വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് ശീലയിൽ വച്ച അവസ്ഥയിൽ മുഖ്യമന്ത്രി; പഴയ സുഹൃത്തിനെ ഡൽഹിയിൽ നിന്നും വിളിച്ചു കൊണ്ട് വന്ന് ചീഫ് സെക്രട്ടറി ആക്കിയതിൽ ഉമ്മൻ ചാണ്ടിക്ക് ഖേദം; ഒരുമിച്ച് പഠിച്ചപ്പോഴത്തെ പിണക്കം തീർക്കാൻ തിരുവഞ്ചൂരും
ബി രഘുരാജ്
തിരുവനന്തപുരം: ദേശീയ ഗെയിംസ്, പാമോലിൻ കേസ്, ഓപ്പറേഷൻ അനന്ത, ഗെയിൽ വിഷയം ഇങ്ങനെയുള്ള നിരവധി വിഷയങ്ങളിൽ ഇടപെട്ട് അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ തന്നെ ചീഫ് സെക്രട്ടറി ജിജി തോംസൺ ഭരണമുന്നണി നേതാക്കളുടെ കണ്ണിലെ കരടാകുന്നു. മന്ത്രിമാരുടെ ഇമേജിന് കോട്ടം തട്ടുന്ന വിധത്തിൽ പരസ്യപ്രസ്താവനകൾ നടത്തിയാണ് ജിജി തോംസൺ പുലിവാല് പിടിച്ചിരിക്കുന്നത്. ഇതോടെ ചീഫ് സെക്രട്ടറിയുമായി നേരിട്ട് ഏറ്റുമുട്ടാൻ തന്നെയാണ് മന്ത്രിമാരുടെ തീരുമാനവും.
ഡൽഹിയിൽ സ്പോർട്സ് അഥോറിട്ടി ഇന്ത്യയിലെ ഡയറക്ടർ ജനറൽ പദവിയിലിരുന്ന ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കിയത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരട് വലികളായിരുന്നു. ആർക്കും ജിജി തോംസണിനോട് താൽപ്പര്യമില്ലായിരുന്നു. എന്നാൽ സ്വന്തം ആളെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് മുന്നിൽ കേന്ദ്ര ഡെപ്യൂട്ടേഷൻ പോലും ഒഴിവാക്കി ജിജി തോംസണിനെ കേരളത്തിലെത്തിച്ചു. പാമോലിൻ കേസിലെ പ്രതിയെ ചീഫ് സെക്രട്ടറിയാക്കുന്നതിൽ പ്രതിപക്ഷം എതിർക്കുമെന്ന് ഉറപ്പായിട്ടും വിട്ടുവീഴ്ചയ്ക്ക് ഉമ്മൻ ചാണ്ടി തയ്യാറായില്ല. അതുകൊണ്ട് തന്നെ ചീഫ് സെക്രട്ടറിയുടെ പുതിയ വിവാദങ്ങൾ വെട്ടിലാക്കുന്നത് മുഖ്യമന്ത്രിയെയാണ്.
കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാമോലിൻ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം തെറ്റായിരുന്നെന്ന വെളിപ്പെടുത്തലുമായി ചീഫ് സെക്രട്ടറി ജിജി തോംസൺ രംഗത്തെത്തിയതാണ് ഇതിൽ ഏറ്റവും പ്രധാനം. ഉമ്മൻ ചാണ്ടി തന്നെ ഒന്നുമില്ലെന്ന് പറയുന്ന ഇടപാടിനെ അഴിമതിയായി ജിജി തോംസൺ കാണുന്നു. ടെണ്ടർ വിളിക്കാതെ പാമൊലിൻ ഇറക്കുതി ചെയ്യാനുള്ള തീരുമാനത്തിനെതിരെ താൻ ഫയലിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. താൻ എതിർത്ത ഒരുകാര്യത്തിലാണ് 25 വർഷമായി തന്നെ പ്രതിസ്ഥാനത്ത് നിർത്തി കേസ് നടന്നതെന്നും ജിജി തോംസൺ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ പരസ്യമായി അഭിപ്രായപ്പെട്ടു. കരുണാകരൻ സർക്കാരിന്റെ കാലത്ത് പാമൊലിൻ ഇറക്കുമതി ചെയ്ത നടപടിയിൽ തെറ്റുണ്ടായിരുന്നില്ലെന്നും അഴിമതി നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കോൺഗ്രസ് യുഡിഎഫ് നേതൃത്വം കോടതിയിലും പുറത്തും ഉറച്ച നിലപാട് സ്വീകരിക്കുമ്പോഴാണ് അക്കാലത്തെ സപ്ലൈകോ എംഡിയായിരുന്നു ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വിവാദ പ്രസ്താവന.
കേസിൽ ഉമ്മൻ ചാണ്ടിയടക്കമുള്ളവരെ ഇനി കുടുക്കാൻ പോന്നതാണ് ഈ മൊഴി. പാമേലിൻ കേസിന്റെ പേരിൽ യുഡിഎഫ് അധികാരത്തിലേറ്റ ഘട്ടത്തിൽ ഉമ്മൻ ചാണ്ടിക്ക് മേൽ കടുത്ത സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നിരുന്നു. അരുവിക്കര തെരഞ്ഞെടുപ്പ് സമയത്ത് ജിജി തോംസൺ നടത്തിയ പ്രസ്താവന എന്തിനാണെന്ന് ആർക്കുമറിയില്ല. ബുദ്ധിമാനായ ഈ ഉദ്യോഗസ്ഥന്റെ നീക്കത്തിൽ ഭരണപക്ഷത്തിന് സംശയമുണ്ട്. ചീഫ് സെക്രട്ടറിയെ മാറ്റിയാൽ വലിയ വിവാദമുണ്ടാകും. ഇന്നലെ ചീഫ് സെക്രട്ടറി നടത്തിയ പ്രസ്താവന മാത്രമെടുത്ത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. കെ കരുണാകരൻ മൺമറഞ്ഞ സാഹചര്യത്തിൽ പാമോലിൻ ഇടപാടിനെ കുറിച്ച് ഇനി അറിയാവുന്ന പ്രധാനപ്പെട്ട രണ്ട് പേരിൽ ഒരാൾ ഉമ്മൻ ചാണ്ടിയും മറ്റൊരാൾ ടിഎച്ച് മുസ്തഫയുമാണ്. ടിഎച്ച് മുസ്തഫ ഇന്നലെ തന്നെ ജിജി തോംസണ്‍ മറുപടി നൽകിയെന്നാണ് ഇതേക്കുറിച്ച് ഇന്ന് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇങ്ങനെ വിവാദങ്ങൾ ഉണ്ടാക്കാൻ മാത്രം എന്തിനാണ് ജിജി തോംസണെ കൊണ്ടുവന്നതെന്ന് കോൺഗ്രസിലെ എ വിഭാഗവും ചോദിക്കുന്നു. കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നീക്കത്തിന് നേതൃത്വം നൽകുന്നു. സൂപ്പർ മുഖ്യമന്ത്രിയെ പോലെ ജിജി തോംസൺ പെരുമാറുന്നു എന്ന ആക്ഷേപം നേരത്തെ തന്നെ തിരുവഞ്ചൂർ ഉന്നയിച്ചിരുന്നു. ദേശീയ ഗെയിംസിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തിരുവഞ്ചൂർ ഈ ചോദ്യം അന്നുന്നയിച്ചത്. തിരുവഞ്ചൂരിന്റെ ഈ നീക്കം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും അംഗീകരിക്കുമ്പോൾ ഫലത്തിൽ വെട്ടിലാകുന്നത് മുഖ്യമന്ത്രി തന്നെയാണ്.
പാമോലിൻ കേസിൽ കരുണാകരനെ കുറ്റപ്പെടുത്തുന്നത് ഐ ഗ്രൂപ്പിനെ ലക്ഷ്യമിട്ടെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഇത് നിലവിൽ വെടിനിർ ത്തിയ കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ മൂർച്ചിപ്പിക്കുകയേയുള്ളൂ. അച്ഛന് വേണ്ടി മറുപടി പറയാൻ കെ മുരളീധരൻ രംഗത്തെത്തിയാൽ വിഷയം കൂടുതൽ വഷളാകും. തന്റെ വകുപ്പിൽ നടത്തിയ അനാവശ്യ ഇടപെടലാണ് കുഞ്ഞാലിക്കുട്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്. വ്യവസായ വകുപ്പിനെ ജനങ്ങളിൽ നിന്ന് അകറ്റാനാണ് ഗെയിൽ വിവാദം ജിജി തോംസൺ ഉയർത്തിയതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വാദം. ഇത് തുടരാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയെ കുഞ്ഞാലിക്കുട്ടി തന്നെ അറിയിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയെ നിലയ്ക്ക് നിർത്തണമെന്നാണ് ആവശ്യം. ഗെയിൽ വിഷയത്തിൽ ജിജി തോംസൺ നടത്തിയ പ്രസ്താവന കുഞ്ഞാലിക്കുട്ടിയുടെ ഇമേജിനെ തന്നെ ബാധിക്കുന്നതായിരുന്നു. മലപ്പുറത്തെ ഒഴിവാക്കി മറ്റ് സ്ഥലങ്ങളിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ മന്ത്രി നിർദേശിച്ചു എന്ന പറയുക വഴി ഫലത്തിൽ കുഞ്ഞാലിക്കുട്ടിയെ തീർത്തും പ്രതരോധത്തിലാക്കുകയായിരുന്നു ചീഫ് സെക്രട്ടറി ചെയ്തത്.
ദേശീയ ഗെയിംസ് വിവാദത്തെ തുടർന്ന് പരസ്യപ്രസ്താവനകൾ പാടില്ലെന്ന് ജിജി തോംസണ്‍ മുന്നറിയിപ്പ് നൽകിയിരുന്നു. അത് വീണ്ടും ലംഘിക്കപ്പെട്ടു. ഇനിയൊരവസരം കൂടി നൽകരുത്. തിരുവനന്തപുരത്തെ വെള്ളക്കെട്ടിന്റെ പേരിൽ ഓപ്പറേഷൻ അനന്തയും ഗെയിൽ വിവാദത്തിലെ പരാമർശവുമെല്ലാം അതിര് കടന്നു. നേരത്തെ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തിരുവഞ്ചൂരിനെ മുഖ്യമന്ത്രി പരസ്യമായി പിന്തുണച്ചില്ല. അന്ന് ക്ലാസ് മേറ്റുകളായ തിരുവഞ്ചൂരും ചീഫ് സെക്രട്ടറിയുമായുള്ള ഈഗോയാണ് പ്രശ്നകാരണമെന്ന് വരുത്താനായിരുന്നു ശ്രമം. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ജിജി തോംസണിനെതിരെ ആഞ്ഞടിക്കാൻ തന്നെയാണ് തിരുവഞ്ചൂരിന്റെയും തീരുമാനം. വരും ദിവസങ്ങളിൽ മന്ത്രിമാരുമായി ബന്ധപ്പെട്ട കൂടുതൽ വിവാദങ്ങൾ ഉണ്ടായാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ജിജി തോംസന്റെ രക്ഷകനാകാൻ സാധിച്ചേക്കില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍