ജയലളിതയ്ക്ക് ഗുരുതര രോഗമെന്ന് വിശ്വസിക്കുന്നവർ അനേകം; അഴിമതി കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കവേ രക്ഷപെടാനുള്ള അടവെന്ന് വേറൊരു ഭാഗം; രണ്ടാഴ്ച്ചയായിട്ടും പുറംലോകം കാണാതായതോടെ സാധാരണരോഗം എന്നവാദം എല്ലാവരും ഒരു പോലെ തള്ളി; കിം ജോങിന്റെ ഉത്തര കൊറിയയേക്കാൾ രഹസ്യമാക്കി ഒരു മുഖ്യമന്ത്രിയുടെ ആശുപത്രി വാസം രണ്ടാഴ്ച്ച പിന്നിടുന്നു
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: തമിഴ്നാട് എന്താ കിം ജോങിന്റെ വടക്കൻ കൊറിയയെ പോലെയാണ്? അവിടെ ഇപ്പോൾ നടക്കുന്ന കാര്യങ്ങല്ലാം അറിയുമ്പോൾ സോഷ്യൽ മീഡിയ അറിയാതെ തന്ന ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്. കാരണം രണ്ടാഴ്ച്ചയായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ കഴിയുകയാണ് എന്നതാണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 22 ആം തീയ്യതിയാണ് തമിഴകത്ത് പൊടുന്നനേ ജയലളിതയ്ക്ക് രോഗമാണെന്നും ആശുപത്രിയിലാണെന്നുമുള്ള വാർത്ത പരന്നത്. എന്നാൽ, പിന്നീടങ്ങോട്ട് കിംവന്ദികളുടെ പ്രളയമായിരുന്നു. മാദ്ധ്യമങ്ങൾ ആശുപത്രിക്ക് മുമ്പിൽ തടിച്ചു കൂടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകർ ആശുപത്രിയിൽ തമ്പടിച്ചു. മിക്ക പത്ര-മാദ്ധ്യമ ഓഫീസുകളിലും ജയലളിത അന്തരിച്ചാൽ കൊടുക്കാനുള്ള പേജുകൾ വരെ തയ്യാറായിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണ് സ്ഥിതിവിശേഷമെങ്കിലും തമിഴകത്തിലെ ഒരു വിഭാഗത്തിന് ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് ഇപ്പോഴുള്ള ആശങ്ക മറ്റൊരു വിധത്തിലാണ്. സുപ്രീംകോടതിയുടെ പരിഗണനയിലാണ് ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദന കേസ്. കർണ്ണാടകം നൽകിയ അപ്പീൽ ഇക്കഴിഞ്ഞ ജൂൺ എട്ടിന് സുപ്രീംകോടതി അപ്പീലായി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഇതിലെ വാദങ്ങളും ഏതാണ്ട് പൂർത്തിയായി ഇനി അവശേഷിക്കുന്നത് വിധിപറയുക എന്നത് മാത്രമാണ്. കർണ്ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് ഉത്തരവിട്ടെങ്കിലും സുപ്രീംകോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകുമെന്ന് ഭയം ജയലളിതയിൽ ശക്തമാണ്. സുപ്രീംകോടതിയിൽ ജയലളിതയുടെ വക്കീലിന്റെ വാദമുഖങ്ങൾ അത്രയ്ക്ക് ശക്തമായിരുന്നില്ല താനും. ഇതൊക്കെ കൂടിയായപ്പോൾ സുപ്രീംകോടതി വിധിയുണ്ടായാലും ആരോഗ്യകാരണം പറഞ്ഞ് രക്ഷപെടാനുള്ള മാർഗ്ഗമാണ് അവരുടെ അസുഖമെന്ന് സംശയിക്കുന്നവർ കുറവല്ല.
തമിഴ്നാട്ടുകാരുടെ എല്ലാമെല്ലാമാണ് അമ്മ. അങ്ങനെയുള്ള അമ്മയ്ക്കെതിരായ ആശുപത്രിയിൽ കിടക്കുമ്പോൾ വിധി പ്രഖ്യാപിച്ചാൽ അതിന്റെ പ്രത്യാഖാതവും ഗുരുതരമാകും. അതുകൊണ്ട് തന്നെ ഒരു രാഷ്ട്രീയബുദ്ധി തന്നെയാണ് അവരുടെ അസുഖത്തിന് പിന്നിലെന്നാണ് ചിലകോണുകളിൽ നിന്നും ഉയർത്തുന്ന സന്ദേഹം. എന്നാൽ, അതിവൈകാരികതയിൽ നിൽക്കുന്ന തമിഴ് ജനതയ്ക്ക് മുമ്പിൽ ഇതൊന്നും വിലപ്പോകില്ലെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ അവർ അമ്മയുടെ ആയുരാരോഗ്യങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകളിൽ മുഴുകിയിരിക്കയാണ്.
ആശുപ്തരിയിൽ പ്രവേശിപ്പിക്കുമ്പോൾ അധികൃതർ പറഞ്ഞിരുന്നത് ജയലളിതയ്ക്ക് പനിയും നിർജ്ജലീകരണവുമാണ് എന്നായിരുന്നു. എന്നാൽ പനിക്കും നിർജ്ജലീകരണത്തിനും ചികിത്സിക്കാനുള്ള സൗകര്യമെല്ലാം പയസ് ഗാർഡനിൽ ഉണ്ട്. അതുകൊണ്ട് ആശുപത്രിയിലേക്ക് മാറ്റിയത് എന്തിനെന്ന ചോദ്യം ശക്തമായി ഉയർന്നിരുന്നു. ആശുപത്രിക്ക് മുമ്പിൽ വൻ മാദ്ധ്യമപ്പടയും ജനങ്ങളും എത്തിയപ്പോഴും ആശുപത്രി അധികൃതർ കൃത്യമായ വിവരങ്ങൾ നല്കുന്നതിൽ വിമുഖത കാട്ടി. ഇതോടെ ഊഹാപോഹങ്ങളുടെ പെരുമഴ തന്നെ പ്രവഹിച്ചു. ജയലളിത മരിച്ചെന്ന് പോലും പ്രചരണമുണ്ടായി. ഇതിനു മുമ്പ് നിരവധി തവണ അമ്മ ചികിത്സ തേടിയിട്ടുണ്ട്, പക്ഷേ, അന്ന് അതൊന്നും സ്ഥിരീകരിക്കാതിരുന്ന ആശുപത്രി അധികൃതർ ഇത്തവണ സ്ഥിരീകരണം നല്കിയതോടെ തമിഴ്നാട് മുഴുവൻ ആശങ്കയിലായി എന്താണ് ശരി.
അതേസമയം, ജയലളിതയ്ക്ക് കുഴപ്പമില്ലെന്നും രാഷ്ട്രീയ എതിരാളികളാണ് മരണവാർത്തകളും ഗുരുതരാവസ്ഥയിലാണെന്ന വാർത്തകളും പടച്ചുവിടുന്നതെന്നാണ് എഡിഎംകെ പ്രവർത്തകരുടെ വാദിച്ചത്. എന്തായാലും ആശുപത്രിവാസം രണ്ട്ാഴ്ച്ച പിന്നിട്ടതോടെ ഒരുകാര്യം എല്ലാവർക്കും ബോധ്യമിട്ടുണ്ട്. അമ്മയ്ക്ക് രോഗമുണ്ടെങ്കിൽ അത് കേവലം ഒരസുഖമല്ല. ഇതിനിടെയാണ് രാഷ്ട്രീയ എതിരാളികൾ അനധികൃത സ്വത്തുക്കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തിൽ ജയലളിത ഉണ്ടാക്കിയ നാടകമാണെന്ന് വിശ്വസിക്കുന്ത്. വിധി പ്രതികൂലമാണെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടെന്നും സൂചനകൾ ഉണ്ട്. ഈ സാഹചര്യത്തിൽ ജയിലിൽ പോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ജയ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ശത്രുക്കൾ പറയുന്നു. കൂടാതെ, തമിഴ്നാട് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ സഹതാപതരംഗം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും കാവേരി പ്രശ്നത്തിൽ വ്യക്തമായ മറുപടി നല്കാതെ അനുകൂലതീരുമാനം നേടാനുള്ള ശ്രമമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതീവ രഹസ്യമായാണ് കാര്യങ്ങളെല്ലാം നടക്കുന്നതെന്നതിനാൽ ജയയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ആശുപത്രി അധികൃതർ നൽകുന്ന വിവരം മാത്രമേ എല്ലാവർക്കും ലഭിക്കുന്നുള്ളൂ. സംസ്ഥാന ധനമന്ത്രി ഒ. പനീർശെൽവം ഉൾപ്പെടെ വിരലിലെണ്ണാവുന്ന നേതാക്കൾക്കേ ആശുപത്രിക്കുള്ളിൽ ജയലളിത ചികിത്സയിൽക്കഴിയുന്ന ഭാഗത്തേക്ക് പ്രവേശനമുള്ളൂ. പനീർശെൽവത്തിനുതന്നെ ജയലളിതയെ നേരിട്ടുകാണാൻ കഴിയുന്നുണ്ടോയെന്ന കാര്യം പോലും ആർക്കും അറിയില്ല. തോഴി ശശികലയാണ് എല്ലാത്തിനും ഒപ്പമുള്ളത്.
ജയലളിത അസുഖ ബാധിതയായതിനെ തുടർന്ന് സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്നത് മലയാളിയായ ഷീല ബാലകൃഷ്ണനാണെന്നു വാർത്തകൾ. ജയലളിതയുടെ ഉപദേശകയും വിശ്വസ്തയുമായ ഷീല ബാലകൃഷ്ണനാണ് മുഖ്യമന്ത്രിക്കു പകരക്കാരിയായി ഭരണം നിയന്ത്രിക്കുന്നത്. മന്ത്രിസഭയിലെ രണ്ടാമനായ ഒ. പനീർശെൽവമടക്കം മന്ത്രിമാർ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥയായ ഷീലയിൽനിന്നാണ് നിർദേശങ്ങൾ സ്വീകരിക്കുന്നത്.
ഷീലയുടെ അനുമതിയില്ലാതെ യാതൊന്നും സംസ്ഥാനത്ത് ഇപ്പോൾ നടക്കില്ലെന്ന് പേരു വെളിപ്പെടുത്തെരുതെന്ന നിർദേശത്തോടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം സ്വദേശിയായ ഷീലയെ ജയലളിത 2014 ൽ ഉപദേശകയായി നിയമിച്ചത്. 1976 ബാച്ച് ഐഎഎസ് ഓഫീസറാണ് ഷീല. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ അസിസ്റ്റന്റ് കളക്ടറായാണ് ഷീലയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2011 ൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതയായതോടെയാണ് ജയലളിതയുടെ വിശ്വസ്തയായി മാറിയത്.
അതേസമയം ജയയുടെ ആരോഗ്യനിലയിലെ ആശങ്ക തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയപാർട്ടികളും ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ജയലളിത മരിച്ചാൽ മാത്രമേ തങ്ങൾക്ക് രാഷ്ട്രീയമായി ഉയർത്തെഴുനേൽക്കാൻ കഴിയുകയുള്ളു എന്ന് വിശ്വസിക്കുന്നവരാണ് ഡിഎംകെ നേതാക്കൾ. താന്മാത്രം മതി എന്നബുദ്ധിയിൽ മറ്റ് നേതാക്കളെ ആരും വളർത്താൻ ജയലളിത തയ്യാറായിരുന്നില്ല. രണ്ട് തവണ മുഖ്യമന്ത്രി പദവി വഹിച്ചിട്ടുണ്ടെങ്കിലും ഒ പനീർശെൽവം ഒരു രാഷ്ട്രീയപ്പാർട്ടി എന്നനിലയിൽ എ.ഐ.എ.ഡി.എം.കെ.യെ നയിക്കാൻ പ്രാപ്തനായ വ്യക്തിയല്ല. ഒരുകാലത്ത് അഹങ്കാരത്തിന്റെ മൂർത്തിഭാവമായിരുന്നു ജയലളിത എങ്കിൽ അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് ഭരണത്തുടർന്ന നേടാൻ സാധിക്കുന്ന വിധത്തിൽ പാർട്ടിയെ ശക്തയാക്കിയ നേതാവായി ജയ മാറിയിരുന്നു.
ഇപ്പോഴത്തെ സ്ഥിതിയിൽ പാർട്ടിയുടെ തലപ്പത്ത് ജയലളിതയില്ലെങ്കിൽ അത് എഐഎഡിഎംകെ എന്ന പാർട്ടയുടെ അന്ത്യത്തിന്റെ തുടക്കമാകും. വേരുറപ്പിക്കാൻ കാത്തിരിക്കുന്ന ബിജെപി അടക്കമുള്ള പാർട്ടികൾക്ക് അത് വലിയ നേട്ടവും സമ്മാനിക്കുമെന്നതത് ഉറപ്പാണ്. അതേസമയം ജയലളിതയുടെ സ്ഥാനത്തേക്ക് ശശികല എത്തുമെന്ന സൂചനയും ശക്തമാണ്. ഭരണത്തിലും ജയയുടെ വ്യക്തിജീവിത്തതിലും വലിയ സ്ഥാനമാണ് അവർക്കുള്ളത്. നിലവിൽ ശശികല പാർട്ടിയുടെ ജനറൽ കൗൺസിലിലും നിർവാഹകസമിതിയിലും അംഗമാണ്. അതുകൊണ്ട് അവർ ജയക്ക് പകരക്കാരിയാകുമെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ, ജയപ്രഭാവത്തിന് അതൊന്നും പകരമാകില്ലെന്നാണ് കണക്കൂകൂട്ടൽ.
1987ൽ എം.ജി.ആർ. മരിച്ചതിനുശേഷം ജയലളിത എ.ഐ.എ.ഡി.എം.കെ.യുടെ തലപ്പത്തേക്കുവരുമ്പോൾ പല നേതാക്കളുടെയും പ്രതീക്ഷ ജയലളിത അവരുടെ കൈയിലെ കളിപ്പാവയാവുമെന്നായിരുന്നു. എന്നാൽ കണക്കുകൂട്ടലെല്ലാം തെറ്റിച്ച് ജയ കരുത്തുറ്റ നേതാവായി മാറി. ഇപ്പോൾ വീണ്ടും എഐഎഡിഎംകെയിൽ ഒരു സ്ഥാനമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ കൂടി നടക്കുമ്പോൾ ആരാകും എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്