കയറു കൊണ്ട് കെട്ടിവച്ച യന്ത്രഭാഗങ്ങൾ; യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചുള്ള രക്ഷാസാമഗ്രികളുമില്ല; കൊച്ചിയിലെ ജലയാത്ര അപകടം നിറഞ്ഞതു തന്നെ; കമാലക്കടവിലെ ദുരന്തം മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ ബാക്കിപത്രം
കൊച്ചി: ഫോർട്ട് കൊച്ചി, ഇവിടെ ബോട്ട് യാത്ര ചെയ്യാൻ ആഗ്രിക്കുന്നവർ ഓർക്കുക. ജീവൻ പണയം വച്ചു കൊണ്ടുള്ള യാത്രയ്ക്കാണ് നിങ്ങൾ ഒരുങ്ങുന്നത്. 60 ഓളം ബോട്ടുകളാണ് പോർട്ട് ട്രസ്റ്റിന്റെ അനുമതിയില്ലാതെ കൊച്ചിയിൽ നിന്നും പശ്ചിമ കൊച്ചിയിലേക്കും അഴിമുഖത്തേക്കും കപ്പൽ ചാലിലൂടെ സർവീസ് നടത്തുന്നത്. ഇതിൽ മൂന്നെണ്ണം സംസ്ഥാന ജലഗതാഗത വകുപ്പിന്റെയും ബാക്കിയുള്ളത് സ്വകാര്യ വിനോദസഞ്ചാര ബോട്ടുകളുമാണ്. വൈപ്പിനിലേക്കുള്ള യാത്രാ ബോട്ടുകളും അങ്ങനെ തന്നെ. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് ഈ ബോട്ടുകൾ കപ്പൽചാലിലൂടെ സർവീസ് നടത്തുന്നത്.
ഇതു തന്നെയാണ് കൊച്ചിയിലെ ഇന്നത്തെ ദുരന്തത്തിന്റേയും കാരണം. റോഡിൽ വാഹനാപകടം സ്വാഭാവികമാണ്. എന്നാൽ കായലിൽ ബോട്ടുകൾ കൂട്ടിയിടിക്കുയെന്ന് പറയുന്നത് തന്നെ അസ്വാഭാവികമാണ്. ഒരു സുരുക്ഷിതത്വവുമില്ലാതെയാണ് കാര്യങ്ങൾ നടക്കുന്നതെന്ന വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്. എത്ര അപകടമുണ്ടായാലും മലയാളി ഒന്നും പഠിക്കുന്നില്ലെന്നതിന്റെ ഉത്തമോദാഹരണമാണ് ഓണത്തെ വരവേൽക്കാൻ മലയാളി കാത്തു നിൽക്കുമ്പോൾ എത്തിയ ഞെട്ടിക്കുന്ന ദുരന്തം. ഇന്ന് മുങ്ങിയ ബോട്ടിന് മുപ്പത്തിയഞ്ച് വർഷത്തെ പഴക്കമുണ്ട്. ഒരു വള്ളം അതിവേഗം പാഞ്ചുവന്ന് യാത്രാ ബോട്ടിൽ ഇടിക്കുന്നു. ഇത് രണ്ടായി പിളരുന്നു. അത്രയ്ക്ക് സുരക്ഷിതത്വം ഇല്ലാത്ത ബോട്ടായിരുന്നു ഇത്. രക്ഷാ സംവിധാനങ്ങളും ഇതിലുണ്ടായിരുന്നില്ല. ഈ ബോട്ടിലാണ് 35ലേറെ പേരുടെ യാത്ര.
എറണാകുളം ജെട്ടിയിൽ ജലഗതാഗത വകുപ്പിന്റെ എട്ട് ബോട്ടുകളാണ് ഉള്ളത്. ഇതിൽ മൂന്നെണ്ണത്തിനാണ് പോർട്ട് ട്രസ്റ്റ് അനുമതി നിഷേധിച്ചിരുന്നു്. പോർട്ട് ട്രസ്റ്റ് നിർദ്ദേശിക്കുന്ന സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് പല തവണ സംസ്ഥാന ജലഗതാഗത വകുപ്പിനോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അതിനു പകരം പോർട്ട് ട്രസ്റ്റിന്റെ നടപടിക്കെതിരെ സംസ്ഥാന സർക്കാരും സ്വകാര്യ ബോട്ടുടമകളും കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ നടത്തുന്ന ബോട്ട് സർവീസുകൾ അപകടത്തിൽ പെട്ടാൽ വൻദുരന്തമായിരിക്കും ഉണ്ടാവുകയെന്ന് പോർട്ട് ട്രസ്റ്റ് അധികൃതർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇത് അവഗണിച്ചതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമെന്നും വിദഗ്ദ്ധർ പറയുന്നു.
ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിലെ പല യന്ത്രഭാഗങ്ങളും കയറു കൊണ്ട് കെട്ടിവച്ച നിലയിലാണ്. കൂടാതെ മിക്ക ബോട്ടുകളും 15 വർഷത്തിനു മേൽ പഴക്കമുള്ളവയാണ്. അതേസമയം, മൂന്ന് വർഷം മുമ്പ് ഗതാഗത വകുപ്പ് വാങ്ങിയ എസ് 35 എന്ന സ്റ്റീൽ നിർമ്മിത ബോട്ടിൽ തുള വീണതു കാരണം സർവീസ് നടത്താൻ കഴിയാത്ത സ്ഥിതിയാണ്. അശാസ്ത്രീയമായ നിർമ്മാണരീതിയാണ് ഇതിന്റെ കാരണമെന്ന് ബോട്ട് ജീവനക്കാർ തന്നെ സമ്മതിക്കുന്നു. എറണാകുളം ജെട്ടിയിൽനിന്ന് ജലഗതാഗതവകുപ്പിന്റെ 60 ബോട്ട് സർവീസുകളിലൂടെ എണ്ണായിരത്തിലധികം യാത്രക്കാരാണ് ഫോർട്ട് കൊച്ചിയിലേക്കും വൈപ്പിനിലേക്കും യാത്ര ചെയ്യുന്നത്.
ഇതിന്റെ ഇരട്ടിയോളം വിനോദസഞ്ചാരികളും സ്വകാര്യ ബോട്ടുകളിൽ അഴിമുഖത്തേക്ക് യാത്ര ചെയ്യുന്നുണ്ട്. തുറുമുഖ വകുപ്പിന്റെ സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയും അറ്റകുറ്റപണികൾ നടത്താതെയുമുള്ള ബോട്ടുകൾ സർവീസ് നടത്തുന്നത് വൻ ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്നത്തെ അപകടം നൽകുന്ന പാഠം ഉൾക്കൊണ്ടാൽ ഈ ദുരന്തം അവഗണിക്കാൻ കഴിയും. അതിന് അടിയന്തര ഇടപെടലുകൾ ആവശ്യമാണ്. മുമ്പുണ്ടായതൊന്നും ഉൾക്കൊള്ളാൻ ആരും തയ്യാറാകാത്തതിന്റെ ബാക്കി പത്രമാണ് ഫോർട്ട്കൊച്ചി കമാലക്കടവിനടുത്ത് അന്താരാഷ്ട്ര കപ്പൽച്ചാലിലെ ഇന്നത്തെ ദുരന്തം.
2009ലെ തട്ടേക്കാട് ദുരന്തത്തെ തുടർന്ന് ചില നിയന്ത്രണങ്ങൾ ജലഗതാഗത വകുപ്പ് ഏർപ്പെടുത്തിയെങ്കിലും കൊച്ചിയിൽ അത് ബാധകമല്ല എന്ന നിലപാടാണ് അധികൃതർക്ക്. അതേസമയം, കൂടുതൽ യാത്രക്കാരെ കയറ്റാൻ ഉദ്യോഗസ്ഥർ ജീവനക്കാരെ നിർബന്ധിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, ഐലന്റ്, വൈപ്പിൻ എന്നീ സ്ഥലങ്ങളിലേക്കുള്ള ബോട്ടുകളിലേറെയും കാലപ്പഴക്കം ചെന്നവയാണ്. ബോട്ട് കായലിൽ ഒഴുകിനടന്നതും വലിച്ചുകെട്ടി കരയ്ക്കടുപ്പിച്ചതും ഇവിടുത്തെ നാട്ടുകാർക്ക് പുതുമയുള്ള കാര്യമില്ല. കഴിഞ്ഞ ഒരു മാസത്തിനകം നിരവധി അപാകതകൾ മൂലം മൂന്നിലേറെ തവണയാണ് ബോട്ടുകൾ കായലിൽ ഒഴുകിനടന്നത്. ഇതിലേറെയും രാത്രിസമയങ്ങളിലാണ് എന്നത് യാത്രക്കാരുടെ ഭീതി വർധിപ്പിക്കുന്നു.
മാസങ്ങൾക്ക് മുമ്പ് ബോട്ടിൽനിന്ന് വിനോദസഞ്ചാരി കായലിൽ വീണ് മരിച്ചതിനെ തുടർന്ന് കർക്കശമാക്കിയ പരിശോധനകൾ കടലാസിൽ ഒതുങ്ങി. അഴിമുഖം വഴി പുറംകടലിലേക്ക് യാത്ര നടത്തുന്ന ടൂറിസ്റ്റ് ബോട്ടുകൾ യാത്രക്കാരുടെ എണ്ണമനുസരിച്ചുള്ള അനുപാതത്തിൽ സുരക്ഷാ ഉപകരണങ്ങൾ കരുതണമെന്നാണ് ചട്ടം. എന്നാൽ, പേരിനു വേണ്ടി മാത്രം ലൈഫ് ജാക്കറ്റുകൾ കരുതിയാണ് ഇത്തരം ബോട്ടുകളുടെ യാത്ര. ആഴമുള്ള കപ്പൽ ചാലിലൂടെ കാലം പഴക്കംചെന്ന ബോട്ടുകൾ സർവീസ് നടത്തുന്നതിനെതിരെ യാത്രക്കാർക്കൊപ്പം ജനകീയ സംഘടനകളും രാഷ്ട്രീയ കക്ഷികളും ഇതിനകം ഒട്ടേറെതവണ നിവേദനവും പരാതികളുമുന്നയിച്ചെങ്കിലും ജലഗതാഗത വകുപ്പ് അധികൃതർ ഇത് മുഖവിലയ്ക്കെടുത്തില്ലെന്ന് യാത്രക്കാർ പറയുന്നു.
സമയവും സാമ്പത്തികവുമായ ലാഭവും ഗതാഗതക്കുരുക്കിന്റെ ദുരിതം ഒഴിവാക്കാനുമാണ് സാധാരണ ജനങ്ങൾ ബോട്ട് സർവീസിനെ ആശ്രയിക്കുന്നത്. എന്നാൽ സാധാരണക്കാർ സുരക്ഷിത ജലപാതയൊരുക്കാൻ അധികൃതർ മാത്രം തയ്യാറാകുന്നില്ല. അതുകൊണ്ട് തന്നെ ദുരന്തം എവിടേയും എപ്പോഴും മലയാളിയെ കാത്തിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍