മുഹമ്മദ് നിസാമിനെതിരേ സർക്കാർ കാണിച്ച ശുഷ്കാന്തി ജോസ് കരിക്കിനേത്തിന്റെ കാര്യത്തിലില്ല; പരസ്യത്തിൽ മയങ്ങി മാദ്ധ്യമങ്ങളും നിശബ്ദരായി; കാഷ്യറെ മൃഗീയമായി മർദിച്ചു കൊന്ന കേസിൽ ഇനിയും വിചാരണ തുടങ്ങിയില്ല: ജോസ് കരിക്കിനേത്ത് പുറത്തു വിലസുന്നു
പത്തനംതിട്ട: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന് ജാമ്യം പോലും നൽകാതെ വിചാരണ നടത്തി ശിക്ഷ വാങ്ങിക്കൊടുക്കാൻ സർക്കാർ കാണിച്ച ശുഷ്കാന്തി പത്തനംതിട്ട കരിക്കിനേത്തുകൊലപാതകക്കേസിൽ കാണിച്ചില്ല. ചന്ദ്രബോസിനെ നിസാം ആക്രമിച്ചതിനേക്കാൾ മൃഗീയമായിട്ടാണ് ബിജു എന്ന കാഷ്യറെ പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റൈൽസിലിട്ടു മർദിച്ചു കൊന്നത്.
പത്തനംതിട്ട കരിക്കിനേത്ത് ഉടമ ജോർജിന്റെ സഹോദരൻ ജോസ് അടക്കം മൂന്നു പ്രതികളുണ്ടായിരുന്ന കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയില്ല. എന്നു മാത്രമല്ല, കേസ് ഉടൻ പരിഗണിക്കുന്നത് തടയാൻ നീക്കവും ശക്തമാണ്. സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ളവർ കേസ് അട്ടിമറിക്കാൻ ഒത്തുകളിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. കരിക്കിനേത്തുകാരുടെ പരസ്യം കൈപ്പറ്റുന്ന മാദ്ധ്യമങ്ങളും കൂടി ചേർന്നതോടെ കേസ് ഒതുക്കാൻ എളുപ്പമായി.
പത്തനംതിട്ട കോളജ് റോഡിലെ കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ(39) പണാപഹരണം ആരോപിച്ച് അടൂർ കരിക്കിനേത്ത് ഉടമ ജോസും സംഘവും നിഷ്ഠൂരമായി മർദിച്ച് കൊലപ്പെടുത്തിയത് 2013 നവംബർ അഞ്ചിന് രാത്രി 11 മണിയോടെയായിരുന്നു. കണക്കിൽ ഒരു ലക്ഷം രൂപയുടെ കുറവ് കണ്ടതിനെപ്പറ്റി ചോദിക്കാൻ സ്ഥാപനം ഉടമ ജോർജ് സഹോദരനായ ജോസിനെ വിളിച്ചു വരുത്തുകയായിരുന്നു. ക്രൂരമായി ഇടിച്ചും ചവിട്ടിയുമായിരുന്നു കൊല നടത്തിയത്.
വയറിനും കഴുത്തിനുമിടയിൽ ഏറ്റ മാരകമായ ക്ഷതങ്ങളാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആന്തരികാവയവങ്ങളായ കരൾ, ശ്വാസകോശം എന്നിവ ഇടിയേറ്റു ചതഞ്ഞതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഇവിടെയാണ് ചന്ദ്രബോസ് വധക്കേസുമായുള്ള സാമ്യം വരുന്നത്. ചന്ദ്രബോസിനെ നിസാം ക്രൂരമായി മർദിച്ചെങ്കിലും മരണം സംഭവിച്ചത് ദിവസങ്ങൾ കഴിഞ്ഞായിരുന്നു. ഇവിടെയാകട്ടെ ജോസ് ബിജുവിനെ മണിക്കൂറുകൾ കൊണ്ട് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
നിസാമിനെ കസ്റ്റഡി ട്രയൽ നടത്തി ശിക്ഷ വിധിച്ചപ്പോൾ ജോസിനെ കസ്റ്റഡിയിൽ എടുത്തതു പോലും മറുനാടൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. നിസാമിനെ പുറംലോകം കാണിക്കാതെ ശിക്ഷ വിധിച്ചതിനു പിന്നിൽ ഡി.ജി.പിയുടെ (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ്) ഇടപെടലായിരുന്നു. ഡി.ജി.പി ശ്രമിച്ചിരുന്നെങ്കിൽ കരിക്കിനേത്ത് കേസിലും കസ്റ്റഡിവിചാരണ നടക്കുമായിരുന്നു. അതിന് സർക്കാർ ശ്രമിച്ചില്ല. നിസാമിനെതിരേ കൊലവിളി നടത്തിയ മാദ്ധ്യമങ്ങൾ കരിക്കിനേത്ത് കേസിൽ വായപൂട്ടി മിണ്ടാതെ ഇരുന്നു.
ചുരുക്കത്തിൽ ജോസ് ഇപ്പോഴും മാന്യനായി പുറത്തു വിലസുന്നു. പത്തനംതിട്ട സെഷൻസ് കോടതിയിൽ നിലവിലുള്ള കേസ് മൂന്നുവർഷമായിട്ടും പരിഗണിച്ചിട്ടില്ല. പ്രതികൾ റിമാൻഡിൽ കഴിയുമ്പോൾ തന്നെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലും ജാമ്യം ലഭിക്കുന്നതിന് അതൊന്നും തടസമായില്ല. കൃത്യം നടത്തിയതിന് ശേഷം അതിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള വഴിയാണ് ജോസ് നോക്കിയത്. കടയിൽനിന്ന് കാണാതായ ഒന്നരലക്ഷം രൂപ എവിടെ ഒളിപ്പിച്ചുവെന്ന് പറയിപ്പിക്കാൻ വേണ്ടി മർദിക്കുന്നതിനിടയിലാണ് ബിജു മരിച്ചത്. മരിച്ച് രണ്ടു മണിക്കൂറിന് ശേഷമാണ് പൊലീസിൽ വിവരം അറിയിച്ചത്. ഈ സമയം കൊണ്ട് കൊലപാതകം നടന്ന സ്ഥലം കടയുടമയും ജീവനക്കാരും ചേർന്ന് അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തിരുന്നു. ആദ്യം വിളി പോയത് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചുരിന് ആയിരുന്നു. തിരുവഞ്ചൂരിന്റെ വിശ്വസ്തനായ അന്നത്തെ കോട്ടയം ഡിവൈ.എസ്പി വി. അജിത്ത് പത്തനംതിട്ട എസ്.ഐ ആയിരുന്ന മനുരാജിനോട് കൊല്ലപ്പെട്ട ബിജുവിനെതിരേ മോഷണക്കുറ്റത്തിന് കേസ് എടുക്കാനാണ് ആവശ്യപ്പെട്ടത്. എസ്.ഐ. ഇതു നിരാകരിച്ചു.
പിന്നെയാണ് ഉന്നതങ്ങളിൽ നിന്ന് കളി നടന്നത്. അന്നത്തെ ഡിവൈ.എസ്പി ചന്ദ്രശേഖരപിള്ള, സി.ഐ മധുബാബു എന്നിവർ മുകളിൽ നിന്ന് രചിച്ച തിരക്കഥയ്ക്ക് അനുസരിച്ച് നാടകമാടി. ജോസിന്റെ ഡ്രൈവറെയും മറ്റു രണ്ടുപേരെയും പ്രതിയാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം നടന്നു. ഈ സമയത്തായിരുന്നു മറുനാടന്റെ ഇടപെടൽ. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും യഥാർഥ പ്രതി ജോസ് ആണെന്നും മറുനാടൻ നിരന്തരം വാർത്ത നൽകിയതോടെ മറ്റു ചെറുകിട പത്രങ്ങളും ഏറ്റുപിടിച്ചു. പിന്നിട് എ.ഡി.ജി.പി ഹേമചന്ദ്രന്റെ നിർദേശപ്രകാരം അന്വേഷണസംഘത്തെ മാറ്റി. എസ്പിയായിരുന്ന പി. വിമലാദിത്യ, ഡി.സി.ആർ.ബി ഡിവൈ.എസ്പിയായിരുന്ന എൻ. രാജേഷ് എന്നിവർക്കായിരുന്നു അന്വേഷണ ചുമതല.
ജോസിന്റെ അറസ്റ്റ് ഒഴിവാക്കാനും അവർ നൽകുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കാനുമായിരുന്നു മുകളിൽനിന്നുള്ള നിർദ്ദേശം. എന്നാൽ എസ്പിയും ഡിവൈ.എസ്പിയും ഇതിന് ചെവികൊടുത്തില്ല. ജോസ് നൽകിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ അവർക്ക് സംഭവവുമായി പുലബന്ധം പോലുമില്ലെന്നും തെളിഞ്ഞു. അവരിൽനിന്നു തന്നെയാണ് ജോസ് പ്രതിയാണെന്ന വിവരം ലഭിച്ചത്. അങ്ങനെ ജോസിനെയും രണ്ടു മാനേജർമാരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശം അവഗണിച്ച അന്വേഷണ ഉദ്യോഗസ്ഥരായ പി. വിമലാദിത്യയ്ക്കും എൻ. രാജേഷിനും എട്ടിന്റെ പണിയും കിട്ടി. പി. വിമലാദിത്യ ഇപ്പോൾ മാവോയിസ്റ്റ് വേട്ടയുടെ തലവനാണ്. രാജേഷ് എറണാകുളത്ത് റെയിൽവേ പൊലീസ് ഡിവൈ.എസ്പിയും. നിസാമിന്റെ കഥകൾ മാദ്ധ്യമങ്ങളിൽ നിറയുമ്പോഴും കരിക്കിനേത്ത് സംഭവം മൂടിവയ്ക്കുകയാണ് ചെയ്യുന്നത്. കരിക്കിനേത്ത് കേസ് ഉടനെയൊന്നും കോടതിയുടെ പരിഗണനയ്ക്ക് വരില്ലെന്നാണ് അറിയുന്നത്. ആദ്യമൊക്കെ പ്രതിഷേധവുമായി വന്ന ബിജുവിന്റെ വീട്ടകാരും പിന്നീട് ഒതുങ്ങി. ഇവരെ പണം നൽകി ജോസ് വശത്താക്കുകയായിരുന്നുവെന്നും പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍