തെരഞ്ഞെടുപ്പിൽ ജനങ്ങളെ പറ്റിക്കാൻ വ്യാജ പ്രതികളെ മുഖംമൂടിയണിയിച്ചു; കുറുപ്പുംപടി പൊലീസ് മൂടി വച്ച കൊലപാതകം യുഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെല്ലാം നിഷ്ഫലമാക്കി; ജിഷയുടെ കൊലപാതകം നഷ്ടം വരുത്തിയത് ഭരണത്തുടർച്ച പ്രതീക്ഷിച്ച ഉമ്മൻ ചാണ്ടിക്കും മുൻ എംഎൽഎ സാജു പോളിനും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കുറുപ്പംപടി കനാൽ പുറമ്പോക്കിലെ വീട്ടിൽ ഏപ്രിൽ 28നാണ് ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രൂരമായ ആക്രമണത്തിൽ ജിഷയുടെ കുടൽമാല പുറത്തുചാടിയിരുന്നിട്ടു കൂടി പൊലീസ് നിസാരമായാണു കേസ് കൈകാര്യം ചെയ്തത്. തെരഞ്ഞെടുപ്പ് ചൂടിലമർന്നതിനാൽ ഇത്തരമൊരു വിവാദ വാർത്തയുണ്ടാക്കാനിടയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടായിരുന്നു ഇത്. എങ്ങനേയും ആരും അറിയാതെ വെറുമൊരു കൊലക്കേസായി മാറട്ടെ എന്ന് പൊലീസ് കരുതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇത്തരത്തിലൊരു ഉപദേശം തന്നെ നൽകിയെന്നാണ് സൂചന. വികസന അജണ്ടയുമായി മുന്നോട്ട് പോകുന്ന ഉമ്മൻ ചാണ്ടി സർക്കാരിനെ വിവാദത്തിലാക്കാൻ ജിഷാ കൊലപാതകം എത്തില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഇത്.
എന്നാൽ ജിഷ നിയമവിദ്യാർത്ഥിനിയായിരുന്നു. ജിഷയുടെ മരണം നിയമ പഠനകാലത്തെ സഹപാഠികൾ അറിഞ്ഞതോടെ കളി മാറി. മൃതദേഹം പെട്ടെന്ന് ദഹിപ്പിച്ചതിൽ കള്ളക്കളികൾ മണത്തു. ഏപ്രിൽ 28നുള്ള മരണം മെയ് അഞ്ചോടെ കേരളത്തിലെ പ്രധാന ചർച്ചാ വിഷയമായി. ഇതോടെ പെരുമ്പാവൂരായി ശ്രദ്ധാകേന്ദ്രം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ സർക്കാരിനെതിരെ ആഞ്ഞെടിച്ച് രംഗത്ത് എത്തി. പൊലീസിലെ നിഷ്ക്രിയത ചൂണ്ടിക്കാട്ടി. ഇതോടെ ജിഷ കൊലക്കേസ് തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷമായി. പൊലീസിന്റെ അനാസ്ഥ വ്യക്തമാക്കി എന്നും മാദ്ധ്യമ വാർത്തകളെത്തി. ഇതിനിടെയിൽ വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാൻ ബിജെപി അധ്യക്ഷൻ അമിത് ഷാ പെരുമ്പാവൂരിലെത്തി. പ്രധാനമന്ത്രി മോദി പോലും പ്രചരണത്തിൽ ജിഷ കൊലക്കേസ് പരാമർശിച്ചതോടെ യുഡിഎഫ് പ്രതിരോധത്തിലായി.
സംഭവം തെരഞ്ഞെടുപ്പ് ചർച്ചയായതോടെ പൊലീസ് വലിയൊരു മണ്ടത്തരവും കാട്ടി. പ്രതികളായി ചിലരെ മുഖമൂടിയിട്ട് അവതരിപ്പിച്ചു. എന്നാൽ ഇവർ പ്രതികളെല്ലെന്നും പൊലീസുകാരാണെന്നും പിന്നീട് വാദമെത്തി. ഇതിനെ പ്രതിരോധിക്കുന്നതിൽ പൊലീസ് വലിയ വീഴ്ച വരുത്തി. യുഡിഎഫ് സർക്കാരിനെ രക്ഷിക്കാനുള്ള പൊലീസിന്റെ രാജഭക്തി ഇതോടെ തിരിച്ചറിഞ്ഞു. അതിന് ശേഷം കാട്ടിക്കൂട്ടിയ മണ്ടത്തരങ്ങളും കേരളം മുഴുവൻ ചർച്ചയാക്കി. പെരുമ്പാവൂരുകാരെ മുഴുവൻ വിരലടയാള പരിശോധനയ്ക്കും മറ്റും വിധേയമാക്കയത് പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയ ചർച്ചായാക്കിയത്. ഇതെല്ലാം തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മോഹങ്ങളെ തകർത്ത ഘടകങ്ങളായിരുന്നു. മുഖം മൂടിയണിയിച്ചെത്തിച്ച പ്രതികളുടെ കള്ളം പൊളിഞ്ഞതിനെ പ്രതിരോധിക്കാൻ പൊലീസിന് ഒരു ഘട്ടത്തിലുമായില്ല. കേസിന്റെ വ്യാപ്തി തിരിച്ചറിയാൻ കുറുപ്പുംപടി പൊലീസ് കഴിയാത്തത് തന്നെയാണ് ഇതിനെല്ലാം കാരണം.
കേരളത്തിൽ ദളിതരും പെൺകുട്ടികളും സുരക്ഷിതരല്ലെന്ന വാദം സജീവമായി. ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞവും കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും എല്ലാം ഉയർത്തി നടത്തിയ വികസന മുദ്രാവാക്യങ്ങൾ ജിഷാ കൊലയ്ക്ക് മുന്നിൽ തകർന്നു. മദ്യനയത്തിലൂടെ സ്ത്രീ വോട്ടർമാരെ അടുപ്പിക്കാമെന്ന പ്രതീക്ഷയും തെറ്റി. ജിഷയുടെ പീഡനവും കൊലപാതകവും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ദിശ തന്നെ മാറ്റി. ഇത് ഏറ്റവും ദോഷം ചെയ്തത് തുടർഭരണം ആഗ്രഹിച്ച ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷകളെയാണ്. ഇതിനൊപ്പം പെരുമ്പാവൂരിലെ ജനകീയ മുഖമായിരുന്ന സാജു പോളിനും തോൽവി നൽകി. ജിഷാക്കേസിലെ പ്രതികളെ രക്ഷിക്കാൻ സാജു പോൾ ശ്രമിക്കുന്നുവെന്ന ജിഷയുടെ അമ്മയുടെ ആരോപണമായിരുന്നു ഇതിന് കാരണം.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഇന്നസെന്റ് എംപിക്കും മുന്നിൽ പൊട്ടിക്കരഞ്ഞ ജിഷയുടെ അമ്മയുടെ വാക്കുകൾ സാജു പോളിന് വിനയായി. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പ്രതിക്കൂട്ടിലാക്കി ഇടതുപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾക്കു മറുപടിയേകാൻ ജിഷയുടെ അമ്മയുടെ വാക്കുകൾ യുഡിഎഫ് ഏറ്റുപിടിച്ചു. 'സാജു പോൾ ഒന്നും ചെയ്യില്ല സാറേ.. അവൻ കള്ളനാ സാറേ... അവനെ എനിക്കു കൊല്ലണം... എന്റെ കൊച്ചിനെ കൊന്നവനെ കൊല്ലണം..' എന്നിങ്ങനെ തന്റെ ഉള്ളിലെ ദുഃഖം മുഴുവൻ അണപൊട്ടിയൊഴുക്കുകയായിരുന്നു ഇന്നസെന്റിനു മുന്നിൽ ജിഷയുടെ അമ്മ. ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും നിഷ്ക്രിയത്വം ചോദ്യം ചെയ്തു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ ഇടതുപക്ഷം ഇവിടെ ചെറുതായൊന്ന് പതറി. എന്നാൽ പൊലീസ് അന്വേഷണത്തിലെ പ്രശ്നങ്ങൾ കാരണം ഇത് കേരളമുടനീളം ചർച്ചയാക്കാൻ കോൺഗ്രസിനായില്ല.
എന്നാൽ പെരുമ്പാവൂരിൽ സാജു പോളിന് വിനായായി. പിപി തങ്കച്ചനെതിരെ ഉയർന്ന ആരോപണവും വിരൽ ചൂണ്ടിയത് സാജു പോളിന് നേരെയാണ്. തങ്കച്ചനെ രക്ഷിക്കാൻ സാജൂ പോൾ ശ്രമിച്ചെന്ന പ്രചരണം കൂടിയായപ്പോൾ പെരുമ്പാവൂരിൽ സാജു പോളിന് അടിതെറ്റി. എൽദോസ് കുന്നപ്പള്ളിയോട് സാജു പോൾ തോറ്റു. എന്നാൽ സംസ്ഥാനത്തുടനീളം ഇത് ഇടതിന് തരംഗമായി മാറി. കൂടുതൽ സ്ത്രീവോട്ടർമാർ ഇടത് പക്ഷത്തോട് കൂടുതൽ അടുത്തു. ഇതിനെ പ്രതിരോധിക്കാൻ യുഡിഎഫിന്റെ പ്രചരണ വിദഗ്ദ്ധർക്ക് കഴിഞ്ഞില്ല. കേരളമാകെ സമരങ്ങളും പ്രതിഷേധ കൂട്ടായ്മകളും ഉയർത്തി ഇടതുപക്ഷം പ്രശ്നം വലിയ ചർച്ചായാക്കി. ഈ വിവാദത്തിലേക്ക് തങ്കച്ചന്റെ പേര് പരമാർശിക്കപ്പെട്ടതും വിനയായി.
സോഷ്യൽ മീഡിയയിലൂടെ ഉയർന്ന ആരോപണങ്ങൾക്കു സാജു പോൾ എംഎൽഎ ഫേസ്ബുക്കിലൂടെ മറുപടിയും കുറിച്ചു്. ഈ പ്രശ്നം ഒറ്റപ്പെട്ട രീതിയിൽ അഭിസംബോധന ചെയ്ത് പോകാൻ കഴിയുന്ന ഒന്നല്ലെന്നു സാജു പോൾ വ്യക്തമാക്കുന്നു. ''കേരളത്തിലെ പട്ടികജാതി വിഭാഗം, ആദിവാസി വിഭാഗം മുതൽ അവശത അനുഭവിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട എല്ലാ കുടുംബങ്ങൾക്കും ഭൂമി നൽകുക, പട്ടയം ഇല്ലാത്ത ആളുകൾക്ക് പട്ടയം നൽകുക, വീടില്ലാത്തവർക്ക് വീട് നൽകുക ഇവ എൽഡിഫ് നയമാണ്. ആ നയത്തിന്റെ ഭാഗമായി എൽ ഡി ഫ് സർക്കാരുകൾ, ഇ എം എസ് ഭവനപദ്ധതി എം എൻ ലക്ഷം വീട് പദ്ധതി എന്നിവ നടപ്പാക്കിയിരുന്നു. ഇനിയും ആ പദ്ധതികളിൽ ഏറെ മുന്നാട്ട് പോകാനുണ്ട്. 750 കിലോ മീറ്റർ നീളത്തിലെ പെരിയാർ വാലി കനാൽ ഓരങ്ങളിൽ ഏകദേശം 800 കുടുംബങ്ങൾ ഇനിയും താമസിക്കുന്നതായാണ് കണക്കാകുന്നത്. അവരുടെ പട്ടയപ്രശ്നം പരിഹരിക്കാനായി മുഖ്യമന്ത്രിയുടെ ജനസമ്പർക്കമടക്കം വേദികളിൽ ശ്രമിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല.'' സാജു പോൾ വിശദീകരിച്ചു. എന്നാൽ ഇതൊന്നും പെരുമ്പാവൂരിലെ വോട്ടർമാരെ സ്വാധീനിക്കാൻ പോന്നതായിരുന്നില്ല.
തെരഞ്ഞെടുപ്പിന് ശേഷമാണ് തങ്കച്ചനെ പരസ്യമായി കുറ്റപ്പെടുത്തി ജോമോൻ പുത്തൻപുരയ്ക്കൽ എത്തിയത്. എന്നാൽ അതിന് മുമ്പേ തന്നെ തങ്കച്ചനെതിരെ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. കോൺഗ്രസ് വാർഡ് മെമ്പർക്കെതിരെ ഉയർന്ന ആരോപണങ്ങളും നിർണ്ണായകമായി. ഇതും സംസ്ഥാന തലത്തിൽ ചർച്ചയായി. ജിഷാക്കേസിൽ പൊലീസ് ആദ്യഘട്ടത്തിൽ നടത്തിയ എല്ലാ നീക്കവും പാളിയത് തന്നെയാണ് യുഡിഎഫിന് തെരഞ്ഞെടുപ്പിൽ വിനയായത്. അതു തിരിച്ചറിഞ്ഞ് തന്നെയാണ് പുതിയ സംഘത്തെ പിണറായി വിജയൻ അധികാരത്തിലെത്തിയപ്പോൾ നിയോഗിക്കാൻ കാരണവും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍