ഒരു കുടുംബം മുഴുവൻ നിരാഹാര സമരത്തിൽ; ജീവനോളം സ്‌നേഹിച്ച പാർട്ടിക്കാർ തന്നെ അപവാദ പ്രചരണവുമായി സോഷ്യൽ മീഡിയയിൽ; സർക്കാറിലും മുന്നണിയിലും പാർട്ടിയിലും അഭിപ്രായ ഭിന്നത; പൊലീസിന്റെ കരുത്തില്ലായ്മയും പിണറായിയുടെ പിടിവാശിയും എൽഡിഎഫ് സർക്കാറിനെ എത്തിച്ചിരിക്കുന്നത് നാണക്കേടിന്റെ പാതാളത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കേരളീയർക്ക് എല്ലാം നന്നായി അറിയാം. ഒരു കാര്യം പറഞ്ഞാൽ അതിൽ ഉറച്ചു നിൽക്കുകയും എത്ര എതിർപ്പുണ്ടായാലും ആ നിലപാടിനെ തള്ളിപ്പറയാതിരിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ കാർക്കാശ്യം നിറഞ്ഞ ശൈലി. എന്നാൽ, മുഖ്യമന്ത്രിക്കസേരയിൽ എത്തിയിട്ടും പിണറായി വിജയൻ തന്റെ തന്നിഷ്ട ശൈലി തുടരുകയാണ്. എന്നാൽ, പതിവിന് വിപരീതമായി കേരളത്തിന്റെ സമസ്ത കോണിൽ നിന്നും ധാർഷ്ട്യക്കാരാനായ പിണറായിക്കെതിരെ കടുത്ത എതിർപ്പ് ഉയരുകയാണ്. പ്രതിപക്ഷ പാർട്ടികളോ മറ്റുള്ളവരോ സൃഷ്ടിച്ചതല്ല, ഇപ്പോൾ ഇടതു സർക്കാർ നേരിടുന്ന പ്രതിസന്ധി. ജിഷ്ണു പ്രണോയി എന്ന വിദ്യാർത്ഥിക്ക് നീതി തേടി അവരുടെ മാതാവും കുടുംബവും ഒന്നടങ്കം തെരുവിൽ ഇറങ്ങിയാപ്പോൾ ലാത്തി കൊണ്ട് അതിനെ നേരിടാമെന്ന് കരുതിയ പൊലീസ് വരുത്തിവെച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ജിഷ്ണുവിന്റെ മാതാവ് മഹിജയെ പൊലീസ് മർദ്ദിച്ചതോടെ കേരളാ പൊലീസും പിണറായിയും നാണക്കേടിന്റെ പടുകുഴിയിലാണ്. സ്വന്തം മുന്നണിയിലും പാർട്ടിയിൽ നിന്നും കടുത്ത എതിർപ്പാണ് പിണറായി നേരിടുന്നത്. എങ്കിലും കൂസൽ ഇല്ലായ്മ്മ തുടരുകയാണ് പിണറായി.
മുഖ്യമന്ത്രിയുടെ നിലപാടിൽ യാതൊരു മാറ്റവും ഇല്ലെങ്കിലും മഹിജയെന്ന മാതാവിന്റെ മനസിനൊപ്പമാണ് കേരളം. നഷ്ടപ്പെട്ട മകന് നീതി കിട്ടാൻ വേണ്ടി ഒരു കുടുംബം മുഴുവനാണ് ഇപ്പോൾ സമരത്തിലുള്ളത്. അടിച്ചമർത്താൻ പൊലീസ് ഏതു നിമിഷവും എത്തും എന്നതിനാൽ നിരാഹാ സമരത്തിന്റെ മാർഗ്ഗത്തിലാണ് ആ കുടുംബം. അമ്മ മഹിജയും സഹോദരൻ ശ്രീജിത്തും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസുപത്രിയിൽ നിരാഹാരസമരത്തിലാണ്. ജിഷ്ണുവിന്റെ അച്ഛൻ അശോകനും അദ്ദേഹത്തിന്റെ സഹോദരി ശോഭയുമുൾപ്പെടെ 15 പേർ മെഡിക്കൽ കോളേജ് വളപ്പിലും വ്യാഴാഴ്ച രാവിലെ നിരാഹരസമരം തുടങ്ങി.
ജിഷ്ണുവിന്റെ കുടുംബം മുഴുവൻ നിരാഹാര സമരത്തിൽ
അമ്മ മഹിജയ്ക്കും ബന്ധുക്കൾക്കും നേരെയുണ്ടായ പൊലീസ് അതിക്രമം ചാനലിൽ കാണാനിടയായ ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വടകര വളയത്തെ വീട്ടിലും ഭക്ഷണമുപേക്ഷിച്ച് സമരം തുടങ്ങിയതോടെ സർക്കാർ വീണ്ടും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. അമ്മയെ തല്ലാൻകാണിച്ച ആവേശം പ്രതികളെ പിടികൂടാൻ പൊലീസ് കാണിക്കാത്തത് ഏറെ സങ്കടമായെന്നാണ് സഹോദരി പറയുന്നത്. നെഹ്രു കോളേജ് ഉടമ കൃഷ്ണദാസിനോടുള്ളതുപോലെ പൊലീസുകാരോടും ദേഷ്യം തോന്നുന്നു. കുടുംബം ഏറെ സ്നേഹിച്ച പ്രസ്ഥാനത്തിൽനിന്ന് ഇങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ല. കഴിഞ്ഞവർഷത്തെ ജിഷ്ണുവിന്റെ വിഷുക്കണി പിണറായി വിജയനായിരുന്നു. ഇപ്രാവശ്യം കണികാണിക്കാൻ ജിഷ്ണുവില്ല. വിജയംകാണുന്നതുവരെ സമരംതുടരും -ജിഷ്ണുവിന്റെ സഹോദരി പറഞ്ഞു.
ബുധനാഴ്ചത്തെ പൊലീസ് അതിക്രമത്തോടെ, ജിഷ്ണുവിന്റെ മരണവും അതേത്തുടർന്നുണ്ടായ സംഭവങ്ങളും പുതിയൊരു ദിശയിലേക്ക് കടന്നു. പൊതുവെ, ഹർത്താലിന് എതിരായ കേരളം വ്യാഴാഴ്ച ഒരമ്മയുടെ വേദനയ്‌ക്കൊപ്പം അതിനോട് സഹകരിച്ചു. സമാനതകളില്ലാത്ത സമരത്തിനും പ്രതിഷേധത്തിനുമാണ് കേരളം സാക്ഷിയാകുന്നത്. ജിഷ്ണുവിന്റെ അച്ഛൻ അശോകൻ, അമ്മായി ശോഭ, ഇളയച്ഛൻ ബാലൻ, ബന്ധുക്കളായ കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, മഹേഷ്, ഹരിദാസ്, അശോകൻ, പാമ്പാടി നെഹ്രു കോളേജിലെ പൂർവവിദ്യാർത്ഥി ബിമൽ രാജ്, അവസാനവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി കെ.എൽ. അരുൺ തുടങ്ങിയവരാണ് മെഡിക്കൽ കോളേജ് ആശുപത്രിവളപ്പിൽ സമരംചെയ്യുന്നത്. വെള്ളിയാഴ്ച മുതൽ മഹിജയും അശോകനും നിരാഹാരസമരവും ബാക്കിയുള്ളവർ റിലേ സത്യാഗ്രഹവും നടത്താനാണ് ഉദ്ദേശിക്കുന്നത്. മഹിജയെയും ശ്രീജിത്തിനെയും ഡിസ്ചാർജ് ചെയ്തശേഷമേ സമരത്തിന്റെരീതി എങ്ങനെമാറ്റണമെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് അശോകൻ പറഞ്ഞു.
പൊലീസിനെതിരെ നടപടി വേണ്ടെന്ന് സർക്കാറും ഉദ്യോഗസ്ഥരും
അതേസമയം ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ വലിച്ചിഴച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ ഉന്നത ഉദ്യോഗസ്ഥരും സർക്കാരും. എന്നാൽ വിഷയം കൂടുതൽ രൂക്ഷമാകാതിരിക്കാൻ, തന്നെ മർദിച്ചതായി മഹിജ ആരോപിച്ച രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും സൂചന. എൽഡിഎഫിലെ ഘടകകക്ഷികൾക്കു പൊലീസ് നടപടിയിൽ കടുത്ത അമർഷമുണ്ട്.
മഹിജയെയും മറ്റും ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തതിൽ പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായില്ലെന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ച ഐജി മനോജ് ഏബ്രഹാമിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇവരോടൊപ്പം എത്തിയ അഞ്ചുപേർ പ്രശ്‌നം വഷളാക്കാൻ ഗൂഢാലോചന നടത്തിയോ എന്നുകൂടി അന്വേഷിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം ഐജിയോടു നിർദേശിച്ചു.
ഇതുകൂടി പരിശോധിച്ച് ഐജി ഇന്നു ഡിജിപിക്കു റിപ്പോർട്ട് കൈമാറും. അതിനുശേഷമാകും തുടർനടപടി ആലോചിക്കുക. അതിനിടെ, ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനും ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനും ക്രൈംബ്രാഞ്ച്് എഡിജിപി നിതിൻ അഗർവാളിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതികളെ പിടിക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ഒരുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
മഹിജയെയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് മർദിച്ചെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ഐജി വിലയിരുത്തി. ആറുപേർക്കു ഡിജിപിയെ കാണാൻ അവസരം നൽകിയിട്ടും 16 പേർക്ക് ഒരുമിച്ചു കാണണമെന്നു നിർബന്ധം പിടിച്ചതാണു പ്രശ്‌നം വഷളാക്കിയത്. അതേസമയം സംഭവം പൊലീസിനു കുറച്ചുകൂടി മെച്ചമായ രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നുവെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്.
ഡിജിപി ഇന്നലെ ചർച്ചയ്ക്കു വിളിച്ചെങ്കിലും ആശുപത്രിയിലായതിനാൽ കാണാൻ കഴിയില്ലെന്നു ജിഷ്ണുവിന്റെ ബന്ധുക്കൾ അറിയിച്ചു. ഐജിയുടെ കണ്ടെത്തലുകൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വിജയരാജനുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചർച്ചചെയ്തു. തുടർന്നാണു കൂടുതൽ വിഷയങ്ങൾ അന്വേഷിക്കാൻ ഡിജിപി നിർദേശിച്ചത്.
പൊലീസ് അടിവയറ്റിൽ ചവിട്ടിയെന്ന് മഹിജ, വെള്ളപ്പൂശൽ റിപ്പോർട്ടിനെതിരെ കുടുംബം ഒന്നിച്ച് രംഗത്ത്
പൊലീസ് അതിക്രമം കാണിച്ചില്ലെന്ന ഐജി മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ടിനെതിരെ ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവും. പൊലീസ് തന്നെ ചവിട്ടിയതും വലിച്ചിഴച്ചതും ജനങ്ങൾ മുഴുവൻ കണ്ടതാണെന്നും ശരീരത്തിലെ ക്ഷതങ്ങൾ ഡിജിപിയെ നേരിട്ടു ബോധ്യപ്പെടുത്തിയതാണെന്നും മഹിജ പറഞ്ഞു. പൊലീസ് ചവിട്ടിയ പാടുകൾ ഡിജിപിക്കും ഐജിക്കും കാണിച്ചുകൊടുത്തതാണ്. എല്ലാം ബോധ്യപ്പെട്ടെന്നും നടപടിയെടുക്കാമെന്നും ഡിജിപി ഉറപ്പു നൽകിയിരുന്നു. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ എല്ലാ തെളിവും നിരത്തിവച്ചിട്ടും ഇതുവരെ ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്തില്ലല്ലോ എന്നും മഹിജ പറഞ്ഞു.
നീതി തേടി ഡിജിപിയെ കാണാനെത്തിയപ്പോൾ അഞ്ചുപേരെ മാത്രമേ കടത്തിവിടൂ എന്നാണു പറഞ്ഞത്. 14 പേർ എത്തിയിട്ടുണ്ടെന്നു ബോധ്യപ്പെടുത്താൻ യാത്രാടിക്കറ്റ് വരെ അവർക്കു കാണിച്ചുകൊടുത്തു. അതൊന്നും അനുവദിക്കാൻ പൊലീസ് തയാറായില്ലെന്നും മഹിജ പറഞ്ഞു. മഹിജയുടെ വയറിൽ പൊലീസ് ബൂട്ടിട്ടു ചവിട്ടിയ പാടുകളുണ്ടെന്നു സഹോദരൻ ശ്രീജിത് പറഞ്ഞു. കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കുന്നതുവരെ നിരാഹാരസമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിലും ഇടതു മുന്നണിയിലും എതിർപ്പ് പുകയുന്നു
അതേസമയം വിഷയത്തിൽ മുന്നണിയിലും പാർട്ടിയിലും പിണറായി വിജയൻ കൂടുതൽ ഒറ്റപ്പെടുകയാണ്. മഹിജയ്ക്കു നേരെയുണ്ടായ പൊലീസ് നടപടി തെറ്റാണെന്ന് പരസ്യമായി തന്നെ സിപഐ നിലപാട് ശക്തമാക്കി. മുഖ്യമന്ത്രി മാപ്പുപറയണമെന്ന വാദമുയർത്തി യു.ഡി.എഫും ബിജെപി.യും സമ്മർദം ശക്തമാക്കി. ജനങ്ങൾക്കിടയിലും സർക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. മകൻ മരിച്ച കേസിൽ നീതി തേടിയെത്തിയ അമ്മയോട് പരാക്രമംകാട്ടിയ പൊലീസ് നടപടി ഇടതുമുന്നണിയുടെ നയമല്ലെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ഈ വാദം പരസ്യമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. പൊലീസ് ധാർഷ്ട്യം കാട്ടിയെന്നായിരുന്നു ബേബിയുടെ പ്രധാന വിമർശനം. എന്നാൽ പൊലീസ് എന്ത് ധാർഷ്ട്യമാണ് കാണിച്ചതെന്ന് ബേബിയോടുതന്നെ ചോദിക്കണമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. മലപ്പുറത്ത് ചേളാരിയിൽ നടന്ന ഇടതുമുന്നണി തിരഞ്ഞെടുപ്പ് പൊതുയോഗത്തിലും മഹിജയോട് പൊലീസ് അതിക്രമമൊന്നും കാട്ടിയിട്ടില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു. പൊലീസ് വലിച്ചിഴച്ചതായാണ് പ്രചാരണം. എന്നാൽ മാധ്യമങ്ങളിൽ കണ്ട ദൃശ്യങ്ങളിലൊന്നിലും വലിച്ചിഴച്ചതായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സർക്കാരിനെ പ്രതിരോധിക്കാൻ പാർട്ടിയിലെയും മുന്നണിയിലെയും നേതാക്കൾ തയ്യാറായിട്ടില്ല. മകൻ നഷ്ടപ്പെട്ട അമ്മയുടെ വികാരം മനസ്സിലാക്കുന്നതിൽ സർക്കാരും മുഖ്യമന്ത്രിയും പരാജയപ്പെട്ടെന്നാണ് അവരുടെ ആരോപണം. പരസ്യപ്രതികരണത്തിന് മുതിർന്നിട്ടില്ലെങ്കിലും മഹിജയുടെ സഹോദരൻ ശ്രീജിത്തിനെ ഫോണിൽ വിളിച്ച് വി എസ്. അച്യുതാനന്ദൻ പിന്തുണ അറിയിച്ചിട്ടുണ്ട്. മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ആയുധമാക്കുമെന്നതുകൊണ്ടാണ് മഹിജയെ ആശുപത്രിയിൽ പോയി വി എസ്. കാണാത്തതെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ പറയുന്നത്. പൊളിറ്റ്ബ്യൂറോയിലെ രണ്ടു നേതാക്കൾ വിരുദ്ധാഭിപ്രായങ്ങളുമായി എത്തിയത് പാർട്ടിയണികളിലും മലപ്പുറം ഉപതിരഞ്ഞെടുപ്പുവേദികളിലും ചൂടുള്ള ചർച്ചയായി. വിഷയത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മൗനം പാലിച്ചു.
ബേബിയുടെ പ്രതികരണത്തിനുപിന്നാലെ മന്ത്രി എം.എം. മണി മഹിജയെ വിമർശിച്ച് രംഗത്തെത്തി. ഇതു സംബന്ധിച്ച് രൂക്ഷമായ പ്രതികരണം നടത്തിയില്ലെങ്കിലും പൊലീസ് നടപടിയെ സിപിഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും വിമർശിച്ചിട്ടുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് എം.എ. ബേബി ആഞ്ഞടിച്ചത്: പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ചും സത്യാഗ്രഹവും കേരളത്തിൽ സാധാരണമാണെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുമുന്നിൽ സമരമാകാമെങ്കിൽ പൊലീസ് ആസ്ഥാനത്ത് സമരംപാടില്ലെന്ന വാദത്തിന് ന്യായമില്ല. പൊലീസ് നടപടിയിലെ അപാകതയ്ക്കെതിരെയാണ് മഹിജയുടെ സമരം. മറ്റു സമരങ്ങളോട് എടുക്കുന്ന സമീപനമേ ഈ സമരത്തിലും പൊലീസ് സ്വീകരിക്കാൻ പാടുള്ളൂ. പൊലീസ് ആസ്ഥാനം സമരത്താൽ അശുദ്ധമാകാൻ പാടില്ലെന്ന വാദത്തിന് പ്രസക്തിയില്ല'- എം.എ. ബേബി കുറ്റപ്പെടുത്തുന്നു. പൊലീസ് നടപടിക്കെതിരെ വിവിധകോണുകളിൽനിന്ന് കടുത്ത വിമർശനമുയർന്നതോടെയാണ് ബേബിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
രണ്ടാഴ്ച മുമ്പുചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് -സംസ്ഥാന സമിതിയോഗങ്ങളിലും പൊലീസിന്റെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവർത്തനത്തിലും വീഴ്ചയുണ്ടെന്ന് ആക്ഷേപവുമുണ്ടായി. ഇതനുസരിച്ച് ഉപദേഷ്ടാവിനെ നിയമിക്കാൻ ഒരുക്കം നടക്കുന്നതിനിടയിലാണ് പൊലീസ് വീണ്ടും വിവാദത്തിൽപ്പെടുന്നത്.
സമരം ചെയ്താൽ അറസ്റ്റു ചെയ്യും, എരിതീയിൽ എണ്ണയൊഴിച്ച് മന്ത്രി എം എം മണി
ജിഷ്ണുവിന്റെ മാതാവിനെ ആക്രമിച്ച സംഭവത്തിൽ സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കവേ എരിതീയിൽ എണ്ണയൊഴിച്ച് മന്ത്രി എംഎം മണി രംഗത്തെത്തി. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും മറ്റു ബന്ധുക്കൾക്കുംനേരേ നടന്ന പൊലീസ് നടപടിയെ ന്യായീകരിച്ചാണ് വൈദ്യുതിമന്ത്രി രംഗത്തെത്തിയത്. ഇവർക്കെതിരേ നടന്ന പൊലീസ് നടപടിയിൽ തെറ്റായിട്ടൊന്നുമില്ല. അവർ ഇനിയും സമരംചെയ്താൽ ഇനിയും അറസ്റ്റുചെയ്യും -അദ്ദേഹം പറഞ്ഞു. യു.ഡി.എഫും ബിജെപി.യുമാണ് ഇതിനുപിന്നിൽ. അതുകൊണ്ടാണ് അവർ ഒന്നിച്ച് ഹർത്താൽ നടത്തിയത്. ജിഷ്ണുവിന്റെ കുടുംബത്തോട് സർക്കാരിന് സഹതാപമുണ്ട്. സാധ്യമായ സഹായങ്ങളെല്ലാം അവർക്ക് ചെയ്തു. ഇനിയും സഹായിക്കും -മന്ത്രി പറഞ്ഞു.
ദ്രോഹിച്ച പൊലീസുകാർക്കെതിരേ നടപടിയെടുക്കണം എന്നിട്ടാകാം ചർച്ചയെന്ന് മഹിജയും ഭർത്താവും
മകൻ മരിച്ച് 90 ദിവസമായിട്ടും പ്രതികളെ പിടിക്കാത്തതിൽ വിഷമിച്ചിരിക്കുന്ന അമ്മയാണ് ഞാൻ. നീതിതേടിവന്ന അമ്മയോട് അവർ ചെയ്തത് നിങ്ങൾ കണ്ടതല്ലേ? ഞങ്ങളെ ദ്രോഹിച്ച പൊലീസുകാർക്കെതിരേ നടപടിയെടുക്കണം. ചർച്ചയുമായി ഞങ്ങൾ സഹകരിക്കും. പക്ഷേ, പൊലീസുകാർക്കെതിരേ നടപടിയെടുക്കണം. ഡി.ജി.പി.ക്ക് പരാതികൊടുക്കാൻ പോയപ്പോഴല്ലേ പൊലീസ് ആക്രമിച്ചത്. എന്നെയും ബന്ധുക്കളെയും ആക്രമിച്ചവർക്കെതിരേ ആദ്യം നടപടിയെടുക്കട്ടെ. അതിനുശേഷം ചർച്ചയാകാം- മഹിജ പ്രതികരിച്ചു.
എല്ലാ തെളിവുകളുണ്ടായിട്ടും ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റുചെയ്യുന്നില്ല. ബുധനാഴ്ച പ്രശ്‌നമുണ്ടാക്കിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡു ചെയ്യണം. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നീതി ലഭിക്കുംവരെ നിരാഹാരസമരം നടത്തുമെന്ന് ജിഷ്ണുവിന്റെ പിതാവ് അശോകനും വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍