നിലനിൽപ്പിന് വേണ്ടിയുള്ള രണ്ട് സമരങ്ങൾ ആരും കാണുന്നില്ല; വാർത്ത ഒരു കോർപ്പറേറ്റ് ഉത്പന്നം ആകാതിരിക്കാൻ മാദ്ധ്യമ പ്രവർത്തകരുടെ നിലനിൽപ്പ് സമരത്തിൽ; മലബാർ ഗോൾഡിനെതിരായ ജനകീയ പ്രതിഷേധം 200 ാം ദിവസത്തിലേക്ക്; ഇരു വാർത്തകളും മുക്കി പ്രമുഖ മാദ്ധ്യമങ്ങൾ!
കെ വി നിരഞ്ജൻ
കോഴിക്കോട്: വാർത്ത ഒരു കോർപ്പറേറ്റ് ഉൽപ്പനം ആകാതിരിക്കാൻ എന്ന മുദ്രാവാക്യം ഉയർത്തി കേരള പത്രപ്രവർത്ത യൂണിയൻ ആഭിമുഖ്യത്തിലുള്ള മാദ്ധ്യമ പ്രവർത്തകരുടെ നിലനിൽപ്പ് സമരം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ, കാക്കഞ്ചേരി കിൻഫ്ര പാർക്കിലെ നിർദ്ദിഷ്ട മലബാർ ഗോൾഡ് സ്വർണാഭരണ നിർമ്മാണശാലക്കെതിരെയുള്ള പ്രദേശവാസികളുടെ സമരം ഇരുന്നൂറാം ദിവസത്തിലേക്ക് കടക്കുന്നു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകർ പത്രപ്രവർത്തക യൂണിയന്റെ സമരത്തിൽ അണിനിരക്കുന്ന ജൂലൈ ഏഴിനാണ് കാക്കഞ്ചേരിയിലെ സമരം ഇരുന്നൂറ് ദിവസം തികയ്ക്കുന്നത്. പക്ഷേ എല്ലാം റിപ്പോർട്ട് ചെയ്യുന്ന മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ രണ്ടു ചെറുത്തുനിൽപ്പുകൾക്ക് നേരെയും കണ്ണടക്കുകയാണ്. നമ്മുടെ മാദ്ധ്യമരംഗം ഏത് രീതിയിൽ അധ:പ്പതിച്ചുവെന്നതിന്റെ വ്യക്തമായ സൂചനയുമാണ് ഈ രണ്ട് അനുഭവങ്ങളും.
മാതൃഭൂമിയിൽ നിന്നും പിരിച്ചുവിട്ട സി നാരായണനെ തിരിച്ചെടുക്കുക, മാതൃഭൂമി മാനേജ്മെന്റിന്റെ തൊഴിലാളി പീഡനം അവസാനിപ്പിക്കുക, ഇന്ത്യാവിഷൻ ജീവനക്കാർക്ക് തൊഴിലും കൂലിയും നൽകുക, കേരള കൗമുദിയിൽ വേജ് ബോർഡ് നടപ്പിലാക്കുക, ജീവൻ ടി വിയിൽ നിന്നും പിരിച്ച് വിട്ടവരെ തിരിച്ചെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാദ്ധ്യമ പ്രവർത്തകർ സമരം ചെയ്യുന്നത്. ജനങ്ങളുടെ പിന്തുണയിൽ വളർന്ന് അവരെ തന്നെ വിഴുങ്ങുന്ന കോർപ്പറേറ്റുകളായി മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തെ മാദ്ധ്യമ സ്ഥാപനങ്ങൾ പ്രകടിപ്പിക്കുന്ന ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നിലപാടുകൾക്കെതിരായ പ്രക്ഷോഭത്തിന്റെ തുടക്കമാണ് മാദ്ധ്യമ പ്രവർത്തകരുടെ സമരമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കുന്നു. നിരവധി രാഷ്ട്രീയട്രേഡ് യൂണിയൻ നേതാക്കൾ സമരപ്പന്തലിലത്തെി ആവേശ പ്രസംഗം നടത്തുന്നുണ്ടെങ്കിലും മാതൃഭൂമിയും മനോരമയും ഉൾപ്പെടെയുള്ള പ്രമുഖ മാദ്ധ്യമങ്ങളൊന്നും ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നില്ല.
സമരം 200 ദിവസം പിന്നിട്ടെങ്കിലും കാക്കഞ്ചേരിയിലെ സമരത്തെക്കുറിച്ചും മാദ്ധ്യമങ്ങളിൽ വാർത്തകൾ വരാറില്ല. പരസ്യദാതാക്കളായ മലബാർ ഗോൾഡിനെ പിണക്കാൻ തയ്യാറല്ലാത്തതിനാൽ എല്ലാ മാദ്ധ്യമങ്ങളും ശ്രദ്ധേയമായ ഈ പോരാട്ടത്തെ കാണാതിരിക്കുന്നു. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കേണ്ട ഭരണാധികാരികളുടെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും ഒത്താശയോടെയാണ് മാരക രാസമാലിന്യങ്ങൾ പുറത്തുവിടുന്ന ഫാക്ടറി പ്രവർത്തനം തുടങ്ങാനൊരുങ്ങുന്നത്. എന്നാൽ വസ്തുതകൾ ലോകത്തെ അറിയിക്കേണ്ട മാദ്ധ്യമങ്ങൾ വാർത്തകൾ തമസ്ക്കരിക്കുന്നു.
ഈ സാഹചര്യത്തിൽ ജനകീയ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. നവമാദ്ധ്യമങ്ങളുടെയും പരിസ്ഥിതി സ്നേഹികളുടെയും പിന്തുണയോടെ സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുന്നൂറാം സമരദിനമായ ജൂലൈ ഏഴിന് കാക്കഞ്ചേരി സമരപ്പന്തലിൽ സമരദിന സംഗമവും സംഘടിപ്പിക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികൾ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവരുടെ മുഖപത്രത്തിൽ പോലും സമരത്തെക്കുറിച്ചുള്ള വാർത്തകൾ വരാറില്ലെന്ന് സമരസമിതി നേതാക്കൾ കുറ്റപ്പെടുത്തുന്നു. മലബാർ ഗോൾഡിന്റെ പരസ്യത്തിന്റെ ശക്തി ഇത്രയധികമാണെന്ന് സമര സമിതി നേതാക്കൾ പോലും തിരിച്ചറിഞ്ഞു കഴിഞ്ഞു.
2003 ആഗസ്റ്റിലാണ് മലപ്പുറം കാക്കഞ്ചേരിയിലെ കിൻഫ്ര പാർക്ക് രാജ്യത്തിന് സമർപ്പിക്കപ്പെട്ടത്. ഇവിടെ സ്ഥലം അനുവദിക്കപ്പെട്ട മലബാർ ഗോൾഡിന്റെ ആഭരണ നിർമ്മാണ ശാല പ്രവർത്തനം ആരംഭിച്ചാൽ പ്രതിദിനം കിലോക്കണക്കിന് സ്വർണ്ണാഭരണം ഇവിടെ നിർമ്മിക്കും.കേന്ദ്ര സർക്കാറിന്റെ ഫുഡ് സേഫ്റ്റി നിയമ പ്രകാരം രാസമാലിന്യങ്ങൾ പുറന്തള്ളുന്ന കമ്പനികൾ ഫുഡ് പാർക്കിൽ ആരംഭിക്കാൻ പാടില്ല. ഇതെല്ലാം മറികടന്നാണ് മലബാർ ഗോൾഡ് പാർക്കിൽ കയറിപ്പറ്റിയത്. ഇതോടെയാണ് ജനങ്ങൾ സമരവുമായി രംഗത്തത്തെിയത്. പാർക്കിന്റെ സമീപത്തായി നിരവധി വീടുകളും കടകളുമെല്ലാം പ്രവർത്തിക്കുന്നുണ്ട്. ജനവാസ മേഖലയിൽ ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കാൻ പാടില്ലൊണ് നിയമമെങ്കിലും ഇവിടെ അതൊന്നും പരിഗണിക്കപ്പെട്ടില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ താത്ക്കാലികമായി നിർമ്മാണ പ്രവർത്തനങ്ങൾ കമ്പനി നിർത്തിവച്ചെങ്കിലും പിന്നീട് അത് തുടർന്നു. പദ്ധതി തുക ഉൾപ്പെടെ വെട്ടിക്കുറച്ച് പദ്ധതിയെ റെഡ് കാറ്റഗറിയിൽ നിന്ന് ഒഴിവാക്കിയെടുത്താണ് നിർമ്മാണ പ്രവർത്തി തുടർന്നത്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് കാക്കഞ്ചേരി. ഇവിടെ ഇത്തരമൊരു സ്ഥാപനം പ്രവർത്തനമാരംഭിച്ചാൽ നിരവധി ജനങ്ങളുടെ ജീവിതത്തെ അത് ബാധിക്കും. കാഡ്മിയം, മെർക്കുറി, സെലിനിയം, ടെലൂറിയം, റുഥീനിയം തുടങ്ങിയ നിരവധി രാസപദാർത്ഥങ്ങൾ മനുഷ്യ ജീവനെ പ്രതികൂലമായി ബാധിക്കും. നിർമ്മാണ ആവശ്യങ്ങൾക്കായി വെള്ളം ഊറ്റിയെടുക്കുമ്പോൾ അത് പ്രദേശത്തെ ജല ക്ഷാമത്തിലേക്കും നയിക്കുമെന്ന് ഉറപ്പാണ്. ഇത്തരം നിരവധി വിഷയങ്ങൾ ഉന്നയിച്ചായിരുന്നു ജനങ്ങൾ സമരം ആരംഭിച്ചത്. എന്നാൽ ഒരു മുഖ്യധാരാ മാദ്ധ്യമ പ്രവർത്തകരും ഈ വഴിക്ക് ചെന്നുനോക്കിയില്ല. സമരത്തിന്റെ വാർത്തകൾ നൽകാതിരുന്ന മാദ്ധ്യമങ്ങൾ മലബാർ ഗ്രൂപ്പ് ചെയർമാന്റെ വിശദീകരണങ്ങൾ വ്യക്തമായി നൽകുകയും ചെയ്തു. കേരള കൗമുദി ഉൾപ്പെടെയുള്ള പത്രങ്ങളുടെ റിപ്പോർട്ടർമാർ മലബാർ ഗ്രൂപ്പിന് അനുകൂലമായ പ്രത്യേകം വാർത്തകൾ കെട്ടിച്ചമയ്ക്കുകയും ചെയ്തു.
മലബാർ ഗോൾഡിന് ചുമത്തിയ 15 കോടി രൂപയുടെ പിഴ റദ്ദാക്കിയ വാണിജ്യ നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ കെ എം ഇസ്സുദ്ദീനെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നടന്ന പ്രക്ഷോഭങ്ങളും മാദ്ധ്യമങ്ങൾ അവഗണിക്കുകയായിരുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് നിയമവിരുദ്ധമായി സ്വർണം വാങ്ങുകയും വിൽപ്പന നടത്തുകയും ചെയ്ത കുറ്റത്തിനായിരുന്നു പിഴ ചുമത്തിയത്. പിഴ ഒഴിവാക്കിയതോടെ ഈ വകയിൽ മൂന്നിരട്ടി നികുതി കൊടുക്കേണ്ടതിൽ നിന്നാണ് മലബാർ ഗോൾഡ് അന്ന് രക്ഷപ്പെട്ടത്.
ലക്ഷക്കണക്കിന് രൂപയുടെ പരസ്യങ്ങളാണ് മലബാർ ഗോൾഡും ചെമ്മണൂരുമെല്ലാം മാദ്ധ്യമങ്ങൾ നൽകുന്നത്. തങ്ങൾ ചെയ്യുന്ന നിയമ വിരുദ്ധ കാര്യങ്ങൾക്ക് ഈ പരസ്യങ്ങളെ ഈ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം വാർത്തകൾ തന്റെ സ്ഥാപനം തമസ്ക്കരിക്കുമ്പോൾ മാദ്ധ്യമ പ്രവർത്തകർ തീർത്തും നിസ്സഹായരാവുകയാണ് ചെയ്യുന്നത്. തങ്ങൾ വാർത്തകൾ നൽകാറുണ്ടെങ്കിലും സ്ഥാപനം അത് പിൻവലിക്കുന്നതിൽ തങ്ങൾക്കെന്ത് ചെയ്യാൻ കഴിയുമെന്നാണ് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യം. ഇത്തരം ചോദ്യങ്ങൾ തന്നെയാണ് നിലനിൽപ്പ് സമരത്തിലൂടെ കേരള പത്രപ്രവർത്തക യൂണിയനും ഉന്നയിക്കുന്നത്. പുത്തൻ കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിരവധി വാർത്തകർ തമസ്ക്കരിക്കാൻ മാദ്ധ്യമ ലോകം നിർബന്ധിതരാവുന്നു.
കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു ഉൽപന്നമായി വാർത്തയെ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിനെ ചെറുത്തേ തീരു. ആ ചെറുത്ത് നിൽപ്പ് യൂണിയൻ ശക്തിപ്പെടുത്തുകയാണെന്ന് പത്രപ്രവർത്തക യൂണിയൻ നേതാക്കൾ വ്യക്തമാക്കുന്നു. മലബാർ ഗോൾഡിന്റെ വാർത്തയെ മുക്കുന്നതിനൊപ്പമാണ് പത്രപ്രവർത്തക യൂണിയന്റെ വാർത്തകളെയും പ്രമുഖ മാദ്ധ്യമങ്ങൾ തമസ്ക്കരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സമരവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ഈ വാർത്ത ഏതെങ്കിലും പത്രത്തിൽ വരുമോ എന്നറിയില്ല. വന്നാലും ഇല്ലെങ്കിലും ഫേസ് ബുക്ക് വഴിയെങ്കിലും ഇത് പ്രചരിപ്പിക്കാൻ ശ്രമിക്കണേ എന്ന് യൂണിയൻ നേതാക്കൾക്ക് പത്രപ്രവർത്തകരോട് പറയേണ്ടിവന്നത്.
അതേസമയം പത്രപ്രവർത്തക യൂണിയൻ ജേർണലിസ്റ്റ് ഫുട്ബോൾ ലീഗ് സംഘടിപ്പിച്ചതും, ഹാൾ നവീകരിച്ചതും, മലബാർ ഗോൾഡിന്റെയും ചെമ്മണൂരിന്റെയും സഹായം കൊണ്ടാണ്. കേരളത്തിലെ കോർപ്പറേറ്റുകളുടെ സഹായം പത്രപ്രവർത്തകരുടെയും സംഘടനയ്ക്കും പലവട്ടം തേടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്കെതിരെയുള്ള വാർത്തകൾ മുങ്ങിപ്പോകുമ്പോൾ യൂണിയൻ നേതാക്കൾക്ക് വലിയ സങ്കടമൊന്നും തോന്നിയിട്ടുണ്ടാവില്ല. എന്നാൽ കാക്കഞ്ചേരിയിലെ ജനങ്ങളും, സാധാരണ പത്രപ്രവർത്തകരും ഒരേ പോലെ നിലനിൽപ്പിനായി പോരാടുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്