പിള്ളയുടെ കാപട്യവും തന്ത്രങ്ങളും വെള്ളാപ്പള്ളിയെ ഓർമിപ്പിച്ച ജയചന്ദ്രനും കൂറുമാറി; പേഴ്സണൽ സ്റ്റാഫ് കാർഡു കാട്ടി മകനെ ദുർബലനാക്കാൻ അച്ഛൻ; ചാണ്ടിയും ചെന്നിത്തലയുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്; ഗണേശ് കുമാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ഇടതുമുന്നണിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെബി ഗണേശ് കുമാറിനെ അയോഗ്യനാക്കാനുറച്ചുള്ള നീക്കങ്ങൾ ആർ ബാലകൃഷ്ണ പിള്ള തുടങ്ങിയതായി റിപ്പോർട്ട്. ഗണേശ് കുമാറിന്റെ അതിവിശ്വസ്തരെ തന്നെ അടർത്തിയെടുത്ത് കേരളാ കോൺഗ്രസ് ബിക്കുള്ളിൽ പത്തനാപുരം എംഎൽഎയെ ഒതുക്കാനാണ് നീക്കം. അതിനിടെ ഇടതു മുന്നണിയിൽ നിന്നിട്ട് കാര്യമില്ലെന്ന് ഗണേശ് കുമാർ പ്രതികരിച്ചതായാണ് സൂചന. ആർ ബാലകൃഷ്ണപിള്ള കാബിനറ്റ് പദവിയോടെ മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത് കേരളാ കോൺഗ്രസി(ബി)ന് മന്ത്രിപദം നഷ്ടമാക്കിയെന്ന വാദം പുകയുന്നതിനിടെയാണ് ഗണേശൻ മറു തന്ത്രങ്ങൾ നടത്തുന്നതായി തന്നെയാണ് സൂചന. ഇത് മനസ്സിലാക്കി ഗണേശിന്റെ വിശ്വസ്തരെ അടർത്തിയെടുത്ത് സ്റ്റാഫിൽ നിയമിക്കാനാണ് പിള്ളയുടെ നീക്കം.
സമുദായ നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് അവരെ മന്ത്രി കെ.ബി. ഗണേശ്കുമാറിനെതിരാക്കാനും സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് ഉന്മൂലനം ചെയ്യാനുമുള്ള നിലവാരമില്ലാത്ത പ്രവർത്തനങ്ങളാണ് ആർ ബാലകൃഷ്ണപിള്ള നടത്തുന്നതെന്നു ആരോപിച്ച തിരുവനന്തപുരത്തെ നേതാവാണ് പാച്ചല്ലൂർ ജയചന്ദ്രൻ. നടി ശ്രീവിദ്യയുടെ വിൽപ്പത്രത്തിന്റെ പേരിൽ കെ ബി ഗണേശ്കുമാർ എംഎൽഎയെ അപകീർത്തിപ്പെടുത്താനും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും ഗണേശ്കുമാറിന്റെ അഴിമതിവിരുദ്ധ പ്രവർത്തനങ്ങളെ ഭയക്കുന്നവർ ശ്രമിക്കുന്നതായി പ്രസ്താവന ഇറക്കിയ ഗണേശിന്റെ വിശ്വസ്തൻ. ജയചന്ദ്രനെ അടർത്തിയെടുത്ത് ഗണേശിന്റെ പാർട്ടിയിലെ കരുത്ത് കുറയ്ക്കാനാണ് പിള്ളയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് ജയചന്ദ്രനെ പേഴ്സണൽ സ്റ്റാഫിൽ കൊണ്ടുവരാൻ പിള്ള നീക്കം സജീവമാക്കിയത്. തിരുവനന്തപുരത്ത് പിള്ളയെ വെല്ലുവിളിച്ച് അഡഹോക് കമ്മറ്റിയുണ്ടാക്കിയ നേതാവാണ് ജയചന്ദ്രൻ.
ഗണേശ്കുമാറിനെ ഇല്ലാതാക്കാൻ ഏതു നീചപ്രവർത്തിയും നടത്താൻ മടികാണിക്കാത്ത ബാലകൃഷ്ണപിള്ള സംസ്ഥാനത്തെ പരിഹാസ്യനായ നേതാവായി മാറിക്കഴിഞ്ഞു. എൻഎസ്എസിനെ ഗണേശ്കുമാറിനെതിരാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ബാലകൃഷ്ണപിള്ളയുടെ കാപട്യവും തന്ത്രങ്ങളും നന്നായി അറിയാവുന്ന വെള്ളാപ്പള്ളി നടേശൻ അദ്ദേഹത്തിന്റെ തന്ത്രങ്ങളിൽ വീണതെങ്ങനെയെന്ന് അറിയില്ല. ബാലകൃഷ്ണപിള്ള വെള്ളാപ്പള്ളിയെ സന്ദർശിക്കുന്നതിനു മുമ്പുവരെ പലഘട്ടങ്ങളിലും കേരളത്തിലെ മികച്ച മന്ത്രിയായും മികച്ച ഭരണകർത്താവായും ഗണേശ്കുമാറിനെ വെള്ളാപ്പള്ളി നടേശൻ പുകഴ്ത്തിയിട്ടുള്ളതാണ്. പിള്ളയുടെ രാഷ്ട്രീയ തന്ത്രം വെള്ളാപ്പള്ളി മനസിലാക്കേണ്ടിയിരിക്കുന്നു എന്നൊക്കെ പറഞ്ഞ് സജീവമായ ജയചന്ദ്രനെ പേഴ്സണൽ സ്റ്റാഫിൽ എല്ലാം മറന്ന് പിള്ളയെടുക്കുമ്പോൾ അത് പുതിയ വിവാദവുമാകുന്നു.
പൊലീസിനു നൽകിയ പരാതിയിൽ പിള്ള തന്നെ കുറ്റമാരോപിച്ച വ്യക്തിയെ എതിർപ്പുകൾ മറികടന്ന് സ്റ്റാഫിൽ നിയമിക്കാൻ ആലോചിക്കുന്നത് അദ്ദേഹത്തിന്റെ അനുകൂലികൾക്കിടയിലും അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. പാർട്ടി ചെയർമാന്റെ കോലം കത്തിക്കുകയും പാർട്ടി ഓഫീസ് തകർക്കുകയും ചെയ്ത വ്യക്തിയാണ് ജയചന്ദ്രൻ എന്ന് പിള്ളയെ അനുകൂലിക്കുന്നവരും പറയുന്നു. താൻ മന്ത്രിയാകാനുള്ള സാധ്യത ഇല്ലാതാക്കിയതിലുള്ള അതൃപ്തിക്കു പുറമേ, പിള്ളയുടെ സ്റ്റാഫിലേക്ക് താൻ നിർദ്ദേശിച്ചവരെ പരിഗണിക്കാത്തതും പാരവച്ച് മറുകണ്ടം ചാടിയവരെ പരിഗണിക്കുന്നതും ഗണേശ് കുമാറിനെ അലോസരപ്പെടുത്തുന്നുണ്ട്. യു.ഡി.എഫ്. കാലത്ത് ഗണേശിന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കാനായി പിള്ളയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതിനിടെ ഗണേശ് അനുകൂലികൾ ചേർന്ന് ഗണേശ്കുമാർ ജനകീയവേദി എന്ന ബദൽ പ്രസ്ഥാനം ഉണ്ടാക്കിയിരുന്നു.
സാംസ്കാരിക സംഘടനയെന്ന് അവകാശപ്പെടുമ്പോഴും സമാന്തര രാഷ്ട്രീയ പ്രവർത്തനമായിരുന്നു രീതി. പിള്ളയെ പരസ്യമായി വെല്ലുവിളിച്ചായിരുന്നു പ്രവർത്തനം. അതിനു മുൻനിരയിലുണ്ടായിരുന്ന നേതാവ് ജയചന്ദ്രൻ. ഇനിയും ഗണേശുമായി പരസ്യമായി തെറ്റാനുള്ള സാധ്യത പിള്ള തിരിച്ചറിയുന്നു. അതുകൊണ്ടാണ് ജയചന്ദ്രനെ പോലെ ഉള്ളവരെ കൂടെ നിർത്താൻ പിള്ളയുടെ ശ്രമം. പ്രതിസന്ധി ഘട്ടത്തിലും ഒപ്പം നിന്നവരെ തഴഞ്ഞ്, ഇങ്ങനെയൊരാൾക്കു പദവി നൽകുന്നത് പിള്ളപക്ഷത്തു കടുത്ത എതിർപ്പിനു വഴിവച്ചിരിക്കുകയാണ്. ഇതോടെ പിള്ള ഗ്രൂപ്പിലെ പ്രതിസന്ധി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ ശക്തമായി. ഇതോടെ പാർട്ടി പിളരുമെന്നാണ് റിപ്പോർട്ട്. എൽഡിഎഫിന്റെ ഭാഗമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതെങ്കിലും കേരളകോൺഗ്രസ്ബിയുടെ മുന്നണി പ്രവേശനം ഇപ്പോഴും അടഞ്ഞ അധ്യായമാണ്. ഈ സാഹചര്യത്തിലാണ് ഗണേശ് യുഡിഎഫിലേക്ക് കൂടുമാറാൻ തയ്യാറെടുക്കുന്നത്.
ഗണേശ് കുമാർ അതിന് മുതിർന്നാൽ എംഎൽഎ സ്ഥാനം നഷ്ടമാക്കുമെന്നാണ് ബാലകൃഷ്ണ പിള്ളയുടെ നിലപാട്. കേരളാ കോൺഗ്രസ് ബിയുടെ എംഎൽഎയാണ് ഗണേശ്. പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായ തീരുമാനമെടുത്താൽ വലിയ വിലകൊടുക്കേണ്ടി വരും. എംഎൽഎ സ്ഥാനത്ത് നിന്ന് തന്നെ അയോഗ്യനാക്കാനുള്ള അധികാരം പാർട്ടി ചെയർമാനായ തനിക്കുണ്ടെന്നാണ് ബാലകൃഷ്ണ പിള്ളയുടെ നിലപാട്. ഇടതു മുന്നണി വിട്ട് യുഡിഎഫിലേക്ക് ഗണേശ് പോയാൽ അയോഗ്യനാക്കുമെന്ന നിലപാടിൽ തന്നെയാണ് പിള്ള. സ്പീക്കറും സിപിഎമ്മുകാരനായതിനാൽ ഇതിന് വേഗത്തിൽ കഴിയുകയും ചെയ്യും. ഇതോടെ കേരളാ കോൺഗ്രസ് ബി പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. പാർട്ടിയുടെ ബഹുഭൂരിഭാഗത്തേയും ഒപ്പം നിർത്തി യുഡിഎഫിലേക്ക് പോയാൽ നിയമ പോരാട്ടത്തിലൂടെ ഇതിനെ മറികടക്കാനാകും. ഇതിനുള്ള ചരടുവലികൾ ഗണേശും തുടങ്ങിയിട്ടുണ്ട്. ഇതിന് വേണ്ടിയാണ് ജയചന്ദ്രനെ പോലുള്ളവരെ അടർത്തിയെടുക്കുന്നത്.
അതിനിടെ പത്തനാപുരത്തെ എംഎൽഎ സ്ഥാനം ഗണേശ് രാജിവയ്ക്കുമെന്നും സൂചനയുണ്ട്. ഇതു ചെയ്താൽ ഗണേശിനെ അയോഗ്യനാക്കുന്നത് ഒഴിവാക്കാനാകും. അതിന് ശേഷം യുഡിഎഫ് സ്ഥാനാർത്ഥിയായി പത്തനാപുരത്ത് അവതരിക്കും. മികച്ച ജനപിന്തുണയുള്ളതിനാൽ വീണ്ടും ജയിക്കാനാകുമെന്നാണ് ഗണേശിന്റെ നിലപാട്. അങ്ങനെ വന്നാൽ പത്തനാപുരത്ത് ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാൻ താൻ ഒരുക്കമാണെന്ന് ബാലകൃഷ്ണ പിള്ളയും നിലപാട് എടുത്തു കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആയോഗ്യതാ കാലാവധി പി്ള്ള പിന്നിട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാം. അതുകൊണ്ട് തന്നെ എംഎൽഎ സ്ഥാനം ഗണേശ് രാജിവച്ചാൽ അച്ഛനും മകനും മാറ്റുരയ്ക്കുന്ന ഉപതെരഞ്ഞെടുപ്പ് സാധ്യതയാണ് രാഷ്ട്രീയ കേരളത്തിന് മുന്നിൽ ഇപ്പോഴുള്ളത്. അതിനിടെ ഗണേശ് പുതിയ പാർട്ടിയുണ്ടാക്കാതെ കോൺഗ്രസിൽ ചേരുമെന്നും സൂചനയുണ്ട്.
യു.ഡി.എഫ്. വിട്ട് ഇടതുമുന്നണിയോടു ചേർന്നു നിന്നപ്പോഴും തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോഴും ഗണേശ് മന്ത്രിപദം ആഗ്രഹിച്ചിരുന്നു. ഇത് അസ്ഥാനത്താക്കുന്നതാണ് പിള്ളയുടെ സ്ഥാനം. പുതിയ സാഹചര്യത്തിൽ, യു.ഡി.എഫുമായി അടുക്കാനും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ അതിന്റെ ഭാഗമാകാനുമുള്ള നീക്കത്തിലാണു ഗണേശും കൂട്ടരും. അദ്ദേഹം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി നേരത്തേ ആശയവിനിമയം നടത്തിയിരുന്നു. മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ സ്റ്റാഫ് അംഗങ്ങൾ നേരത്തേ ഗണേശിനെതിരേ നൽകിയ മാനനഷ്ടക്കേസുകൾ പിൻവലിച്ചു. ഇബ്രാഹിംകുഞ്ഞിനെതിരേ നേരത്തേ ഉന്നയിച്ച ആരോപണങ്ങളിൽ നിന്നു ഗണേശും പിൻവലിഞ്ഞു.
പിള്ള 56 വർഷമായി പ്രസിഡന്റായി തുടരുന്ന പത്തനാപുരം എൻ.എസ്.എസ്. താലൂക്ക് യുണിയന്‍ അദ്ദേഹത്തിന്റെ പുതിയ സ്ഥാനലബ്ധിയിൽ സ്വീകരണം നൽകാനെടുത്ത തീരുമാനം ഗണേശ് പക്ഷത്തിന്റെ വിയോജിപ്പ് മൂലം തിരുത്തേണ്ടിവന്നു. തുടർന്ന് പാർട്ടിയുടെ ട്രേഡ് യൂണിയനെക്കൊണ്ട് അടിമാലിയിൽ സ്വീകരണം സംഘടിപ്പിക്കേണ്ടിയും വന്നു. ഗണേശിനെ കോൺഗ്രസിലെത്തിക്കാൻ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും താൽപ്പര്യം ഏറെയാണ്. രണ്ടുപേരും സംയുക്തമായാണ് ഇതിന് ചരട് വലിക്കുന്നത്. ഈ നീക്കങ്ങളെല്ലാം ഇടതു മുന്നണി സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. പിള്ളയേയും ഗണേശിനേയും ഒരുമിച്ച് ഇടതുപക്ഷത്ത് നിലനിർത്താനാകില്ലെന്ന തിരിച്ചറിവിൽ സി.പി.എം എത്തിക്കഴിഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍