രാഷ്ട്രീയ സാമൂഹിക അജണ്ടകളോടെ ദേശീയ സംഘടനയുമായി കാന്തപുരവും; ലക്ഷ്യം തെരഞ്ഞെടുപ്പിൽ സമ്മർദ്ദ ശക്തിയാവുക; എപി സുന്നികളുടെ പുതിയ കൂട്ടായ്മയുടെ പ്രഖ്യാപനം പത്തിന്
കോഴിക്കോട്: അഖിലേന്ത്യാടിസ്ഥാനത്തിൽ പുതിയ സംഘടനാ രൂപീകരണത്തിനൊരുങ്ങി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ആൾ ഇന്ത്യാ മുസ്ലിം ജമാഅത്ത് എന്ന പേരിൽ രൂപീകരിക്കുന്ന ബഹുജന സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം പത്തിന് മലപ്പുറം ടൗൺഹാളിൽ വച്ചുണ്ടാകും. പുതിയ സംഘടന എന്നതിനു പുറമെ ഇന്ത്യൻ മുസ്ലിംങ്ങളെ കോർത്തിണക്കിയുള്ള പുതിയ മുന്നേറ്റമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
ഇസ്ലാമിക, പാരമ്പര്യ വിശ്വാസം പുലർത്തി പോരുന്ന അഹ് ലു സുന്നത്തി വൽ ജമാഅയിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്ലിംങ്ങളെയാണ് സംഘടനയിൽ അണിനിരത്താൻ ഉദ്ദേശിക്കുന്നത്. കാന്തപുരം വിഭാഗത്തിനു കീഴിലുള്ള സമസ്തകേരള ജംഇയ്യത്തുൽ ഉലമ, സുന്നി യുവജന സംഘം (എസ്.വൈ.എസ്), സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ( എസ്.എസ്.എഫ്) എന്നീ സംഘടനകളുടെ മേൽ നോട്ടത്തിൽ സമാന്തര സംവിധാനത്തിലായിരിക്കും പുതിയ സംഘടന. കാലങ്ങളായി കാന്തപുരം വിഭാഗത്തിനിടയിൽ നിലനിന്നിരുന്ന ചർച്ചകളുടെ ആശയ പൂർത്തീകരണമാണ് പുതിയ സംഘടനയിലൂടെ സാധ്യമാകുന്നത്. ഏറെ വൈകാതെ ആഗോള തലത്തിൽ സമാന ആശയമുള്ള മുസ്ലിം സംഘടകളെ ഏകീകരിപ്പിച്ച് സംഘടന രൂപീകരിക്കാനും കാന്തപുരം ഉൾപ്പടെയുള്ള പണ്ഡിതർക്ക് പദ്ധതിയുണ്ട്.
1926 മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത സഭക്കു കീഴിലായിരുന്നു കേരളത്തിലെ മഹാഭൂരിപക്ഷം മുസ്ലിംങ്ങളും. എന്നാൽ സമസ്ത അതിന്റെ സ്ഥാപിത താൽപര്യങ്ങളിൽ നിന്നും നിലപാടുകളിൽ നിന്നും വ്യതിചലിച്ചു പോകുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 1989 ൽ സയ്യിദ് അബ്ദുറഹിമാൻ ബുഖാരി ഉള്ളാൾ, കാന്തപുരം അബൂബക്കർ മുസ്ലിയാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പണ്ഡിതർ മറ്റൊരു സമസ്തക്കു രൂപം നൽകി പ്രവർത്തനം ആരംഭിച്ചത്. ഇവരെ എ.പി വിഭാഗം എന്നും മുസ്ലിം ലീഗുമായി ചേർന്നു നിന്നിരുന്ന മറു വിഭാഗത്തെ ഇകെ വിഭാഗമെന്നും പിന്നീട് അറിയപ്പെടുകയായിരുന്നു. നിലനിൽപിനുള്ള തന്ത്രങ്ങളുമായി എപി സുന്നികൾ ഇക്കാലയളവിൽ മഹല്ലുകൾ പിടിച്ചടക്കുകയും നാട്ടിൽ വേരോട്ടം സൃഷ്ടിക്കുകയും ചെയ്തു. പ്രതിരോധവുമായി ഇ.കെ സുന്നികളും എത്തിയതോടെ മലബാറിന്റെ ഗ്രാമങ്ങൾ രക്തച്ചൊരിച്ചിലുകൾക്കും അക്രമ സംഭവങ്ങൾക്കും സാക്ഷിയാകേണ്ടി വന്നു.
മറു ഗ്രൂപ്പിൽ നിന്നുള്ള പ്രതിരോധത്തിനു പുറമെ ആദർശ സംബന്ധമായി മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടകളും കാന്തപുരം വിഭാഗത്തിനെതിരെ പ്രതിരോധമുയർത്തി കലഹിച്ചു കൊണ്ടേയിരുന്നു. രാഷ്ട്രീയക്കാർക്കു മുന്നിൽ സമ്മർദ ശക്തിയായതോടെ വിവിധ പാർട്ടികളും കാന്തപുരത്തോടു ഇടഞ്ഞു. എന്നാൽ എതിർപ്പുകൾ നിലനിന്നിരുന്നെങ്കിലും, കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനാ വേരോട്ടവുമുള്ള പ്രസ്ഥാനമായി കാന്തപുരത്തിനു വിഭാഗം സമൂഹത്തിൽ വേരുകളാഴ്ത്തുകയായിരുന്നു. സമസ്തയുടെ പിളർപ്പിനു മുൻപേ രൂപീകരിച്ച വിദ്യാർത്ഥി സംഘടനയെയും സിറാജ് ദിനപത്രവും മറ്റു പ്രസിദ്ധീകരണങ്ങളേയും കൂടെ നിർത്താനും കാന്തപുരത്തിനു സാധിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ അണികളും മഹല്ലുകളുമുള്ള സംഘടന ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ഇ.കെ വിഭാഗം സമസ്തക്കാണെന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. എന്നാൽ സംഘടനാ സംവിധാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉപയോഗിച്ചായിരുന്നു എ.പി സുന്നികൾ ഇതിനെ മറികടന്നു പോന്നിരുന്നത്. ഇതേ, സംഘടനാ ശക്തി ഉപയോഗിച്ചായിരുന്നു കാന്തപുരം കാലാ കാലങ്ങളിൽ രാഷ്ട്രീയക്കാർക്കിടയിൽ സമ്മർദ തന്ത്രങ്ങൾ പഴറ്റിപോന്നിരുന്നത്. ഇപ്പോൾ കാന്തപുരത്തിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ തലത്തിൽ സംഘടന രൂപീകരിക്കുന്നു എന്നത് രാഷ്ട്രീയക്കാരും ഉറ്റു നോക്കുന്ന കാര്യമാണ്.
നേരത്തെ ജമാഅത്തെ ഇസ്ലാമിക്കും ഇതര സംഘടനകൾക്കുമെല്ലാം ആൾ ഇന്ത്യാടിസ്ഥാനത്തിൽ സംഘടനകൾ ഉണ്ടായിരുന്നു. എന്നാൽ ഇവർക്കാർക്കും കാര്യമായ ജനപിന്തുണയോ സ്വീകരാര്യതയോ ലഭിച്ചില്ലെന്നതാണ് വസ്തുത. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്ലിംങ്ങളും തീവ്രവാദത്തെയും ഭീകരതയേയും എതിർക്കുന്നവരാണ്. ഇത്തരക്കാർക്ക് മാത്രമാണ് സംഘടനയിൽ അംഗത്വം നൽകുക. ഉത്തരേന്ത്യയിലെ ഭൂരിപക്ഷം മുസ്ലിം സമൂഹവും പണ്ഡിതന്മാരും ബറേൽവി വിഭാഗക്കാരാണ്. ഇവർ പാരമ്പര്യമായുള്ള സൂഫിധാര പുലർത്തി വരുന്നവരാണ്. ഇവരുടെ പിന്തുണ പുതിയ സംഘടനക്കുണ്ട്.
കേരളത്തിലെ സുന്നികളുമായി സാമ്യമുള്ള ആൾ ഇന്ത്യാ ഉലമാ ആൻഡ് മഷാഇഖ് ബോർഡ് പോലുള്ള സംഘടനകളെയും കൂടെ നിർത്തിയാണ് പുതിയ സംഘടനക്ക് കാന്തപുരം ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ മാസം കാന്തപുരത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്നുമുള്ള ബറേൽവി വിഭാഗക്കാരായ നാൽപത് പണ്ഡിതർ നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയത് വാർത്തയായിരുന്നു. എന്നാൽ ഇക്കൂട്ടത്തിലുണ്ടായിരുന്ന മുഴുവൻ പണ്ഡിതരും കാന്തപുരം രൂപീകരിക്കുന്ന ആൾ ഇന്ത്യാ മുസ്ലിം ജമാഅത്തിന്റെ ഭാഗമാകുമെന്നാണ് അറിയുന്നത്. ഇന്ത്യൻ മുസ്ലിംങ്ങളുടെ പിന്നോക്കാവസ്ഥക്കു മാറ്റം വരണമെങ്കിൽ ശക്തമായ നേതൃത്വവും സംഘടനാ കെട്ടുറപ്പും അനിവാര്യമാണെന്ന അഭിപ്രായമാണ് മിക്ക പണ്ഡതന്മാർക്കും.
സംഘടന രൂപീകരിക്കുന്നതോടൊപ്പം പുതിയ രാഷ്ട്രീയ സാമൂഹിക അജണ്ടകളോടെയായിരിക്കും രംഗപ്രവേശനം ചെയ്യുക. തെരഞ്ഞെടുപ്പിൽ സമ്മർദ തന്ത്രം ഇനിയും തുടരും. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തിരക്കു പിടിച്ചുള്ള പുതിയ സംഘടനാ പ്രഖ്യാപനത്തിനു പിന്നിലും ചില അജണ്ടകളുണ്ടെന്നാണ് അറിയുന്നത്.ഉത്തരേന്ത്യയിൽ നിന്നുള്ളവടക്കം ഉൾപ്പെടുന്ന ഒരു അഖിലേന്ത്യാ കമ്മിറ്റിയും മുഴുവൻ സംസ്ഥാനങ്ങളിലായി വെവ്വേറെ ഘടകങ്ങളും രൂപീകരിക്കും. പ്രസ്ഥാനത്തിന്റെ ഒദ്യോഗിക നിലപാടുകളും രാഷ്ടീയ സമീപനങ്ങളടക്കം ബഹുജന സംഘടനയായ മുസ്ലിം ജമാഅത്തിലുടെയായിരിക്കും പുറത്തു വരിക. വിദ്യാർത്ഥി സംഘടനയായ എസ്.എസ്.എഫ് ഇനി വിദ്യാർത്ഥികൾക്കും എസ്.വൈ.എസ് യുവജനങ്ങൾക്കും മാത്രമായിരിക്കും.
യുവജന സംഘടനയിൽ നിന്നും കാലാവധി പൂർത്തിയാക്കുന്നവർക്കും മറ്റു ബഹുജനങ്ങൾക്കുമാണ് പുതിയ സംഘടന. സമസ്തക്കായിരിക്കും സംഘടനയുടെ ചുക്കാൻ. സംഘടനയുടെ വ്യാപനത്തോടൊപ്പം ഉത്തേരേന്ത്യയിലേക്കായി ഹിന്ദി, ഉറുദു ഭാഷകളിലായി പുതിയ ദിനപത്രം ഇറക്കാനും പദ്ധതിയുണ്ട്. ഇതിന്റെ അണിയറ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതോടൊപ്പം ആഗോള തലത്തിൽ മുസ്ലിം പണ്ഡിതരുടെ ഏകീകരണം സാധ്യമാക്കാനും പദ്ധതിയുണ്ട്. ഇസ്ലാമിനെ ലോകസമൂഹത്തിനു മുന്നിൽ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യത്തിൽ തീവ്രവാദത്തിനും ഭീകര പ്രവർത്തനങ്ങൾക്കും എതിരെ നിലകൊള്ളുന്ന അഹ് ലു സുന്നതി വൽ ജമാഅയുടെ ഭൂരിപക്ഷം വരുന്ന ആഗോള മുസ്ലിം പണ്ഡിതരെ ഇതിലൂടെ കോർത്തിണക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍