താക്കറമാർ ബ്ലാക്മെയിൽ ചെയ്തു വാങ്ങുന്ന പണം നമുക്ക് എന്തിന്? നമ്മുടെ സുരക്ഷക്കായി ജീവത്യാഗം ചെയ്യുന്ന സൈനികരുടെ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യതയും നമുക്കില്ലേ? ഫേസ്ബുക്കിൽ രാജ്യസ്നേഹം വിളമ്പുന്നവർ കണ്ണു തുറക്കട്ടെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യൻ സൈനികരുടെ ക്ഷേമം എന്നത് രാജ്യത്തെ ജനങ്ങളിലും സർക്കാറിലും നിക്ഷിപ്തമായ കാര്യമാണ്. ഇതിന് പണം കണ്ടെത്താൻ വേണ്ടി ആരെയും പിടിച്ചുപറിക്കേണ്ട കാര്യമില്ല. പാക്കിസ്ഥാൻ താരം അഭിനയിച്ചു എന്ന ഒറ്റക്കാരണത്താൽ മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ്താക്കറെയുടെ കടുംപിടുത്തത്താൽ ഇന്ത്യൻ ആർമ്മിയുടെ വെൽഫെയർ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകാൻ സംവിധായകൻ കരൺ ജോഹർ നിർബന്ധിതനായിരിക്കയാണ്. മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ കൂടി മധ്യസ്ഥതയിലാണ് ഇത്തരമൊരു ഇടപാട് നടന്നത്. സൈനികരുടെ സേവനത്തിന് അഞ്ച് കോടി രൂപ വിലയിട്ടു എന്ന വിധത്തിലും ബ്ലാക്മെയിൽ ചെയ്ത് പണംവേണ്ടെന്നും പറഞ്ഞ് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ കടുത്ത വിമർശനവും ഉയരുന്നു.
പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച 'യേ ദിൽ ഹേ മുശ്കിൽ' പ്രദർശനം തടയുമെന്ന് നേരത്തെ എംഎൻഎസ് ഭീഷണിയുയർത്തിയിരുന്നു. ഇതേതുടർന്ന് കരൺ ജോഹർ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായി. പ്രശ്നപരിഹാരത്തിനായി മഹാരാഷ്ട്ര സർക്കാർ മുൻകയ്യെടുത്ത് നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ എംഎൻഎസ് നേതാവ് രാജ് താക്കറെ മുന്നോട്ട് വച്ച ഉപാധികളിൽ ഒന്നായിരുന്നു സൈന്യത്തിന് അഞ്ച് കോടി രൂപ സംഭാവന നൽകണമെന്നത്.
പാക് താരങ്ങൾ അഭിനയിച്ച സിനിമകളിൽ ഇന്ത്യൻ സൈന്യത്തിന് ആദരവ് അർപ്പിക്കുന്ന സ്ളൈഡുകൾ നിർബന്ധമായും പ്രദർശിപ്പിക്കണം എന്നാതിയിരുന്നു മറ്റൊരു നിബന്ധന. സിനിമാ നിർമ്മാതാക്കൾ ഈ നിബന്ധനകൾ അംഗീകരിച്ചതിനെ തുടർന്നാണ് എംഎൻഎസ് സിനിമാ വിലക്കിൽ നിന്നും പിന്മാറിയതും. ഒത്തുതീർപ്പ് ചർച്ചയിൽ മഹാരാഷ്ട്രയിലെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും പ്രൊഡ്യൂസേഴ്സ് ഗിൽഡ് പ്രസിഡണ്ട് മുകേഷ് ഭട്ടും സിനിമയുടെ സംവിധായകൻ കരൺ ജോഹറും സംബന്ധിച്ചിരുന്നു. എന്തായാലും ഈ സംഭവത്തോടെ ആർമ്മിയുടെ വെൽഫെയർ ഫണ്ടിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ആർമി വെൽഫെയർ ഫണ്ടിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും ഇതോടെ ചർച്ചയായി.
ഉറി ഭീകരാക്രമണവും സർജിക്കൽ സ്ട്രൈക്കും എല്ലാം നടന്ന ഈക്കഴിഞ്ഞ രണ്ട് മാസത്തിനിടെ ആർമ്മി വെൽഫെയർ ഫണ്ടിലേക്ക് ലഭിച്ച സംഭാവനയുടെ മൂന്നിരട്ടിയാണ് കരൺ ജോഹർ നൽകിയ അഞ്ച് കോടി എന്ന് വ്യക്തമാകുമ്പോഴാണ് ദേശസ്നേഹികളുടെ സ്നേഹം മുഴുവൻ ഫേസ്ബുക്കിലും ട്വിറ്ററിലും മാത്രമേ ഉള്ളൂവെന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി ആർമ്മി വെൽഫെയർ ഫണ്ടിലെ ബാറ്റിൽ കാഷ്വാലിറ്റീസിലേക്ക് ലഭിച്ച സംഭാവന 1.4 കോടി മാത്രമാണ്.
പ്രതിരോധ മന്ത്രി മനോഹർ പരീക്കർ മുൻകൈയെടുത്താണ് ഇത്തരമൊരു ഫണ്ട് തുടങ്ങിവച്ചത്. രാജ്യസ്നേഹികളായ നിരവധി പേർ ഇങ്ങനെ സഹായിക്കാൻ രംഗത്തുണ്ടെന്ന് നിരവധി പേർ രംഗത്തുണ്ടെന്ന് മന്ത്രിതന്നെ അഭിപ്രായപ്പെടുകയും ചെയ്തു. സംഘടനകളും വ്യക്തികളും തയ്യാറെടുപ്പുമായി മുന്നിലുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. യുദ്ധത്തിൽ മരിച്ച സൈനികറുടെ കുടുംബത്തെ സഹായിക്കാൻ വേണ്ടിയാണ് പ്രധാനമായും ഊ ഫണ്ട് ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നത്.
സൈനികർക്കുള്ള സഹായം ഏകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പൊതുജനങ്ങൾക്കും സഹായം നൽകാനുള്ള അവസരമെന്ന നിലയിൽ 'ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ ക്യാഷ്വാലിറ്റീസ്' ആരംഭിച്ചത്. സർക്കാറിൽ നിന്നും നൽകുന്ന ധനസഹായത്തിന് പുറമേയാണ് ഇത്തരമൊരു ഫണ്ട് തുടങ്ങിയത്. ഇത്തരത്തിൽ ഫണ്ട് നൽകുന്നവർക്ക് നികുതിയിളവ് നല്‍കുന്നത് അടക്കമുള്ള വിഷയങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്.
വാട്സ് ആപ്പ് വഴി വ്യാപകമായി ഈ ഫണ്ടിനെ കുറിച്ചുള്ള സന്ദേശം പ്രചരിക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് പേർ കണ്ട് വാട്സ് ആപ്പ് സന്ദേശം ഇന്ത്യൻ ആർമിയെ സഹായിക്കാനും ആയുധങ്ങൾ വാങ്ങാനും എന്ന വിധത്തിലായിരുന്നു. കഴിഞ്ഞമാസം മാസം ആദ്യമാണ് ഇത്തരത്തിൽ സൈന്യത്തിന്റെ പേരിലുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ സജീവമായത്. ഒരു ദിവസം ഒരു രൂപ വീതം സംഭാവന ചെയ്ത് ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടത്തിൽ പങ്കാളികളകൂ എന്ന വിധത്തിലായിരുന്നു പ്രചരണം.
130 കോടി ജനങ്ങളിൽ 100 കോടി ജനങ്ങൾ ഒരു രൂപ നിക്ഷേപിച്ചാൽ ദിവസേന 100 കോടി രൂപ ലഭിക്കും. മാസത്തിൽ 3000 കോടി രൂപ സമാഹരിക്കാൻ സാധിക്കും. അത് ഒരു വർഷമാകുമ്പോൾ 36000 കോടി രൂപ. ഈ പദ്ധതിയിലേക്ക് സംഭാവന ചെയ്ത സൈന്യത്തിന്റെ പോരാട്ടത്തിൽ നിങ്ങൾക്കും പങ്കാളികളാകാൻ സാധിക്കും. സംഭാവനകൾ നിക്ഷേപിക്കാനായി പൊതുജന താത്പര്യാർത്ഥം സിൻഡിക്കേറ്റിൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ആർക്കും ഒരു രൂപയിൽ തുടങ്ങി എത്ര ചെറിയ തുകയും നിക്ഷേപിക്കാവുന്നതാണ്. രാജ്യത്തിന്റെ പോരാട്ടത്തിൽ നേരിട്ട് പങ്കാളിയാവാനുള്ള ഈ സുവർണ്ണാവസരം ആരും പാഴാക്കാതിരിക്കുക. ഇങ്ങനെയായിരുന്നു സന്ദേശം വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കപ്പെട്ടത്.
സംഗതി വൈറലായതോടെ സന്ദേശം ലഭിച്ച പലരും ഇത് ആരുടെയെങ്കിലും തട്ടിപ്പാണോ എന്ന അന്വേഷണവും തുടങ്ങി. ഇതോടെ ഇന്ത്യൻ സൈന്യം ഔദ്യോഗിക സർക്കുലർ ഇറക്കി സത്യാവസ്ഥയും പുറത്തിറക്കി. ഇന്ത്യൻ സൈന്യം ട്വിറ്ററിലൂടെ പുറപ്പെടുവിച്ച സർക്കുലറാണിതെന്നും ഇത് വാസ്തവമാണെന്നും കേന്ദ്ര മന്ത്രാലയത്തിന്റെ അറിവോടെയാണ് സന്ദേശമെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരിച്ചത്. ഇത് ഔദ്യോഗികമാണെന്ന് വ്യക്തമായിട്ടും വ്യാപകമായ പ്രചരണം ഉണ്ടായിട്ടും അധികം പണം കിട്ടിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഈ വസ്തുത പുറത്തുവരാൻ കരൺ ജോഹറിന്റെ സിനിമാവിവാദം ഉണ്ടാകേണ്ടി വന്നു. എന്തായാലും താക്കറമാരുടെ ബ്ലാക് മെയിലിംഗിൽ വീഴാതെ ഇന്ത്യൻ സൈനികരുടെ കുടുംബത്തെ സഹായാക്കാൻ എല്ലാവർക്കും പങ്കാളിയാകാം. ഇതിന് ചുവടേ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പണം സംഭാവന നൽകുക.
ബാങ്ക് വിവരങ്ങൾ:
SYNDICATE BANK
A/C NAME: ARMY WELFARE FUND BATTLE CASUALTIES
A/C NO: 90552010165915
IFSC CODE: SYNB0009055
SOUTH EXTENSION BRANCH, NEW DELHI.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍