ഗർഭസ്ഥ ശിശുവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ തങ്ങൾ നിരപരാധികളാണെന്ന് പ്രതിചേർക്കപ്പെട്ട പ്രജീഷിന്റെ അമ്മ സരസമ്മ; ജ്യോത്സന ഗർഭിണിയായിരുന്നോ എന്ന കാര്യലും സംശയമുണ്ട്; വയറ്റിൽ മുഴയാണെന്നാണ് അവർ പലരോടും പറഞ്ഞിരുന്നത്; നുണ പരിശോധനയ്ക്ക് തങ്ങൾ തയ്യാറാണ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെട്ട സംഭവത്തിൽ പുതിയ വാദങ്ങൾ
എം ബേബി
കോഴിക്കോട്: സി പി എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ വീടാക്രമണത്തിൽ ഗർഭസ്ഥ ശിശു കൊല്ലപ്പെട്ടെന്ന വിവാദത്തിൽ മറുപടിയുമായി സംഭവത്തിൽ പ്രതിചേർക്കപ്പെട്ട പ്രജീഷിന്റെ അമ്മ സരസമ്മ രംഗത്ത്. സംഭവത്തിൽ തങ്ങൾ നിരപരാധികളാണെന്ന് ഇവർ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോടഞ്ചരേി പഞ്ചായത്ത് വേളംകോട് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന തേനാം കുഴിയിൽ സിബിയുടെ ഭാര്യ ജ്യോത്സനയെ ചവിട്ടി പരിക്കേൽപ്പിക്കുകയും അവരുടെ ഗർഭസ്ഥ ശിശുവിനെ കൊല്ലുകയും ചെയ്തുവെന്നാരോപിച്ച് തന്നെയും മകൻ പ്രജീഷിനെയും സി പി എം കാഞ്ഞിരാട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലിയിൽ തമ്പിയെയും അടക്കം ഏഴുപേരെ പ്രതിചേർത്ത് ജ്യോത്സന കോടഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ തങ്ങൾ നിരപരാധികളാണെങ്കിലും പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്തു.
ഒരുമാസത്തോളം ജയിൽ കിടക്കയും ചെയ്തു. ജ്യോത്സനയുടെ ഭർത്താവ് സിബി തന്നെയും തന്റെ മകൻ പ്രജീഷിനെയും വടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയാണ് ഉണ്ടായത്. മറ്റൊരു മകൻ പ്രമേഷിനെതിരെ തെറ്റായ സംഗതികൾ ആരോപിച്ച് പീഡനക്കേസ് നൽകുകയും ചെയ്തിട്ടുണ്ട്. ആരോപണ വിധേയരായ തങ്ങൾ ഏഴുപേരും നുണപരിശോധനയ്ക്ക് വിധേയരാകാൻ തയ്യറാണ്. ജ്യോത്നയും ഭർത്താവ് സിബിയും അതിന് തയ്യറാണോ എന്നും ഇവർ ചോദിച്ചു.
തങ്ങളെ അപമാനിക്കുന്ന നടപടികൾ തുടർന്നാൽ കൂട്ട ആത്മഹത്യയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ല. തങ്ങൾ തമ്മിൽ അതിർത്തി തർക്കമുണ്ടായിരുന്നു. തുടർന്ന് സർവെയർ ഉൾപ്പെടെ ഇടപെട്ട് അതിരുകെട്ട് പ്രശ്നം അവസാനിപ്പിച്ചു. എന്നാൽ തന്റെ സ്ഥലം നഷ്ടപ്പെട്ടെന്ന് പറഞ്ഞ് സിബി നിരന്തരം പ്രശ്നമുണ്ടാക്കുകയായിരുന്നു. ജ്യോത്സന ഗർഭണിയായിരുന്നോ എന്ന കാര്യത്തിൽ തന്നെ തങ്ങൾക്ക് സംശയമുണ്ട്. വയറ്റിൽ എന്തോ മുഴയുണ്ടെന്നും അതിന് ചികിത്സയിലാണെന്നുമായിരുന്നു ജ്യോത്സന നാട്ടുകാരോടെല്ലാം പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ഗർഭസ്ഥ ശിശുവിനെ കൊന്നന്ന കാര്യത്തിലും അന്വേഷണം നടത്തണമെന്നും കോടഞ്ചരേി വേളംകോട് നക്കിളിക്കാട്ട് കുടിയിൽ സരസമ്മയും ഭർത്താവ് ഗോപാലകൃഷ്ണനും ആവശ്യപ്പെട്ടു.
വളരെ മോശം സ്വഭാവമാണ് സിബിയുടേത്. ട്രൗസറിട്ട് ഷർട്ടിടാതെ അയാൾ തങ്ങളുടെ വീട്ടിന് അടുത്തെല്ലാം വന്ന് നിൽക്കും. ഷർട്ടിട്ട് മര്യാദയ്ക്ക് നടന്നുകൂടെ എന്നുചോദിച്ചപ്പോൾ തന്റെ ശരീരം കണ്ട് കുളിരുകോരുന്നുണ്ടോ എന്നാണ് അയാൾ തന്നോട് ചോദിച്ചത്. വീട്ടിലത്തെിയാൽ നേരെ അടുക്കളയിൽ വരുകയും പെണ്ണുങ്ങളെ തോണ്ടി സംസാരിക്കുകയും ചെയ്യന്നതാണ് അയാളുടെ പ്രകൃതം. അതുകൊണ്ട് തന്നെ പലരും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും സരസമ്മ പറഞ്ഞു.
ജനുവരി 28 നായിരുന്നു സംഭവം. പ്രജീഷ് അനധികൃതമായി കയ്യറിയ സ്ഥലം നഷ്ടപ്പെട്ടതിന്റെ അരിശത്തിൽ പ്രജീഷും സി പി എം ബ്രാഞ്ച് സെക്രട്ടറി തമ്പിയും സംഘവും കൂടി അക്രമിക്കുകയായിരുന്നുവെന്നാണ് ജ്യോത്സയുടെയും ഭർത്താവിന്റെയും പരാതി. പ്രജീഷിന്റെ അമ്മ സരസമ്മയാണ് അക്രമികൾക്ക് ഭാര്യയെ അക്രമിക്കാൻ പ്രചോദനം നൽകിയതെന്നും സിബി പറയുന്നു. ജ്യോത്സ്നയെ അക്രമിക്കാൻ അവർ പറഞ്ഞതിനത്തെുടർന്നാണ് അക്രമി സംഘം നാഭിക്കും മറ്റും ചവിട്ടിയത്.
മാതാപിതാക്കളെ അക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മക്കളെ എടുത്തെറിയുകയും ചെയ്തു. ഇവർക്കും ഗുരുതരമായി പരിക്കേറ്റു. ഹോസ്പിറ്റലിലേക്ക് പോകും വഴിയും അക്രമിക്കപ്പെട്ടുവെന്നാണ് സിബിയുടെ വാദം.ചവിട്ടേറ്റ കാരണത്താൽ ജ്യോത്സ്നയുടെ ഗർഭപാത്രത്തിന് ചതവ് സംഭവിച്ചു. മെഡിക്കൽ കോളെജിലത്തെി നാലാം ദിവസം വാർഡിൽ വെച്ച് തന്നെ പ്രസവിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി അടക്കം ചെയ്യൻ പണമില്ലാത്തതിനാൽ പൊതുശ്മശാനത്തിൽ അടക്കുകയായിരുന്നുവെന്നുമാണ് സിബി പറയുന്നത്.
സി പി എം പ്രതികൂട്ടിലായ സംഭവത്തിൽ ജ്യോത്സയ്ക്കും ഭർത്താവിനും വേണ്ടി ബിജെപിയാണ് രംഗത്തത്തെിയിട്ടുള്ളത്. നിരവധി പ്രതിഷേധ പരിപാടികൾ ബിജെപി ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞു. ജാമ്യത്തിലിറങ്ങിയ സരസമ്മയ്ക്ക് വാർത്താ സമ്മേളനം നടത്താൻ അനുവാദമുണ്ടോ എന്ന ചോദ്യമാണ് ബിജെപി ഇപ്പോൾ ഉയർത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍