അമ്പതു ലക്ഷം രൂപ വിലവരുന്ന ഒരേക്കർ ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയ സ്വാഹയുടെ തീരുമാനത്തിന് ലൈക്കടിച്ച് പിതാവും; വിഷുവിനു കൈനീട്ടം കിട്ടിയ പണം ദുരിതിശ്വാസ നിധിയിലേക്ക് നൽകി ശാരികയും ചാരുതയും; സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ9000 രൂപ നൽകിയ തമിഴ്നാട്ടുലെ രണ്ടാംക്ലാസുകാരി അനുപ്രിയ; ദുരിതാശ്വാസത്തിനായി കമ്മൽ ഊരി നൽകിയ വീട്ടമ്മ; പ്രളയ ദുരന്തത്തിനിടയിലെ മനസു കുളിർപ്പിക്കുന്ന നന്മ വാർത്തകൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രളയ ദുരന്തം ബാധിച്ച കേരളത്തിന് വിവിധ കോണിൽ നിന്നും സഹായം പ്രവഹിക്കുകയാണ്. ഗൾഫിലെ രാജാക്കന്മാർ മുതൽ സാധാരണക്കാരനായവരും കൊച്ചുകുട്ടികളും വരെ കേരളത്തിന് സഹായ ഹസ്തം നീട്ടുന്നു. ഇതിനിടെ മനസു കുളർപ്പിക്കുന്ന ചില സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ വേണ്ടി സ്വയം ത്യജിക്കാൻ തയ്യാറായിരിക്കുന്നത് നിരവധി പേരാണ്. അത്തരം നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്. കമ്മലൂരി നൽകി വീട്ടമ്മ മുതൽ അച്ഛൻ നൽകിയ സ്ഥലം പോലും ദുരിതാശ്വാസത്തിന് വിട്ടു നൽകി കൊണ്ടാണ് കേരളം ലോകത്തിന് തന്നെ മാതൃകയാകുന്നത്.
വിഷുക്കൈനീട്ടം മുഴുവൻ ദുരിതാശ്വാസ പിരിവിലേക്ക് നൽകി ശാരികയും ചാരുതയും
കഴിഞ്ഞ വിഷുവിനു കൈനീട്ടം കിട്ടിയ പണം മുഴുവൻ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാരുന്നു ശാരികയും ചാരുതയും. കെ.കെ.രാഗേഷ് എംപിയുടെ മക്കളാണു പതിനാലുകാരി ശാരികയും പത്തുവയസുകാരി ചാരുതയും. പ്രളയബാധിതരെ സഹായിക്കാൻ അച്ഛൻ കൊടുത്തത്രയും പണമൊന്നും ശാരികയുടെയും ചാരുതയുടെയും കയ്യിലുണ്ടായിരുന്നില്ല. എന്നാൽ കൊടുത്ത പണത്തിന്റെ മൂല്യം അതിനൊപ്പമോ മുകളിലോ ആയിരുന്നു.
കെ.കെ.രാഗേഷ് ഒരു മാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കു നൽകി. അച്ഛൻ ധനസഹായം നൽകാൻ പോകുന്നതറിഞ്ഞപ്പോഴാണു തങ്ങളുടെ കൊച്ചുസമ്പാദ്യം കൂടി നൽകാനുള്ള ആഗ്രഹം മക്കൾ പങ്കുവച്ചത്. അത് ഏതു സമ്പാദ്യമെന്ന് അച്ഛൻ തിരക്കിയപ്പോഴാണു വിഷുക്കൈനീട്ടം കിട്ടിയ തുക സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നറിഞ്ഞത്. കൈനീട്ടം എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ ചാരുതയുടെ പക്കൽ 4340 രൂപയും ശാരികയുടെ പക്കൽ 2060 രൂപയും. അച്ഛനും അമ്മ പ്രിയ വർഗീസിനുമൊപ്പമെത്തി കലക്ടർക്കു ഇരുവരും തുക കൈമാറി.
ഭൂമി ദാനം ചെയ്യാനുള്ള സ്വാഹയുടെ തീരുമാനത്തിന് ലൈക്കടിച്ച് പിതാവും
പ്രളയക്കെടുതിയിൽ പെട്ടവരെ സഹായിക്കാൻ വേണ്ടി ഒരേക്കർ ഭൂമി ദാനം ചെയ്യാമെന്ന വാഗ്ദാനം നല്കിയ പയ്യന്നൂർ സ്വദേശിയായ സ്വാഹയാണിപ്പോൾ സൈബർ ലോകത്തിന്റെ താരം. ഹയർസെക്കണ്ടറി വിദ്യാർത്ഥിയായ സ്വാഹയുടെ തീരുമാനത്തിന് ലൈക്കടിച്ച് പിതാവും രംഗത്തെത്തി. തന്റെയും സഹോദരൻ ബ്രഹ്മയുടെയും നല്ല ഭാവിയെക്കരുതി അച്ഛൻ നൽകിയ ഒരേക്കർ ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ തയാറാണെന്നു പറഞ്ഞുകൊണ്ട് സ്വാഹ സ്കൂൾ അധികൃതർക്കു നൽകിയ കത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടു കൂടിയാണ് കൊച്ചു മനസ്സിലെ വലിയ നന്മ പുറംലോകമറിഞ്ഞത്.
പയ്യന്നൂർ കണ്ടങ്കാളി ഷേണായിസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്വൺ വിദ്യാർത്ഥിനിയായ സ്വാഹയും അതേ സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിയായ ബ്രഹ്മയും ചേർന്നാണ് അച്ഛൻ നൽകിയ ഭൂസ്വത്ത് പ്രളയബാധിതർക്കു നൽകാൻ മനസ്സുകാണിച്ചത്. കോറോം ശ്രീനാരായണ എൻജിനിയറിങ് കോളേജിന് സമീപത്തെ അമ്പതു ലക്ഷം രൂപ വിലവരുന്ന ഒരേക്കർ സ്ഥലമാണ് സ്വാഹ സംഭാവന ചെയ്യുക. മകളുടെ ഇഷ്ടമാണ് തന്റെയും ഇഷ്ടമെന്ന് പിതാവും പറയുന്നു.
ലക്ഷക്കണക്കിന് പേർ എല്ലാം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ അവർക്കായി ഇങ്ങനെയൊരു കാര്യം ചെയ്യാൻ എന്റെ മക്കൾ മനസ്സു കാണിച്ചതിൽ എനിക്കഭിമാനം മാത്രമാണ് തോന്നുന്നത്. അവരുടെ മനസ്സിലെ സഹാനുഭൂതിയും കരുണയുമെല്ലാം കണ്ട് ഞാനഭിമാനിക്കുന്നു. ഞങ്ങളിപ്പോൾ താമസിക്കുന്നത് പഴയൊരു വീട്ടിലാണ്. വസ്തുവിറ്റ് ആ പണം കൊണ്ട് വീടുപുതുക്കിപ്പണിയാം എന്നുവേണമെങ്കിൽ എന്റെ മക്കൾക്ക് ചിന്തിക്കാമായിരുന്നു. എന്നാൽ അവർ ചിന്തിച്ചത് ആ വസ്തു പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് നൽകാമെന്നാണ്.
വില പറഞ്ഞു നൽകാൻ ഇതൊരു കച്ചവടം ഉറപ്പിക്കലല്ലല്ലോ മനസ്സറിഞ്ഞ് നൽകലല്ലേ. അതുകൊണ്ടു തന്നെ എത്രരൂപയുടെ സ്വത്താണ് എന്ന കണക്കു കൂട്ടലുകളൊന്നും ഞങ്ങൾ നടത്തിയിട്ടില്ല. മകളുടെ തീരുമാനമറിഞ്ഞപ്പോൾ ചിലരൊക്കെ അഭിനന്ദിച്ചു. ചിലരൊക്കെ വിമർശിച്ചു. പക്ഷേ ഞാനെന്റെ മക്കളെ വളർത്തിയത് ശരിയായ രീതിയിലാണെന്ന് തെളിയിച്ച നിമിഷമാണിത്.- പിതാവ് പറഞ്ഞു.
സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം നൽകി ചെന്നൈക്കാരി അനുപ്രിയ
തന്റെ സമ്പാദ്യക്കുടുക്ക പൊട്ടിക്കുമ്പോൾ രണ്ടാംക്ലാസുകാരി അനുപ്രിയയുടെ മനസ്സിൽ പ്രളയദുരിതം അനുഭവിക്കുന്ന കേരളം മാത്രമായിരുന്നു. നാലുവർഷമായി സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ നാണയത്തുട്ടുകൾ അച്ഛന് നൽകി എട്ടുവയസ്സുകാരി പറഞ്ഞു ' അപ്പാ, ഇതെ കേരളാവുക്ക് കൊടുങ്കെ'. തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിയായ അനുപ്രിയ 9000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. കേരളത്തിലെ പ്രളയവാർത്ത ദൃശ്യമാധ്യമങ്ങളിലൂടെയാണ് അനുപ്രിയ അറിഞ്ഞത്.
ഇതോടെ തന്റെ സൈക്കിൾ സ്വപ്നം ഉപേക്ഷിക്കുകയും സമ്പാദ്യം കേരളത്തിന്റെ അതിജീവനത്തിനായി കൈമാറുകയുമായിരുന്നു. വാർത്ത നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അനുപ്രിയക്ക് ഹീറോ സൈക്കിൾ കമ്പനി പുതിയ സൈക്കിൾ സമ്മാനമായി നൽകും.
കമ്മൽ ഊരി നൽകി വീട്ടമ്മ
ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവർക്ക് തന്റെ കമ്മൽ ഊരി നൽകി വീട്ടമ്മയും ഈ ദുരിതകാത്തെ നന്മയുടെ പ്രതീകമാണ്. സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കായാണ് വീട്ടമ്മ കമ്മൽ നൽകിയത്. മേച്ചേരിപറമ്പിലെ കോട്ടേക്കാട് ഇന്ദിരയാണ് ദുരിതാശ്വാസ സഹായത്തിനായി കമ്മൽ ഊരി നൽകിയത്. സമൂഹമാധ്യമങ്ങളിൽ പലതരം തെറ്റായ പ്രചരങ്ങൾ വ്യാപകമാവുമ്പോൾ പ്രളയക്കെടുതിയിൽ വലഞ്ഞ കേരളം അതിജീവിനത്തിന്റെ പാതയിലാണ്. ചെറുതും വലുതുമായ സഹായങ്ങളാണ് വിവിധ മേഖലയിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്. 20000 കോടിയുടെ നഷ്ടം സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം സംഭവിച്ചെന്നാണ് സർക്കാരിന്റെ പ്രാഥമിക കണക്കുകൾ.
വീടുവിറ്റതിൽനിന്ന് ഒരുപങ്ക് നൽകി എഴുപതുകാരി
വീടു വിറ്റു സ്വരൂപിച്ച പണത്തിൽ ഒരു പങ്ക് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നർക്കു നൽകാൻ എഴുപതുകാരി വയനാട് കലക്ടറേറ്റിലെത്തി. കണ്ണൂരിൽനിന്നു വീടും സ്ഥവും വിറ്റു വയനാട്ടിലെത്തിയ ശാന്തകുമാരിയാണ് കലക്ടറേറ്റിലെ റിലീഫ് സ്റ്റോറിലേക്ക് ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിനൽകിയത്. ഭർത്താവ് നാരായണന്റെ മരണശേഷം കൽപറ്റയ്ക്കു സമീപം എമിലിയിലെ വാടകവീട്ടിൽ ഒറ്റയ്ക്കാണു ശാന്തകുമാരിയുടെ താമസം. മക്കളില്ല.
സഹോദരങ്ങളായ ശങ്കരനും മോഹനനുമാണ് ഏതാവശ്യങ്ങൾക്കും എത്താറുള്ളത്. കണ്ണൂരായിരുന്നു സ്വദേശം. തളിപ്പറമ്പിലെ വീടും സ്ഥലവും വിറ്റ് വയനാട്ടിലെത്തിയവരാണ്. വീട് വിറ്റു ലഭിച്ച പണം ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്നതിൽ ഒരു പങ്കാണ് സത്കർമ്മത്തിനുപയോഗിച്ചത്. 25 ചാക്ക് അരി, പത്ത് ചാക്ക് സവാള, രണ്ട് ചാക്ക് പഞ്ചസാര, മസാലപ്പൊടികൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിനുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ ശാന്തകുമാരി കലക്ടറേറ്റിലെ റിലീഫ് സ്റ്റോറിൽ എത്തിച്ചുനൽകി. അയൽക്കാരനായ പുത്തൂർവയൽ ക്യാംപ് എസ്ഐ: അബു ഏലിയാസ് സാധനങ്ങൾ വാങ്ങാനും കലക്ടറേറ്റിൽ എത്തിക്കാനും കൂടെയുണ്ടായിരുന്നു.
കസ്റ്റഡിയിലെടുത്ത പൊലീസിൽ നിന്ന് കേരളത്തിനു വേണ്ടി പിരിവെടുത്ത് ജെഎൻയു വിദ്യാർത്ഥികൾ
കേരളത്തിനായുള്ള സമരത്തിനിടെ തങ്ങളെ കസ്റ്റഡിയിലെടുത്ത പൊലീസുകാരിൽ നിന്നു ജെഎൻയു വിദ്യാർത്ഥികൾ സമാഹരിച്ചതു 1321 രൂപ. പ്രളയം ഗുരുതരമായി കേരളത്തെ ബാധിച്ചിട്ടും കേന്ദ്രം സഹായിക്കുന്നില്ലെന്ന് ആരോപിച്ച് ശനിയാഴ്ച ആഭ്യന്തര മന്ത്രാലയത്തിലേക്കു മാർച്ച് നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ കേരളത്തിലെ സാഹചര്യം വിവരിച്ച് ഇവർ പൊലീസുകാരിൽനിന്നും പിരിവെടുക്കുകയായിരുന്നു. നാലു ലക്ഷം രൂപയാണ് ജെഎൻയു വിദ്യാർത്ഥികൾ ഇതുവരെ സമാഹരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്