അദ്ധ്യാപകനെ കുടുക്കാൻ സ്കൂളുകാർ നടത്തിയതു സിനിമാക്കഥയെ വെല്ലുന്ന കുതന്ത്രങ്ങൾ; ഡോ. കോയയുടെ വ്യാജരേഖയിൽ തലയിൽ നൂലു വച്ചെടുത്ത എക്സ്റേയും; നിരപരാധിയായ അനീഷിനെ മരണത്തിലേക്കു തള്ളിയിട്ട കള്ളക്കഥകൾ പുറത്താകുന്നു
എം പി റാഫി
മലപ്പുറം: കോയാസ് ആശുപത്രി എം.ഡി ഡോ. കോയയുടെ അറസ്റ്റോടെ മൂന്നിയൂർ ഹയർസെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ കെ.കെ അനീഷിന്റെ മരണത്തിനു പിന്നിലെ കള്ളക്കഥകൾ പുറത്താകുന്നു. സ്കൂൾ മാനേജ്മെന്റിന്റെയും അധികൃതരുടെയും അറിവോടെ അദ്ധ്യാപകനെതിരേ ചമച്ച വ്യാജരേഖയുടെ പേരിലായിരുന്നു കോഴിക്കോട് ചെറുവണ്ണൂർ കോയാസ് ആശുപത്രി ഉടമയായ ഡോ. കോയയെ കഴിഞ്ഞ ദിവസം നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മൂന്നിയൂർ സ്കൂൾ അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം വിഴിത്തിരിവിലെത്തിയിരിക്കുകയാണ്.
പ്രദേശത്തെ മുസ്ലിംലീഗ് നേതാവും മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ വി.പി സെയ്തലവി എന്ന കുഞ്ഞാപ്പുവാണ് മൂന്നിയൂർ ഹയർസെക്കണ്ടറി സ്കൂളിന്റെ മാനേജർ. എട്ടുവർഷം മുമ്പായിരുന്നു നാദാപുരം എടച്ചേരി സ്വദേശി കെ.കെ അനീഷിന് അദ്ധ്യാപകനായി മൂന്നിയൂർ സ്കൂളിൽ പ്രവേശനം ലഭിക്കുന്നത്. സജീവ ഇടതുപക്ഷ പ്രവർത്തകനായ അനീഷ് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ വിവിധ പൊതുവിഷയങ്ങളിൽ ഇടപെട്ട് സ്കൂളിൽ ശ്രദ്ധ നേടിയിരുന്നു. ലീഗ് അധീനതയിലുള്ള സ്കൂൾ മാനേജ്മെന്റിനെതിരേ അദ്ധ്യാപകരോ ജീവനക്കാരോ ആരുംതന്നെ യാതൊരുവിധ പ്രതികരണമോ പ്രതിഷേധമോ നടത്തിയിരുന്നില്ല. ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ യുടെ യൂണിറ്റ് സെക്രട്ടറിയും പരപ്പനങ്ങാടി ഉപജില്ലാ കമ്മിറ്റി അംഗവുമായിരുന്നു അനീഷ്. ഇതിനാൽ സംഘടനാപ്രവർത്തനങ്ങളിൽ സജീവമായിരുന്നതിന്റെ പേരിൽ അദ്ധ്യാപനജോലിയിൽ പ്രവേശിച്ചതുമുതൽക്കേ അനീഷ് മാനേജ്മെന്റിന്റെ കണ്ണിലെ കരടായി മാറിക്കഴിഞ്ഞിരുന്നു.
അനീഷിന്റെ നേതൃത്വത്തിൽ പങ്കാളിത്ത പെൻഷനുമായി ബന്ധപ്പെട്ട് മുപ്പതോളം അദ്ധ്യാപകരെ പങ്കെടുപ്പിച്ച് സ്കൂളിൽ വലിയൊരു സമരം സംഘടിപ്പിച്ചിരുന്നു. ഇതോടെ അനീഷിന്റെ നേർക്കുള്ള മാനേജ്മെന്റിന്റെ രാഷ്ട്രീയപ്പക ഇരട്ടിയായി. പിന്നീട് അനിഷിന്റെ ഡ്യൂട്ടിയിൽ എന്തെങ്കിലും വീഴ്ച്ചയുണ്ടെങ്കിൽ കുടുക്കാൻ അധികൃതരും മാനേജ്മെന്റും തക്കം പാർത്തിരുന്നു. ഒടുവിൽ മാനേജ്മെന്റിന്റെ തലയിലുദിച്ച ദുഷ്ടബുദ്ധിയായിരുന്നു ആസൂത്രിതമായി നടത്തിയ കള്ളക്കേസ്. അറ്റൻഡർ മുഹമ്മദ് അഷ്റഫിനെ ബെഞ്ചിന്റെ കാലു കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു എന്നായിരുന്നു കെ.കെ അനീഷിനെതിരേ ആരോപിച്ച കുറ്റം. ആരോപണം സ്ഥിരീകരിക്കാൻ മാനേജ്മെന്റും ഉന്നതരും ഇടപെട്ട് കോയാസ് ആശുപത്രിയിൽനിന്നും വ്യാജ ഡിസ്ചാർജ് ഡയറിയും ആക്സിഡന്റ് കം വൂണ്ട് സർട്ടിഫിക്കറ്റും ഉണ്ടാക്കി അദ്ധ്യാപകനെതിരേ നൽകിയ പരാതിന്മേൽ പൊലീസിനു സമർപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് 2013 ഫെബ്രുവരി എട്ടിന് തിരൂരങ്ങാടി പൊലീസ് അനീഷിനെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് അനീഷിനെ ജോലിയിൽനിന്നും അധികൃതർ പിരിച്ചുവിടുകയായിരുന്നു. ഈ സംഭവത്തോടെ അനീഷ് മാനസികമായി വളരെയധികം തളർന്നിരുന്നതായി സഹാധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. വീട്ടിലെ ഏക വരുമാനമാർഗമടഞ്ഞ ദുഃഖത്തിലായിരുന്നു അനീഷ്. നിരപരാധിത്വം ബോധ്യപ്പെടുത്തി സ്കൂളിൽ തിരികെക്കയറാൻ ശ്രമിക്കുമ്പോൾ വീണ്ടും സ്കൂൾ അധികൃതരിൽനിന്നു പീഡനങ്ങൾ തുടർന്നുകൊണ്ടിരുന്നു. അവസാനം 2014 സെപ്റ്റംബർ മാസം രണ്ടിന് മലമ്പുഴയിലെ ലോഡ്ജ് മുറിയിൽ അനീഷിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
അനീഷിനെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മാനേജ്മെന്റിനുവേണ്ടി കോയാസ് ആശുപത്രി എം.ഡി നിർമ്മിച്ചുകൊടുത്ത വ്യാജരേഖയായിരുന്നു നിരപരാധിയായ അദ്ധ്യാപകന്റെ ജീവൻ നഷ്ടമാകുന്നതിലേക്ക് എത്തിച്ചത്. അനീഷ് മർദിച്ചതിനെ തുടർന്ന് അറ്റൻഡർ മുഹമ്മദ് അഷ്റഫിന്റെ തലയിൽ മൂന്നു സെന്റീ മീറ്റർ നീളവും രണ്ടു സെന്റീ മീറ്റർ വീതിയും ഒരു സെന്റീ മീറ്റർ ആഴവുമുള്ള മുറിവുണ്ടെന്നും ഇതിനുപുറമെ തലയോട്ടിയിൽ മാരകമായി മുറിവേറ്റിട്ടുണ്ടെന്നുമായിരുന്നു ഡോ.കോയ നൽകിയ വൂണ്ട് സർട്ടിഫിക്കറ്റിൽ കുറിച്ചിരുന്നത്. എന്നാൽ അനീഷ് മർദിച്ചെന്നു പറയപ്പെടുന്ന ദിവസം അഷ്റഫിന് മർദനമേൽക്കുന്നത് ഉച്ചക്ക് 12 നാണ്. മഞ്ചേരി സ്വദേശിയായ അഷ്റഫ് ഈ ദിവസം സ്കൂൾവിട്ടു വീട്ടിലെത്തിയ ശേഷം രാത്രിയിലാണ് കോഴിക്കോട്ടുള്ള കോയാസ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. ഡോക്ടർ കോയയടെ റിപ്പോർട്ട് പ്രകാരം ഇത്തരത്തിൽ പരിക്ക് പറ്റിയ ആളുടെ ശരീരത്തിൽ ഇത്രയും മണിക്കൂർ ജീവൻ നിലനിൽക്കില്ലെന്നു പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാത്രമല്ല സ്കൂളിനു തൊട്ടടുത്തുള്ള തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ അടുത്ത ജില്ലയിലുള്ള കോയാസ് ആശുപത്രിയിൽ മർദനമേറ്റയാളെ എന്തിനെത്തിച്ചു എന്നതിനു പിന്നിലും മാനേജ്മെന്റും ആശുപത്രി ഉടമയും തമ്മിലുള്ള തിരക്കഥയാണ് വ്യക്തമാക്കുന്നത്.
അനീഷിന്റെ പിതാവ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച പരാതിയും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുമായിരുന്നു ഡോ. കോയയുടെ അറസ്റ്റിൽ കലാശിച്ചത്. മനുഷ്യാവകാശ കമ്മീഷന്റെ മെഡിക്കൽ ബോർഡ് നടത്തിയ സി.ടി സ്കാൻ പരിശോധനയിൽ അഷ്റഫിനു പരിക്കേറ്റിട്ടില്ലെന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേസിൽ പുനരന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടതോടെ ഇതിനായി പൊലീസ് പരപ്പനങ്ങാടി കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ നല്ലളം പൊലീസ് അഷ്റഫിനെ കോഴിക്കോട് ബീച്ച് ആശുപത്രിയൽ പരിശോധിപ്പിച്ചത്. തുടർന്ന് ഇയാളുടെ ദേഹത്ത് മുറിവുകളില്ലെന്ന് വ്യക്തമായതോടെ വ്യജ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർ കോയയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഷ്റഫിന്റെ തലയിൽ മുറിവേറ്റിട്ടുണ്ടെന്നുവരുത്താൻ മുറിവ് തുന്നിക്കെട്ടാനുപയോഗിക്കുന്ന നൂല് നീളത്തിൽ പലയിടത്തു കെട്ടിട്ടു തലയിൽ വച്ച ശേഷമായിരുന്നുവേ്രത ഡോ.കോയ ഇയാളെ എക്സറേക്ക് വിധേയനാക്കിയിരുന്നത്. ഈ എക്സറേ റിപ്പോർട്ട് സമർപ്പിച്ചായിരുന്നു അനീഷിനെതിരേ കേസെടുപ്പിച്ച് സ്കൂളിൽനിന്നു പുറത്താക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍