ഇളയവൻ കാമറോണിന്റെ ഇഷ്ടക്കാരനായപ്പോൾ മൂത്തവൻ തെരേസയുടെ മനം സൂക്ഷിപ്പുകാരൻ റോളിലേക്ക്; അനിയൻ ബാവയ്ക്കും ചേട്ടൻ ബാവയ്ക്കും ഇന്ത്യയെ പെരുത്തിഷ്ടം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഒരു വീട്ടിലെ രണ്ടു ചേട്ടനിയന്മാർ മന്ത്രിസഭയിൽ ഇരിക്കുന്നത് അപൂർവമാണ്. എന്നാൽ ആ അപൂർവ്വതയാണ് ഇപ്പോൾ ബ്രിട്ടണിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കാമറോൺ മന്ത്രി സഭയിൽ യുവ നേതൃ നിരയിൽ നിന്നും മന്ത്രി ആയ ജോ ജോൺസൺ നിലനിൽക്കെ തന്നെ തെരേസ മേ തന്റെ പ്രധാനമന്ത്രി പദത്തിന് ഒരു പരിധി വരെ കാരണക്കാരൻ കൂടിയായ മുൻ ലണ്ടൻ മേയർ ബോറിസ് ജോൺസൺ സുപ്രധാന പദവിയിൽ തന്നെ നിയോഗിച്ചതോടെയാണ് ഈ അപൂർവത പിറന്നിരിക്കുന്നത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബ്രെക്സിറ്റ് ഫലം വന്നപ്പോൾ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ബോറിസിന് കൂടെ ഉണ്ടായിരുന്ന മൈക്കേൽ ഗോവിന്റെ ചതി പ്രയോഗം മൂലമാണ് കപ്പിനും ചുണ്ടിനും ഇടയിൽ നിന്നോണം പ്രധാനമന്ത്രി പദവി നഷ്ടമായത്. അവസാന നിമിഷം ഗോവ് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ ബോറിസ് മാന്യതയുടെ പേരിൽ പിന്മാറുക ആയിരുന്നു. ഈ ഘട്ടത്തിൽ പാർട്ടിയിൽ ഉണ്ടായ ഭിന്നിപ്പിൽ നിന്നാണ് സർവ്വ സമ്മത സ്ഥാനാർത്ഥി ആയി തെരേസ ഉയർന്നു വരുന്നത്. ഇതോടെ ബ്രെക്സിറ്റ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ബോറിസിനെ തന്നെ വിദേശ മന്ത്രാലയ ചുമതല ഏൽപ്പിക്കുക ആയിരുന്നു തെരേസ.
അതേ സമയം ചേട്ടൻ കാബിനറ്റ് റാങ്കിൽ ഇരിക്കുമ്പോൾ അനിയൻ ജോ ജോൺസൺ ഇപ്പോഴത്തെ മന്ത്രിക്കസേരയിൽ തുടരുമോ എന്ന തൽക്കാലം വ്യക്തമല്ല. കാരണം തെരേസ ഇപ്പോഴും മന്ത്രി സഭ അഴിച്ചു പണിയുകയാണ്. ഡേവിഡ് കാമറോണിന്റെ നയരൂപീകരണ ടീമിൽ രണ്ടു വർഷം പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം മന്ത്രിസഭയുടെ ഭാഗമാകുന്നത്. തുടക്കത്തിൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് പദവിയിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച ജോയെ അധികം വൈകാതെ യൂണിവേഴ്സ്റ്റിറ്റി സയൻസ് മന്ത്രാലയത്തിൽ സ്വതന്ത്ര ചുമതലയോടെ നിയമിക്കുക ആയിരുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് എന്ന വിശേഷണവും ജോയോടൊപ്പം ഉണ്ട്. ഇതേ കാര്യത്തിൽ ചേട്ടൻ ബോറീസും പിന്നിലല്ല. ലണ്ടൻ മേയർ ആയിരിക്കെ ഇന്ത്യയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ ഡൽഹിയിലും മുംബൈയിലും ബിസിനസ് ഓഫീസുകൾ ആരംഭിക്കുന്നതിൽ ബോറിസിന്റെ റോൾ ചെറുതല്ല.
ലണ്ടനിൽ പതിവായി മേയറുടെ പേരിൽ തന്നെ ദീപാവലി ആഘോഷത്തിന് ചുക്കാൻ പിടിക്കുന്ന ബോറിസ് ഇത്തവണ ആഘോഷത്തിന് പ്രധാന സ്പോൺസർ ആയി കേരള ടൂറിസത്തെ തിരഞ്ഞെടുത്തത് മലയാളികൾക്കും ഏറെ ആഹ്ലാദം പകരുന്ന വാർത്ത ആയിരുന്നു.
എന്നാൽ ചേട്ടനും അനിയനും ഒരേ പാർട്ടിയിൽ മന്ത്രിസഭയുടെ ഭാഗം ആകുമ്പോഴും ഒരേ അഭിപ്രായക്കാർ ആണെന്നൊന്നും കരുതല്ലേ. അമേരിക്കയിൽ നിന്നും കുടിയേറിയ കുടുംബത്തിലെ മൂത്തവനും ഇളയവനും തമ്മിൽ ബ്രെക്സിറ്റ് വിഷയത്തിൽ നേർക്കു നേർ പോരാട്ടമാണ് നടന്നത്. ഇരുവരുടെയും പിതാവ് സ്റ്റാലിനും സഹോദരി റേച്ചലും ജോയോടൊപ്പം ബ്രെക്സിറ്റ് വേണ്ടെന്നു പറഞ്ഞപ്പോൾ ബോറിസ് യൂറോപ്പിനെ ഉപേക്ഷിക്കാൻ ബ്രിട്ടീഷ് ജനതയുടെ അഭിപ്രായം രൂപീകരിക്കുന്നതിൽ ഏറ്റവും മുന്നിൽ നിന്നു നയിക്കുന്ന ദേശീയ നേതാവായി മാറുക ആയിരുന്നു. ബ്രെക്സിറ്റ് സംഭവിച്ച ശേഷവും ബിബിസി അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട സ്റ്റാലിൻ മുഖം നോക്കാതെയുള്ള ആക്ഷേപമാണ് മൂത്ത മകന് എതിരെ നടത്തിയത്. ഇതിനർത്ഥം ചേട്ടനും അനിയനും ഒക്കെ വീട്ടിൽ മതി, രാഷ്ട്രീയത്തിൽ അത്ര അടുപ്പം ഒന്നും വേണ്ടെന്നു തന്നെയാണ്. ഏതായാലും ചേട്ടന് മുന്നേ തന്നെ മന്ത്രിക്കസേരയിൽ എത്തിയതിനാൽ ബോറിസ് സീനിയർ പദവി വഹിക്കുന്നതിൽ ജോ ജോൺസൺ അനിഷ്ടം കാണിക്കാൻ ഇടയിലെന്നാണ് രാഷ്ട്രീയ ഇടനാഴിയിലെ സംസാരം.
രണ്ടു വട്ടം സന്ദർശനം നടത്തിയിട്ടും കാര്യമായ പ്രയോജനം ഇല്ലാതെ വന്ന സാഹചര്യത്തിൽ 2013 ഏപ്രിലിൽ ഇന്ത്യയുടെ പ്രീതി പിടിച്ചു പറ്റാൻ വഴി എന്തെന്ന് തിരഞ്ഞു നടന്ന കാമറോന്റെ മനസ്സിൽ ഉദിച്ച ആശയമാണ് ജോ ജോൺസന്റെ രാഷ്ട്രീയ ഗ്രാഫ് ഉയർത്തിയത്. തനിക്കു ശരിയായ ഉപദേഷ്ടാവ് ഇല്ലാത്തതാകും പ്രശ്നങ്ങൾക്ക് കാരണമെന്ന തിരിച്ചറിവിൽ എത്തിയ ഡേവിഡ് കാമറോൺ പുതിയ ഉപദേഷ്ടാവ് ആയി നിയമിച്ചത് കാലങ്ങളായി ഇന്ത്യയുടെ സുഹൃത്ത് എന്നു വിശേഷിപ്പിക്കപ്പെടുന്ന ജോ ജോൺസനെ ആയിരുന്നു. ബോറിസ് ജോൺസന്റെ സഹോദരന എന്ന ലേബൽ മാറ്റി വച്ചാണ് ജോ കാമറോന്റെ ഇഷ്ടക്കാരൻ ആയി മാറിയത്. പ്രധാനമന്ത്രി പദം ഏറ്റെടുത്ത ഉടനെയും 2013 തുടക്കത്തിലും ഇന്ത്യ സന്ദർശനം നടത്തിയ കാമറോൺ തൻ ലക്ഷ്യമിട്ട നേട്ടം കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് ''ഇന്ത്യ പാക്കേജ് '' നടപ്പാക്കാൻ ജോയെ ചുമതല ഏൽപ്പിച്ചത്. ഇതിനായി തനിക്കു ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ആൾ എന്ന നിലയിലാണ് ഈ നിയമനം വിലയിരുത്തപ്പെട്ടത്. ഇതു ഒരു പരിധി വരെ വിജയകരമായി നടപ്പിലാക്കാൻ ഇന്ത്യൻ നേതാക്കളിൽ തനിക്കുള്ള സ്വാധീനം ഉപയോഗിച്ചു ജോ ശ്രമിക്കുകയും ചെയ്തു.
എടോൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ തന്നെ ജോൺസന്റെ സുഹൃത്താണ് കാമറോൺ. കാമറോൺ ആദ്യമായി ഇന്ത്യ സന്ദർശിച്ചപ്പോലും ജോൺസൻ സംഘത്തിൽ അംഗം ആയിരുന്നു. ജോൺസൻ എഴുതിയ ''Reconnecting Britain and India: Ideas for an Enhanced Partnership'' എന്ന പുസ്തകത്തില ഇന്ത്യയുമായി പുലർത്തേണ്ട സൗഹാർദം അടിവര ഇട്ടു പറയുന്നുണ്ട്. ബ്രിട്ടൺ മാത്രമല്ല ജനാധിപത്യം പുലരുന്ന എല്ലാ രാഷ്ട്രങ്ങളും ഇന്ത്യയുമായി കൂടുതൽ അടുക്കണം എന്നാണ് ജോൺസൻ പുസ്തകത്തിൽ പറയുന്നത്. ഇക്കാര്യത്തിനായി മറ്റു രാഷ്ട്രങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഉള്ള ചുമതല കൂടി ബ്രിട്ടൺ ഏറ്റെടുക്കണം എന്നാണ് ജോൺസൻ പുസ്തകത്തിൽ ആവശ്യപ്പെടുന്നത്.
അതേ സമയം ഇന്ത്യയോട് അടുപ്പം ഒക്കെ ഉണ്ടെങ്കിലും സായിപ്പിന്റെ പുച്ഛ മനോഭാവം ഒരിക്കൽ ബോറിസിന് വിനയാവുകയും ചെയ്തിരുന്നു. അഞ്ചു വർഷം മുൻപ് കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിൽ ഗാന്ധിജിക്കു എതിരെ പരാമർശം നടത്തിയ ബോറിസിന് ചുട്ട മറുപടി ഇന്ത്യൻ മാദ്ധ്യമങ്ങൾ നൽകിയപ്പോൾ പാർട്ടിയിലെ സഹപ്രവർത്തകർ പോലും പിന്തുണ നൽകാൻ ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയമായത്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് ഗാന്ധിയൻ ചിന്താധാര ശുദ്ധ പൊള്ളത്തരം ആണെന്ന ബോറിസ് ജോൺസന്റെ കണ്ടു പിടിത്തം സ്വയം വിഡ്ഢി വേഷം കെട്ടാൻ മാത്രമേ സഹായിച്ചുള്ളൂ. ഇന്ത്യയുടെ വികസനം ഗ്രാമ വികസനത്തിലൂടെ മാത്രം സാധിക്കുന്ന ഒന്നാണെന്ന ഗാന്ധിയൻ ആശയത്തെയാണ് ബോറിസ് ഇന്ത്യൻ വികസനം ചൂണ്ടിക്കാട്ടി അന്ന് വിമർശിച്ചത്. ''അടുത്ത കാലത്ത് ഇന്ത്യ സന്ദർശിച്ച ആർക്കും ബോധ്യമാകും ആ രാജ്യത്തിന്റെ വികസനം എവിടെയാണെന്ന്. നൂറ് കണക്കിന് പട്ടണങ്ങളാണ് അനുദിനം വികസിതം ആയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ഗ്രാമങ്ങൾക്ക് കാര്യമായ മാറ്റം ഉണ്ടായതായി കാണുന്നില്ല. ഇതിനർത്ഥം 1948 ഇൽ ഗാന്ധി മുന്നോട്ടു വച്ച ഗ്രാമ വികസന സങ്കൽപ്പം തെറ്റാണെന്ന് തന്നെ ആണ്'' 2011 ലെ സമ്മേളനത്തിൽ ബോറിസ് ജോൺസൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ വംശജയായ ഭാര്യ മാതാവിൽ നിന്നും താൻ ആ രാജ്യത്തെ പറ്റി കൂടുതൽ മനസ്സിലക്കിയിട്ടുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. മാഞ്ചസ്റ്ററിൽ നടന്ന ഭരണകഷിയുടെ വാർഷിക സമ്മേളനത്തിൽ നൂറ് കണക്കിന് രാഷ്ട്രീയ തന്ത്രജ്ഞരെ സാക്ഷിയാക്കിയാണ് ജോൺസൻ വിഡ്ഢിത്തം വിളിച്ചു കൂവിയതെന്നു ഇന്ത്യയിലെ പ്രമുഖ മാദ്ധ്യമങ്ങൾ ഒന്ന് പോലെ വിമർശനവുമായി രംഗത്തെത്താൻ കൂടി ഈ പരാമർശം കാരണമാക്കി. ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാൻ ഹെരൽദ്, ദി ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്, ദി പയനീർ തുടങ്ങിയ മുൻനിര പത്രങ്ങൾ ഒക്കെ അതിശക്ത വിമർശനവുമായാണ് പുറത്തിറങ്ങിയത്. ബോറിസ് ജോൺസനെ വിടുവായൻ എന്നാണ് ടൈംസ് വിമർശിച്ചത്. ലണ്ടൻ കലാപം കത്തിപ്പടർന്നപ്പോൾ വിദേശത്ത് വിനോദ സഞ്ചാരത്തിൽ മുഴുകിയിരുന്ന ജോൺസൻ താൻ രാജ്യത്ത് അടിയന്തിരമായി മടങ്ങി എത്തേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്ന് പറഞ്ഞതും വിവാദമായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്