നിവൃത്തിയുണ്ടെങ്കിൽ ഇനി കെപ്കോയുടെ ഇറച്ചിക്കോഴി വാങ്ങാതിരിക്കുക! തമിഴ്നാട് മാതൃകയിൽ തൂക്കം കൂട്ടാൻ കോഴികളിൽ ഹോർമോൺ പരീക്ഷണത്തിന് സർക്കാർ ഏജൻസിയും; സാധാരണ തീറ്റ കിട്ടാനില്ലെന്ന വാദവുമായി ജൈവ കോഴിക്കച്ചവടം അവസാനിപ്പിക്കാൻ പോൾട്ടറി കോർപ്പറേഷനും; ഇനി സർക്കാർ ഏജൻസിയും കുത്തിവയ്പ്പിലൂടെ ഇറച്ചിക്കച്ചവടം കൊഴുപ്പിക്കും; മലയാളിയെ നിത്യരോഗികളാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: തീന്മേശകളിൽ നിന്ന് ഹോർമോൺ കോഴി'കളെ പറപ്പിക്കാൻ ഇനി കെപ്കോ ഇല്ല. ന്യായ വിലയ്ക്ക് നല്ല കോഴിയിറച്ചി വിൽക്കാനുള്ള നീക്കത്തിൽ നിന്നും കെപ്കോ പിന്മാറുന്നു. ലാഭകരമല്ലാത്തതിനാൽ പ്രവർത്തന രീതി മാറ്റുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഹോർമോൺ കുത്തി വച്ച ചിക്കൻ കെപ്കോയും ഇനി ഉൽപാദിപ്പിക്കും. പരസ്യമായി തന്നെ പറഞ്ഞു കൊണ്ടാണ് നീക്കം. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാൽ പിണറായി സർക്കാർ വിവാദങ്ങളോട് പ്രതികരിക്കുന്നുമില്ല.
കോഴികൾക്ക് കൊടുക്കാൻ തീറ്റ കിട്ടുന്നില്ല. അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധിയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഹോർമോൺ കുത്തിവച്ച് കോഴിക്ക് ഭാരം കൂട്ടാനുള്ള തീരുമാനമെന്നാണ് സൂചന. ഇത് ചെയ്തില്ലെങ്കിൽ പോൾട്ടറി ഡെവലപ്മെന്റ് കോർപ്പറേഷൻ വലിയ നഷ്ടത്തിലേക്ക് പോകുമെന്നാണ് വിലയിരുത്തൽ. ഇതോടെ ശുദ്ധമായ ചിക്കൻ എന്ന ടാഗ് ലൈനും കെപ്കോയ്ക്ക് ഉപേക്ഷിക്കേണ്ടി വരും. ജൈവ ചിക്കനെന്ന വാഗ്ദാനവുമായി വിപണി വിലയെക്കാൾ കുറച്ച് കൂടുതൽ വിലയ്ക്കാണ് കെപ്കോ ഇറച്ചി കോഴി വിൽക്കുന്നത്. എന്നാൽ തീറ്റ കിട്ടാതായതോടെ പ്രതിസന്ധി രൂക്ഷമായി. ഈ സാഹചര്യത്തിലാണ് തമിഴ്നാട് മാതൃകയിൽ ഹോർമോൺ ചിക്കനിലേക്ക് കെപ്കോ വഴി മാറുന്നത്.
സംസ്ഥാനത്ത് നടക്കുന്ന കോടിക്കണക്കിന് രൂപയുടെ കോഴിക്കച്ചവടത്തിൽ കെപ്കോയ്ക്ക് നാമമാത്രമായ വിഹിതമാണ് ഉള്ളത്. കോഴി ഉൽപാദനം വർധിപ്പിക്കുന്നതിനായി സഹായം കിട്ടുന്നില്ലെന്നും കെപ്കോ പരാതിപ്പെട്ടിരുന്നു. കെപ്കോ പരിമിതികളിൽ വീർപ്പ് മുട്ടുകയാണ്. തൊഴിലാളികളെ നിലനിർത്തുന്നത് നഷ്ടം സഹിച്ചാണ്. കെപ്കോ കോഴി വിൽക്കുന്നത് 95 രൂപയ്ക്കാണ് ഇത് സർക്കാരിന്റെ നയം നടപ്പിലാക്കാൻ വേണ്ടി നഷ്ടം സഹിച്ചാണെന്നും വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെപ്കോയുടെ പുതിയ നീക്കം. പോൾട്ടറി ഡെവലപ്പ്മെന്റ് കോർപ്പറേഷനെ നയിക്കുന്നത് സിപിഐയാണ്. ചിഞ്ചു റാണിയാണ് ചെയർമാൻ. ചിഞ്ചു റാണിയും സിപിഎം നേതാക്കളുമായി ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ പോൾട്ടറി കോർപ്പറേഷന് സഹായവും കുറഞ്ഞു. ഇതും പ്രതിസന്ധിക്ക് കാരണമായതായി സൂചനയുണ്ട്.
വീടുകളിൽ കോഴികളെ വളർത്തുന്ന പഴയ സംസ്കാരം വീണ്ടെടുക്കണമെന്നും വ്യാവസായികാടിസ്ഥാനത്തിൽ വളർത്തുന്ന കോഴികളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന ഹോർമോൺ കുത്തിവയ്ക്കുന്നില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെപ്കോയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഹോർമോണുകൾ കുത്തിവച്ച് കോഴികളുടെ വളർച്ചയും തൂക്കവും വർധിപ്പിച്ചാൽ അത് വിൽപനക്ക് സഹായകരമാണ്. എന്നാൽ അത് കഴിക്കുന്നവരുടെ ആരോഗ്യത്തിന് പ്രയാസമുണ്ടാക്കുന്നു. അധിക ഹോർമോണുകൾ ശരീരത്തിൽ എത്തുന്നതിനാൽ ശിശു ആയിരിക്കുമ്പോൾത്തന്നെ പെൺകുഞ്ഞുങ്ങളിൽ ശാരീരിക മാറ്റം ഉണ്ടാകുന്നു. ഇത് തിരിച്ചറിഞ്ഞാണ് കെപ്കോയിലൂടെ നല്ല ഇറച്ചി കോഴികളെത്തിക്കാൻ സർക്കാർ സംവിധാം ഏർപ്പെടുത്തിയത്.
ണം. കോഴി വ്യാപാരിയുടെ ലാഭം മാത്രം ആഗ്രഹിക്കുന്നവരല്ല, മറിച്ച് ജനങ്ങളുടെ ആരോഗ്യത്തിലാണ് എൽഡിഎഫ് സർക്കാർ ശ്രദ്ധിക്കുന്നത്. വിഷമുക്തവും ആരോഗ്യ ദായകവും മാലിന്യ മുക്തവുമായ പാലും മുട്ടയും ലഭ്യമാക്കാനാണ് സർക്കാർ ശ്രമം. മലയാളികൾ കോഴി ഇറച്ചി കൂടുതലായി കഴിക്കുന്നതിനാലാണ് വ്യാപാരാടിസ്ഥാനത്തിൽ കോഴി കൃഷി തുടങ്ങിയത്. അതോടെ കോഴിയുടെ ആരോഗ്യത്തിൽ മാത്രമായി ശ്രദ്ധ. മനുഷ്യന്റെ ആരോഗ്യം ശ്രദ്ധിക്കാതെയുമായി. ഇത്തരം വിനാശകരമായ അവസ്ഥ ഒഴിവാക്കാൻ കോഴികളെ വീട്ടിൽ തന്നെ വളർത്തുകയാണ് ഏറ്റവും ഗുണപ്രദം. ഇതോടെ ഹോർമോൺ കോഴികൾ കേരളത്തിലും സജീവമായി. തമിഴ്നാട്ടിലെ ഫാമുകളിൽ നിന്ന് കേരളത്തിൽ എത്തിക്കുന്നതും ഹോർമോൺ കുത്തിവച്ച കോഴികളെയാണ്. കെപ്കോയും ഹോർമോണിലേക്ക് പോകുമ്പോൾ വിഷ രഹിത ഇറച്ചികോഴി അന്യമാകുമെന്നാണ് വിലയിരുത്തൽ.
ഹോർമോൺ ഉപയോഗിച്ച് ഭാരം കൂടിയ ചിക്കൻ ഉൽപ്പാദിപ്പിക്കാനാണ് നീക്കം. എന്ത് ഭക്ഷണം കൊടുത്താലും കോഴിക്ക് ഭാരം വേണമെന്ന് കെപ്കോക്ക് നിർദ്ദേശം. എന്നാൽ കെപ്കോ യുടെ പ്രവർത്തനരീതി മാറ്റിയെന്നല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് മൃഗസംരക്ഷ വകുപ്പ് അസി.ഡയറക്ടർ ഡോ ഷൈൻ പറഞ്ഞു. തീറ്റ കി്ട്ടാത്തതാണ് ഇപ്പോൾ നേരിടുന്ന പ്രതസന്ധിയെന്നും അദ്ദേഹം പറഞ്ഞു. കെപ്കോ ലാഭം ഉദ്ദേശിച്ച് നീങ്ങുമ്പോൾ കർഷകർ കോഴികൾക്ക് ഭാരം ഉണ്ടാക്കാൻ എന്ത് വഴിയും സ്വീകരിക്കുമെന്ന ആശങ്കയും സജീവമാണ്.
സംസ്ഥാനത്തേക്കെത്തുന്ന ഇറച്ചിക്കോഴികളിൽ തൂക്കം വർധിപ്പിക്കാൻ വിവിധ തരം ഹോർമോണുകൾ കുത്തിവയ്ക്കുന്നു എന്നാണ് കണ്ടെത്തലുകൾ. ചുരുങ്ങിയ കാലയളവിൽ തന്നെ കോഴിക്കുഞ്ഞുങ്ങളുടെ തടിയും തൂക്കവും പതിന്മടങ്ങ് വർധിപ്പിക്കാൻ വേണ്ടിയാണ് ഈസ്ട്രജനടക്കമുള്ള ഹോർമോണുകൾ കോഴികളിൽ കുത്തിവയ്ക്കുന്നത്. കോഴിക്കുഞ്ഞു വിരിഞ്ഞു പതിനാലാം ദിവസം ഇവയുടെ തൊലിക്കടിയിൽ ഇഞ്ചക്ഷൻ കൊടുക്കും. കാളയുടെ കൊഴുപ്പ്, ഇൻസ്ട്രജൻ ഹോർമോൺ, കെമിക്കൽ സ്റ്റെബിലൈസറുകൾ എന്നിവ അടങ്ങിയ ഇൻജക്ഷൻ നൽകുമ്പോൾ രണ്ടാഴ്ച കൊണ്ട് ഇറച്ചികോഴി കുഞ്ഞുങ്ങൾ ബലൂൺ പോലെ വീർക്കും. ഇതിനു നടക്കാനോ പറക്കാനോ പോലും കഴിയില്ല. ഇക്കാരണത്താൽ ഇരുപതു മുതൽ മുപ്പതു ദിവസം വരെ പ്രായമുള്ള കോഴികൾക്ക് രണ്ടര മുതൽ മൂന്നര കിലോ വരെ തൂക്കം വരും. ഒരു മാസത്തിനകം ഇത്തരം കോഴികളെ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കും. കാരണം നാൽപ്പത്തഞ്ചു ദിവസം കഴിഞ്ഞാൽ ഇൻഞ്ചക്ഷന്റെ വീര്യം കുറഞ്ഞു കോഴി ചത്തുപോകും
നാടൻ കോഴികളെ അപേക്ഷിച്ച് ബ്രോയിലർ കോഴികളുടെ ആയുസ് 45 മുതൽ 60 ദിവസം വരെയാണ്. 15 മുതൽ 45 ദിവസത്തിനുള്ളിലാണ് ഇവ പൂർണവളർച്ചയെത്തുന്നത്. സാധാരണ ഗതിയിൽത്തന്നെ കോഴികൾക്ക് 3 മുതൽ 4.5 കിലോഗ്രാം വരെ തൂക്കം വർധിക്കും. കുത്തിവയ്ക്കുന്നതോടൊപ്പം തന്നെ തീറ്റയോടൊപ്പം ചിലയിടങ്ങളിൽ തുരിശ് (കോപ്പർ സൾഫേറ്റ്) പോലുള്ള മിശ്രിതങ്ങൾ നൽകുന്നതായും ആരോപണമുണ്ട്. മണ്ണിൽ കാലങ്ങളോളം അലിയാതെ കിടക്കുന്ന വസ്തുകൂടിയായ തുരിശ് റബ്ബർ കൃഷി ചെയ്യുന്നവർ പട്ട ചീയാതിരിക്കാനായി ഉപയോഗിച്ചുവരുന്ന ലായനികൂടിയാണ്. തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചില വൻകിട കോഴി ഫാമുകളിലാണ് ഇത്തരം ഹോർമോണുകൾ കൂടുതലായും കുത്തിവയ്ക്കുന്നത്. ഇത്തരം ഇറച്ചി കഴിക്കുന്നവരിൽ മാരകമായ അസുഖങ്ങൾ വരാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇറച്ചിക്കോഴികളുടെ തൂക്കം കൂട്ടുന്നതിനും തടിവയ്ക്കുന്നതിനുമായി വിവിധതരം ഹോർമോണുകൾ കുത്തിവയ്ക്കുന്നതായി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് അടുത്തിടെ നടത്തിയ പഠന റിപോർട്ടിൽ കണ്ടെത്തിയിരുന്നു. കൂടാതെ ആരോഗ്യ വെബ്സൈറ്റായ എത്ത്നിക് ഹെൽത്ത് കോർട്ട് വെബ്സൈറ്റും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കൗമാരപ്രായക്കാരായ കുട്ടികളിൽ അമിത ഹോർമോൺ വളർച്ചയ്ക്ക് ഇത്തരം ഇറച്ചികൾ കാരണമാവുന്നുണ്ട്. കുട്ടികളിൽ അമിത തൂക്കം വയ്ക്കുന്നതിനും ഹോർമോൺ കുത്തിവച്ച മാംസം കാരണമാവുന്നു. ഈ സാഹചര്യത്തിലാണ് കെപ്കോ കോഴികളിൽ മലയാളികൾ പ്രതീക്ഷ അർപ്പിച്ചത്. അതും അവസാനിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍