ചെന്നിത്തല ആവശ്യപ്പെടും പോലെ കേരളത്തിലെ പ്രളയത്തെ 'ദേശീയ ദുരന്ത'മായി പ്രഖ്യാപിക്കാൻ സാധിക്കില്ല; ദുരന്തങ്ങളെ ദേശീയമെന്നോ പ്രാദേശികമെന്നോ വേർതിരിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല; ഉത്തരാഖണ്ഡിൽ 4,094 പേർ കൊല്ലപ്പെട്ട വെള്ളപ്പൊക്കവും 'ദേശീയ ദുരന്തം' ആയില്ല; സംസ്ഥാനങ്ങൾക്കു കൈകാര്യം ചെയ്യാനാവാത്ത ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്രസേന ദൗത്യം ഏറ്റെടുക്കുകയല്ല സഹകരിക്കുകയാണ് വേണ്ടതെന്നും കേന്ദ്ര നിയമം: 'രക്ഷാപ്രവർത്തനം' രാഷ്ട്രീയ വിവാദമാക്കും മുമ്പ് അറിയേണ്ട കാര്യങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി അതിരൂക്ഷമാകും മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത് പ്രളയത്തെ 'ദേശീയ ദുരന്ത'മായി പ്രഖ്യാപിക്കണമെന്നും രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കണം എന്നുമാണ്. എന്നാൽ, ഈ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു തള്ളുകയാണ് ഉണ്ടായത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വിഷയം യാതൊരു വിവാദവും ആയില്ല. പിന്നീട്, ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ പതിനായിരങ്ങൾ മരിച്ചു വീഴുമെന്നും പറഞ്ഞ് ആകുലപ്പെട്ടതോടെയാണ് വിഷയം ചർച്ചയായത്. തന്റെ വാക്കുകൾ മുഖ്യമന്ത്രി ചെവിക്കൊണ്ടില്ലെന്ന് പറഞ്ഞു കൊണ്ടാണ് ചെന്നിത്തല പരാതിപറഞ്ഞത്. ഇതിന് ഇന്നലെ മുഖ്യമന്ത്രി മറുപടി നൽകുകയും ചെയ്തു.
കേരളത്തിലെ പ്രളയക്കെടുതിയ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ സൈന്യത്തിന് പൂർണ രക്ഷാപ്രവർത്തനം വിട്ടുകൊടുക്കാനോ സാധിക്കില്ലെന്നതാണ് കേന്ദ്ര നിയമം വ്യക്തമാക്കുന്നത്. കേരളത്തിലെ പ്രളയക്കെടുതിയെ 'ദേശീയ ദുരന്ത'മെന്നു കേന്ദ്രസർക്കാർ പ്രഖ്യാപിക്കാത്തതിന്റെ പ്രധാന കാരണം ദുരന്തങ്ങളെ ദേശീയമെന്നോ പ്രാദേശികമെന്നോ വേർതിരിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നതാണ്. ദേശീയ ദുരന്തമെന്നു വാക്കാൽ പ്രഖ്യാപിച്ചതുകൊണ്ട് സംസ്ഥാനത്തിനു പ്രത്യേക സാമ്പത്തിക സഹായം ലഭിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ വ്യക്തമക്കുന്നു.
രാഷ്ട്രീയമായി ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും യാഥർത്ഥ്യം മറ്റൊന്നാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. കേന്ദ്ര ഏജൻസികൾക്കു സംസ്ഥാനത്തെ ദുരന്ത നിവാരണത്തിൽ ഇടപെടാൻ സംസ്ഥാനം ആവശ്യപ്പെട്ടാൽ മതി. മറ്റു നടപടി പിന്നാലെ വരും. 1999ൽ ഒഡീഷ ചുഴലിക്കാറ്റിൽ പതിനായിരത്തിലേറെപ്പേർ മരിച്ചു. മൊത്തം 250 കോടി രൂപ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കേന്ദ്രം ആദ്യം അനുവദിച്ചു. നടന്നതു ദേശീയ ദുരന്തമെന്നു പ്രഖ്യാപനമുണ്ടായില്ല.
2013 ജൂണിൽ ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമായി 4,094 പേർ കൊല്ലപ്പെട്ടു. 2010ൽ ലേയിലും ലഡാക്കിലും മേഘസ്ഫോടനത്തിൽ 257 പേർ കൊല്ലപ്പെട്ടു. 2009ൽ കൃഷ്ണ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ആന്ധ്രയിലും കർണാടകയിലുമായി 300 പേർ കൊല്ലപ്പെട്ടു. 2005ൽ മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കത്തിൽ 1094 പേർ കൊല്ലപ്പെട്ടു ഇവയ്ക്കൊക്കെയും കേന്ദ്ര സഹായം നൽകിയതല്ലാതെ 'ദേശീയ ദുരന്ത'മെന്ന പ്രഖ്യാപനമുണ്ടായില്ല.
ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച്, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ദുരന്ത പ്രതികരണ ഫണ്ട് അനുവദിക്കാൻ കൃത്യമായ മാർഗരേഖയുണ്ട്. സംസ്ഥാനം നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം വിലയിരുത്തൽ നടത്തി കേന്ദ്രത്തിന്റെ സഹായം അനുവദിക്കുന്നു. നേരത്തേ നാഷനൽ കലാമിറ്റി കണ്ടിൻജൻസി ഫണ്ട് നിലവിലുണ്ടായിരുന്നു. ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ച്, ഈ ഫണ്ടും ദുരന്ത പ്രതികരണ ഫണ്ടിൽ ലയിപ്പിച്ചിരുന്നു.
സംസ്ഥാനത്തിന്റെ ദുരന്ത പ്രതികരണ ഫണ്ട് പര്യാപ്തമല്ലെന്ന സാഹചര്യത്തിലാണ് ദേശീയ ദുരന്തമെന്നു പ്രഖ്യാപിക്കണമെന്ന ആവശ്യമുയരുന്നത്. എന്നാൽ, ഇങ്ങനെ ആവശ്യമുന്നയിച്ചതുകൊണ്ടു മാത്രം മുൻഗണനാ ക്രമത്തിൽ കേന്ദ്ര സഹായം അനുവദിക്കുന്ന രീതിയില്ല. സംസ്ഥാനത്തിന്റെ ഫണ്ട് പര്യാപ്തമല്ലാത്തപ്പോൾ, സ്ഥിതി വിലയിരുത്തി കേന്ദ്രം ഫണ്ട് നൽകും. കേരളത്തിന് ഇപ്പോൾ ഇടക്കാലാശ്വാസമായി ഫണ്ട് അനുവദിച്ചിട്ടുമുണ്ടെന്നാണു കേന്ദ്ര നിലപാട്. സംസ്ഥാനങ്ങളിലെ വലിയ ദുരന്തങ്ങളെ 'ദേശീയ ദുരന്തം' എന്നു പ്രഖ്യാപിക്കണമെന്നത് രാഷ്ട്രീയ ആവശ്യമായി ഉന്നയിക്കപ്പെടുകയും തള്ളപ്പെടുകയും ചെയ്യുകയെന്നതാണ് രീതിയെന്നാണ് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളുടെ വിശദീകരണം.
അതേസമയം സംസ്ഥാനങ്ങൾക്കു മാത്രമായി കൈകാര്യം ചെയ്യാനാവാത്ത ദുരന്തങ്ങളുണ്ടാവുമ്പോൾ, ദുരിതാശ്വാസ നടപടികൾ കേന്ദ്രസേന എത്താറുണ്ട്. എന്നാൽ ഏറ്റെടുക്കൽ സാധ്യമല്ലെന്നാണ് ഇക്കാര്യത്തിൽ വ്യക്തമാകുന്ന കാര്യം. സംസ്ഥാനത്തിന്റെ നടപടികൾക്കു പിന്തുണ നൽകുകയാണു രീതിയെന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. കേന്ദ്ര പ്രതിരോധ സേനകളുടെ പ്രതിനിധിയും ഉൾപ്പെട്ടതാണു ദേശീയ ദുരന്തനിവാരണ അഥോറിറ്റിക്കു കീഴിലുള്ള നിർവാഹക സമിതി. ദുരന്തനിവാരണത്തിന്, ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ സഹകരണം നൽകുക കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. കര, നാവിക, വായുസേനകളെയും കേന്ദ്രത്തിനു കീഴിലുള്ള മറ്റു സായുധ സേനകളെയും വിന്യസിക്കേണ്ടതും കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നിയമം വ്യക്തമാക്കുന്നു.
ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുക, അടിയന്തര സഹായങ്ങളും താൽക്കാലിക താമസസൗകര്യവും ഉറപ്പാക്കുക, അടിയന്തര വാർത്താവിനിമയ സംവിധാനങ്ങളുണ്ടാക്കുക, താൽക്കാലിക പാലങ്ങളും ജെട്ടികളും മറ്റും നിർമ്മിക്കുക, കുടിവെള്ളം, മരുന്നുകൾ തുടങ്ങിയവ ലഭ്യമാക്കുക തുടങ്ങിയവ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ചുമതലകളായി നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. 2005 ഡിസംബറിൽ പ്രാബല്യത്തിൽവന്ന ദുരന്ത മാനേജ്മെന്റ് നിയമമനുസരിച്ച്, വലിയ തോതിലുള്ള ദുരന്തങ്ങളുണ്ടാവുമ്പോൾ ആശ്വാസനടപടികളിൽ ഏകോപനത്തിനുൾപ്പെടെ ചുക്കാൻ പിടിക്കേണ്ടത് പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്ത മാനേജ്മെന്റ് അഥോറിറ്റിയാണ്.
ഇതിനു കീഴിലുള്ള ദേശീയ നിർവാഹക സമിതിയിൽ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർക്കു പുറമെ, സേനാ വിഭാഗങ്ങളുടെ ചീഫ് ഓഫ് സ്റ്റാഫിന്റെ മേധാവിയും അംഗമാണ്. ഈ നിർവാഹക സമിതി ഏകോപനവും മേൽനോട്ടവും നിർവഹിക്കണമെന്ന് നിയമം വ്യക്തമാക്കുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ദുരന്ത പ്രതികരണ സേന രൂപീകരിച്ചിട്ടുള്ളത്.
കേന്ദ്രത്തിനു പുറമെ, സംസ്ഥാനത്തിനും ജില്ലയ്ക്കും ദുരന്ത മാനേജ്മെന്റ് പ്ലാൻ വേണമെന്നാണു നിയമം വ്യവസ്ഥ ചെയ്യുന്നത്. 2013 ജൂണിൽ ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലുമായി 4094 മരണത്തിനിടയാക്കിയ പ്രളയത്തിലുൾപ്പെടെ സംസ്ഥാനം ആവശ്യപ്പെട്ട പ്രകാരം കേന്ദ്രസേനകൾ സഹായം ലഭ്യമാക്കുകയായിരുന്നു. ഉത്തരാഖണ്ഡിൽ 5300 കരസേനാംഗങ്ങളാണ് ആദ്യ ഘട്ടത്തിൽതന്നെ എത്തിയത്. ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ 3000 പേരും ദുരിതാശ്വാസ പ്രവർത്തനം നടത്തുകയുണ്ടായി. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരള നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ഏവർക്കും മാതൃകയാകേണ്ട കാര്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ഏകോപനമാണ് കേരളത്തിലെ പ്രളയക്കെടുതിയിൽ നിർണായകമായത്.
Stories you may Like
- ഉത്തരകാശിയിലെ തുരങ്കത്തിലെ രക്ഷാപ്രവർത്തനം എങ്ങുമെത്തിയില്ല;
- തൂവൽതീരത്തും കണ്ണിൽ പൊടിയിടാൻ കമ്മീഷൻ!
- വിഴിഞ്ഞം മുക്കോലയിൽ നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം
- ചെളി നിറഞ്ഞ അടിത്തട്ടും ഒഴുക്കിന്റെ വേഗതയും ആശങ്ക; ഓട്ടുമ്പ്രം നൊമ്പരമാകുമ്പോൾ
- അമ്പത് മണിക്കൂർ നീണ്ട രക്ഷാ ദൗത്യം വെറുതെയായി; പുറത്തെത്തിച്ചത് മഹാരാജന്റെ മൃതദേഹം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍