2500 കോടി ബാക്കിവച്ച് പടിയിറങ്ങിയ തോമസ് ഐസക് തിരിച്ചുകയറുമ്പോൾ ഖജനാവ് കാലി; ശമ്പളംകൊടുക്കാൻപോലും പണമില്ലാത്ത ട്രഷറിയെപ്പറ്റി ധവളപത്രമിറക്കുമെന്ന് നിയുക്ത ധനമന്ത്രി; ഉമ്മൻ ചാണ്ടി അവസാനകാലത്ത് പിടിച്ചുനിന്നത് ബില്ലുകളെല്ലാം തടഞ്ഞുവച്ചെന്ന് കണക്കുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ട്രഷറിയിൽ മിച്ചംവച്ച് 2011ൽ പടിയിറങ്ങിയ തോമസ് ഐസക് അഞ്ചുവർഷത്തിനുശേഷം തിരികെ ധനമന്ത്രിയായി അധികാരത്തിലെത്തുമ്പോൾ മുന്നിലുള്ളത് കാലിയായ ഖജനാവ്. സാമ്പത്തിക നില അതീവ ഗുരുതരാവസ്ഥയിലാണെന്നും എൽഡിഎഫ് സർക്കാർ അധികാരമേറിയ ഉടൻതന്നെ ആദ്യ നടപടിയായി സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ധവളപത്രം പുറത്തിറക്കുമെന്നും നിയുക്ത ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.
ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് പകുതിയോടെ തന്നെ സംസ്ഥാന ട്രഷറി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. എങ്കിലും ബില്ലുകൾ മിക്കവയും പാസാക്കാതെ പിടിച്ചുവച്ച് ഉമ്മൻ ചാണ്ടി സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടക്കാതെ തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നുവെന്ന് ഐസക്കിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. ട്രഷറി അടച്ചുപൂട്ടേണ്ട സ്ഥിതിയില്ലെന്നും ട്രഷറിയിൽ ആവശ്യത്തിന് പണമുണ്ടെന്നും ധനമന്ത്രി കെ എം മാണിയുടെ രാജിക്കുശേഷം വകുപ്പ് കൈകാര്യംചെയ്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥിതി അങ്ങിനെ അല്ലായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
2011 മാർച്ച് അവസാനം എൽഡിഎഫ് സർക്കാർ ഭരണത്തിൽ നിന്നും ഇറങ്ങുമ്ബോൾ 3700ഓളം കോടി രൂപയായിരുന്നു ട്രഷറിയിൽ മിച്ചമുണ്ടായിരുന്ന തുക. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ കയറുമ്പാൾ 2500കോടി ബാക്കിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും എത്രയും വേഗം പണം കണ്ടെത്തേണ്ടിവരുമെന്ന സ്ഥിതിയിലാണ് പുതിയ എൽഡിഎഫ് സർക്കാർ.
മെയ് ആദ്യവാരം നൽകുന്ന ഏപ്രിലിലെ ശമ്പളം വൈകിയപ്പോഴും സ്ഥിതി നിയന്ത്രണവിധേയമാണെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. എന്നാൽ യഥാർത്ഥ വസ്തുത ഭീകരമാണെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. അധികാരത്തിലേറും മുമ്പുതന്നെ സർക്കാരിന്റെ ആദ്യ നടപടി ധനസ്ഥിതിയെപ്പറ്റി ധവളപത്രം പുറത്തിറക്കുകയാകുമെന്ന് തോമസ് ഐസക് പ്രഖ്യാപിച്ചതും അതുകൊണ്ടാണ്. നികുതി വരുമാനത്തിൽ പ്രതീക്ഷിച്ച വർദ്ധനയില്ലാതിരുന്നതാണ് സർക്കാരിനെ പാപ്പരാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതെന്നാണ് സൂചനകൾ. കഴിഞ്ഞ വർഷം ആകെ 11 ശതമാനമാണ് നികുതി വരുമാനം വർധിച്ചത്. സ്പാർക്കുവഴി ഓൺലൈനായി സമർപ്പിക്കുന്ന ശമ്പളബില്ലുകൾ അതതു ട്രഷറികളിൽ പാസാക്കിയശേഷം പേ ഓർഡർചെക്ക് ബാങ്കിൽ നൽകി ശമ്പളം മാറ്റുന്ന രീതി നിറുത്തലാക്കി പകരം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകാൻ തീരുമാനിച്ചുകൊണ്ടാണ് കഴിഞ്ഞമാസം സർക്കാർ പ്രതിസന്ധി തൽക്കാലം മറികടന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ഓരോ വിഭാഗങ്ങളിലുമുള്ള ജീവനക്കാർക്ക് ഘട്ടം ഘട്ടമായി ശമ്പളം നൽകി വരികയായിരുന്നു.
മുഴുവൻ ജീവനക്കാർക്കും ഒരുമിച്ച് ശമ്പളം നൽകിയാൽ ഖജനാവ് പൂട്ടേണ്ടിവരുമെന്ന് സ്ഥിതിവന്നപ്പോഴാണ് സർക്കാർ ഈ തന്ത്രം പയറ്റിയതെന്നാണ് സൂചന. പുതിയ പിണറായി സർക്കാർ ആദ്യമായി നേരിടാൻപോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ശമ്പളവും പെൻഷനും മുടങ്ങാതെ നൽകുക എന്നതുതന്നെയായിരിക്കും.
സാമ്പത്തികവർഷത്തിന്റെ അവസാന നാളിൽ സർക്കാർ ചെലവുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ട്രഷറി കാലിയായി. ഇതോടെ സംസ്ഥാന സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിലയ്ക്കുകയും ചെയ്തു. ഇന്ധനം നിറയ്ക്കാൻ കാശില്ലാതെ പൊലീസ് വാഹനങ്ങൾ ഉൾപ്പെടെ മെയ് ആദ്യവാരം പെരുവഴിയിലായ സ്ഥിതിയുണ്ടായി.
932 കോടിയുടെ നീക്കിയിരുപ്പുമായാണ് മാർച്ചുമാസം ആദ്യം ട്രഷറി പ്രവർത്തനം തുടങ്ങിയത്. സഹകരണബാങ്കുകളിൽനിന്ന് 78 കോടി രൂപ നിക്ഷേപമായും വാണിജ്യനികുതി വരവ് 600 കോടി രൂപയും ലഭിച്ചെങ്കിലും ഇത് ആകെ വേണ്ട തുകയുടെ അടുത്തുപോലും എത്തിയില്ല. ഇതോടെ ചെലവുകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. യുഡിഎഫ് ഭരണനേതൃത്വമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വികസന അഥോറിറ്റികൾക്കും ബില്ലുകൾ ട്രഷറിയിലേക്ക് നൽകേണ്ടതില്ലെന്ന് രഹസ്യമായി നിർദ്ദേശം നൽകിയാണ് തൽക്കാലം സർക്കാർ മാർച്ചി്ൽ തടിതപ്പിയത്. 2400 കോടിയുടെ കുടിശ്ശികയിൽ ഒരു രൂപപോലും കരാറുകാർക്ക് നൽകിയില്ല. സാധാരണനിലയിൽ മാർച്ച് 31ന് അർധരാത്രി കഴിഞ്ഞാലും പ്രവർത്തിക്കാറുള്ള ട്രഷറികൾ ഇത്തവണ വൈകിട്ടോടെ അടച്ചുപൂട്ടി. കേന്ദ്ര നികുതി വിഹിതമായി എല്ലാ മാസവും കിട്ടുന്ന വിഹിതത്തിൽനിന്ന് മുൻകൂർ (വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ്) കൈപ്പറ്റിയായിരുന്നു പിന്നീട് സർക്കാരിന്റെ നിത്യച്ചെലവ് നടന്നത്. സ്ഥിതി ഇത്രയും രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ സർക്കാർ അധികാരത്തിലെത്തിയ ഉടൻ ധവളപത്രമിറക്കാൻ ഒരുങ്ങുന്നത്.
വാണിജ്യനികുതി, എക്സൈസ്, മോട്ടോർ വാഹന നികുതി, രജിസ്ട്രേഷൻ എന്നീ ഇനങ്ങളിൽ 2013-14ൽ ഉണ്ടായ വർധന വെറും 6.38 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ ജൂലായ് മുതൽ ഈ ജൂലായ് വരെയുള്ള ഒരു വർഷത്തെ വളർച്ചനിരക്ക് വെറും 9.65 ശതമാനം മാത്രമാണെന്നിരിക്കെ നികുതിവരുമാനത്തിൽ ഇനിയും 1300 കോടിയുടെ കുറവുണ്ടാകുമെന്ന സ്ഥിതിയാണിപ്പോൾ. ഇങ്ങനെ പോയാൽ റവന്യൂകമ്മി 16,353 കോടിമുതൽ 23,274 കോടിവരെയാകാം എന്നതാണ് തോമസ് ഐസകും പിണറായി സർക്കാരും നേരിടുന്ന പ്രധാന വെല്ലുവിളി. സഭയിൽ തോമസ് ഐസക് തന്നെ ഇത് പലതവണ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും നിയമനനിരോധനവും പെൻഷൻ പ്രായം വർധിപ്പിക്കലും അടക്കമുള്ള താൽക്കാലിക പ്രതിവിധികളാണ് ധനവകുപ്പ് മുന്നോട്ടുവച്ചതെന്നതാണ് മറ്റൊരു വിരോധാഭാസം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍