദേശിച്ചത്. 14 പുസ്തകങ്ങൾ പരിശോധിക്കും.
വർഗീയ രാഷ്ട്രീയം: മിത്തും യാഥാർത്ഥ്യവും, ബുദ്ധൻ യേശു മുഹമ്മദ്, ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം, ഇന്ത്യയിലെ രാഷ്ട്രീയ സിദ്ധാന്തങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും തുടങ്ങിയ പുസ്തകങ്ങളിലാണ് ദേശവിരുദ്ധതയുണ്ടെന്ന് ആക്ഷേപമുള്ളത്. അതേസമയം ഈ സമിതിയിൽ ഡോ.സെബാസ്റ്റ്യൻപോളിന്റെ പേര് വന്നതിനെചൊല്ലി പ്രതിഷേധവുമുണ്ട്. ഇടത് സഹയാത്രികൻ ആണെങ്കിലും, ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ 'മാധ്യമത്തിലെ' സ്ഥിരം എഴുത്തുകാരനാണ് ഡോ.സെബാസ്റ്റ്യൻ പോൾ.മാത്രമല്ല ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്ണിൽ സ്ഥിരമായി പാനലിസ്റ്റുമാണ് ഇദ്ദേഹം.ഇത്തരത്തിൽ ഒരാൾ ജമാഅത്തെ ഇസ്ലാമിയുടെ പുസ്തകങ്ങൾ പരിശോധിച്ചാൽ അതിൽ ഒന്നും കണ്ടത്തൊനാവില്ളെന്നാണ് പൊതുവെയുള്ള പരാതി.ഇക്കാര്യം ചൂണ്ടിക്കാട്ടി ഹരജിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.
മതത്തിൽനിന്ന് വിഭിന്നമല്ല രാഷ്ട്രമെന്നും അതുകൊണ്ടുതന്നെ ജനാധിപത്യത്തെയും ബഹുസ്വരസ്വതയെും ഒരിക്കലും അംഗീകരിക്കേണ്ടതില്ലെന്നുമാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപകനായ മൗലാന മൗദൂദിയുടെ നിലപാട്. ഇക്കാര്യങ്ങൾ വെള്ളം ചേർത്തുകൊണ്ട് കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ പല പുസ്തകങ്ങളിലും പറയുന്നുണ്ടെന്നാണ് ഹരജിക്കാരന്റെ പ്രധാന ആരോപണം.വർഷങ്ങൾക്ക് മുമ്പ്, കമ്യൂണിസ്റ്റുകാർക്ക് കുട്ടികളെ വിവാഹം ചെത്തുകൊടുക്കരുതെന്നും, കുടുംബത്തിൽ ആരെങ്കിലും കമ്യൂണിസ്റ്റ് ആയിപ്പോയാൽ അവർക്ക് സ്വത്ത് അവകാശം നഷ്ടമാവുമെന്നും പറഞ്ഞ് മുസ്ലീലീഗിന്റെ പേരിൽ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ നിന്ന് ഒരു വിവാദ ലഘുലേഖ കണ്ടെടുത്തിരുന്നു.'കരുവാരക്കുണ്ട് ഫത്വ' എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട ഈ ലഘുലേഖയെ മുസ്ലിം ലീഗ് അന്നുതന്നെ തള്ളിപ്പറഞ്ഞിരുന്നു. പക്ഷേ ഈ ആശയം യഥാർഥത്തിൽ ജമാഅത്തെ ഇസ്ലാമിയുടേത് ആയിരുന്നു.
പ്രമുഖ ഇസ്ലാമിക പണ്ഡിതൻ യൂസുഫുൽ ഖർദാവിയുടെ ചില ആശയങ്ങൾ ക്രോഡീകരിച്ച് ജമാഅത്തെ ഇസ്ലാമിയുടെ പബ്ളിക്കേഷൻ വിഭാഗമായ ഐ.പി.എച്ച് പുറത്തിറക്കിയ പുസ്തകത്തിന്റെതാണ് ഈ വിധ്വംസക ആശയമെന്ന് അന്നുതന്നെ കണ്ടുപിടിക്കപ്പെട്ടിരുന്നു.ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും അംഗീകരിക്കുന്നില്ളെ എന്ന് മാത്രമല്ല, കാശ്മീർ വിഘടനവാദത്തെ പ്രോൽസാഹിപ്പിക്കുന്നരീതിയിലുള്ള കടുത്ത ആശയപ്രചാരണങ്ങളും ജമാഅത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെയാണ് സമിതി പരിശോധിക്കുന്നത്.
അതേസമയം ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ നടക്കുന്ന പത്രവും ആഴ്ചപ്പതിപ്പും ചാനലും ഈ സമിതിയുടെ പരിധിയിൽ പെട്ടിട്ടില്ല. മാത്രമല്ല ഇവയിലാവട്ടെ തികഞ്ഞ മതേതര സോഷ്യലിസ്റ്റ് ആശയങ്ങളാണ് കാണുക.തീവ്ര ഇടതുപക്ഷ നിലപാടുള്ള ചെറുപ്പക്കാരാണ് ഇവിടെയുള്ള എഴുത്തുകാരിൽ അധികവും. ഇതിനെ 'ഇന്റ്വലക്ച്ച്വൽ ജിഹാദ്' എന്ന് പേരിട്ടാണ് എഴുത്തുകാരൻ ഹമീദ് ചേന്ദമംഗല്ലൂർ പരിഹസിച്ചത്.തങ്ങളുടെ മതഭീകരത മറച്ചുവെക്കാനായാണ് അവർ ഇത്തരത്തിലുള്ള പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കുന്നതെന്നും, ഇസ്ലാമിന് ഭൂരിപക്ഷമുള്ള ഒരു സംവിധാനം ഇന്ത്യയിൽ വന്നാൽ വിവരമറിയുമെന്നും , ഹമീദും ഡോ.എം.എൻ കാരശ്ശേരിയും അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അത്തരത്തിലുള്ള 'ഇന്റ്വലക്ച്ച്വൽ ജിഹാദ്' വിഭാഗത്തിൽപെട്ട ഒരു എഴുത്തുകാരനായാണ് ഡോ.സെബാസ്റ്റ്യപോളിനെയും കാണുന്നത്. അതുകൊണ്ടുതന്നെ ഈ പരിശോധനകൊണ്ട് എന്ത് നേടാൻ കഴിയുമെന്നും സ്വതന്ത്ര ചിന്തകർ ചോദിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍