മണിമാളിക കണ്ടുകെട്ടാനെത്തിയ എൻഫോഴ്സ്മെന്റിനെ കുരുക്കാൻ വീട്ടിൽ റോട്ട്വീലറെ പൂട്ടിയിട്ട് കവിതാപിള്ളയുടെ നാടകം; സഹതാപവും സഹായവും തേടി അയച്ച കത്തിൽ മേനകാഗാന്ധി വീഴാത്തത് രക്ഷയായി; ഏറ്റവുമൊടുവിൽ പിടിയിലായത് രാത്രി ഉറക്കിക്കിടത്തി കോലഞ്ചേരിക്കാരന്റെ കാറും പണവും തട്ടിയപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സംസ്ഥാനത്ത് നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ കവിതാപിള്ളയുടെ ഏറ്റവുമൊടുവിലത്തെ വേലത്തരം എൻഫോഴ്സ്മെന്റ് പൊളിച്ചതോടെയാണ് ഇവരുടെ പേരിൽ കൊച്ചി പോണേക്കരയിലുണ്ടായിരുന്ന മണിമാളിക കണ്ടുകെട്ടാൻ വഴിതെളിഞ്ഞത്. വീട് കണ്ടുകെട്ടുമെന്നായപ്പോൾ വളർത്തുനായയെ വീട്ടിൽത്തന്നെ നിർത്തി വീടുപേക്ഷിക്കുകയായിരുന്നു കവിതാ പിള്ള.
അതിനുശേഷം കേന്ദ്ര മന്ത്രി മനേകാഗാന്ധിയുടെ പട്ടിസ്നേഹം മുതലെടുക്കാനായി, എൻഫോഴ്സ്മെന്റുകാർ പട്ടിയെ വിട്ടുകൊടുക്കുന്നില്ലെന്ന് കാട്ടി മനേകാഗാന്ധിക്ക് പരാതി നൽകുകയായിരുന്നു കവിതാ പിള്ള. ഇതോടെ വീട് ഏറ്റെടുക്കാനാവാതെ എൻഫോഴ്സ്മെന്റ് കുഴങ്ങി. സ്വന്തം യജമാനനുമായി മാത്രം അടുക്കുകയും മറ്റാരെയും അടുപ്പിക്കാതിരിക്കുകയും ചെയ്യുന്ന സ്വഭാവമുള്ള റോട്ട് വീലർ എന്ന മുന്തിയ ഇനം നായയെയാണ് വീട്ടിൽ നിർത്തിയിരുന്നത്. ഇതോടെ എൻഫോഴ്സ്മെന്റ് പ്രതിസന്ധിയിലായി.
പക്ഷേ, പട്ടിയെന്നു കേട്ടാൽ സ്നേഹത്തോടെയെത്തുന്ന മനേകാ ഗാന്ധി കവിതാപിള്ളയുടെ കെണിയിൽ വീണിരുന്നെങ്കിൽ അവരുടെ തന്ത്രം വിജയിച്ചേനെ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. അതോടെ രണ്ടുകോടിയിലേറെ വിലമതിക്കുന്ന ആഡംബര വീട് ഏറ്റെടുക്കാനാവാത്ത സ്ഥിതിയുണ്ടാകുമായിരുന്നു. പക്ഷേ, ഇക്കുറി മനേകാഗാന്ധി വിവേകപൂർവമാണ് കേസിൽ ഇടപെട്ടത്. പരാതി അന്വേഷിച്ചതോടെ ഇത് കവിതാപിള്ളയുടെ തന്ത്രമാണെന്ന് വ്യക്തമായതോടെ പ്രശ്നത്തിൽ ഇടപെടാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു.
പക്ഷേ, പ്രശ്നം അവിടെയും തീർന്നില്ല, ഉടമയുമായല്ലാതെ അടുക്കാത്ത, ശൗര്യമുള്ള ഈ നായയെ മാറ്റുന്നത് എൻഫോഴ്സ് മെന്റിന് മറ്റൊരു വെല്ലുവിളിയായി മാറി. പലവട്ടം ആവശ്യപ്പെട്ടെങ്കിലും നായയെ കൊണ്ടുപോകാതെ വീട് കണ്ടുകെട്ടൽ നീട്ടിവയ്പിക്കാനായിരുന്നു കവിതാപിള്ളയുടെ ശ്രമം. ഒടുവിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വെറ്ററിനറി ഡോക്ടർ എബ്രഹാം തരകന്റെ സഹായം തേടി.
ഡോക്ടർ എത്തി കുത്തിവച്ച് മയക്കിയ ശേഷം നായയെ പാലാരിവട്ടത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇതിനുശേഷമാണ് കവിതാപിള്ളയുടെ മണിമാളിക എൻഫോഴ്സ്മെന്റ് ഏറ്റെടുക്കുന്നത്. മുന്നുവയസ്സുകാരനായ, കസീ എന്ന റോട്ട് വീലർ വീരനെ മുൻനിർത്തിയായിരുന്നു കവിതാ പിള്ളയുടെ തന്ത്രം.
സംസ്ഥാനത്തുടനീളം മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടുകയും കഞ്ചാവുകേസ് ഒതുക്കാൻ പൊലീസിന്റെ ഇടനിലക്കാരിയായി പ്രവർത്തിക്കുകയും ചെയ്തുവെന്ന പരാതികളിൽ പ്രതിസ്ഥാനത്തുള്ള കവിതാപിള്ള ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്നു. കോലഞ്ചേരി സ്വദേശിയെ വശീകരിച്ച് ഹോട്ടൽ റൂമിലെത്തിക്ക്ുകയും ഇയാളുടെ പണവും വാഹനവും കവരുകയും ചെയ്തുവെന്ന കേസിലായിരുന്നു ഇത്.
2013ലാണ് കവിതാപിള്ളയെന്ന യുവസുന്ദരിയുടെ തട്ടിപ്പിന്റെ കഥകൾ കേരളത്തെ ഞെട്ടിച്ചത്. മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കവിതാപിള്ളയും കൂട്ടാളികളും നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെടുത്തുവെന്നായിരുന്നു പരാതികൾ. ഈ കേസിൽ നാലരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ വെളിച്ചത്തിലാണ് എൻഫോഴ്സ്മെന്റ് ഇവരുടെ സ്വത്തുവിവരം അന്വേഷിച്ചതും ഇപ്പോൾ കൊച്ചിയിലെ ആഡംബര വീട് കണ്ടുകെട്ടുന്നതും.
2013 കാലത്തുതന്നെയാണ് കൊച്ചിയിൽ ഒപ്പം താമസിച്ചയാളുടെ പണവും കാറും തട്ടിയെടുത്ത കേസും ഉണ്ടാകുന്നത്. ഈ കേസിലാണ് മൂന്നുവർഷത്തിനുശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അറസ്റ്റ് നടന്നത്. കലൂർ സ്റ്റേഡിയം റോഡിലെ ഫ്ളാറ്റിൽ പരിചയക്കാരനായ കോലഞ്ചേരി സ്വദേശിക്കൊപ്പം കവിത എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.ഇരുവരും ഒരുമിച്ച് താമസിച്ചു. രാവിലെ കോലഞ്ചേരി സ്വദേശി ഉറക്കമെഴുന്നേറ്റപ്പോഴേക്കും കവിത സ്ഥലം വിട്ടിരുന്നു. കാറിന്റെ താക്കോലും മൊബൈൽ ഫോണും പണവുമെല്ലാം നഷ്ടപ്പെട്ടിരുന്നു.
കവിത വിളിച്ചുവരുത്തിയതു പ്രകാരം എത്തിയ കണ്ണൂർ നുച്ചാട് മണിപ്പാറ കൊട്ടക്കാട്ട് വീട്ടിൽ അനീഷ് (31) കാറും അതിലുണ്ടായിരുന്ന 80,000 രൂപയുടെ തട്ടിയെടുത്തു കടക്കുകയും ചെയ്തു. പ്രതികളിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിക്കാതിരുന്നതിനാൽ അന്വേഷണം നീണ്ടുപോയി. ഒടുവിൽ സെപ്റ്റംബറിൽ ടൗൺ നോർത്ത് സിഐ വിജയന്റെ നേതൃത്വത്തിൽ കവിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് കവിതയെ തിരുനെല്ലിയിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. ഇവരുടെ ബിസിനസ് പാർട്ണറും ഡ്രൈവറുമായ എറണാകുളം മരട് കണവത്ത് പറമ്പിൽ മുഹമ്മദ് അസ്താഫിനെയും കസ്റഡിയിലെടുത്തിട്ടുണ്ട്. നടുവേദനയ്ക്കു ചികിത്സ തേടിയെത്തിയ കവിത തിരുനെല്ലി ഗവ. ആശ്രമം സ്കൂൾ റോഡിലെ അംബിക ലോഡ്ജിൽ മൂന്നുദിവസമായി വ്യാജപ്പേരിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. ഭർതൃസഹോദരൻ ശ്രീനിവാസൻ, മകൻ വിഷ്ണു(18) എന്നിവരും കവിതയ്ക്കൊപ്പമുണ്ടായിരുന്നു.
പുഷ്പഗിരി, കിംസ്, അമല, അമൃത തുടങ്ങിയ മെഡിക്കൽ കോളജുകളിൽ സീറ്റ് വാഗ്ദാനം ചെയ്തായിരുന്നു കവിതയും സംഘവും തട്ടിപ്പു നടത്തിയിരുന്നത്. ഇതിനായി എറണാകുളത്തു കെജികെ എന്ന സ്ഥാപനവും തുടങ്ങിയിരുന്നു. കവിതയുടെ കൂട്ടാളി ശിവറാമിനെ നേരത്തേ അറസ്റ് ചെയ്തിരുന്നു. കോളജിൽനിന്നാണെന്ന പേരിൽ രക്ഷിതാക്കളെ വിളിച്ചു ബാക്കി തുക നൽകണമെന്ന് ആവശ്യപ്പെട്ടതു ശിവറാമായിരുന്നു. തിരുവനന്തപുരം സ്വദേശി സൈനുലാബ്ദീന്റെ മകൾക്ക് അമൃത മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്തു 24 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കവിത സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയതോടെയാണ് അന്ന് അറസ്റ്റിന് വഴിയൊരുങ്ങിയത്.
ഇതിനുപിന്നാലെയാണ് കവിതാപിള്ളയ്ക്ക് പൊലീസിലെ പല ഉന്നതരുമായും ബന്ധമുണ്ടായിരുന്നുവെന്ന വാർത്തകളും പുറത്തുവന്നത്. കൈക്കൂലി വാങ്ങി കേസുകൾ ഒതുക്കി തീർക്കാൻ പൊലീസിനുവേണ്ടി ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണത്തിന് തെളിവായി കൈക്കൂലി ആവശ്യപ്പെട്ട് കവിതാ പിള്ള നടത്തിയ ശബ്ദരേഖ ചാനലുകൾ പുറത്തുവിട്ടതോടെയാണ് ഇക്കാര്യങ്ങൾ പരസ്യമായത്.
കൊച്ചിയിലെ ഒരു കഞ്ചാവ് കേസ് ഒതുക്കാനാണ് കവിതാ പിള്ള ഇടപെട്ടത്. കേസിലെ ഒരു പ്രതിയുടെ അമ്മയുമായി കവിതാ പിള്ള നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരമാണ് പുറത്തുവന്നത്. കൈക്കൂലി നൽകിയില്ലെങ്കിന്റെ മകന്റെ നില പരിതാപകരമായിരിക്കുമെന്ന് കവിതാ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നതോടെ ഇവരുടെ പൊലീസ് ബന്ധത്തെപ്പറ്റിയും വിവാദങ്ങൾ ഉയരുകയായിരുന്നു.
ഇതോടെയാണ് ആലപ്പുഴ പഴവീട് അമ്പലത്തിനു സമീപം മലയിൽ വീട്ടിൽ അനിലിന്റെ ഭാര്യയായ കവിതാ പിള്ളയെപ്പറ്റി പല വിശേഷങ്ങളും വാർത്തകളിൽ നിറയുന്നത്. ഇതിൽ ഒടുവിലത്തെ എപ്പിസോഡായിരുന്നു കഴിഞ്ഞദിവസം പട്ടിയെ വീട്ടിൽ പൂട്ടിയിട്ട് എൻഫോഴ്സ്മെന്റിന് പൂട്ടിടാനും മണിമാണിക കൈവിടാതിരിക്കാനും നടത്തിയ ശ്രമം.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍