Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടയടിയും ലോക്കപ്പിലിടിയും ഹെൽമറ്റ് പിടിയും കുറവാക്കി അധിക്ഷപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കാക്കിക്കുള്ളിലുമുണ്ട് കരുണയുടെ നീരുറവകൾ; കണ്ണൂർ ചാലാടിൽ ബോംബ് സ്‌ഫോടനത്തിൽ ഗുരുതര പരിക്കേറ്റ റാണിക്ക് വിഷുക്കൈനീട്ടവുമായി ടൗൺ പൊലീസ്; ബോംബ് രാഷ്ട്രീയത്തിനിരയായ നിരപരാധിക്ക് സഹായമെത്തിക്കാൻ നടപടിയായത് മറുനാടൻ വാർത്തയെ തുടർന്ന്

നടയടിയും ലോക്കപ്പിലിടിയും ഹെൽമറ്റ് പിടിയും കുറവാക്കി അധിക്ഷപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കാക്കിക്കുള്ളിലുമുണ്ട് കരുണയുടെ നീരുറവകൾ; കണ്ണൂർ ചാലാടിൽ ബോംബ് സ്‌ഫോടനത്തിൽ ഗുരുതര പരിക്കേറ്റ റാണിക്ക് വിഷുക്കൈനീട്ടവുമായി ടൗൺ പൊലീസ്; ബോംബ് രാഷ്ട്രീയത്തിനിരയായ നിരപരാധിക്ക് സഹായമെത്തിക്കാൻ നടപടിയായത് മറുനാടൻ വാർത്തയെ തുടർന്ന്

രഞ്ജിത് ബാബു

കണ്ണൂർ: പൊലീസിനെ കുറിച്ച് അനുദിനം അതിക്രമ വാർത്തകൾ പെരുകുമ്പോഴും കണ്ണൂരിൽ നിന്നിതാ ഒരു കാരുണ്യകഥ. ചാലാട് ചിള്ളിക്കുന്നിലെ വാടക ക്വാട്ടേഴ്സിൽ കഴിഞ്ഞു വരികയായിരുന്ന റാണി അശോകന് മൂന്ന് മാസം മുമ്പാണ് ബോംബ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്. അവർക്ക് സഹായഹസ്തം നീട്ടി കണ്ണൂർ ടൗൺപൊലീസ് മാതൃകയായി. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ റാണിക്ക് 10,000 രൂപയുടെ വിഷുക്കെനീട്ടവുമായാണ് ടൗൺ സിഐ. രത്നകുമാറും എസ്‌ഐ. ശ്രീജിത്ത് കോടേരിയും ഒരു കൂട്ടം പൊലീസുകാരുമായി റാണി ചികിത്സയിൽ കഴിയുന്ന മുറിയിലെത്തിയത്. ടൗൺ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ഒന്നടക്കം റാണിയെ സഹായിക്കാൻ പങ്കാളികളായെന്ന് എസ്‌ഐ. ശ്രീജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇവരുടെ ജീവിതത്തെ തകിടം മറിച്ച സംഭവം ഇങ്ങിനെ. വീട്ടുജോലിക്കു പോയി ഉപജീവനം നിർവ്വഹിച്ചു വരികയായിരുന്നു റാണി. ഭർത്താവ് അശോകൻ നിർമ്മാണ തൊഴിലാളിയായിരുന്നെങ്കിലും ആസ്തമ രോഗം മൂലം വല്ലപ്പോഴും ജോലിക്ക് പോയെങ്കിലായി. അതുകൊണ്ടു തന്നെ റാണിക്ക് ജോലിക്ക് പോയേ പറ്റൂ.

അടുത്തുള്ള വീടുകളിൽ സഹായിയായി എത്തി ലഭിക്കുന്ന വരുമാനം കൊണ്ട് തൃപ്തിപ്പെട്ടു വരികയായിരുന്നു ഇവർ. അതിനിടയിലാണ് ഇവരുടെ ജീവിതം മാറ്റി മറിച്ച ദുരന്തമുണ്ടായത്. തമിഴ് നാട് ഈറോഡിൽ നിന്നും 15 വർഷം മുമ്പ് കണ്ണൂരിൽ വീട്ടുപണിക്ക് എത്തിയതായിരുന്നു റാണി. വർക്കല സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ വി.അശോകൻ വിവാഹം കഴിച്ചതോടെ അവർ ചാലാട് സ്ഥിരതാമസക്കാരാവുകയായിരുന്നു.

താമസിക്കുന്ന ക്വാട്ടേഴ്സ് വളപ്പിലെ ചപ്പ് ചവറുകൾ തൂത്തുവാരി ചെങ്കല്ലുകൊണ്ട് നിർമ്മിച്ച തളത്തിൽ കൊണ്ടുപോയി ഇട്ടു. പതിവുപോലെ അതിന് തീകൊടുക്കുകയും ചെയ്തു. നിമിഷ മാത്രയിൽ ഉഗ്ര സ്ഫോടനം തന്നെ നടന്നു. റാണി സ്ഫോടനത്തിൽ തെറിച്ചു വീണു. പിന്നെയൊന്നും അവർക്ക് ഓർമ്മയില്ല. ഭർത്താവും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ കൊണ്ടു പോയി.

ആശുപത്രി കിടക്കയിൽ നിന്നും ബോധം വന്നപ്പോൾ ഇടതുകാലിന്റെ എല്ലുകൾ തകർന്നിരുന്നു. കേൾവി പൂർണ്ണമായും നഷ്ടപ്പെട്ടു. കണ്ണുകളിൽ ചില്ലു കഷണങ്ങൾ കുത്തിക്കയറിയ വേദനയും. വേദന തിന്ന് മൂന്ന് മാസം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായി. എന്നിട്ടും റാണിക്ക് എഴുന്നേൽക്കാനോ ദിനകൃത്യങ്ങൾ ചെയ്യുവാനോ ആകുന്നില്ല. ഭക്ഷണം പോലും വാരിക്കൊടുക്കണം.

രോഗിയായ ഭർത്താവ് അശോകനാണ് റാണിയെ പരിചരിക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ജോലിക്കു പോകാൻ കഴിയുന്ന അശോകൻ ഇപ്പോൾ മുഴുസമയം വീട്ടിൽ വേണം. റാണിക്ക് കൂട്ടിരിക്കാനും മരുന്ന് നൽകാനും മറ്റ് കൃത്യനിർവ്വഹണത്തിന് അശോകൻ കൂടിയേ പറ്റൂ. അയൽക്കാരിൽ നിന്നും ലഭിച്ച സഹായവും പുറമേ കടം വാങ്ങിയും നാല് ലക്ഷം രൂപയും ചികിത്സക്ക് ചെലവായി. ഇക്കഴിഞ്ഞ 12 ാം തീയ്യതി വലതു ചെവിക്ക് ശസ്ത്ര ക്രിയക്കു വേണ്ടിയിട്ടാണ് റാണിയെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. അതു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞ് വീണ്ടും ഇടതു ചെവിക്ക് ശസ്ത്രക്രിയ നടത്തണം എങ്കിൽ മാത്രമേ അല്പമെങ്കിലും കേൾവി തിരിച്ച് കിട്ടുകയുള്ളൂവെന്ന് ഡോക്ടർമാർ പറയുന്നു. തീർത്തും അരക്ഷിതാവസ്ഥയിലായ റാണിക്കും ഭർത്താവ് അശോകനും പൊലീസിനോട് നന്ദി പറയാൻ വാക്കുകളില്ലായിരുന്നു.

വർഷങ്ങൾക്കു മുമ്പ് അമാവാസി എന്ന തമിഴ് ബാലൻ പാനൂർ കല്ലിക്കണ്ടിയിൽ നിന്നും ആക്രി സാധനങ്ങൾ പെറുക്കി ഒരുക്കവേ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു കയ്യും കണ്ണും നഷ്ടപ്പെട്ടിരുന്നു. വീണ്ടും നിരപരാധിയായ ഒരു സ്ത്രീ കൂടി ജീവിക്കുന്ന രക്തസാക്ഷിയായി ഇവിടെ കഴിയുന്നു. വ്യക്തമായ രാഷ്ട്രീയമോ ആരോടെങ്കിലും പരിഭവമോ ഇല്ലാത്ത ചാലാട് -ചിള്ളിക്കുന്നിലെ നിഷാദ് ക്വാട്ടേഴ്‌സിൽ വാടകയ്ക്ക് കഴിയുന്ന റാണി അശോകനാണ് നരകസമാനമായ ജീവിതം വിധിക്കപ്പെട്ടത്.

ഇവരുടെ ജീവിതത്തെ തകിടം മറിച്ച സംഭവം ഇങ്ങിനെ. വീട്ടുജോലിക്കു പോയി ഉപജീവനം നിർവ്വഹിച്ചു വരികയായിരുന്നു റാണി. ഭർത്താവ് അശോകൻ നിർമ്മാണ തൊഴിലാളിയായിരുന്നെങ്കിലും ആസ്തമ രോഗം മൂലം വല്ലപ്പോഴും ജോലിക്ക് പോയെങ്കിലായി. അതുകൊണ്ടു തന്നെ റാണിക്ക് ജോലിക്ക് പോയേ പറ്റൂ.

അടുത്തുള്ള വീടുകളിൽ സഹായിയായി എത്തി ലഭിക്കുന്ന വരുമാനം കൊണ്ട് തൃപ്തിപ്പെട്ടു വരികയായിരുന്നു ഇവർ. അതിനിടയിലാണ് ഇവരുടെ ജീവിതം മാറ്റി മറിച്ച ദുരന്തമുണ്ടായത്. തമിഴ് നാട് ഈറോഡിൽ നിന്നും 15 വർഷം മുമ്പ് കണ്ണൂരിൽ വീട്ടുപണിക്ക് എത്തിയതായിരുന്നു റാണി. വർക്കല സ്വദേശിയും നിർമ്മാണ് തൊഴിലാളിയുമായ വി.അശോകൻ വിവാഹം കഴിച്ചതോടെ അവർ ചാലാട് സ്ഥിരതാമസക്കാർ ആവുകയായിരുന്നു.

താമസിക്കുന്ന ക്വാട്ടേഴ്‌സ് വളപ്പിലെ ചപ്പുചവറുകൾ തൂത്തുവാരി ചെങ്കല്ലുകൊണ്ട് നിർമ്മിച്ച തളത്തിൽ കൊണ്ടുപോയി ഇട്ടു. പതിവുപോലെ അതിന് തീക്കൊടുക്കുകയും ചെയ്തു. നിമിഷ മാത്രയിൽ ഉഗ്ര സ്‌ഫോടനം തന്നെ നടന്നു. റാണി സ്‌ഫോടനത്തിൽ തെറിച്ചു വീണു. പിന്നെയൊന്നും അവർക്ക് ഓർമ്മയില്ല. ഭർത്താവും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ കൊണ്ടു പോയി.

ആശുപത്രി കിടക്കയിൽ നിന്നും ബോധം വന്നപ്പോൾ ഇടതുകാലിന്റെ എല്ലുകൾ തകർന്നിരുന്നു. കേൾവി പൂർണ്ണമായും നഷ്ടപ്പെട്ടു. കണ്ണുകളിൽ ചില്ലു കഷണങ്ങൾ കുത്തിക്കയറിയ വേദനയും. വേദന തിന്ന് മൂന്ന് മാസം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായി. എന്നിട്ടും റാണിക്ക് എഴുന്നേൽക്കാനോ ദിനകൃത്യങ്ങൾ ചെയ്യുവാനോ ആകുന്നില്ല. ഭക്ഷണം പോലും വാരിക്കൊടുക്കണം.

രോഗിയായ ഭർത്താവ് അശോകനാണ് റാണിയെ പരിചരിക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ജോലിക്കു പോകാൻ കഴിയുന്ന അശോകൻ ഇപ്പോൾ മുഴുസമയം വീട്ടിൽ വേണം. റാണിക്ക് കൂട്ടിരിക്കാനും മരുന്ന് നൽകാനും മറ്റ് കൃത്യനിർവ്വഹണത്തിന് അശോകൻ കൂടിയേ പറ്റൂ

.

അയൽക്കാരിൽ നിന്നും ലഭിച്ച സഹായവും പുറമേ കടം വാങ്ങിയും നാല് ലക്ഷം രൂപയും ചികിത്സക്ക് ചെലവായി. നിത്യ ചെലവ്ക്ക് നാട്ടുകാരും പൊലീസുമൊക്കെ സഹായിക്കുന്നുണ്ട്. ഈ മാസം 12 ാം തീയ്യതി ഒരു ചെവിക്ക് ശസ്ത്രക്രിയ നടത്തണം. അത് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാൽ അടുത്ത ചെവിക്കും. ക്വാട്ടേഴ്‌സിലെ ഒറ്റ മുറിയിൽ ജീവിതം നയിക്കുന്ന ഈ കുടംബത്തിന് സുമനസ്സുകൾ സഹായിച്ചെങ്കിൽ മാത്രമേ തുടർ ചികിത്സക്ക് വിധേയയാവാൻ പറ്റൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP