കാൽനൂറ്റാണ്ടിനിടെ 106 രക്തസാക്ഷികൾ; പിണറായി മുഖ്യമന്ത്രിയായ ശേഷം 4 കൊല, 325 കേസുകളിലായി 850 പ്രതികളും; കാവുകൾ ഉണരുന്നതോടെ രാഷ്ട്രീയ രുദ്രമൂർത്തികൾ ഉറഞ്ഞാടുമെന്ന ഭീതിയിൽ ജനങ്ങൾ; കണ്ണൂർ അശാന്തിയിൽ തന്നെ
രഞ്ജിത് ബാബു
കണ്ണൂർ: കേരളത്തിലെ മറ്റൊരു ജില്ലക്കുമില്ലാത്ത 'ബഹുമതി'യാണ് ഇപ്പോൾ കണ്ണൂരിനുള്ളത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ നൂറ്റിയാറ് രക്തസാക്ഷികളെ സംഭാവന ചെയ്ത ജില്ല. ഓരോ കൊലപാതകം കഴിയുമ്പോഴും സമാധാനയോഗങ്ങൾ ചേരുന്നു. എന്നാൽ അക്രമങ്ങളൊഴിഞ്ഞുള്ള ഇടവേളകൾ ഇപ്പോൾ ചുരുങ്ങുകയാണ്. പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെയായി 325 കേസുകളിലായി 850 ഓളം പ്രതികളാണ് അക്രമസംഭവങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടത്. ഇതിൽ കൂത്തുപറമ്പ്, മുഴക്കുന്ന്, പയ്യന്നൂർ സ്റ്റേഷൻ പരിധികൾക്കുള്ളിലായി നാല് കൊലപാതകങ്ങൾ നടന്നു. ഒരാൾ ബോംബ് പൊട്ടിയും മരിച്ചു. ബോംബേറിലും മറ്റായുധങ്ങൾ കൊണ്ടും കുറേ പേർക്ക് പരിക്കേറ്റു. ഒട്ടേറെ വീടുകൾ തകർക്കപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പൊലീസ് നടത്തിയ റെയ്ഡിൽ മാത്രം ബോംബും തോക്കും മഴുവും വാളുകളുമായി 230 ഓളം ആയുധങ്ങളാണ് കണ്ടെത്തിയത്.
ഇന്ന് പത്താം ഉദയമാണ്. ഇന്നു മതൽ കാവുകൾ ഉണരുന്നു. രൗദ്രമൂർത്തികൾ കാവിൻ മുറ്റങ്ങളിൽ ഉറഞ്ഞാടും. ഇടവപ്പാതി വരെ നൂറുക്കണക്കിന് കാവുകളിൽ തെയ്യങ്ങൾ ആചാരങ്ങളും അനുഷ്ഠാനവുമനുസരിച്ച് കെട്ടിയാടുന്നു. കണ്ണൂരിന്റെ മനസ്സിൽ ഭീതി ഉളവാക്കുന്നതാണ് ഈ തെയ്യാട്ടക്കാലം. രാഷ്ട്രീയ കക്ഷികൾ കുടിപ്പക തീർക്കുന്ന കാലവുമിതാണ്. കളിയാട്ടം ആരംഭിക്കുന്നതു മുതൽ തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍ എന്നിവിടങ്ങളിൽ രാഷട്രീയ വൈര്യവും പുകയും. സിപിഐ.(എം.) നും ബിജെപി-ആർ.എസ്. എസ് കക്ഷികൾക്കും കണക്കു തീർക്കാവുന്ന വേദിയായി കാവുകൾ മാറുമോ എന്ന ഭയത്തിലാണ് ജനങ്ങൾ. ഇരുഭാഗത്തും അക്രമിക്കാനുദ്ദേശിക്കുന്നവരുടെ ഹിറ്റ്ലിസ്റ്റ് ഇക്കാലത്ത് പുറത്തെടുക്കും. ഇരുകക്ഷികളും കൂട്ടമായാണ് കാവുകളിലേക്കെത്തുക. യുദ്ധമുഖത്തേക്കെന്ന പോലെ രണ്ടു പക്ഷത്തായി നിൽക്കും. ഇതിനിടെ ഒറ്റപ്പെട്ടു പോയവനെ പലപ്പോഴും അക്രമിക്കപ്പെടും.
ചന്തലേലം വിളി മുതൽ ഈ കക്ഷികളുടെ ഭിന്നത പുറത്തുവരും. കാവുകളിലെ വഴികളിൽ രക്തസാക്ഷികളുടെ ബോർഡുകൾ പ്രദർശിപ്പിച്ചാണ് ഇത്തവണ സിപിഐ.(എം). ഇടപെടുന്നത്. ഇതു പ്രശ്നങ്ങളുണ്ടാക്കും. പാനൂർ മേഖലയിലെ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കുറൂളിക്കാവിൽ രക്തസാക്ഷിയുടെ ബോർഡ് പ്രദർശിപ്പിച്ചത് സംഘർഷത്തിനിടയാകാൻ കാരണമായേക്കാം. കാവുകളെ പാർട്ടി പ്രചരണ കേന്ദ്രങ്ങളാക്കി മാറ്റാണ് സിപിഐ.(എം.) ശ്രമിക്കുന്നതെന്ന് ബിജെപി. ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ഒരു ചെറിയ പ്രശ്നം മതി ഈ മേഖലയിൽ സംഘർഷം പൊട്ടിപുറപ്പെടാൻ. കണ്ണൂരിലെ അക്രമങ്ങൾ പരിശോധിക്കുമ്പോൾ വിട്ടുവീഴ്ചയോ അനുരഞ്ജനമോ അല്ല ഈ രണ്ടു കക്ഷികളുടേയും നിലപാട്. എതിരാളികളെ കൊല്ലുകയോ മാരകമായി പരിക്കേൽപ്പിക്കുകയോ ചെയ്യുന്നതാണ് ഇരുകക്ഷികൾക്കും താത്പര്യം.
കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തിനു ശേഷം നടന്ന അക്രമങ്ങളിൽ പ്രതി ചേർത്തവരുടെ എണ്ണം മാത്രം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. സിപിഐ.(എം.) പ്രവർത്തകരുടെ പരാതിയിൽ നൂറ് കേസുകളും ബിജെപി.ക്കാരുടെ പരാതിയിൽ 143 കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. നൂറ്റി ഇരുപതോളം കേസുകൾ പൊലീസ് സ്വമേധയാ എടുത്തതാണ്. അറസ്റ്റിലായവരുടെ കണക്ക്; 200 ഓളം ബിജെപിക്കാർ, 470 ഓളം സിപിഐ.(എം )പ്രവർത്തകർ. ഈ മാസം രണ്ടു കൊലപാതകങ്ങളാണ് നടന്നത്. സിപിഐ.(എം.) ലെ കുഴിച്ചാലിൽ മോഹനനും ബിജെപി.യിലെ കെ.പി. രമിത്തുമാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ആക്രമങ്ങളും ഇതോടനുബന്ധിച്ച് അരങ്ങേറി.
ഇപ്പോൾ കണ്ണൂർ ഒട്ടും ശാന്തമല്ല. പുറമേ നോക്കിയാൽ ശാന്തമെന്നു തോന്നും. സർവ്വകക്ഷി സമാധാന കമ്മിറ്റിയൊക്കെ നടന്നെങ്കിലും ആയുധങ്ങൾ കുന്നുകൂടുകയാണ്. പൊയിലൂർ, ചമതക്കാട് എന്നിവിടങ്ങളിൽ ബോംബുകളും മാരാകായുധങ്ങളും പിടികൂടപ്പെട്ടു. രഹസ്യകേന്ദ്രങ്ങളിൽ ആയുധങ്ങൾ ശേഖരിച്ചു വച്ചിട്ടുണ്ടെന്ന് വ്യക്തം. അതുകൊണ്ടു തന്നെ എന്തും നടക്കും. സമാധാനയോഗത്തിൽ സിപിഐ- എമ്മിലെ പ്രമുഖ നേതാക്കളാരും പങ്കെടുത്തിട്ടില്ല. രാഷ്ട്രീയസംഘർഷങ്ങൾ ഒഴിവാക്കാൻ പൊലീസ് മുന്നോട്ടുവച്ച പെരുമാറ്റച്ചട്ടങ്ങൾ തങ്ങൾക്കു സ്വീകാര്യമല്ലെന്ന നിലപാടിലാണ് സിപിഐ-എം. ബിജെപി- ആർഎസഎസുകാർക്കാകട്ടെ കണ്ണൂരിൽ അശാന്തിയാണെന്നു വരുത്തിത്തീർത്തു കേന്ദ്രസേനയെ ഇറക്കിക്കാനുള്ള താത്പര്യത്തിലാണ്.
കാവുകൾ ഉണരുമ്പോൾ ഭയത്തോടെയാണ് ജനങ്ങൾ ഉറ്റു നോക്കുന്നത്. എന്തു തർക്കം നടന്നാലും കണ്ണൂരിലേത് രാഷട്രീയത്തിലേക്ക് വഴിമാറുകയാണ്. വ്യക്തി തർക്കവും കുടുംബ പ്രശ്നങ്ങൾ പോലും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കപ്പെടും. ഓരോ പാർട്ടിക്കും സ്വാധീനമുള്ള മേഖലകളിൽ എതിർ പാർട്ടിക്കാർ ഒറ്റപ്പെടും. പാർട്ടി ഗ്രാമങ്ങൾ സ്വന്തമാക്കുകയാണ് ചെയ്യുന്നത്. അതിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ചാൽ ഒപ്പം നടക്കുന്നവനെ പോലും കൊല്ലാൻ മടിക്കില്ല. മുഖാമുഖം നിന്ന് പോരടിക്കുന്നത് സിപിഐ.(എം.) ന്റേയും ബിജെപി.യുടേയും സ്വഭാവമായി മാറിയിരിക്കയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍