ജയലളിത ആശുപത്രിയിൽ എത്തിയിട്ട് ഒരാഴ്ച: ഈച്ചയ്ക്ക് പോലും പ്രവേശനമില്ലാത്ത പഴുതടച്ച ചികിൽസയിൽ അപ്പോളോ ആശുപത്രി; മരിച്ചെന്ന് വരെ ഊഹാപോഹങ്ങൾ; തമിഴ്നാട് മഹാരാജ്യത്ത് ഇങ്ങനെയാണ് കാര്യങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ചെറിയൊരു പനിയും ശ്വാസ തടസ്സവും മാത്രമാണ് തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്കെന്നാണ് അപ്പോളോ ആശുപത്രി പറയുന്നത്. പക്ഷേ മുഖ്യമന്ത്രി ആശുപത്രിയിലായിട്ട് ആഴ്ച ഒന്നായി. വെറുമൊരു പനിക്ക് ഇത്രയും ദിവസത്തെ ചികിൽസയുടെ ആവശ്യം ഉണ്ടോയെന്ന് ചോദിച്ചാൽ മറുപടിയില്ല. തമിഴ്നാട്ടിലെ മാദ്ധ്യമങ്ങൾ ആരും ഈ ചോദ്യം ഉയർത്തുന്നുമില്ല. കാവേരി നദീ ജലതർക്കത്തിൽ കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിലും ജയലളിത പങ്കെടുത്തില്ല. എന്നാൽ ജയലളിതയുടെ കർണ്ണാടകയെ വിമർശിക്കുന്ന കുറിപ്പ് വായിക്കുകയും ചെയ്തു. ഈ കുറിപ്പുയർത്തി ജയലളിതയ്ക്ക് അസുഖമില്ലെന്ന് വാദിക്കുകയാണ് എഐഎഡിഎംകെ. എന്നാൽ മന്ത്രിമാർക്ക് പോലും ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് യഥാർത്ഥ ചിത്രം അറിയില്ലെന്നതാണ് വസ്തുത.
ജയലളിതയെ കാണാൻ ആർക്കും പ്രവേശനമില്ല. അപ്പോള ആശുപത്രിയിലെ തിരിഞ്ഞെടുത്ത ഡോക്ടർമാരും നേഴ്സുമാരുമാണ് മുഖ്യമന്ത്രിയെ പരിശോദിക്കുകയും പിരചരിക്കുകയും ചെയ്യുന്നത്. ഇവർക്ക് പോലും മറ്റുള്ളവരുമായി ആശയ വിനിമയം നടത്താൻ വിലക്കുണ്ട്. എല്ലാ അർത്ഥത്തിലും മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയുടെ യഥാർത്ഥ ചിത്രം പുറത്തുവരാതിരിക്കാനാണ് ഈ നീക്കം. അതിനിടെ ജയലളിതയുടെ നില അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷമായി ഡിഎംകെ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറാത്തത് ഭരണ പ്രതിസന്ധിയുണ്ടാക്കുന്നതായും ആക്ഷേപം ഉയരുന്നു. മുഖ്യമന്ത്രി പദം ആർക്കും നൽകാൻ താൽപ്പര്യമില്ലാത്തതു കൊണ്ടാണ് ജയലളിതയുടെ രഹസ്യ ചികിൽസയെന്നും അവർ ആരോപിക്കുന്നു. ഗുരുതരമായ കരൾ, ഹൃദയ രോഗങ്ങളെ തുടർന്ന് ജയലളിത മരിച്ചുവെന്ന് പോലും സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമായിരുന്നു. എന്നാൽ ഇതൊക്കെ വെറും ആശങ്ക പരത്തലായി എഐഎഡിഎംകെ പറയുന്നു. അതിനപ്പുറം ഒന്നും പറയുന്നുമില്ല.
അസുഖബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ കഴിയുന്ന ജയലളിത ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു. ജയലളിതയുടെ അസുഖം സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിരിക്കുന്നത്. ജയലളിത മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ടെസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. പൂർണ സുഖപ്രാപ്തിക്കായി ഏതാനും ദിവസം കൂടി ആശുപത്രിയിൽ തുടരാൻ ജയലളിതയോട് നിർദ്ദേശിച്ചതായും അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി. അസുഖത്തെ തുടർന്ന് ജയലളിതയെ സപ്തംബർ 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയലളിതയുടെ നില ഗുരുതരമാണെന്നും ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകുമെന്നതും ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മുഖ്യമന്ത്രി ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ വെറും അഭ്യൂഹം മാത്രമാണെന്നും രണ്ടു ദിവസങ്ങൾക്കുള്ളിൽ ജയലളിത ആശുപത്രിവിടാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നുണ്ട്. പ്രമേഹം മൂർച്ഛിച്ചതാണ് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ ബാധിച്ചത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്ന് ഡോക്ടർ പറഞ്ഞു. കടുത്തപനിയും നിർജ്ജലീകരണവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ജയലളിതയുടെ ആരോഗ്യ നില വഷളായത്. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എ.ഐ.എ.ഡി.എം.കെ. വക്താവ് സരസ്വതിയും പറഞ്ഞു. ഡി. ജയകുമാർ , സെന്തിൽ ബാലാജി എന്നിവരടക്കം ഏതാനും മന്ത്രിമാർ വ്യാഴാഴ്ച ആശുപത്രിയിലെത്തി മുഖ്യമന്ത്രിയെ കണ്ടതായും വിവരമുണ്ട്.
കാവേരി പ്രശ്നത്തിൽ മുഖ്യമന്ത്രി ആശുപത്രിയിൽ കഴിഞ്ഞദിവസം മുതിർന്ന മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ടതായി ആശുപത്രി അധികൃതർ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. വാട്സാപ്പ് അടക്കമുള്ള സാമൂഹിക മാദ്ധ്യമങ്ങളിൽ ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രവഹിക്കുകയാണ്. മുഖ്യമന്ത്രി ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിലാണെന്നുമൊക്കെയുള്ള കഥകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതരോ സർക്കാറോ കഴിഞ്ഞ രണ്ടു ദിവസമായി കൃത്യമായി പത്രക്കുറിപ്പുകൾ ഇറക്കാതിരുന്നത് അഭ്യൂഹങ്ങൾ ശക്തമാക്കി. ഇതോടെയാണ് ഔദ്യോഗിക പ്രതികരണങ്ങൾ എത്തുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ റോഡ്മാർഗമുള്ള പ്രചാരണപരിപാടികളിൽ ജയലളിത പങ്കെടുത്തിരുന്നില്ല. തമിഴകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹെലിക്കോപ്റ്ററിലെത്തിയ ശേഷം പൊതുയോഗങ്ങൾ അഭിസംബോധന ചെയ്യുന്ന രീതിയാണ് ജയലളിത അവലംബിച്ചിരുന്നത്. ഈ യോഗങ്ങളിലെല്ലാംതന്നെ ഇരുന്നുകൊണ്ടാണ് ജയലളിത പ്രസംഗിച്ചിരുന്നതെന്നതും ശ്രദ്ധേയമായിരുന്നു. തുടർച്ചയായി രണ്ടാംവട്ടം അധികാരമേറ്റപ്പോൾ മന്ത്രിമാർ കൂട്ടത്തോടെ സത്യവാചകം ചൊല്ലിയത് വേദിയിൽ ജയലളിതയ്ക്ക് അധികസമയം ചെലവഴിക്കാനാവാത്തതുകൊണ്ടാണെന്ന് സൂചനയുണ്ടായിരുന്നു.
ജയലളിതയ്ക്ക് കരൾ രോഗമാണെന്നും കരൾ മാറ്റിവെക്കാൻ ജയലളിത അമേരിക്കയ്ക്ക് പോവാൻ തയ്യാറെടുക്കുകയാണെന്നും ബി. ജെ.പി. നേതാവ് സുബ്രഹ്മണ്യൻസ്വാമി കഴിഞ്ഞ വർഷം ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ഇതിന്റെ പേരിൽ ജയലളിത സ്വാമിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുകയും ചെയ്തു. ആരോഗ്യം പ്രതിസന്ധിയിലാണെങ്കിൽ ജയലളിത വിശ്രമിക്കണെമെന്നും പ്രശ്നമെന്താണെന്ന് ജനങ്ങളോട് പറയണമെന്നും ഡി.എം.കെ. നേതാവ് എം. കരുണാനിധി അഭിപ്രായപ്പെട്ടിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍