മത്സരിപ്പിച്ച് വെള്ളം കുടിപ്പിച്ച് എസ് എഫ് ഐയും കെ എസ് യുവും; വാങ്ങിക്കൂട്ടിയ കുപ്പിവെള്ളം നോക്കി കുട്ടി നേതാക്കൾക്കെതിരെ അറഞ്ഞു തുള്ളി കച്ചവടക്കാരും; ചോദ്യോത്തരങ്ങളും സമ്മാനങ്ങളുമായി പരസ്പരം മത്സരിച്ച് പത്രങ്ങളും ചാനലുകളും; കലോൽസവ വേദിയിലെ വേറിട്ട കാഴ്ചകൾ ഇങ്ങനെ
രഞ്ജിത് ബാബു
കണ്ണൂർ: എസ്.എഫ്.ഐ. പാനിയും കെ.എസ്.യു പാനിയും കുടിച്ചു കുടിച്ചു മടുത്തു. കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്ക്കൂൾ കലോത്സവത്തിലെ മുഖ്യ വേദിയായ നിളക്കു മുന്നിൽ മത്സരിച്ച് വെള്ളം കുടിപ്പിക്കുകയാണ് ഈ രണ്ട് വിദ്യാർത്ഥി സംഘടനകളും. മറ്റ് വിദ്യാർത്ഥി സംഘടനകളൊന്നും വെള്ളക്കാര്യത്തിൽ രംഗത്തിറങ്ങിക്കാണുന്നുമില്ല. പ്രധാന വേദിയുടെ രണ്ടിടങ്ങളിലായി വാഹനം ഒരുക്കി വച്ച് ടാങ്കറിൽ സൂക്ഷിച്ച തിളപ്പിച്ചാറ്റിയ വെള്ളമാണ് ഇവർ മത്സരാർത്ഥികൾക്കും കാണികൾക്കുമായി നൽകുന്നത്.
വേദിയിലേക്ക് പോകുമ്പോഴൂം തിരിച്ചു വരുമ്പോഴും മാടി വിളിച്ച് വെള്ളം വിതരണം ചെയ്യുകയാണ് ഈ രണ്ട് സംഘടനകളിലേയും പ്രവർത്തകർ. കണ്ണൂർ ഭാഷയിൽ പറഞ്ഞാൽ ആയിരമോ പതിനായിരമോ അല്ല ആറാം നാളിലേക്ക് പ്രവേശിക്കുന്ന കലോത്സവത്തിന് ലക്ഷങ്ങൾക്കാണ് ഇവർ കുടിവെള്ളം നൽകിയത്. വെള്ളത്തിന് രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ലല്ലോ. സമീപത്ത് കൂടെ നടന്ന് പോകുമ്പോൾ മാടി വിളിച്ച് ശ്രദ്ധ തിരിച്ചാണ് ഇവർ കണ്ണൂരുകാരുടെ ആതിഥ്യ സ്നേഹത്തിന് മുതൽ കൂട്ടാവുന്നത്. ഇരു കൂട്ടരും അവരവരുടെ കൊടിയും ചിഹ്നവും ഈ തണ്ണീർ വണ്ടിക്ക് മുന്നിലും പിന്നിലുമായി വച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവരുടെ രാഷ്ട്രീയവും വ്യക്തമാവുന്നു.
എന്നാൽ രാഷ്ടീയം നോക്കിയല്ല ആളുകൾ ദാഹമകറ്റുന്നത്. ഇവരെ പഴിക്കുന്ന ഒരു വിഭാഗം കച്ചവടക്കാർ വേദിക്ക് പുറത്തുണ്ട്. കലോത്സവം പ്രമാണിച്ച് അവർ ഒരുക്കിവച്ച കുപ്പിവെള്ളം ചെലവാകാതെ കിടക്കുകയാണ്. കലോത്സവത്തിന്റെ ഒന്നുമുതൽ നാല് വരെയുള്ള വേദിക്ക് പുറത്തുള്ള കച്ചവടക്കാർക്കാണ് ഈ സൗജന്യ വെള്ളക്കാരുടെ സേവനം മൂലം ലാഭ സ്വപ്നം തകർന്നത്. ഈ കെ.എസ്.യു ക്കാർക്കും എസ്.എഫ്.ഐ. ക്കാർക്കും വേറെ പണിയൊന്നുമില്ലേ? ടൗൺഹാളിന് മുന്നിലുള്ള ഒരു കച്ചവടക്കാരൻ താനൊരുക്കിവച്ച കുപ്പിവെള്ള പെട്ടി കാണിച്ച് അമർഷത്തോടെ പറഞ്ഞു.
സ്ക്കൂൾ കലോത്സവേദിയിൽ അലോസരങ്ങൾ ഉണ്ടാക്കുന്നതിൽ മത്സരിക്കുകയാണ് ചില മാദ്ധ്യമങ്ങൾ. ചോദ്യോത്തരങ്ങളും സമ്മാന പ്രഖ്യാപനങ്ങളുമായി കലോത്സവത്തിനെത്തുന്നവരെ മോഹിപ്പിക്കുകയാണ് ഇവർ. അന്യ ജില്ലകളിൽ നിന്നും എത്തിയ അദ്ധ്യാപക- രക്ഷകർത്താക്കളേയാണ് ഇവർ മുഖ്യമായും പിടികൂടുന്നത്. തങ്ങളുടെ മത്സരാർത്ഥികളുടെ ഊഹം കഴിഞ്ഞാൽ അവർ വേദി വിട്ട് സമ്മാന മത്സരത്തിന് വേണ്ടി ഈ മാദ്ധ്യമങ്ങളുടെ പവലിയനുകളിലേക്ക് എത്തുകയാണ്. സംഘാടകർ പലതവണ കണ്ണുരുട്ടിയിട്ടും പവലിയനുകൾക്കകത്ത് വച്ച് മൈക്ക് വച്ച് ആളുകളെ ആകർഷിക്കുകയാണ്.
സുപ്രഭാതം പത്രം ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ഒരു മണിക്കൂറിനകം സമ്മാനം പ്രഖ്യാപിക്കുന്നു. അതിനു തടയിടാൻ ചന്ദ്രികക്കുമുണ്ട് ഭാഗ്യ പരീക്ഷണം. പാട്ട് പാടിയാൽ സമ്മാനം പ്രഖ്യാപിക്കുകയാണ് തേജസ്സ്. എന്നാൽ മലയാള പദം മാത്രം ഉപയോഗിച്ച് ഉത്തരം നൽകുന്നവർക്ക് മാദ്ധ്യമത്തിന്റെ വകയുമുണ്ട് സമ്മാനം. വേദിക്ക് പുറത്തുള്ള ഈ മാദ്ധ്യമ മത്സരങ്ങൾ കൊണ്ട് പൊറുതി മുട്ടുകയാണ് കലാ സ്നേഹികൾ. നിർത്താതെയുള്ള മൈക്കിലൂടെയുള്ള പ്രചാരണ യുദ്ധം കലോത്സവം അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ അരോചകമാവുകയാണ്. വ്യാപാര സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന നിസ്സാര വസ്തുക്കൾ സമ്മാനം നൽകിയാണ് ഇവർ തമ്മിലുള്ള പോരാട്ടം. വീക്ഷണവും ജനയുഗവും ജന്മ ഭൂമിയും സമ്മാനപ്പെട്ടി വച്ച് കൂപ്പൺ പൂരിപ്പിച്ച് നൽകുന്നവർക്ക് സമ്മാനം നൽകി തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നു.
കലോത്സവം സമാപിക്കാൻ ഒരു ദിവസം മാത്രമം അവശേഷിച്ചിരിക്കേ നിയന്ത്രണത്തിന് വിധേയരായ ചാനലുകളും തല പൊക്കി തുടങ്ങി. വേദിയെ അലങ്കോലപ്പെടുത്തുന്ന സമാന്തര പരിപാടികളിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയതിനാൽ പ്രധാന ചാനലുകളായ ഏഷ്യാനെറ്റും മാതൃഭൂമിയും പയ്യാമ്പലത്തും കോട്ടയിലുമൊക്കെ പോയാണ് വിജയികളെ പ്രത്യേക പരിപാടിയിൽ ചിത്രീകരിക്കുന്നത്. എന്നാൽ നഗരിക്കടുത്ത പവലിയനിൽ ജേതാക്കളെ കൊണ്ടു വന്ന് ലൈവ് പരിപാടി അവതരിപ്പിക്കാൻ ശ്രമിച്ച ജയ്ഹിന്ദിനും ജീവനും സംഘാടകരുടെ കനത്ത താക്കീത്. അതോടെ അവർ സമാന്തര പരിപാടിയിൽ നിന്നും പിൻതിരിഞ്ഞു. വേദിക്ക് മുന്നിൽ ക്യാമറകളിൽ എല്ലാം ദൃശ്യവൽക്കരിക്കുന്നുണ്ടെങ്കിലും ചാനലുകൾക്ക് ജേതാക്കളെ അവർ തീരുമാനിക്കുന്ന പ്രത്യേക പരിപാടി കൊണ്ടേ തൃപ്തി വരാറുള്ളൂ.
വിലക്ക് ലംഘിച്ച് പ്രാദേശിക ചാനലുകൾ 'ഒപ്പനക്കാരെ ' ചുട്ടു പൊള്ളുന്ന വെയിലിൽ നിർത്തിച്ച് വീണ്ടും ഒപ്പന അവതരിപ്പിച്ചു. ഒപ്പനയിൽ വിജയിച്ച ഒന്നും രണ്ടും ടീമുകളെ സംഘാടകരുടെ കണ്ണൂ വെട്ടിച്ച് തട്ടിക്കൊണ്ടു പോയാണ് വേദിക്ക് പടിഞ്ഞാറ് വശം സ്റ്റേജിൽ നടത്തിയ പരിപാടി പുനരവതരിപ്പിച്ചത്. പ്രാദേശിക ചാനലിന്റെ ഒരു പട തന്നെ കാവൽ നിന്നാണ് ഇത്തരമൊരു പരിപാടി നടത്തിയത്. ഫല പ്രഖ്യാപനം വന്നപ്പോൾ തന്നെ വിജയികളെ പിടികൂടി അവർ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരുന്നു. മുഖ്യ പരിപാടി കഴിഞ്ഞ് കിതപ്പ് ഒഴിയും മുമ്പ് വെയിലിൽ നിർത്തിയാണ് ഇവരുടെ ചിത്രീകരണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍