ജിഷ കൊലക്കേസ് അന്വേഷണത്തിൽ നിർണായകമായത് ആദ്യ ഘട്ടത്തിൽ എല്ലാവരും കുറ്റപ്പെടുത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പൊലീസ് സർജൻ കൊലപാതകത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയെങ്കിലും ആദ്യം അവഗണിച്ചു; പ്രതിയെ പിടിച്ചപ്പോൾ ഡോ. ലിസ ജോണിന് അഭിനന്ദനവും
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: ആദ്യം എല്ലാവരും കുറ്റപ്പെടുത്തി. പ്രതി കുടുങ്ങിയപ്പോൾ അഭിനന്ദനവും. പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകളാണ് ജിഷയുടെ ഘാതകനെ പിടികൂടുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്നത് ഒടുവിൽ പൊലീസും സമ്മതിക്കുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയ കടിയുടെ പാട്, ഉമിനീര്, ആക്രമണരീതികൾ, മരണം സംഭവിക്കാനുള്ള സാധ്യത എന്നിവ അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുകയായിരുന്നു. ആന്തരാവയവങ്ങളിലുണ്ടായ ക്ഷതവും മുറിവുകളും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഭീകരമായ കൊലപാതകത്തിന്റെ ഗൗരവം പൊലീസ് സർജൻ അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തു. പക്ഷേ ഇതെല്ലാം ആദ്യഘട്ടത്തിൽ അവഗണിച്ചു.
പ്രതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ പഴി പോസ്റ്റ്മോർട്ടത്തിനായി. എന്തുകൊണ്ട് ജിഷയുടെ കൊലപാതകത്തെ വെറുമൊരു മരണമാക്കിയെന്ന ചോദ്യത്തിന് നൽകിയ ഉത്തരം ആലപ്പുഴയിലെ പിഴവിനെ കുറിച്ചായിരുന്നു. പി.ജി. വിദ്യാർത്ഥിയാണ് പോസ്റ്റ്മോർട്ടം ചെയ്തതെന്നായിരുന്നു ആക്ഷേപം. ഇതേപ്പറ്റി അന്വേഷണവും നടത്തിയിരുന്നു. മെയ് 28നാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. സംഭവത്തിന്റെ ഗൗരവം പൊലീസ് സർജനെ പൊലീസ് അറിയിച്ചിരുന്നില്ല. ഇതിനാൽ സാധാരണ കേസ് പോലെയാണിത് പരിഗണിച്ചത്. എന്നിട്ടും കിറുകൃത്യമായ പോസ്റ്റ്മോർട്ടം നടന്നു. പിഴവുകളൊന്നും വന്നില്ലെന്ന് അന്വേഷണത്തിൽ തെളിയുകയും ചെയ്തു. ഡെപ്യൂട്ടി പൊലീസ് സർജൻ ഡോ.ലിസാ ജോണിന് അപ്പോഴായിരുന്നു ശ്വാസം വീണത്. പോസ്റ്റ്മോർട്ടം വീഡിയോയിൽ ചിത്രീകരിക്കാതെ വിട്ടത് ഗുരുതരമായ പാളിച്ചയാണ്. അതിന് കാരണം പൊലീസിന്റെ അനാസ്ഥയും.
എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലെ അന്വേഷണ സംഘം പോസ്റ്റ് മോർട്ടം റിപ്പോർട്ട് വിശദമായി പരിശോദിച്ചു. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പൊലീസ് മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിദഗ്ധരുമായി സമ്പർക്കം പുലർത്തിയിരുന്നു. പ്രതിയെ കണ്ടെത്തിയപ്പോഴും ആളെ സ്ഥിരീകരിക്കുന്പോഴും അന്വേഷണ ഉദ്യോഗസ്ഥർ ഡെപ്യൂട്ടി പൊലീസ് സർജനുമായി ആശയവിനിയമയം നടത്തി. അങ്ങനെ കേസ് അന്വേഷണത്തിൽ ഡെപ്യൂട്ടി പൊലീസ് സർജൻ ഡോ.ലിസാ ജോണും സജീവ പങ്കാളിയായി. പ്രതിയെ സ്ഥിരീകരിക്കുന്ന ഡിഎൻഎ പരിശോധനാ ഫലം വന്നപ്പോൾ എസ് പി ഉണ്ണിരാജ ഡോ. ലിസാ ജോണിനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. പി.ജി. വിദ്യാർത്ഥി ഡോ.അംജദ് പോസ്റ്റ്മോർട്ടത്തിൽ സഹായിയായിരുന്നു.
ജിഷയുടെ ശരീരത്തിൽ മാരകമായ 38 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പക്ഷേ ആരും അത് ഗൗരവത്തോടെ എടുത്തില്ല. ഇതായിരുന്നു ജിഷയുടെ കൊലയിൽ ആദ്യ ഘട്ടത്തിൽ തെളിവെടുപ്പ് പോലും ശരിയായ രീതിയിൽ ആകാത്തത്. എന്നാൽ വിവാദങ്ങൾ ഉയർന്നതോടെ പോസ്റ്റ്മോർട്ടം നടപടികളിൽ ഗുരുതര വീഴ്ചയെന്ന വാദമെത്തി. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഫോറൻസിക് വിഭാഗത്തിനുണ്ടായ വീഴ്ച കണ്ടെത്തിയെന്നും വാർത്ത പ്രചരിച്ചു. ഇതോടെ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിട്ടു. മെഡിക്കൽ എഡ്യൂക്കേഷൻ ജോ. ഡയറക്ടർ ഡോ. ശ്രീകുമാരി, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ശശികല എന്നിവരടങ്ങുന്ന സംഘം വിശദമായി അന്വേഷണം നടത്തി. ഇതോടെ ലിസാ ജോൺ ആരോപണത്തിൽ നിന്നും പുറത്തുവന്നു.
ഈ കേസ് അന്വേഷണത്തിൽ ഏറെ നിർണ്ണായകമായത് പോസ്റ്റ്മോർട്ടം റിപ്പോർട്ടാണെന്ന് തന്നെയാണ് നിയമ വിദഗ്ധരും വിലയിരുത്തുന്നത്. പഴുതകളടച്ച് എല്ലാം രേഖപ്പെടുത്തി. വെറുമൊരു മരണമായി പൊലീസ് പോസ്റ്റ്മോർട്ടത്തിന് എത്തിച്ച ജിഷയുടെ മൃതദേഹം കരുതലോടെ തന്നെ ഡോക്ടർ പരിശോധിച്ചതായിരുന്നു ഇതിന് കാരണമെന്ന് പൊലീസും തിരിച്ചറിഞ്ഞിട്ടുണ്ട്. ലോക്കൽ പൊലീസിന്റെ അനാസ്ഥ മാത്രമാണ് ആദ്യ ഘട്ടത്തിലെ പ്രതിസന്ധിക്ക് കാരമമെന്ന് പൊലീസും വിലയിരുത്തുന്നു. ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ സർജനെ കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്ന തിരിച്ചറിവിലേക്ക് പൊലീസ് എത്തുകയായിരുന്നു. ജിഷ മരിച്ചത് ശ്വാസം മുട്ടിയാണെന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമമുണ്ടായിട്ടുണ്ട്. എന്നാൽ, പീഡനം നടന്നോ എന്നറിയാൻ ആന്തരികാവയവങ്ങൾ രാസപരിശോധന നടത്തിയാൽ മാത്രമേ സാധിക്കൂ. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ജിഷയുടെ ശരീരത്തിൽ 38 മുറിവുകൾ ഉള്ളതായി റിപ്പോർട്ട് പറയുന്നു. ഒരോ മുറിവിന്റെയും ആഴവും വിശദാംശങ്ങളും ഉൾപ്പെടുന്ന അഞ്ച് പേജുള്ള റിപ്പോർട്ടാണ് പൊലീസിന് കൈമാറിയത്.
ജിഷ വീടിനുള്ളിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുയെന്ന അനുമാനം റിപ്പോർട്ടിലുണ്ടായിരുന്നു. ഡൽഹിയിലെ നിർഭയ സംഭവുമായി താരതമ്യപ്പെടുത്താവുന്ന രീതിയിലാണ് കൊലപാതകമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചതിനാൽ കുടൽ മാല മുറിഞ്ഞ് കുടൽ പുറത്ത് വന്ന നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുപ്പതോളം മുറിവുകളാണ് ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത്. നെഞ്ചത്ത് രണ്ട് ഭാഗത്ത് കത്തി ആഴത്തിൽ കുത്തിയിറക്കിയിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതൊക്കെ പിടിയിലായ പ്രതിയും സ്ഥിരീകരിക്കുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശരിവയ്ക്കുന്ന ആയുധം തന്നെയാണ് പ്രതിയുടെ പെരുമ്പാവൂരിലെ താമസസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്.
എന്നിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അനാവശ്യ വിവാദ സൃഷ്ടിയാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്ന് പൊലീസും ഈ ഘട്ടത്തിൽ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലായിരുന്നില്ല. മറിച്ച് വിശകലനത്തിലായിരുന്നു പിഴവ് സംഭവിച്ചതെന്നാണ് പൊലീസ് ഈ ഘട്ടത്തിൽ സമ്മതിക്കുമ്പോൾ ആശ്വാസമാകുന്നത് പോസ്റ്റ് മോർട്ടം നടത്തിയ പൊലീസ് സർജ്ജന് തന്നെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍