ശൂലവുമായി അവരാരും റോഡിൽ ഉണ്ടായിരുന്നില്ല; എന്നിട്ടും എന്തേ കേരളം കണ്ണടച്ചു കിടന്നു; ഹർത്താൽ ദിനത്തിൽ നാല് ജില്ലകളിലൂടെ യാത്ര ചെയ്തപ്പോൾ
ഷാജൻ സ്കറിയ
ശബരിമലക്കു സമീപത്തുള്ള ഇടകടത്തി ഗ്രാമത്തിൽ നിന്നും തലസ്ഥാനത്തേക്ക് ഒരു ഡ്രൈവിങ്. അതായിരുന്നു ഇന്നത്തെ ഹർത്താൽ ദിനത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ ഒന്ന്. സുഹൃത്തുക്കളും വീട്ടുകാരും ഒരുപോലെ നിരുത്സാഹപ്പെടുത്തിയ യാത്രയായിരുന്നു ഇത്. പക്ഷേ കോടതി പോലും നിരോധിച്ച ഈ ഹർത്താലിനെ എന്തിന് ഭയപ്പെടണം എന്ന് സ്വയം ചോദിച്ചുകൊണ്ട് യാത്രപുറപ്പെട്ടു.
രാവിലെ ഒൻപതരയ്ക്ക് കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ റോഡ് വിജനം ആയിരുന്നു. ആദ്യത്തെ 15 കിലോമീറ്റർ യാത്ര ചെയ്തത് കോട്ടയം ജില്ലയിലൂടെ ആയിരുന്നു. ആദ്യം എത്തി ചേർന്നത് മുക്കൂട്ടുതറ എന്ന മലയോര ഗ്രാമത്തിൽ. മുസ്ലിം-ക്രിസ്ത്യൻ-ഹിന്ദു സമുദായങ്ങൾക്ക് തുല്യ പ്രാധാന്യമുള്ള നാട്. ധാരാളം ബിജെപിക്കാർ ഉള്ള ടൗൺ. എന്നാൽ ഒരൊറ്റ മനുഷ്യരെ പോലും അവിടെയെങ്ങും കണ്ടില്ല. എപ്പോഴും തിരക്കുള്ള ഈ ചെറിയ ഗ്രാമത്തിൽ ഒരു മാടക്കടയോ ഓട്ടോ റിക്ഷയോ പോലും ഉണ്ടായിരുന്നില്ല. ഒരു കടയുടെ തിണ്ണയിൽ മൂന്ന് പൊലീസുകാർ അലക്ഷ്യമായി കുത്തിയിരുപ്പുണ്ടായിരുന്നു.
മുക്കൂട്ടുതറയിൽ പേരിന് പോലും ഒരു കാവിക്കാരനെ കാണാത്ത വിഷമത്തോടെയാണ് അവിടം വിട്ടത്. ഒന്നോ രണ്ടോ ബൈക്കുകളെ ഒഴികെ ഒരു വണ്ടിയും കാണാതെ എരുമേലി, വഴി കോട്ടയം ജില്ല വിട്ട് റാന്നിയിലെത്തി. റാന്നി നഗരത്തിൽ അങ്ങുമിങ്ങും കുറച്ച് ബൈക്കുകൾ കാണാം. കാവി ഉടുത്ത ചില വഴി യാത്രക്കാരെയും. ആരും എന്റെ വാഹനം കണ്ട് നോക്കുന്നുപോലുമില്ല. കാവി ഉടുത്തവരുടെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കിയിട്ടും അവർക്കൊരു വ്യത്യാസമില്ല.
റാന്നി പാലം കടന്ന് ബ്ലോക്ക് പടിയിൽ എത്തിയപ്പോൾ മൂന്ന് പേർ വഴിയിൽ ഇറങ്ങിനിന്നു. മൂന്ന് പേരും കാവി ഉടുത്തവരായിരുന്നില്ല. സാവകാശം വണ്ടി നിർത്തി എന്താ പ്രശ്നം എന്ന് ചോദിച്ചു. ആ ചോദ്യം കേട്ട് വണ്ടി തടഞ്ഞവർ ഈ ലേഖകന്റെ മുഖത്തേക്ക് നോക്കി ഒന്ന് പരുങ്ങി. ആരെയും പ്രകോപിപ്പക്കരുതെന്ന് തീരുമാനിച്ച് ഉറപ്പിച്ചതിനാൽ പുഞ്ചിരിയോടെ എന്താ പൊയ്ക്കോട്ടെ എന്ന് ചോദിച്ചപ്പോൾ ഒരാൾ ദേഷ്യത്തോടെ മുണ്ട് മടക്കി ഓടി വന്നു. എന്താടാ നിനക്ക് പ്രശ്നം- എന്നായിരുന്നു ചോദ്യം. ഒരു പ്രശ്നവുമില്ല, എന്തെങ്കിലും പ്രശ്നം ഉണ്ടോ - വഴി തടഞ്ഞവരോട് ചോദിച്ചു - അവരും പറഞ്ഞു ഇല്ലെന്ന്.
എന്നാലും ഓടിവന്ന ആൾക്ക് ദേഷ്യം തീർന്നില്ല. ഒരു കേസ് പിടിക്കാൻ രാവിലെ മുതൽ കാത്തിരുന്ന് കിട്ടിയ ഇരയാണ് ഈ ലേഖകൻ എന്ന് ഉറപ്പായി. എന്റെ പൊന്ന് ചേട്ടാ, ഞങ്ങൾ പത്രപ്രവർത്തകർക്ക് വെളിയിൽ ഇറങ്ങാൻ പറ്റിയില്ലെങ്കിൽ പിന്നെ നിങ്ങൾ തടയുന്ന വാർത്ത ഒക്കെ എങ്ങനെ നാട്ടുകാർ അറിയും? ഇങ്ങനെ ഒരു ചോദ്യം എറിഞ്ഞതോടെ അയാളുടെ ദേഷ്യവും കുറഞ്ഞു. എങ്കിൽ ഇത് ആദ്യമേ പറയേണ്ടേ, പൊക്കോ എന്ന് പറഞ്ഞ് കക്ഷി സ്ഥലം കാലിയാക്കി.
പത്തനംതിട്ടയിൽ നിന്നും അടൂരേയ്ക്കുള്ള വഴിയിൽ കയറിയപ്പോൾ ഒരു ബൈബിൾ പ്രസംഗം നടക്കുന്നുണ്ടായിരുന്നു. നിറയെ കാറുകളും ആളുകളും. ആ പരിസരത്തേക്ക് ധാരാളം കാറുകൾ വരുന്നുണ്ട്. എന്നാൽ തടയനോ ചോദ്യം ചെയ്യനോ അവിടെ ആരെയും കണ്ടില്ല. അടൂർ റോഡിലൂടെ മുമ്പോട്ട് പോയതോടെ വീണ്ടും വിജനത. ബിജെപിക്കാർ ധാരാളമുള്ള ഓമല്ലൂരിലൂടെ വളരെ സാവകാശമാണ് ഡ്രൈവ് ചെയ്തത്. എന്നാൽ ഒരാളെപോലും അവിടെ കണ്ടില്ല. വന്ന വഴിയിൽ ഓട്ടോ റിക്ഷ സ്റ്റാൻഡിൽ കിട്ടക്കുന്നത് കണ്ടത് ഓമല്ലൂരിൽ മാത്രമാണ്. എന്നാൽ അവിടെയും ഒരു കടയും തുറന്നുകണ്ടില്ല.
ഒരു മണിക്കൂർ പോലും തികയുന്നതിന് മുമ്പ് അടൂർ എംസി റോഡിലെത്തി. എംസി റോഡും വിജനമായിരുന്നു. വളരെ കുറച്ച് ബൈക്കുകളും കാൽനടക്കാരും മാത്രം. ഇടയ്ക്ക് എയർ പോർട്ട് എന്ന് പേരെഴുതിയും മരണം എന്ന് പേരെഴുതിയും രണ്ടോ മൂന്നോ കാറുകൾ കടന്നു പോയി. വിവാഹം എന്ന പേരിൽ രണ്ട് കോൺവേകൾ കണ്ടു. എല്ലാവരും സാവകാശം സ്വസ്ഥമായാണ് യാത്രാവാഹനങ്ങൾ ഓടിച്ചിരുന്നത്.
ഏനാത്ത് പാലം കടന്നപ്പോൾ ഒരു സംഘം ബിജെപി പ്രവർത്തകരെ കണ്ടു. കാവിയുടുത്തും കയ്യിൽ ചരട് കെട്ടുയും എട്ടുപത്തുപേർ. അവരെ നോക്കി ഒന്ന് അഭിവാദ്യം ചെയ്തു വണ്ടി മുമ്പോട്ടു പോയി. കൊട്ടാരക്കര എത്തുന്നതിന് മുമ്പ് ഒരു സംഘം ഒരു വശത്തുനിന്നും ചാടിയിറങ്ങി റോഡിൽ നിന്ന് കല്ലുപെറുക്കി എറിയുന്നതുപോലെ കാണിച്ചു. സഡൻ ബ്രേക്ക് ചവിട്ടി അവരുടെ മുമ്പിൽ തന്നെ കാർ നിർത്തിയപ്പോൾ വികാരാവേശത്തോടെ ഒരു സംഘം ഓടിയെത്തി. ഗ്ലാസുകൾ താഴ്ത്തി കേട്ടുകൊണ്ടിരുന്ന 'ഒരുപിടി അവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ' എന്ന പാട്ടും നിർത്തി സീറ്റിൽ ഇരുന്നുകൊണ്ട് തന്നെ വിവരം തിരക്കി. പത്രക്കാർ കാറോടിച്ചില്ലെങ്കിൽ നിങ്ങളുടെ കാര്യം എങ്ങനെ നാട്ടുകാർ അറിയും എന്ന ചോദ്യം അവരും അംഗീകരിച്ചു. ഹർത്താൽ ദിനത്തിൽ ഇങ്ങനെ സ്പീഡായി ഓടിക്കരുത് എന്ന അവരുടെ ഉപദേശം അംഗീകരിച്ച് വീണ്ടും യാത്ര തുടർന്നു.
പിന്നെ തലസ്ഥാനം വരെ ഒന്നും സംഭവിച്ചില്ല. ഈ യാത്രയിൽ ആകെ കണ്ടത് മൂന്നോ നാലോ കാറുകളും പത്തോ ഇരുപതോ ബൈക്കുകളും. തുറന്ന ഒരു കടപോലും ശ്രദ്ധയിൽ പെട്ടില്ല. അതേസമയം റോഡുകളിൽ കണ്ടത് പത്തിൽ താഴെ ബിജെപി പ്രവർത്തകരെ മാത്രവും. ഇതിനിടയിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന പൊലീസുകാരെ കണ്ടു. രഹസ്യമായി സ്പീഡ് ക്യാമറ ഘടിപ്പിച്ച വണ്ടിയുമായി ഇരയെ കാത്ത് നിൽക്കുന്ന പോലെ ഒരു പൊലീസ് ജീപ്പ്.
ചുരുക്കിപ്പറഞ്ഞാൽ ഹർത്താൽ പൂർണ്ണ വിജയം ആയിരുന്നു എന്നർത്ഥം. നാല് ജില്ലകളിലൂടെ പോയിട്ട് വിരലിലെണ്ണാൻ പറ്റുന്ന കാറുകളെ പോലും കാണാതെ വന്നാൽ പിന്നെ വിജയമോ പരാജയമോ എന്ന ചോദ്യത്തിന് എന്ത് പ്രസക്തി. അതെ സമയം പത്ത് പേർ വിചാരിച്ചാൽ കേരളം സ്തംഭിപ്പിക്കാം എന്നതിന് മറ്റൊരു ഉദാഹരണമായി മാറി ഈ യാത്ര. അതിനവർക്ക് ആൾ ബലം പോലും വേണ്ട. അല്ലെങ്കിൽ എന്തുകൊണ്ട് ഒരു മനുഷ്യരുപോലും വഴിയിൽ ഇറങ്ങിയില്ല? പാർട്ടി പ്രവർത്തകർ റോഡിൽ ഇല്ലാതിരുന്നിട്ടുകൂടി റോഡുകൾ നിശ്ചലമായതെങ്ങെനെ?
മൂന്നര മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന 156 കിലോമീറ്റർ താണ്ടാൻ വേണ്ടിവന്നത് വെറും രണ്ട് മണിക്കൂർ. 80 കിലോമീറ്റർ സ്പീഡിലായിരുന്നു യാത്ര. ഒരിടത്തും നിർത്തേണ്ടി വരാത്തതുകൊണ്ടാണ് ഇത്ര വേഗം എത്താൻ കഴിഞ്ഞത്. നമ്മുടെ കേരളത്തിൽ മികച്ച റോഡുകൾ വേണ്ട എന്ന് പറയുന്നവർ കണ്ണ് തുറന്ന് കാണേണ്ട കാഴ്ചയാണ്. കേരളത്തിൽ ഇത്തരം നോൺ സ്റ്റോപ്പ് റോഡുകൾ വന്നാൽ എത്രയോ മണിക്കൂറുകൾ നമുക്ക് ലാഭിക്കാൻ പറ്റും? ഒരു വശത്തേക്ക് മാത്രം ഒഴുകുന്ന വലിയ റോഡുകൾ ഉണ്ടെങ്കിൽ നമുക്ക് നഷ്ടമാകുന്ന എത്രയോ മണിക്കൂറുകൾ ലാഭിക്കാം? ഇത് മനസ്സിലാക്കാൻ തലയിൽ മൂളയുള്ള ഏതെങ്കിലും രാഷ്ട്രീയക്കാർ നാട്ടിലുണ്ടാവുമോ?
Stories you may Like
- രാഹുൽ ഗാന്ധിയല്ല, ഇദ്ദേഹമാണ് ഹിന്ദി ബെൽറ്റിലെ പ്രതിപക്ഷ നേതാവ്!
- മറുനാടൻ വിഷയത്തിൽ പ്രതികരിച്ചു കെ.സി ഉമേഷ്ബാബു
- എഫ്ഐആർ ഇട്ടുപേടിപ്പിച്ചാൽ ശരിക്കും പേടിക്കും, മിണ്ടാട്ടം മുട്ടും!
- മാധ്യമ രംഗത്തെ തെറ്റായ പ്രവണതകൾ തിരുത്തണമെന്ന് മുഖ്യമന്ത്രി
- മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ ബോർഡ് രൂപീകരിക്കണം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്