ജയലളിത മരിച്ചതായി അഭ്യൂഹങ്ങൾ സജീവം; തമിഴ് ചാനലുകൾ വാർത്ത ബ്രേക്ക് ചെയ്തതോടെ തമിഴ്നാട്ടിലെങ്ങും അക്രമം പൊട്ടിപ്പുറപ്പെട്ടു; അക്രമാസക്തരായ ജനക്കൂട്ടം ബാരിക്കേഡുകൾ തല്ലിത്തകർത്ത് ആശുപത്രിയിലേക്കു പ്രവേശിക്കാൻ ശ്രമിച്ചു; അലറി നിലവിളിച്ചു തമിഴ് മക്കൾ; വാർത്ത നിഷേധിച്ച് ആശുപത്രി; സ്ഥിതി അതീവ ഗുരുതരമെന്ന് എഐഎഡിഎംകെ നേതാക്കൾ; പനീർസെൽവത്തിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ആശങ്കകൾ നിലനിൽക്കുന്നതിനിടെ തമിഴ്നാടു മുഖ്യമന്ത്രി ജെ ജയലളിത മരിച്ചതായി അഭ്യൂഹങ്ങൾ സജീവം. ജയലളിത അന്തരിച്ചുവെന്നു തമിഴ് ചാനലുകൾ വാർത്ത ബ്രേക്ക് ചെയ്തതോടെ തമിഴ്നാട്ടിലെങ്ങും അക്രമം പൊട്ടിപ്പുറപ്പെട്ടു. അക്രമാസക്തരായ ജനക്കൂട്ടം ബാരിക്കേഡുകൾ തല്ലിത്തകർത്ത് ആശുപത്രിയിലേക്കു പ്രവേശിക്കാൻ ശ്രമംനടത്തി. ഇതിനു പിന്നാലെ വാർത്ത നിഷേധിച്ച് ജയലളിതയെ ചികിത്സിക്കുന്ന അപ്പോളോ ആശുപത്രി അധികൃതരും രംഗത്തെത്തി.
അതിനിടെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിൽ എഐഎഡിഎംകെ എംഎൽഎമാർ യോഗം ചേരുകയാണ്. നേരത്തെ അപ്പോളോ ആശുപത്രിയിൽ യോഗം ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും യോഗം മാറ്റിവച്ചലരുന്നു. ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമെന്നാണ് എഐഎഡിഎംകെ നേതാക്കൾ പറയുന്നത്. ആശുപത്രിയിലെത്തിയ മന്ത്രി പനീർ സെൽവം രാത്രി പതിനൊന്നോടെ അടിയന്തര യോഗത്തിനായി പാർട്ടി ഓഫീസിലെത്തി.
ജയലളിത ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് എഐഎഡിഎംകെ വക്താവിനെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസിയായ പിടിഐയും നേരത്തെ റിപ്പോർട്ടു ചെയ്തു. ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി മടങ്ങിയ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവരങ്ങൾ ധരിപ്പിച്ചതായാണ് വിവരം. ഒരു മണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ച ശേഷമാണു നായിഡു മടങ്ങിയത്.
ആശുപത്രിക്കു പുറത്തുള്ള പൊലീസ് സംഘത്തിന്റെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ജയലളിത മരിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെ അക്രമം നിയന്ത്രിക്കാവുന്നതിനും അപ്പുറത്തേക്കു പോകുന്ന അവസ്ഥയിലെത്തിയിരുന്നു. തമിഴ് ചാനലുകൾ വാർത്ത ബ്രേക്ക് ചെയ്തതും എഐഎഡിഎംകെ ആസ്ഥാനത്തു കൊടി താഴ്ത്തിക്കെട്ടിയതും ജയയുടെ മരണത്തിന്റെ സൂചനയായി വിലയിരുത്തപ്പെട്ടു. ഇതിനു പിന്നാലെ തമിഴ്നാടു മുഴുവൻ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. മാദ്ധ്യമപ്രവർത്തകർക്കു നേരെയും ആക്രമണമുണ്ടായി. അപ്പോളോ ആശുപത്രി ബാരിക്കേഡുകൾ തല്ലിത്തകർത്താണു ജനങ്ങൾ ആക്രമണം നടത്തിയത്. തമിഴ് ചാനലുകളിൽ ഒന്നാണ് ആദ്യം വാർത്ത ഫ്ളാഷ് ചെയ്തത്. തുടർന്നു മറ്റു ചാനലുകളും വാർത്ത സ്ഥിരീകരിക്കുന്ന വിധത്തിൽ റിപ്പോർട്ടു ചെയ്തു. തുടർന്നാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.
ഇതോടെ , മരണവാർത്ത നിഷേധിച്ചു ജയ ടിവിയും ആശുപത്രി അധികൃതരും രംഗത്തെത്തി. വാർത്ത പിൻവലിക്കണമെന്നും അപ്പോളോ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ തമിഴ് ചാനലുകളും വാർത്ത പിൻവലിച്ചു. ജീവൻ നിലനിർത്താനുള്ള ശ്രമം തുടരുകയാണു തങ്ങളെന്നു വാർത്താക്കുറിപ്പിൽ അപ്പോളോ ആശുപത്രി അറിയിച്ചു. അതിനിടെ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അപ്പോളോ ആശുപത്രിയിൽ എത്തി. പിന്നീട് അദ്ദേഹം മടങ്ങുകയും ചെയ്തു. നേരത്തെ താഴ്ത്തിക്കെട്ടിയ പതാക എഐഎഡിഎംകെ ഓഫീസിൽ പിന്നീട് ഉയർത്തിക്കെട്ടുകയും ചെയ്തു.
പുതിയ തലമുറ, സൺ, കലൈജ്ഞർ എന്നിവയാണ് ജയലളിത മരിച്ചതായി ആദ്യം വാർത്ത കൊടുത്തത്. തുടർന്നു കടകൾ അടയ്ക്കുകയും ജനങ്ങൾ നിരത്തിലിറങ്ങുകയും ചെയ്തു. ചാനലുകളിലെ വാർത്ത കണ്ടാണു ജനങ്ങൾ അക്രമാസക്തരായി രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ജയലളിത മരിച്ചുവെന്ന് പ്രചാരണം ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിലും വ്യാജപ്രചാരണമുണ്ടായി. എന്നാൽ, ഔദ്യോഗികമായി വാർത്ത സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ഇതിനിടെയാണു തമിഴ്നാട്ടിലെ പ്രമുഖ ചാനലുകൾ മരണം സ്ഥിരീകരിച്ചതായി അറിയിച്ചു വാർത്ത നൽകിയത്. പാർട്ടി ഓഫീസിൽ പതാക താഴ്ത്തിക്കെട്ടുക കൂടി ചെയ്തതോടെ ജനങ്ങൾ വാർത്ത ഉറപ്പിക്കുകയായിരുന്നു. നിഷേധക്കുറിപ്പിൽ ചാനലുകൾ തെറ്റായ വാർത്ത നൽകിയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുകയുംചെയ്തു. നിലഗുരുതരമായി തുടരുകയാണെന്നും മുഖ്യമന്ത്രിയുടെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നുമാണ് പുതിയ കുറിപ്പിലും പറയുന്നത്. ചില ടെലിവിഷൻ ചാനലുകൾ ജയലളിതയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് പുറത്തു വിടുന്നതെന്നും അപ്പോളോ ആശുപത്രി പുറത്തിറക്കിയ വാർത്താബുള്ളറ്റിനിൽ പറയുന്നു.
ജയലളിത മരിച്ചുവെന്നു ചില ചാനലുകൾ വാർത്ത നൽകിയതോടെ പല സ്ഥലങ്ങളിലും കേബിൾ വിച്ഛേദിച്ചു. എഐഎഡിഎംകെ പ്രവർത്തകർ വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. പൊലീസും അണ്ണാ ഡിഎംകെ പ്രവർത്തകരും തമ്മിലാണ് ആശുപത്രിക്ക് സമീപം സംഘർഷമുണ്ടായത്. പ്രവർത്തകരിൽ ചിലർ ആശുപത്രിക്ക് നേരെ കല്ലെറിഞ്ഞു. നഗരത്തിന്റെ മറ്റുചില ഭാഗങ്ങളിലും ആക്രമണങ്ങൾ ഉണ്ടായി. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ തകർക്കാൻ ശ്രമിച്ചു. പ്രവർത്തകർ തലകൊണ്ടിടിച്ച് ബാരിക്കേഡുകൾ തകർക്കുകയായിരുന്നു. കൂടാതെ കാറുകൾക്കും ആശുപത്രിക്കും നേരെ കല്ലേറുണ്ടായി.
ജയലളിത മരിച്ചുവെന്ന തെറ്റായ വാർത്ത പുറത്തുവന്നതിനു പിന്നാലെ ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ ഉൾപ്പെടെ നിർബന്ധിച്ച് ഇറക്കിവിട്ടു ഷട്ടറുകൾ അടയ്ക്കുകയാണു ചെയ്തത്. കടകളും പെട്രോൾ പമ്പുകളും അടച്ചു. ഓഫീസുകളിലും സ്കൂളുകളിലും നിന്നു മടങ്ങിയ ജനങ്ങൾ വളരെ പെട്ടെന്നു തിരികെ വീട്ടിലെത്താൻ ശ്രമിച്ചതു കോയമ്പത്തൂർ ഉൾപ്പെടെയുള്ള പ്രദേശത്തെ വൻ ഗതാഗതക്കുരുക്കിലേക്കും തള്ളിവിട്ടു. തമിഴ്നാട്ടിലുള്ള മലയാളികൾ നാടുവിടുന്ന അവസ്ഥയുമുണ്ട്. മോശമായി എന്തെങ്കിലും സംഭവിക്കുന്ന പക്ഷം നിയന്ത്രിക്കാനായി കേന്ദ്രസേന അടക്കമുള്ളവ സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്.
ജയലളിത അന്തരിച്ചിട്ടില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെയാണ് അണ്ണാ ഡിഎംകെ ഓഫിസിൽ താഴ്ത്തിക്കെട്ടിയ പതാക വീണ്ടും ഉയർത്തിയത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിൽ തുടരണമെന്ന് ചെന്നൈ പൊലീസ് കമ്മിഷണർ അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് ചെന്നൈയിൽനിന്നുള്ള റിപ്പോർട്ടുകൾ. അതിനിടെ ജയലളിതയ്ക്ക് എന്തും സംഭവിക്കാമെന്ന് ആവരുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്ന ബ്രിട്ടീഷ് ഡോക്ടർ റിച്ചാർഡ് ബെയ്ലി വെളിപ്പെടുത്തിയിരുന്നു. ജയയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നതാണ് എന്നാൽ ഹൃദയസ്തംഭനം തന്റെ കണക്കുകൂട്ടൽ തെറ്റിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പത്രക്കുറിപ്പിലൂടെയാണ് ഡോ. റിച്ചാർഡ് ബെയ്ലി പ്രതികരിച്ചത്.
പരമാവധി ശ്രമിച്ചിട്ടും ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് അപ്പോളോ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ സംഗീത റെഡ്ഡി ടീറ്റ് ചെയ്തിരുന്നു. അപ്പോളോയിലെ ഡോക്ടർമാർ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ജയയുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും സംഗീത ട്വീറ്റ് ചെയ്തു. സെപ്റ്റംബർ 22 മുതൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയലളിതയ്ക്ക് ഇന്നലെ വൈകിട്ട് ഹൃദയസ്തംഭനം ഉണ്ടാതോടെയാണ് ആരോഗ്യനില അതീവ ഗുരുതരമായത്.
തമിഴ്നാട് ബസുകൾ എറണാകുളത്തു നിന്നുള്ള സർവീസ് നിർത്തിവച്ചു
കൊച്ചി: തമിഴ്നാട് ട്രാൻസ്പോർട്ട് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ (എസ്ഇടിസി) എറണാകുളത്തു നിന്നുള്ള രാത്രി സർവ്വീസുകൾ നിർത്തിവച്ചു. കോട്ടയം വഴിയും പാലക്കാട് വഴിയുമുള്ള മധുര സർവ്വീസുകളും രണ്ട് സേലം സർവീസും റദ്ദാക്കി. ഉച്ചയ്ക്ക് പുറപ്പെട്ട പോണ്ടിച്ചേരി, വേളാങ്കണ്ണി, ചെന്നൈ സർവ്വീസുകൾ പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിരിക്കുകയാണ്. കോയമ്പത്തൂരിൽ നിന്നും അറിയിപ്പ് ലഭിച്ചാൽ മാത്രമേ സർവ്വീസ് തുടരുകയുള്ളുവെന്നാണു വിവരം. കേരളത്തിലേക്കുള്ള സർവ്വീസുകൾ തമിഴ്നാട്ടിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നില്ല.
കെഎസ്ആർടിസിയുടെ മധുര സർവ്വീസുകളും കോയമ്പത്തൂർ ബസും കുമളിയിലും പാലക്കാടും നിർത്തണമെന്ന ധാരണയിലാണ് സർവ്വീസ് ഓപ്പറേറ്റ് ചെയ്യുന്നത്. പ്രശ്നമുണ്ടാകുകയാണെങ്കിൽ മാത്രമാകും സർവീസ് പാതിവഴിയിൽ നിർത്തുക.
Stories you may Like
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- ഇനി ഉദയനിധി വേഴ്സ്സ് അണ്ണാമലൈ പോര്!
- വൃക്ക റാക്കറ്റ്: അപ്പോളോ ആശുപത്രിക്കെതിരായ ആരോപണത്തിൽ അന്വേഷണം തുടങ്ങി
- 110 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
- സ്റ്റാലിന്റെ അഴിമതി മടുത്ത് ഡോ പളനിവേൽ ത്യാഗരാജൻ ബിജെപിയിലേക്കോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്