Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാൻ വീട്ടിലേക്ക് കയറും മുമ്പ് പുറത്തിറങ്ങിയ ജിഷ ചെരുപ്പൂരി അടിച്ചു പുറത്തുപോകാൻ ആജ്ഞാപിച്ചു; കെട്ടിപ്പിടിച്ചപ്പോൾ കയ്യിൽ കടിച്ചു; കത്തികൊണ്ട് പലവട്ടം ദേഹം മുഴുവൻ കുത്തി; ചുരിദാർ വലിച്ചിടാൻ തിരിഞ്ഞപ്പോൾ പുറത്ത് കുത്തി; എന്നിട്ടും അടങ്ങാതെ വന്നപ്പോൾ കഴുത്തിൽ കുത്തി ചുരിദാറു കൊണ്ട് മുഖം പൊത്തി; അമീറുൾ ഇസ്ലാമിന് കൊലക്കയർ കിട്ടുമോ? ജിഷാ കേസിലെ ആളൂരിന്റെ വിസ്താരം തീരുന്നു; ഇനി ശിക്ഷ അറിയാനുള്ള കാത്തിരിപ്പ്

ഞാൻ വീട്ടിലേക്ക് കയറും മുമ്പ് പുറത്തിറങ്ങിയ ജിഷ ചെരുപ്പൂരി അടിച്ചു പുറത്തുപോകാൻ ആജ്ഞാപിച്ചു; കെട്ടിപ്പിടിച്ചപ്പോൾ കയ്യിൽ കടിച്ചു; കത്തികൊണ്ട് പലവട്ടം ദേഹം മുഴുവൻ കുത്തി; ചുരിദാർ വലിച്ചിടാൻ തിരിഞ്ഞപ്പോൾ പുറത്ത് കുത്തി; എന്നിട്ടും അടങ്ങാതെ വന്നപ്പോൾ കഴുത്തിൽ കുത്തി ചുരിദാറു കൊണ്ട് മുഖം പൊത്തി; അമീറുൾ ഇസ്ലാമിന് കൊലക്കയർ കിട്ടുമോ? ജിഷാ കേസിലെ ആളൂരിന്റെ വിസ്താരം തീരുന്നു; ഇനി ശിക്ഷ അറിയാനുള്ള കാത്തിരിപ്പ്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: സമൂഹമനസാക്ഷിയെ ഞെട്ടിച്ച ജിഷ കൊലക്കേസിൽ നടന്നുവരുന്ന പ്രൊസിക്യൂഷൻ സാക്ഷി വിസ്താരം ഇന്ന് അവസാനിക്കുന്നു.കേസിലെ 100-ാം സാക്ഷിയും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനുമായ തൃശ്ശൂർ സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി ശശിധരനെയാണ് ഇന്ന് വിസ്തരിക്കുന്നത്. നാല് മാസത്തിനുള്ളിൽ വിധിയുണ്ടാകുമെന്നാണ് സൂചന.

സാക്ഷി വിസ്താരം പൂർത്തിയായാൽ ഇനി ക്രമിനൽ നടപടി നിയമം 313-ാം വകുപ്പ് പ്രകാരം സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ കോടതി പ്രതി അമിറുൾ ഇസ്ലാമിനോട് വിശദീകരണം തേടും. ഇതിനായി സാക്ഷിമൊഴികൾ ഹിന്ദിയിലേക്ക് മാറ്റിയെഴുതേണ്ടതുണ്ട്. ദ്വഭാഷിയുടെ സഹായത്തോടെയാവും കോടതി പ്രതിയെ ചോദ്യം ചെയ്യുക എന്നാണ് അറിയുന്നത്. പ്രതിഭാഗത്തിന് സാക്ഷികളും തെളിവും ഹാജരാക്കുന്നതിന് അവസരം നൽകുകയാണ് തുടർന്നുള്ള നടപടിക്രമം. പിന്നീട് ഇതിന്മേൽ പ്രൊസിക്യൂഷൻ ഭാഗവും പ്രതിഭാഗവും തമ്മിൽ വാദപ്രതിവാദം നടക്കും. ഇതിന് ശേഷമായിരിക്കും വിധി പ്രസാതാവിക്കുക. ഏറിയാൽ മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ ഈ പ്രക്രീയ പൂർത്തിയാവുമെന്നാണ് സൂചന.എറണാകുളം ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഏറെ വിവാദമായ ഈ കേസന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇത് പ്രതിഭാഗത്തിന് ഗുണം ചെയ്യുമെന്നും നേരത്തെ വ്യാപകമായ പ്രചാരണം നടന്നിരുന്നു. പ്രതിഭാഗം അഭിഭാഷകൻ ആളൂരും ഇക്കാര്യം ശരിവയ്ക്കുന്ന തരത്തിൽ നേരത്തെ മറുനാടനോട് പ്രതികരിച്ചിരുന്നു. കൊലക്കുള്ള കാരണം, കൊല്ലാനുപയോഗിച്ച ആയുധം കണ്ടെടുത്തത് എന്നിവ സംമ്പന്ധിച്ച് പ്രൊസിക്യൂഷൻ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയ വസ്തുതകൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നുള്ള വാദമാണിപ്പോൾ പ്രതിഭാഗം മുന്നോട്ട് വച്ചിട്ടുള്ളത്. കൃത്യത്തിൽ ഒന്നിൽക്കൂടുതൽ പ്രതികളുണ്ടെന്ന വാദവും പ്രതിഭാഗം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പ്രൊസിക്യൂഷൻ പെടാപ്പാട് പെടേണ്ടിവരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

അമിറുളിന്റെ സുഹൃത്ത് അനാറിന് അരുംകൊലയിലുള്ള പങ്ക്, കൊലപാതകം നടന്ന വട്ടോളിപ്പടിയിലെ ജിഷയുടെ വീട്ടിലെ പ്ലാസ്റ്റിക് ജാറിൽ കണ്ടെത്തിയ വിരലടയാളം തുടങ്ങി കൊലയുമായി ബന്ധപ്പെട്ടുയർന്ന പ്രധാനവിഷയങ്ങളിൽ കൃത്യതവരുത്താൻ അന്വേഷകസംഘത്തിന് കഴിഞ്ഞിട്ടില്ല. പ്രധാനമായും അമിറുൾ ഇസ്ലാമിന്റെ കുറ്റസമ്മതമൊഴിയെ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. 2016 ഏപ്രിൽ 28 ന് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീടിനുള്ളിലാണ് നിയമ വിദ്യാർത്ഥിനിയായ ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ചെറുത്തുനിൽപ്പിനെത്തുടർന്ന് ലക്ഷ്യം നടക്കാത്തതിൽ കലിപൂണ്ട് അമിറുൾ ഇസ്ലാം ജിഷയെ മൃഗീയമായി കൊലപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

അമിറുളിന് ജിഷയോടുള്ള ലൈംഗികതാൽപ്പര്യമാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.അതിക്രൂരമായിരുന്നു ജിഷയുടെ കൊലപാതകമെന്നാണ് പൊലീസ് കുറ്റപത്രത്തിൽ വിശദീകരിക്കുന്നത്. ജിഷയുടെ വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരുന്ന ഉമിനീരിൽ നിന്നും കൊല നടന്ന മുറിയിലെ കതകിന്റെ ബോൾട്ടിൽ പറ്റിപ്പിടിച്ചിരുന്ന രക്തക്കറയിൽ നിന്നും തിരിച്ചറിഞ്ഞതെന്ന് രേഖപ്പെടുത്തി സമർപ്പിച്ചിട്ടുള്ള ഡി എൻ എ ഫലവും വട്ടോളിപ്പടിയിൽ ജിഷയുടെ അയൽവാസികളായിരുന്നവരുടെ സാക്ഷിമൊഴികളുമാണ് കേസിൽ പ്രൊസിക്യൂഷന്റെ പ്രധാന പിടിവള്ളി.

അമിറുളിന്റെ കുറ്റ സമ്മതമൊഴിയുടെ ഏകദേശ വിവരണം ചുവടെ

വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കി വൈകിട്ട് അഞ്ചുമണിയോടടുത്ത് ജിഷയുടെ വട്ടോളിപ്പടിയിലെ വീട്ടിലെത്തി.വാതിൽ പൂട്ടിയിട്ടില്ലായിരുന്നു. വാതിലിനടുത്തെത്തിയപ്പോൾ തന്നെ ഉള്ളിൽ നിൽക്കുകയായിരുന്ന ജിഷ എന്നെ കണ്ടു. ഉടൻ അവൾ പുറത്തേക്കുവന്ന് എന്നോടു കടന്നുപോകാൻ പറഞ്ഞ് ചെരുപ്പ് ഊരി മുഖത്തടിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പകച്ചുപോയി. എതാനും മിനിട്ടുകൾ അവിടെ നിന്നു. തിരിച്ച് അൽപദൂരം നടന്നപ്പോൾ ജിഷയെ അനുഭവിക്കണമെന്ന തോന്നൽ ശക്തമായി.തിരിച്ചുവരുമ്പോൾ ജിഷ വാതിൽക്കൽ തന്നെ നിൽക്കുകയായിരുന്നു. ഞാൻ ശക്തിയായി തള്ളി അവളെ വീടിനുള്ളിലാക്കി. ഉള്ളിലേക്ക് കടന്നപ്പോൾ വീഴ്ചിൽ നിന്നും ചാടിയെഴുന്നേറ്റ ജിഷ എന്നെ ബലപ്രയോഗത്തിലൂടെ പുറത്താക്കാൻ ശ്രമിച്ചു. ഇതിനിടയിൽ ഞാൻ കാൽ കൊണ്ട് തുറന്നുകിടന്ന വാതിൽ അടച്ചു.

മൽപ്പിടുത്തത്തിനിടയിൽ പിന്നിൽനിന്നും കെട്ടിപ്പുണരാൻ ശ്രമിച്ചപ്പോൾ അവൾ കൈയിൽ കടിച്ചു. ഈയവസരത്തിൽ ഞാൻ അവളുടെ തോളിലും കടിച്ചു. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തിയെടുത്തു. പിന്നീട് നടന്ന പിടിവലിയിൽ ജിഷയുടെ മുഖത്തും ദേഹത്തുമെല്ലാം പലവട്ടം കത്തി കൊണ്ടു. കത്തിപിടിച്ചിരുന്ന കയ്യിൽ ജിഷ ബലമായി പിടിച്ചിരുന്നതിനാൽ കുത്തും വെട്ടുമൊന്നും ഉദ്ദേശിച്ച രീതിയിൽ ഏറ്റില്ല. ഇതിനിടയിൽ അവളുടെ ചുരിദാർ ബോട്ടം വലിച്ചൂരാൻ ശ്രമിച്ചു. ഇത് നേരയാക്കുന്നതിലേക്ക് അവൾ ഒരു നിമിഷം തിരിഞ്ഞു. ഈ സമയം ശരീരത്തോടു ചേർത്തുപിടിച്ച് ജിഷയുടെ മുതുകിൽ കുത്തി. അപ്പോഴും ജിഷയുടെ ശക്തി കുറഞ്ഞില്ല. പിന്നീട് കഴുത്തിൽ കത്തി കുത്തിയിറക്കി. ഈ സമയം കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ മുറുക്കി ഒച്ച പുറത്തുവരാതിരിക്കാനും ശ്രമിച്ചു. ഇതോടെ ജിഷയുടെ നിലതെറ്റി. അവൾ നിലത്തുവീണു. പിന്നെ മുന്നിലെ മുറിയിലെത്തി കതകിന്റെ ബോൾട്ട് ഇട്ടു. ഈ സമയം വെള്ളമെടുക്കാനായിരിക്കണം അവൾ അടുക്കളയുടെ ഭാഗത്തേക്ക് നിരങ്ങി നീങ്ങി. പിന്നാലെയെത്തി ഞാൻ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു .

ഈ സമയം അർദ്ധബോധാവസ്ഥയിലായ അവൾ വെള്ളം ചോദിച്ചു. ഉടൻ ഞാൻ കൈയിലുണ്ടായിരുന്ന മദ്യം വായിലൊഴിച്ചുകൊടുത്തു.അത്യാർത്തിയോടെ അവളത് ഉള്ളിലാക്കി.തുടർന്നു താൻ ലൈംഗികബന്ധത്തിന് തയ്യാറായി . ദുർബലയായിരുന്നെങ്കിലും ഈയവസരത്തിലും അവളുടെ നേരിയ പ്രതിഷേധമുണ്ടായിരുന്നു.നിലത്ത് കുനിഞ്ഞിരുന്ന് മുട്ടുകാൽ കൊണ്ട് ചരിഞ്ഞുകിടന്നിരുന്ന അവളുടെ കാലുകൾ അകറ്റാൻ ശ്രമച്ചു. എന്നാൽ ഏറെ പണിപ്പെട്ടിട്ടും ഇതിനുള്ള നീക്കം വിജയിച്ചില്ല. ഇതോടെ അവളോടുള്ള ദേഷ്യം ഇരട്ടിയായി. പിന്നെ കത്തിയെടുത്ത് ജനനേന്ദ്രിയത്തിൽ പലതവണ കുത്തി.ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ നോക്കി നിന്നു.

മരണം ഉറപ്പായതോടെ വീടിന്റെ മുൻവാതിലിന് സമീപം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പായപ്പോൾ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി സ്ഥലംവിട്ടു.അമിറുളിന്റെ കുറ്റ സമ്മതമൊഴി സാഹചര്യത്തെളിവുകളുമായി പൊരുത്തപ്പെടുന്നതാണെന്ന് അന്വേഷക സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ജിഷയുടെ കടിയേറ്റതിനെത്തുടർന്ന് കൈയിൽ രക്തമൊഴുകിയിരുന്ന അവസരത്തിലാണ് അമിറുൾ മുന്നിലെ കതകിന്റെ ബോൾട്ട് ഇട്ടത്. ഇതേത്തുടർന്ന് ബോൾട്ടിൽ പറ്റിപിടിച്ച രക്തക്കറ കേസിൽ നിർണ്ണായകതെളിവായി മാറി.

മദ്യം വാങ്ങാൻ സ്ഥിരമായി കുറുപ്പംപടിയിലെ ബീവറേജസിലേക്ക് പോയിരുന്ന അവസരത്തിലാണ് ജിഷയിൽ താൻ ആകൃഷ്ടനായതെന്നാണ് അമിറുൾ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. ജിഷയുടെ വീടിനടുത്തുള്ള കനാൽബണ്ട് റോഡ് വഴിയായിരുന്നു ഇയാളുടെ മദ്യശാലയിലേക്കുള്ള യാത്ര. ഈ സമയം വീടിന് മുന്നിൽ ജിഷയുണ്ടെങ്കിൽ താൻ ചുളമടിച്ച് വിളിക്കുകയും ഗോഷ്ടികൾ കാണിക്കുകയും ചെയ്യുമായിരുന്നെന്നും ഇതിൽ ജിഷ എതിർപ്പ് പ്രകടിപ്പിക്കുകയും ചെരുപ്പൂരി കാണിക്കുക.ും മറ്റും ചെയ്തിട്ടുണ്ടെന്നും ഇയാൾ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP