കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാളയെടുപ്പിക്കാൻ വൻലോബി; വെടിവെപ്പും മരണവും ഹാപ്പിയാക്കിയത് അന്യസംസ്ഥാന ലോബികളെ; സ്വർണ്ണക്കടത്തും മോഷണവും സൽപ്പേര് കെടുത്തുമ്പോൾ ആശങ്കയിൽ ആകുന്നത് മലബാറിലെ പ്രവാസികൾ
എം പി റാഫി
കോഴിക്കോട്: റൺവേ വിപുലീകരണത്തിന് സ്ഥലപരിമിതിയും മറ്റും അനിശ്ചിതത്വത്തിലാക്കിയ സാഹചര്യം നിലനിൽക്കുമ്പോഴാണ് കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ ഇരുസേനകൾ തമ്മിലുണ്ടായ അപ്രതീക്ഷിതസംഘട്ടനങ്ങളും അക്രമസംഭവങ്ങളും ഉണ്ടായതും ഒടുവിലതു സിഐഎസ്.എഫ് ജവാന്റെ മരണത്തിൽ കലാശിച്ചതും. വിമാനത്താവളത്തിലെ അറ്റകുറ്റപ്പണിയും റൺവേ നവീകരണവും കാരണം അനിശ്ചിതകാലത്തേക്ക് അടച്ചു പൂട്ടാനിരുന്ന കരിപ്പൂർ വിമാനത്താവളമാണ് ജീവനക്കാരുടെയും സിഐഎസ്.എഫ് ഉദ്യോഗസ്ഥരുടെയും തമ്മിലുള്ള സംഘട്ടനത്തെ തുടർന്ന് രാജ്യത്തിന് നാണക്കേട് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ സംഘർഷം മുതലെടുത്ത് വിമാനത്താവളത്തിന്റെ ഭാവി അവതാളത്തിലാക്കാനുള്ള നീക്കങ്ങളും സജീവമായിട്ടുണ്ട്. കരിപ്പൂർ സംഭവം മുൻ നിർത്തിയാണ് വിമാനത്താവളം പൂട്ടിക്കാനുള്ള അന്യസംസ്ഥാന ലോബിയുടെ ശ്രമം ശക്തമാക്കിയിരിക്കുന്നത്. കേരളത്തിൽനിന്നുള്ളവരുടെ ഒത്താശയോടെയാണ് ഇവരുടെ നീക്കങ്ങൾ. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രവാസികൾ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളം കുത്തുപാളയെടുക്കാൻ തുടങ്ങിയതിനു പിന്നിലും വൻ ലോബികളുടെ ഇടപെടൽ ഉള്ളതായി പറയപ്പെടുന്നു.
ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ അന്തർദേശീയ യാത്രക്കാരുടെ കണക്കിൽ ഏഴാം സ്ഥാനവും യാത്രക്കാരുടെ തിരക്കിന്റെ കാര്യത്തിൽ ഒമ്പതാമത്തേതുമായിരുന്നു കരിപ്പൂർ വിമാനത്താവളം. 28 വർഷം മുമ്പ് സ്ഥാപിതമായ കരിപ്പൂർ വിമാനത്താവളത്തിന് 2006 ലാണ് അന്താരാഷ്ട്രപദവി ലഭിച്ചത്. ഇതോടെ മലബാറുകാരുടെ ഏറെ നാളത്തെ ആവശ്യങ്ങൾക്ക് അറുതിയായി. കോഴിക്കോടിന്റെ പേരും മലബാറിന്റെ പെരുമയുമായി കരിപ്പൂർ വിമാനത്താവളം തഴച്ചു വളരുമ്പോൾ അതിനെ തകർക്കാനുള്ള ശ്രമങ്ങളും പല കോണുകളിൽ നിന്നും നടന്നുകൊണ്ടേയിരുന്നു. അന്യ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളെ പുഷ്ടിപ്പെടുത്തുകയും വിദേശ വിമാനകമ്പനികളെ അവിടേക്ക് ആകർഷിപ്പിക്കുകയുമാണ് അവരുടെ ലക്ഷ്യം. പിന്നീട്, ഏറ്റവും കൂടുതൽ സ്വർണം പിടികൂടുന്ന വിമാനത്താവളമെന്ന ഖ്യാതിയും കരിപ്പൂർ നേടി. 2008ന് ശേഷമായിരുന്നു കരിപ്പൂരിലെ കസ്റ്റംസ് വിഭാഗം സ്വർണവേട്ടയിൽ പേരെടുക്കാൻ തുടങ്ങിയത്. അടിക്കടിയുള്ള സ്വർണവേട്ട വിമാനത്താവളത്തിന്റെ കുതിപ്പിനു കോട്ടമുണ്ടാക്കി.
ഇപ്പോൾ റൺവേ നിർമ്മാണമെന്ന പേരിലാണ്, വളരെ ലാഭകരമായി വിദേശത്തുനിന്നും കരിപ്പൂരിലേക്ക് സർവ്വീസ് നടത്തിയിരുന്ന വിമാനക്കമ്പനികൾ കൂട്ടത്തോടെ സർവ്വീസ് നിറുത്തിയിരിക്കുന്നത്. റൺവേ നിർമ്മാണം എപ്പോൾ തുടങ്ങുമെന്ന് അധികൃതർക്ക് പോലും നിശ്ചയമില്ലാത്ത സാഹചര്യത്തിലാണ് ഈ നടപടി. കാലവർഷം അവസാനിക്കാതെ പ്രവൃത്തി നടത്തുക ബുദ്ധിമുട്ടാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി വൻലോബിതന്നെ കരിപ്പൂർ വിമാനത്താവളത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതായാണ് സൂചന. റൺവേ പ്രവൃത്തിയുടെ പേരിൽ വലിയ വിമാനസർവ്വീസുകൾ കരിപ്പൂരിൽ നിന്നും നിർത്തലാക്കിയതോടെ ദിനം പ്രതി യാത്രക്കാരുടെ വൻകുറവ് അനുഭവപ്പെടുന്നുണ്ട്. ഒരു മാസത്തിനിടെ ഉണ്ടായിരിക്കുന്നത് ഒരു ലക്ഷം യാത്രക്കാരുടെ കുറവാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സൗദി അറേബ്യയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ ഇവിടെ ആശ്രയിച്ചിരുന്നത്. കരിപ്പൂർ-സൗദി സെക്ടറിൽ എല്ലാ വിമാനങ്ങളും സർവ്വീസ് നിർത്തലാക്കിയതോടെ മലബാറിലുള്ള പ്രവാസികൾക്ക് മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്.
വലിയ വിമാനങ്ങൾ പൂർണമായും പിൻവലിച്ചതോടെ വിമാനത്താവളവും നിർജീവമായിരിക്കുകയാണ്. വിമാനത്താവളത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ അന്നവും ഇതോടെ വഴിമുട്ടിയിരിക്കുകയാണ്. നൂറുകണക്കിന് ടാക്സി ജീവനക്കാരും ഓട്ടോ തൊഴിലാളികളും വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു. ഇന്ന് ഒഴിഞ്ഞ ടെർമിനലുകൾ മാത്രമാണ് ഇവിടെനിന്നുള്ള കാഴ്ച. സർവ്വീസുകൾ നിറുത്തിയത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന വകുപ്പോ കേന്ദ്ര സർക്കാറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാറും ഈ വിഷയത്തിൽ മൗനത്തിലാണ്. അധികൃതരുടെ മൗനം യാത്രക്കാരുടെ ആശങ്ക ഇരട്ടിയാക്കുന്നു. വിമാനങ്ങൾ നിർത്തലാക്കുന്നതിനു പിന്നിൽ കരിപ്പൂർ വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഢനീക്കങ്ങളും നടക്കുന്നുണ്ട്. കോഴിക്കോട്ട് നിന്നും നിർത്തലാക്കുന്ന വലിയ വിമാനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ പുതിയ സ്ലോട്ടുകൾ നൽകാനുള്ള നീക്കവും ശക്തമായിട്ടുണ്ട്. കോയമ്പത്തൂർ ഉൾപ്പടെയുള്ള വിമാനത്താവളങ്ങളിലേക്ക് വിദേശ വിമാനങ്ങളെ അടുപ്പിക്കുകയും മലബാറുകാരെ ഇവിടേക്ക് അടുപ്പിക്കുന്നതിന്റെയും ഭാഗമായാണിത്.
കരിപ്പൂരിനെ തകർക്കാനുള്ള നീക്കത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പടെയുള്ള കമ്പനികളുടെ പങ്ക് ചെറുതൊന്നുമല്ല. രണ്ടു വർഷം മുമ്പ് കരിപ്പൂർ വഴി ഗൾഫിലേക്കും തിരിച്ചുമുള്ള 113 സർവ്വീസുകൾ റദ്ദാക്കിയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇതിന് തുടക്കമിട്ടത്. അന്ന് ഇരുപതിനായിരം യാത്രക്കാരുടെ കുറവുണ്ടായിട്ടും പിന്നീടത് പുനരാരംഭിച്ചില്ല. എയർപോർട്ട് അഥോറിറ്റിക്ക് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂർ. എന്നാൽ കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാളയെടുപ്പിച്ചുകൊണ്ടിരിക്കുകയാണ് അധികൃതർ. വിമാനക്കമ്പനികളുടെ അടിക്കടിയുള്ള യാത്രാ നിരക്ക് വർദ്ധനയും യാത്രക്കാർക്ക് ഇരുട്ടടിയാകുന്നുണ്ട്. അടുത്ത വർഷം ആരംഭത്തിൽ കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാകുമെന്ന് പറയുന്നുണ്ടെങ്കിലും സാധാരണക്കാരായ പ്രവാസികളുടെ ത്യാഗ സമ്പൂർണ്ണമായ പ്രവർത്തനങ്ങളും ഒരു ജനതയുടെ സമരചരിത്രവും ഉറങ്ങുന്ന കരിപ്പൂർ വിമാനത്താവളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ പറ്റുമോ എന്നതാണ് ഓരോരുത്തരുടെയും ആശങ്ക. കരിപ്പൂരിലുണ്ടായ പുതിയ സംഭവവികാസങ്ങളിൽ മുതലെടുപ്പ് നടത്താനുള്ള നീക്കങ്ങൾ സജീവമാക്കി കരിപ്പൂർ വിമാനത്താവളത്തെ പൂർണമായും ഇല്ലാതാക്കാൻ വലിയ ശക്തികൾ കൈകോർത്തു പിടിക്കുന്നു എന്നത് വസ്തുതയാണ്. ഇന്ത്യയിൽനിന്നുള്ള വലിയൊരു ശതമാനം പ്രവാസികളും മലബാറുകാരാണ്. കരിപ്പൂർ വിമാനത്താവളത്തിൽ ഇടക്കിടെയുണ്ടാകുന്ന അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും പ്രവാസലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Stories you may Like
- പാർലമെന്റിലെ സുരക്ഷാചുമതല സിഐഎസ്എഫിന് നൽകി കേന്ദ്രസർക്കാർ
- താജ്മഹലിന്റെ ദൃശ്യങ്ങൾ പകർത്തി; സുരക്ഷാ ഉദ്യോഗസ്ഥനും യുവാവും തമ്മിൽ കയ്യാങ്കളി
- ഡിങ്കൻ റിയാസും സംഘവും പിടിയിൽ
- വിമാനത്താവളത്തിൽ യാത്രക്കാർക്ക് തടസം സൃഷ്ടിച്ച രണ്ട് സ്ത്രീകളെ പൊലീസിന് കൈമാറി
- കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വിവാദമാകുന്നു
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍