കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാള എടുപ്പിച്ചത് ഉദ്യോഗസ്ഥ-മുതലാളി കൂട്ടുകെട്ട്; റൺവേ നവീകരണത്തിന്റെ യഥാർത്ഥ ലക്ഷ്യം സ്വകാര്യവൽക്കരണമോ? വിദേശ സർവീസുകൾ നിർത്തലാക്കിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗമില്ല
എം പി റാഫി
കോഴിക്കോട്: ലാഭത്തിൽ മുന്നോട്ടു പോയിരുന്ന കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാളയെടുപ്പിച്ചതിനു പിന്നിൽ ഉദ്യോഗസ്ഥ- മുതലാളി ലോബി. സമ്പൂർണമായി സർക്കാർ അധീനതയിൽ പതിറ്റാണ്ടുകളായി നടത്തിവന്നിരുന്ന കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ മുബൈ, കോയമ്പത്തൂർ ലോബികളുടെ പിടിയുള്ളതായി എയർപോർട്ടിന്റെ ആരംഭഘട്ടം മുതലുള്ള ആക്ഷേപമുണ്ടായിരുന്നു. എന്നാൽ ഈ ആക്ഷേപങ്ങൾക്ക് ശക്തി പകരുന്നതാണ് കരിപ്പൂർ വിമാനത്തവളത്തിന്റെ ഇന്നത്തെ അവസ്ഥ. നഷ്ടത്തിലാണെന്ന പ്രചരണം അഴിച്ചു വിട്ട് കരിപ്പൂർ പൂട്ടുമെന്ന അഭ്യൂഹത്തിനു പിന്നിലും ഉദ്യോഗസ്ഥ-മുതലാളി കൂട്ടുകെട്ട് തന്നെയാണ്.
കൃത്യമായ ആസൂത്രണമില്ലാതെ റൺവേ നവീകരണത്തിനൊരുങ്ങിയ എയർപോർട്ട് അഥോറിറ്റിയുടെ നടപടിയും ദൂരൂഹത ഉണർത്തുന്നു. ആറുമാസത്തിനകം റൺവേ നവീകരണം പൂർത്തിയാക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഒന്നര വർഷമെടുക്കുമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ വിശദീകരണം. മാസങ്ങളായി വിദേശ സർവ്വീസുകൾ മിക്കതും നിർത്തലാക്കിയെങ്കിലും ഇപ്പോഴും കാര്യമായ നവീകരണ പ്രവർത്തി നടക്കുന്നില്ലെന്നതാണ് വസ്തുത. കരിപ്പൂർ നഷ്ടത്തിലാണെന്ന് കാണിച്ച് സമീപ വിമാനത്താവളങ്ങളുടെ മാതൃകയിൽ സ്വകാര്യ പങ്കാളിത്വം ഇവിടെയും ഉറപ്പാക്കാനാണ് ലോബിയുടെ ശ്രമം.
കരിപ്പൂരിൽ വിമാനമിറങ്ങാതായതോടെ മലബാറുകാർ കൂടുതലായി ആശ്രയിക്കുന്നത് നെടുമ്പാശ്ശേരി വിമാനത്താവളമാണ്. നെടുമ്പാശേരിയിലും ഇനി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കണ്ണൂർ വിമാനത്താവളവും സ്വകാര്യ പങ്കാളിത്തം ഉൾക്കൊള്ളിച്ച് പിപിപി (പബ്ളിക്-പ്രൈവറ്റ് പാട്ട്ണർഷിപ്പ്) പ്രകാരമാണ് നടത്തിപ്പ്. മുതൽ മുടക്കിനു പുറമെ ഇതിന്റെ ലാഭ വിഹിതവും സ്വകാര്യ വ്യക്തികൾക്കുള്ളതാണ്. എന്നാൽ ഏറ്റവും കൂടുതൽ ആളുകളാശ്രയിക്കുന്നതും ലാഭത്തിൽ ഓടുന്നതുമായ സർക്കാർ അതീനതയിലുള്ള കരിപ്പൂർ വിമാനത്താവളത്തിനു മേൽ ഏറെ നാളായി മുതലാളിമാർ കണ്ണു നട്ടിരിക്കുകയാണ്. ഇതിനുള്ള നീക്കമാണ് നവീകരണം വൈകിപ്പിക്കുന്നതിനു പിന്നിലും. സ്വകാര്യ പങ്കാളിത്തം തിരുകി കയറ്റുന്നതിലൂടെ ലാഭത്തിലോടുന്ന സർക്കാർ സംവിധാനങ്ങൾ തകർക്കുകയാണ് ചെയ്യുന്നത്.
റൺവെ നവീകരണം നടപ്പാക്കുന്നതിനുള്ള തടസം ഭൂമി ലഭ്യമാകാത്തതാണെന്നാണ് എയർപോർട്ട് അഥോറിറ്റി പറയുന്നത്. എന്നാൽ പരിസരവാസികൾ എത്ര ഭൂമി വേണമെങ്കിലും നൽകാമെന്ന പറഞ്ഞതോടെ ഈ വാദവും പൊളിഞ്ഞു. അതേ സമയം അന്യായമായ ഭൂമി ഏറ്റെടുക്കൽ അനുവദിക്കില്ലെന്നും ഭൂമി വിട്ടു നൽകുന്നവരുടെ നഷ്ടങ്ങൾ പരിഹരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. എയർപോർട്ട് ജീവനക്കാർക്ക് താമസ-വിനോദ കേന്ദ്രങ്ങൾ ഒരുക്കാനുള്ള നീക്കമാണ് പാവപ്പെട്ടവരുടെ കിടപ്പാടം ഒഴിപ്പിക്കുന്നതിനു പിന്നുലെന്ന അഭ്യൂഹങ്ങളുമുണ്ട്. ആസൂത്രണമില്ലാതെയുള്ള അഥോറിറ്റിയുടെ ഭൂമി ഏറ്റെടുക്കൽ നടപടിയാണ് പ്രദേശവാസികളെ ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത്.
കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ പന്ത്രണ്ട് തവണയാണ് ഭൂമി ഏറ്റെടുക്കൽ നടന്നത്. എന്നാൽ അധികൃതർക്ക് വ്യക്തമായ ആസൂത്രണമോ ദീർഗ വീക്ഷണമുള്ള പദ്ധതികളോ ഇല്ലെന്നതാണ് ഇതിനുള്ള കാരണം. ഇന്ത്യയിലെ വിമാനത്താവളങ്ങളെല്ലാം ഉയർന്നത്് സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നുമാണെങ്കിൽ മലയാളികളായ പ്രവാസികളിൽ നിന്നും പിരിവെടുത്തും യാത്രക്കാരിൽ നിന്നും യൂസേഴ്സ് ഫീസ് ഈടാക്കിയുമായിരുന്നു കരിപ്പൂർ വികസനം യാഥാർത്ഥ്യമാക്കിയതെന്നത് ഒരു ചരിത്ര് സത്യമാണ്. കരിപ്പൂരിന്റെ വികസനത്തിന് പ്രവാസികളും പരിസരവാസികളും ഏതറ്റംവരെയും ഇന്നും പോകാൻ തയ്യാറാണ്.
കരിപ്പൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയതും ഇവിടത്തെ പ്രവാസി ബാഹുല്യം തന്നെയാണ്. കേരളത്തിലെ പ്രവാസികളിലധികവും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. 1982ൽ തറക്കല്ലിട്ട് 1988 ഏപ്രിൽ 13ന് ഉദ്ഘാടനം ചെയ്ത കരിപ്പൂർ വിമാനത്താവളം അതിവേഗം വളർന്നത് മുബൈ, കോയമ്പത്തൂർ വിമാനത്താവളങ്ങൾക്ക് ഏറെ തിരിച്ചടിയായി. പണ്ടുമുതലേ ഗൾഫുകാർ ഇറങ്ങിയത് ബോംബെ വിമാനത്താവളം വഴിയാണെന്നതാണ് ഇതിനു കാരണം.
കാർഗോ രംഗത്തും കരിപ്പൂരിന്റെ വളർച്ച പെട്ടന്നായിരുന്നു. തമിഴ്നാട്ടിൽ നിന്നും മലബാറിലെ നാണ്യവിളകളും കരിപ്പൂർ വഴി കയറ്റുമതി തുടങ്ങിയതും ലോപിയെ കൂടുതൽ പ്രകോപിപ്പിച്ചു. കരിപ്പൂർ വിമാനത്താവളം കേറളത്തിൽ നിന്നുള്ള ഹ്ജ്ജ് എംബാർകേഷൻ പോയിന്റായി പ്രഖ്യാപിച്ചതോടെ ലക്ഷദ്വീപിൽ നിന്നുള്ള യാത്രക്കാരും ഇവിടെ ആശ്രയിക്കാൻ തുടങ്ങി. എന്നാൽ ഇന്ന് കസ്റ്റംസ് അടക്കമുള്ള ഉദ്യോഗസ്ഥ വൃത്തങ്ങളും വൻകിട മുതലാളിമാരും ചേർന്ന് ഇല്ലാതാക്കി കൊണ്ടിരിക്കുന്നത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭം നൽകുന്ന നാലാമത്തെ സർക്കാർ വിമാനത്താവളത്തെയും ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഏഴാമത്തെ വിമാനത്താവളത്തെയുമാണ്. അന്ത്ാരാഷ്ട്ര, ആഭ്യന്തര സർവീസുകളുൾപ്പടെ ദിനംപ്രതി 52 സർവീസുകളാണ് കരിപ്പൂരിൽ നിന്നും ഉണണ്ടായിരുന്നത്. രു വർഷം 25 ലക്ഷം യാത്രികർ ഇതു വഴി യാത്രചെയ്യുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കരിപ്പൂരിൽ റൺവെ പ്രവർത്തിയുടെ പേരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതോടെ ചെറിയ വിമാനങ്ങൾ സർവീസ് നടത്താൻ തയ്യാറാണ് എന്ന കത്തുമായി സൗദി എയർലൈൻസ് അടക്കമുള്ള കമ്പനികൾ രംഗത്തെത്തിയെങ്കിലും ആവശ്യം നിരസിച്ച് ഈ വർഷത്തെ ഹജ്ജ് യാത്രകളുൾപ്പടെ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. വിഷയം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയ പാർട്ടികളും പ്രവാസി സംഘടനകളുമെല്ലാം സമരവുമായി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പുകൾ അടുത്തതോടെ മലബാറിലെ പ്രധാന പാർട്ടികളെല്ലാം നേരിട്ട് സമരവുമായി രംഗത്തെത്തി. മുസ്ലിംലീഗിന്റെയും സിപിഐ(എം) ന്റെയും നേതൃത്വത്തിൽ പ്രവാസി സംഘടനകളടക്കം എയർപോർട്ടു പടിക്കൽ പ്രതിഷേധം നടത്തി.
കച്ചവടക്കാർക്കും നാട്ടിലെ സമ്പദ് വ്യവസ്ഥക്കും ഏറെ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ചേംബർ ഓഫ് കൊമേഴ്സ് ബഹുജന സമരം സംഘടിപ്പിച്ചു. വിവിധ പാർട്ടികളും സംഘടനകളും ഇപ്പോഴും സമരങ്ങളുമായി രംഗത്ത് വന്നു കൊണ്ടിരിക്കുന്നു. കരിപ്പൂർ വിമാനത്താവളം ഇല്ലാതാക്കാനുള്ള ഉദ്യോഗസ്ഥ ലോപികളെ തിരിച്ചറിയണമെന്നും എന്ത് വിലകൊടുത്തും വിമാനത്താവളത്തെ സംരക്ഷിക്കുമെന്നും കഴിഞ്ഞദിവസം പഞ്ചായത്തംഗം മുതൽ പാർലമെന്റ് അംഗം വരെയുള്ള ജനപ്രതിനിധികൾ അണി നിരന്ന മുസ്ലിംലീഗ് എയർപോർട്ട് മാർച്ചിൽ പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍