സിപിഎമ്മുകാർ മാത്രമല്ല, എം വി രാഘവൻ, സുധാകരൻ, രാമകൃഷ്ണൻ...തുടങ്ങിയവരൊക്കെ വെല്ലുവിളി രാഷ്ട്രീയം കളിച്ചവർ; പുലിയെ മടയിൽചെന്നു നേരിടുമെന്നു വെല്ലുവിളിച്ച ശേഷം കൊലപ്പെടുത്തിയ ചരിത്രം ബിജെപിക്ക്
രഞ്ജിത് ബാബു
കണ്ണൂർ: അക്രമിക്കാൻ വന്നാൽ വന്നതുപോലെ അവർ തിരിച്ചു പോകില്ലെന്ന സിപിഐ.(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസംഗം രാഷ്ട്രീയ വൃത്തങ്ങളിൽ സജീവചർച്ചയായി. എവിടെ അക്രമമുണ്ടായാലും അവിടെ തിരിച്ചടിച്ച് എതിരാളികളെ കൊല്ലുമെന്നാണ് കോടിയേരി പറഞ്ഞതെന്ന് കോൺഗ്രസ്സ് നേതാവ് കെ.സുധാകരനും തിരിച്ചടിച്ചു. മാദ്ധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ കോടിയേരിയുടെ പ്രസ്താവന ഏറ്റെടുത്തതോടെ വിവാദങ്ങളും കൊഴുക്കുകയാണ്.
കണ്ണൂർ രാഷ്ട്രീയത്തിൽ വെല്ലുവിളി ഒരു പുത്തൻ സംഭവമൊന്നുമല്ല. കോടിയേരിക്കെതിരെ വാളോങ്ങുന്നവരും അടുത്തകാലങ്ങളിലായി ഇത്തരം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. പ്രസംഗവേദികളിൽ കെ.സുധാകരൻ കോൺഗ്രസ്സുകാരെ തൊട്ടാൽ കനത്ത തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിക്കാറു പതിവായിരുന്നു. വർഷങ്ങൾക്കു മുമ്പ് സിപിഐ.(എം). നേതാവായിരുന്ന എം വി രാഘവനും കോൺഗ്രസ്സ് നേതാവായിരുന്ന എൻ.രാമകൃഷ്ണനും ഇരുപാർട്ടികളേയും നയിക്കുന്ന കാലത്ത് പരസ്പരം എന്നും പോർവിളിയായിരുന്നു. 'ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ? ' ഇരു പാർട്ടികളും പരസ്പരം നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളിൽ ഈ മുദ്രാവാക്യം പതിവായിരുന്നു. അതനുസരിച്ചു തന്നെ ഇരു പാർട്ടിക്കാരുടേയും തലകൾ അറ്റു വീഴുകയും ചെയ്തിരുന്നു.
കോൺഗ്രസ്സിനും സിപി.ഐ.(എം) നും മാത്രമല്ല ഇത്തരം വെല്ലുവിളികൾ. ഏതാനും വർഷം മുമ്പ് ഒരു ബിജെപിക്കാരൻ കൊലചെയ്യപ്പെട്ടപ്പോൾ സംഘപരിവാർ നേതാക്കൾ കണ്ണൂരിലൊരു വാർത്താസമ്മേളനം നടത്തി. ആദ്യമൊക്കെ സിപിഐ.(എം). അക്രമത്തെ അപലപിച്ച അവർ സമാധാനമാണ് തങ്ങളാഗ്രഹിക്കുന്നതെന്നു പറഞ്ഞു. ഒടുവിൽ പുലിയെ പുലിമടയിൽ ചെന്ന് നേരിടുമെന്ന് ഒരു നേതാവ് വെല്ലുവിളിച്ചു. അടുത്ത ദിവസം തന്നെ ഒരെതിരാളി കൊല്ലപ്പെടുകയും ചെയ്തു. അപ്പോഴാണ് അതിന്റെ പൊരുൾ മാദ്ധ്യമ പ്രവർത്തകർക്ക് പോലും മനസ്സിലായത്.
കണ്ണൂരിലെ പ്രതികാരരാഷ്ട്രീയത്തിന് നേതാക്കളുടെ പ്രസംഗം പലപ്പോഴും കാരണമായിട്ടുണ്ട്. അതിൽ ഈ മൂന്ന് പ്രസ്ഥാനങ്ങൾക്കും പങ്കുമുണ്ട്. അതുകൊണ്ട് ഇപ്പോൾ കോടിയേരിയെ വിമർശിക്കുന്നവർ അവരുടെ മുൻകാല പ്രസംഗങ്ങൾ ഓർമ്മിക്കുന്നത് നന്ന്. ആക്രമിക്കാൻ വന്നവരോട് കണക്ക് തീർക്കണം, 'വയലിൽ പണി ചെയ്താൽ വരമ്പത്ത് കൂലി കിട്ടും'. പയ്യന്നൂരിലെ ബഹുജന കൂട്ടായ്മ ഉത്ഘാടനം ചെയ്ത് കോടിയേരി സംസാരിച്ച വാക്കുകളാണിത്. മുൻ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി അണികളെ ഉടൻ കത്തിയുമായി ഇറങ്ങാൻ ആഹ്വാനം ചെയ്തതല്ല ഈ പ്രസംഗം. ആവേശഭരിതരാക്കാൻ വേണ്ടി മാത്രം പറഞ്ഞതാണ്. പ്രത്യേകിച്ചു പിണറായി മുഖ്യമന്ത്രിയായതോടെ പാർട്ടിയുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ തന്നിൽനിന്നു മാറിപ്പോയ സാഹചര്യത്തിൽ. എന്നാൽ ജില്ലാ സെക്രട്ടറിയായ പി.ജയരാജൻ ഈ പ്രസംഗത്തിന്റെ ആശയം ഉൾക്കൊണ്ട് വിവിധ പാർട്ടിയോഗങ്ങളിൽ പ്രസംഗം തുടരുന്നുണ്ട്. അക്രമത്തിന് വന്നവർ അതുപോലെ തിരിച്ചുപോകില്ലെന്നും ജനങ്ങൾ പ്രതികരിക്കുമെന്നും ജയരാജൻ ആവർത്തിക്കുന്നു.
കണ്ണൂരിലെ ടെറിട്ടോറിയൽ ആർമി ആസ്ഥാനത്ത് ഒരു മുദ്രാവാക്യം എഴുതി വച്ചിട്ടുണ്ട്- 'വീരദ്രാവിഢാ, കുത്തടാ കൊല്ലടാ'. അതിനൊപ്പം ഒരു അങ്കച്ചേകവരുടെ ആയുധം ധരിച്ച രൂപവുമുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ചേകവരുടെ യുദ്ധക്കൊതി വ്യക്തമാക്കുന്നതാണിത്. ഇതൊരു ചരിത്രമായി നിലകൊള്ളുകയാണ്. എന്നാൽ എം വി രാഘവനും എൻ രാമകൃഷ്ണനും പിന്നീട് പിണറായി വിജയനും കെ.സുധാകരനും പി.ജയരാജനും ഒക്കെ ഇത്തരം വെല്ലുവിളിരാഷ്ട്രീയം കൊണ്ടു നടക്കുന്നവരാണ്. ദിവസങ്ങൾക്കു മുമ്പാണ് പയ്യന്നൂരിൽ രാഷ്ട്രീയ അങ്കത്തിൽ രണ്ടു വിധവകളെ സൃഷ്ടിച്ചത്. കണ്ണൂർ രാഷ്ട്രീയത്തിലെ പ്രതികാരത്തിന്റെ ബാക്കിപത്രമാണിത്. കണ്ണൂരെന്ന് കേൾക്കുമ്പോൾ മറ്റു ജില്ലക്കാർ പോലും അന്ധാളിക്കുന്നു. ഈ അവസ്ഥ മാറ്റാൻ കണ്ണൂർക്കാർക്കേ കഴിയൂ.
ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയായ കോടിയേരിയെ അക്രമത്തിന് പ്രേരണ നൽകുന്ന പ്രസംഗത്തിനു പ്രേരിപ്പിച്ചത് ചിലർ ചൂണ്ടിക്കാട്ടുന്നതു പോലെ അവഗണിക്കപ്പെട്ടതുകൊണ്ടാണോ? കണ്ണൂരുകാരനായ പിണറായി വിജയൻ മുഖ്യമന്ത്രിയും ഇ.പി. ജയരാജനും എ.കെ. ശൈലജയും മന്ത്രിമാരുമായപ്പോൾ അദ്ദേഹം പിൻ തള്ളപ്പെട്ടു പോകുന്നുവെന്ന ചിന്തയിലാണോ അതുക്കും മേലേ നിലകൊള്ളാൻ ഇത്തരം അറ്റ കൈ പ്രസംഗം നടത്തിയതെന്നും സംശയിക്കുന്നവരുണ്ട്. പ്രസംഗത്തിന്റെ പേരിൽ കോടിയേരിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യമുയരുന്നത്. എന്നാൽ അത്തരം കേസുകൾ നിലനിൽക്കില്ലെന്നും ഈ പ്രസംഗത്തിന്റെ പേരിൽ ശിക്ഷിക്കാൻ ആവില്ലെന്നും നിയമജ്ഞർ പറയുന്നു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍