നടയടിയും ലോക്കപ്പിലിടിയും ഹെൽമറ്റ് പിടിയും കുറവാക്കി അധിക്ഷപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കാക്കിക്കുള്ളിലുമുണ്ട് കരുണയുടെ നീരുറവകൾ; കണ്ണൂർ ചാലാടിൽ ബോംബ് സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ റാണിക്ക് വിഷുക്കൈനീട്ടവുമായി ടൗൺ പൊലീസ്; ബോംബ് രാഷ്ട്രീയത്തിനിരയായ നിരപരാധിക്ക് സഹായമെത്തിക്കാൻ നടപടിയായത് മറുനാടൻ വാർത്തയെ തുടർന്ന്
രഞ്ജിത് ബാബു
കണ്ണൂർ: പൊലീസിനെ കുറിച്ച് അനുദിനം അതിക്രമ വാർത്തകൾ പെരുകുമ്പോഴും കണ്ണൂരിൽ നിന്നിതാ ഒരു കാരുണ്യകഥ. ചാലാട് ചിള്ളിക്കുന്നിലെ വാടക ക്വാട്ടേഴ്സിൽ കഴിഞ്ഞു വരികയായിരുന്ന റാണി അശോകന് മൂന്ന് മാസം മുമ്പാണ് ബോംബ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്. അവർക്ക് സഹായഹസ്തം നീട്ടി കണ്ണൂർ ടൗൺപൊലീസ് മാതൃകയായി. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ റാണിക്ക് 10,000 രൂപയുടെ വിഷുക്കെനീട്ടവുമായാണ് ടൗൺ സിഐ. രത്നകുമാറും എസ്ഐ. ശ്രീജിത്ത് കോടേരിയും ഒരു കൂട്ടം പൊലീസുകാരുമായി റാണി ചികിത്സയിൽ കഴിയുന്ന മുറിയിലെത്തിയത്. ടൗൺ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ഒന്നടക്കം റാണിയെ സഹായിക്കാൻ പങ്കാളികളായെന്ന് എസ്ഐ. ശ്രീജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇവരുടെ ജീവിതത്തെ തകിടം മറിച്ച സംഭവം ഇങ്ങിനെ. വീട്ടുജോലിക്കു പോയി ഉപജീവനം നിർവ്വഹിച്ചു വരികയായിരുന്നു റാണി. ഭർത്താവ് അശോകൻ നിർമ്മാണ തൊഴിലാളിയായിരുന്നെങ്കിലും ആസ്തമ രോഗം മൂലം വല്ലപ്പോഴും ജോലിക്ക് പോയെങ്കിലായി. അതുകൊണ്ടു തന്നെ റാണിക്ക് ജോലിക്ക് പോയേ പറ്റൂ.
അടുത്തുള്ള വീടുകളിൽ സഹായിയായി എത്തി ലഭിക്കുന്ന വരുമാനം കൊണ്ട് തൃപ്തിപ്പെട്ടു വരികയായിരുന്നു ഇവർ. അതിനിടയിലാണ് ഇവരുടെ ജീവിതം മാറ്റി മറിച്ച ദുരന്തമുണ്ടായത്. തമിഴ് നാട് ഈറോഡിൽ നിന്നും 15 വർഷം മുമ്പ് കണ്ണൂരിൽ വീട്ടുപണിക്ക് എത്തിയതായിരുന്നു റാണി. വർക്കല സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ വി.അശോകൻ വിവാഹം കഴിച്ചതോടെ അവർ ചാലാട് സ്ഥിരതാമസക്കാരാവുകയായിരുന്നു.
താമസിക്കുന്ന ക്വാട്ടേഴ്സ് വളപ്പിലെ ചപ്പ് ചവറുകൾ തൂത്തുവാരി ചെങ്കല്ലുകൊണ്ട് നിർമ്മിച്ച തളത്തിൽ കൊണ്ടുപോയി ഇട്ടു. പതിവുപോലെ അതിന് തീകൊടുക്കുകയും ചെയ്തു. നിമിഷ മാത്രയിൽ ഉഗ്ര സ്ഫോടനം തന്നെ നടന്നു. റാണി സ്ഫോടനത്തിൽ തെറിച്ചു വീണു. പിന്നെയൊന്നും അവർക്ക് ഓർമ്മയില്ല. ഭർത്താവും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ കൊണ്ടു പോയി.
ആശുപത്രി കിടക്കയിൽ നിന്നും ബോധം വന്നപ്പോൾ ഇടതുകാലിന്റെ എല്ലുകൾ തകർന്നിരുന്നു. കേൾവി പൂർണ്ണമായും നഷ്ടപ്പെട്ടു. കണ്ണുകളിൽ ചില്ലു കഷണങ്ങൾ കുത്തിക്കയറിയ വേദനയും. വേദന തിന്ന് മൂന്ന് മാസം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായി. എന്നിട്ടും റാണിക്ക് എഴുന്നേൽക്കാനോ ദിനകൃത്യങ്ങൾ ചെയ്യുവാനോ ആകുന്നില്ല. ഭക്ഷണം പോലും വാരിക്കൊടുക്കണം.
രോഗിയായ ഭർത്താവ് അശോകനാണ് റാണിയെ പരിചരിക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ജോലിക്കു പോകാൻ കഴിയുന്ന അശോകൻ ഇപ്പോൾ മുഴുസമയം വീട്ടിൽ വേണം. റാണിക്ക് കൂട്ടിരിക്കാനും മരുന്ന് നൽകാനും മറ്റ് കൃത്യനിർവ്വഹണത്തിന് അശോകൻ കൂടിയേ പറ്റൂ. അയൽക്കാരിൽ നിന്നും ലഭിച്ച സഹായവും പുറമേ കടം വാങ്ങിയും നാല് ലക്ഷം രൂപയും ചികിത്സക്ക് ചെലവായി. ഇക്കഴിഞ്ഞ 12 ാം തീയ്യതി വലതു ചെവിക്ക് ശസ്ത്ര ക്രിയക്കു വേണ്ടിയിട്ടാണ് റാണിയെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. അതു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞ് വീണ്ടും ഇടതു ചെവിക്ക് ശസ്ത്രക്രിയ നടത്തണം എങ്കിൽ മാത്രമേ അല്പമെങ്കിലും കേൾവി തിരിച്ച് കിട്ടുകയുള്ളൂവെന്ന് ഡോക്ടർമാർ പറയുന്നു. തീർത്തും അരക്ഷിതാവസ്ഥയിലായ റാണിക്കും ഭർത്താവ് അശോകനും പൊലീസിനോട് നന്ദി പറയാൻ വാക്കുകളില്ലായിരുന്നു.
വർഷങ്ങൾക്കു മുമ്പ് അമാവാസി എന്ന തമിഴ് ബാലൻ പാനൂർ കല്ലിക്കണ്ടിയിൽ നിന്നും ആക്രി സാധനങ്ങൾ പെറുക്കി ഒരുക്കവേ ഉണ്ടായ സ്ഫോടനത്തിൽ ഒരു കയ്യും കണ്ണും നഷ്ടപ്പെട്ടിരുന്നു. വീണ്ടും നിരപരാധിയായ ഒരു സ്ത്രീ കൂടി ജീവിക്കുന്ന രക്തസാക്ഷിയായി ഇവിടെ കഴിയുന്നു. വ്യക്തമായ രാഷ്ട്രീയമോ ആരോടെങ്കിലും പരിഭവമോ ഇല്ലാത്ത ചാലാട് -ചിള്ളിക്കുന്നിലെ നിഷാദ് ക്വാട്ടേഴ്സിൽ വാടകയ്ക്ക് കഴിയുന്ന റാണി അശോകനാണ് നരകസമാനമായ ജീവിതം വിധിക്കപ്പെട്ടത്.
ഇവരുടെ ജീവിതത്തെ തകിടം മറിച്ച സംഭവം ഇങ്ങിനെ. വീട്ടുജോലിക്കു പോയി ഉപജീവനം നിർവ്വഹിച്ചു വരികയായിരുന്നു റാണി. ഭർത്താവ് അശോകൻ നിർമ്മാണ തൊഴിലാളിയായിരുന്നെങ്കിലും ആസ്തമ രോഗം മൂലം വല്ലപ്പോഴും ജോലിക്ക് പോയെങ്കിലായി. അതുകൊണ്ടു തന്നെ റാണിക്ക് ജോലിക്ക് പോയേ പറ്റൂ.
അടുത്തുള്ള വീടുകളിൽ സഹായിയായി എത്തി ലഭിക്കുന്ന വരുമാനം കൊണ്ട് തൃപ്തിപ്പെട്ടു വരികയായിരുന്നു ഇവർ. അതിനിടയിലാണ് ഇവരുടെ ജീവിതം മാറ്റി മറിച്ച ദുരന്തമുണ്ടായത്. തമിഴ് നാട് ഈറോഡിൽ നിന്നും 15 വർഷം മുമ്പ് കണ്ണൂരിൽ വീട്ടുപണിക്ക് എത്തിയതായിരുന്നു റാണി. വർക്കല സ്വദേശിയും നിർമ്മാണ് തൊഴിലാളിയുമായ വി.അശോകൻ വിവാഹം കഴിച്ചതോടെ അവർ ചാലാട് സ്ഥിരതാമസക്കാർ ആവുകയായിരുന്നു.
താമസിക്കുന്ന ക്വാട്ടേഴ്സ് വളപ്പിലെ ചപ്പുചവറുകൾ തൂത്തുവാരി ചെങ്കല്ലുകൊണ്ട് നിർമ്മിച്ച തളത്തിൽ കൊണ്ടുപോയി ഇട്ടു. പതിവുപോലെ അതിന് തീക്കൊടുക്കുകയും ചെയ്തു. നിമിഷ മാത്രയിൽ ഉഗ്ര സ്ഫോടനം തന്നെ നടന്നു. റാണി സ്ഫോടനത്തിൽ തെറിച്ചു വീണു. പിന്നെയൊന്നും അവർക്ക് ഓർമ്മയില്ല. ഭർത്താവും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ കൊണ്ടു പോയി.
ആശുപത്രി കിടക്കയിൽ നിന്നും ബോധം വന്നപ്പോൾ ഇടതുകാലിന്റെ എല്ലുകൾ തകർന്നിരുന്നു. കേൾവി പൂർണ്ണമായും നഷ്ടപ്പെട്ടു. കണ്ണുകളിൽ ചില്ലു കഷണങ്ങൾ കുത്തിക്കയറിയ വേദനയും. വേദന തിന്ന് മൂന്ന് മാസം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായി. എന്നിട്ടും റാണിക്ക് എഴുന്നേൽക്കാനോ ദിനകൃത്യങ്ങൾ ചെയ്യുവാനോ ആകുന്നില്ല. ഭക്ഷണം പോലും വാരിക്കൊടുക്കണം.
രോഗിയായ ഭർത്താവ് അശോകനാണ് റാണിയെ പരിചരിക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ജോലിക്കു പോകാൻ കഴിയുന്ന അശോകൻ ഇപ്പോൾ മുഴുസമയം വീട്ടിൽ വേണം. റാണിക്ക് കൂട്ടിരിക്കാനും മരുന്ന് നൽകാനും മറ്റ് കൃത്യനിർവ്വഹണത്തിന് അശോകൻ കൂടിയേ പറ്റൂ
.
അയൽക്കാരിൽ നിന്നും ലഭിച്ച സഹായവും പുറമേ കടം വാങ്ങിയും നാല് ലക്ഷം രൂപയും ചികിത്സക്ക് ചെലവായി. നിത്യ ചെലവ്ക്ക് നാട്ടുകാരും പൊലീസുമൊക്കെ സഹായിക്കുന്നുണ്ട്. ഈ മാസം 12 ാം തീയ്യതി ഒരു ചെവിക്ക് ശസ്ത്രക്രിയ നടത്തണം. അത് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാൽ അടുത്ത ചെവിക്കും. ക്വാട്ടേഴ്സിലെ ഒറ്റ മുറിയിൽ ജീവിതം നയിക്കുന്ന ഈ കുടംബത്തിന് സുമനസ്സുകൾ സഹായിച്ചെങ്കിൽ മാത്രമേ തുടർ ചികിത്സക്ക് വിധേയയാവാൻ പറ്റൂ.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍