കാന്തപുരം വീണ്ടും 'അരിവാൾ സുന്നി'യാകുന്നു? നോളജ്സിറ്റിക്ക് പാരവച്ചതും വാർഷിക സമ്മേളനം ബഹിഷ്ക്കരിച്ചതുമായപ്പോൾ മുസ്ലിം ലീഗുമായി പിണങ്ങി; പിണറായി മാറി കോടിയേരി സെക്രട്ടറി ആയതോടെ നോട്ടം വീണ്ടും ഇടത്തേക്ക്
എം പി റാഫി
മലപ്പുറം: മലബാറിലെ രാഷ്ട്രീയ ഭാഗദേയം നിർണ്ണയിക്കുന്നതിൽ നിർണ്ണായക സ്ഥാനം തന്നെയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ എ പി വിഭാഗത്തിനുള്ളത്. കേരളത്തിലെ സംഘടിതമായി രാഷ്ട്രീയ ശക്തിയായി തന്നെയാണ് ഈ മുസ്ലിംവിഭാഗത്തെ വിലയിരുത്തുന്നത്. ഇ കെ സമസ്ത വിഭാഗവുമായുള്ള എതിർപ്പിനെ തുടർന്ന് കാലങ്ങളായി സിപിഐ(എം) നേതൃത്വം നൽകുന്ന ഇടതുപക്ഷത്തെ പിന്തുണച്ചുപോന്ന കാന്തപുരം അടുത്തകാലത്തായി ഈ നിലപാടി മാറ്റം വരുത്തിയിരുന്നു. സിപിഎമ്മിനെ പിന്തുണക്കുന്ന ഈ സുന്നി വിഭാഗത്തിന് 'അരിവാൾ സുന്നി'യെന്ന വിളിപ്പേരും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ലീഗിലെ ചില നേതാക്കളുമായുള്ള അടുപ്പം മൂലം കാന്തപുരം വിഭാഗം ലീഗിനെ പിന്തുണക്കുന്ന നിലപാടും കൈക്കൊണ്ടു. കോഴിക്കോട് നിർമ്മിക്കുന്ന തിരുകേശ പള്ളിയെ വിമർശിച്ച് പിണറായി വിജയൻ രംഗത്തെത്തിയതോടെയായിരുന്നു കാന്തപുരം വിഭാഗം ലീഗ് നേതൃത്വത്തോടെ കൂടുതൽ അടുത്തത്. എന്നാൽ, കാന്തപുരത്തോടുള്ള അടുപ്പം ഇ കെ സുന്നികളെ കൂടുതൽ ചൊടിപ്പിച്ചതോടെ ലീഗ് നേതൃത്വം വീണ്ടും കാന്തപുരത്തെ കൈവിടുന്ന അവസ്ഥയിലേക്കെത്തി.
കഴിഞ്ഞ ദിവസങ്ങളിലായി കോട്ടക്കൽ എടരിക്കോട് നടന്ന കാന്തപുരം വിഭാഗം സുന്നി യുവജന സംഘത്തിന്റെ അറുപതാം വാർഷിക സമ്മേളനം ഇകെ സുന്നികളെ ഭയന്ന് ലീഗ് നേതൃത്വം ബഹിഷ്ക്കരിച്ചതോടെ ലീഗുമായി കാന്തപുരം കൂടുതൽ അകലുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കാന്തപുരം വിഭാഗം ഇടതുപക്ഷത്തോട് കൂടുതൽ അടുക്കുന്നത് ലീഗിന് തലവേദനയായിരിക്കയാണ്. തെരഞ്ഞെടുപ്പ് വരാനിരിക്കെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കാന്തപുരം വിഭാഗം സുന്നികളുടെ രാഷ്ട്രീയ നിലപാട് പ്രകടമാക്കുന്നത് കൂടിയായിരുന്നു നാല് ദിവസങ്ങളിലായി നടന്ന എസ്.വൈ.എസ് സംസ്ഥാന സമ്മേളനം. കഴിഞ്ഞ ഏതാനും വർഷങ്ങളായി മുസ്ലിം ലീഗുമായി സുന്നികൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. എന്നാൽ ലീഗിന്റെ മുതിർന്ന നേതാക്കളെയും മന്ത്രിമാരെയും സമ്മേളനത്തിൽ നിന്നും ബോധപൂർവ്വം ഒഴിവാക്കിയായിരുന്നു ഇന്നലെ സമ്മേളനം സമാപിച്ചത്. കോടികൾ ചെലവിട്ട് നിർമ്മിക്കുന്ന മർക്കസ് നോളജ് സിറ്റിക്ക് പാരപണിയാൻ മുന്നിൽ നിന്നത് ലീഗ് നേതാക്കളാണെന്നതാണ് എ പി സുന്നികളെ ചൊടിപ്പിച്ചിരിക്കുന്നത്.
സുന്നികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഏതാനും ലീഗ് എംഎൽഎമാരെ സംഘാടകർ മുൻകൂട്ടി സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ പലരും മുൻകൂട്ടി തന്നെ എത്താൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും എത്താൻ സാധിക്കില്ലെന്ന മറുപടിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായ എസ്വൈഎസ് അറുപതാം വാർഷിക സമ്മേളനം നടന്ന തിരൂരങ്ങാടി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ മന്ത്രി പി കെ അബ്ദുറബ്ബിനെയും അടുത്തുള്ള മണ്ഡലമായ കോട്ടക്കലിൽ നിന്നും അബ്ദുസമദ് സമദാനിയെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ജില്ലയിൽ യഥേഷ്ടം ലീഗ് എംഎൽഎമാരെ ലഭിക്കുമെങ്കിലും പലരെയും ക്ഷണിക്കാതെ കാന്തപുരം വിഭാഗം മാറ്റി നിർത്തുകയായിരുന്നു. അതേസമയം ഇടതുപക്ഷത്തായിരുന്നത് മുതൽ അടുത്ത ബന്ധമുണ്ടായിരുന്ന മന്ത്രി മഞ്ഞളാംകുഴി അലി, കെഎൽഎ ഖാദർ എംഎൽഎ എന്നിവർ സമ്മേളനത്തിൽ സാന്നിദ്ധ്യമറിയിച്ചു.
ആളുകൾ കൂടുന്നിടത്ത് സംഘടന നോക്കാതെ വോട്ട് അരക്കിട്ട് ഉറപ്പിക്കുക എന്ന സമീപനമാണ് ലീഗ് എടുത്തിരുന്നതെങ്കിലും മുസ്ലിം ലീഗ് നേതൃത്വം സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതിലൂടെ കാന്തപുരം സുന്നികളുമായി വീണ്ടും അകലുന്ന സൂചനകളാണ് നൽകുന്നത്. സമസ്തയിലെ പിളർപ്പിന് ശേഷം ലീഗുമായി ചേർന്ന് നിൽക്കുന്ന ഇ.കെ വിഭാഗം സമസ്തയുടെ നിർബന്ധങ്ങൾക്ക് വഴങ്ങി കാന്തപുരം സുന്നികളുടെ പരിപാടികൾ ബഹിഷ്കരിക്കുന്ന പ്രവണത മുസ്ലിം ലീഗ് കഴിഞ്ഞ കാലങ്ങളിൽ കൈകൊണ്ടിരുന്നു. എന്നാൽ ഈ സമീപനം ചില തിരഞ്ഞെടുപ്പുകളിൽ ലീഗിന് തിരിച്ചടിയായതോടെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ കാണുകയും സമുദായ പാർട്ടി എന്ന ഖ്യാതി അക്ഷരാർത്ഥത്തിൽ നേടുക എന്നതും പിന്നീട് ലീഗിന്റെ അജണ്ടയായിരുന്നു. ഇത് ഏറെ ഫലം കണ്ടിരുന്നെങ്കിലും സമുദായത്തിലെ സംഘടിത വോട്ടു ബാങ്കായ കാന്തപുരം സുന്നികളുമായുള്ള ബന്ധം തകർച്ചയുടെ വക്കിലേക്ക് വീണ്ടും എത്തി നിൽക്കുകയാണ്.
ഇന്നലെ നടന്ന എസ്.വൈ.എസ് സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടകനായിരിക്കെ ലീഗ് നേതൃത്വം ഇടപെട്ട് മുഖ്യമന്ത്രിയെ സമാപന പരിപാടിയിൽ നിന്നും പിന്തിരിപ്പിക്കുകയും പകരം തലേദിവസം സമ്മേളന നഗരി സന്ദർശിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നത്രേ. അതേ സമയം സമ്മേളനത്തിൽ ഇടത് നേതാക്കളുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു. സെക്രട്ടറിയായി തെരഞ്ഞടുത്ത ശേഷം കോടിയേരി ബാലകൃഷ്ണനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ മുമ്പേ തീരുമാനിച്ച പരിപാടികൾ ഉള്ളതിനാൽ അസൗകര്യം അറിയിക്കുകയായിരുന്നു. സിപിഐ(എം) സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി എത്തിയത് വളരെ പ്രതീക്ഷയോടെയാണ് സുന്നികൾ നോക്കി കാണുന്നത്. കോടിയേരിക്ക് കാന്തപുരവുമായുള്ള നല്ല ബന്ധവും സുന്നികൾക്ക് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു. മുമ്പ് പിണറായി വിജയന്റെ ഭാഗത്തു നിന്നും കാന്തപുരത്തിന് നേരെ പരുഷമായ ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. അതായിരുന്നു എ പി വിഭാഗത്തെ പ്രധാന പ്രശ്നം.
അടുത്തിടെ എ പി- ഇ കെ സംഘർഷം വ്യാപകമാകുന്ന വേളയിൽ എളമരം കരീം എംഎൽഎ എ പി വിഭാഗത്തെ പിന്തുണച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു. കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കക്കെ ജനാധിപത്യവിശ്വാസികൾ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും കരീം പറയുകയുണ്ടായി. ന്യൂനപക്ഷങ്ങൾക്കിടയിൽ അടിവേര് നഷ്ടമാകുന്ന സിപിഐ(എം) എ പി സുന്നികളുമായുള്ള പഴയ ബന്ധം വീണ്ടെടുക്കാനുള്ള ശ്രമത്തിലുമാണ്. ഇത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്നും വിലയിരുത്തുന്നു.
മർക്കസ് നോളജ് സിറ്റിയുടെ നിർമ്മാണ പ്രവർത്തികൾക്ക് സ്റ്റേ നേടാൻ ലീഗ് ഇടപെട്ടതാണ് ഇപ്പോൾ സുന്നികൾക്ക് ലീഗ് നേതൃത്വത്തോട് അകൽച്ച ഉണ്ടാകാൻ ഇടയാക്കിയതെന്നാണ് അറിയുന്നത്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ കോഴിക്കോട് താമരശ്ശേരിക്കടുത്ത് നാനൂറ് ഏക്കർ ഭൂവിസ്തൃതിയിൽ നിർമ്മാണ പ്രവർത്തി ആരംഭിച്ച മർക്കസ് നോളജ് സിറ്റിയുടെ പ്രവർത്തനം കഴിഞ്ഞ മാസം ചെന്നൈയിലെ ഗ്രീൻ ട്രീബ്യൂണൽ കോടതി സ്റ്റേ ചെയ്തിരുന്നു. ഇത് പരിസ്ഥിതി ലോല പ്രദേശമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റേ. എന്നാൽ ഹരിത ട്രിബ്യൂണലിൽ നിന്നും സ്റ്റേ വാങ്ങിയത് മുസ്ലിം ലീഗ് അറിവോടെയായിരുന്നെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. സ്റ്റേക്കു വേണ്ടി ലക്ഷങ്ങൾ ചിലവഴിച്ചത് ലീഗിന്റെ ചില നേതാക്കൾ ചേർന്നായിരുന്നു. ഇതാണ് ഇപ്പോൾ ലീഗ് - എപി.സുന്നി ബന്ധത്തിന് വിള്ളൽ വീഴാനുള്ള പ്രധാന കാരണം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍