ആഡംബരം വേണ്ടെന്ന് പറഞ്ഞ പിണറായി മന്ത്രിസഭയ്ക്ക് ചീറിപ്പായാൻ പുതിയ മോഡൽ കാറുകൾ കൂടിയേ തീരൂ! ജനകീയ മുഖ്യമന്ത്രി ആകാനുള്ള നടപടികൾ പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി; ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ ഫുൾ ഓപ്ഷൻ കാറുകൾ വാങ്ങാൻ മുടക്കിയത് 6 കോടി 77 ലക്ഷം രൂപ; മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും പുത്തൻ കാർ കിട്ടിയതു കൊണ്ട് എല്ലാവരും ഹാപ്പി!
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയപ്പോൾ നടത്തിയ പ്രഖ്യാപനങ്ങൾ ജനങ്ങൾ രാഷ്ട്രീയ ഭേദമന്യേ കൈയടി നേടിയതാണ്. വീടുകൾ അനാവാശ്യമായി മോടി പിടിപ്പിക്കില്ലെന്നും ആഡംബര കാറുകൾ വാങ്ങില്ലെന്നുമായിരുന്നു ആ പ്രഖ്യാപനം. എന്നാൽ ഈ പ്രഖ്യാപനം വെറും വാക്കായി മാറാൻ അധികം സമയം വേണ്ടിവന്നില്ല. മന്ത്രിമന്ത്രിരങ്ങൾ മോടി പിടിപ്പിക്കാൻ കോടികൾ മുടക്കിയതിന് പിന്നാലെ വിശിഷ്ടാതിഥികൾക്ക് സഞ്ചരിക്കാനെന്ന പേരിൽ നിലവിലെ കാറുകൾ ഒഴിവാക്കി പുതിയ ആഡംബര കാറുകൾ വാങ്ങി സർക്കാർ. ഇതിനായി ഖജനാവിൽ നിന്നും ആറ് കോടി 77 ലക്ഷം രൂപയാണ് മുടക്കിയത്. കാറുകൾ വാങ്ങിയത് സംബന്ധിച്ച വിവരാവകാശ രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. വിവരാവകാശ പ്രവർത്തകനായ ധൻരാജ് സുഭാഷ് ചന്ദ്രനാണ് ഇത് സംബന്ധിച്ച വിവരാവകാശ രേഖ സംഘടിപ്പിച്ചത്.
മന്ത്രിമാർക്ക് വേണ്ടി കാറുകൾ വാങ്ങി എന്ന ചീത്തപ്പേര് ഒഴിവാക്കാൻ വേണ്ടിയാണ് സർക്കാർ വിശിഷ്ടാതിഥികൾക്ക് എന്ന പേരിൽ കാറുകൾ വാങ്ങിയത്. ആഡംബരപ്രിയനല്ലാത്ത സാധാരണക്കാരുടെ സർക്കാറാണെന്ന് പറയുമ്പോൾ തന്നെയാണ് സർക്കാർ പുതുതായി ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടിയത്. പ്രതിപക്ഷ നേതാവിനും പുതിയ കാർ ലഭിച്ചതിനാൽ ഈ സംഭവത്തിൽ ആർക്കും പരാതിയില്ലെന്ന് മാത്രം.
ഇപ്പോഴും ഉപയോഗിക്കാൻ പറ്റുന്ന 23 കാറുകൾ ടൂറിസം വകുപ്പിന്റെ കൈവശം തിരുവനതപുരത്ത് ഉണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ലഭിച്ച മറുപടി. പുതിയ 35 കാറുകൾ മേടിക്കാൻ 6 കോടി 77 ലക്ഷം രൂപയാണ് ചെലവാക്കിയതായും ആർടിഐ രേഖയിൽ പറയുന്നു. കഴിഞ്ഞ ജൂണിൽ ഈ വാഹനങ്ങൾ ഒക്കെ വാങ്ങിയതിനു ശേഷം ഓഗസ്റ്റ് 7നു മന്ത്രിമാർക്ക് വാഹനങ്ങൾ വാങ്ങിയോ എന്ന ചോദ്യത്തിന് മന്ത്രിമാർക്ക് ആയിട്ട് വാങ്ങിയിട്ടില്ല. സംസ്ഥാനത്തെ വിശിഷ്ട, അതിവിശിഷ്ട്യ വ്യക്തികൾക്ക് കാറുകൾ വാങ്ങിയത് എന്ന മറുപടിയാണ് ആണ് നൽകിയത് ഇക്കാര്യം നേരത്തെ നിയമസഭയിൽ നൽകിയ മറുപടിയിൽ മുഖ്യമന്ത്രിയും അറിയിച്ചിരുന്നു.
പുതിയ കാറിനെ കുറിച്ചുള്ള ചർച്ചകൾ സർക്കാർ തുടങ്ങും മുമ്പേ ആവശ്യവുമായി രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെയായിരുന്നു. നിലവിൽ ഉപയോഗിക്കുന്ന വാഹനം ഒന്നരലക്ഷം കിലോമീറ്റർ ഓടിയതിനാൽ പുതിയ കാറ് അനുവദിക്കണമെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകി കത്ത് നൽകിയിരുന്നു. കത്ത് ലഭിച്ചതോടെ സർക്കാറിനും മുൻപിൻ നോക്കേണ്ടി വന്നില്ല. ഇത് പരിഗണിച്ച് മുൻ സർക്കാരിന്റെ കാലത്ത് വാങ്ങിയ മുഴുവൻ ആഡംബര വാഹനങ്ങളും മാറാനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്നത് മുൻ സർക്കാരിന്റെ കാലത്ത് വാങ്ങിയ വാഹനങ്ങളാണ്. ഇവയെല്ലാം ഒന്നര ലക്ഷം കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞു. ആഡംബര കാറുകളാണ് വാങ്ങുന്നതെങ്കിലും ഔദ്യോഗിക ആവശ്യത്തിനുപയോഗിക്കുന്ന മുൻനിര വാഹനം എന്നാണ് വിശദീകരണം.
പുതിയ കാറുകളുടെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കാറുകളുടെ എണ്ണം 129 ആയി വർധിച്ചിട്ടുണ്ട്. അതത് മന്ത്രിമാർക്ക് സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് കാറുകൾ നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മന്ത്രിമാർക്കും, സ്പീക്കർക്കും, ഡെപ്യൂട്ടി സ്പീക്കർക്കുമായി 19 ടൊയോട്ട ഇന്നോവ കാറുകളും മൂന്ന് ടൊയോട്ട കോറോള ആൾട്ടിസ് കാറുകളുമാണ് വിനോദ സഞ്ചാര വകുപ്പ് നൽകിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് ടൊയോട്ട ഇന്നോവകളാണ് വിനോദ സഞ്ചാര വകുപ്പ് നൽകിയിരുന്നത്. പുതിയ കാറുകൾ ഇന്നോവ ക്രിസ്റ്റ ഫുൾ ഓപ്ഷൻ കാറുകളാണ് ഉപയോഗിച്ചത്.
അതേസമയം, മറ്റ് മന്ത്രിമാർക്കെല്ലാം ഓരോ ടൊയോട്ട ഇന്നോവകളും നിലവിൽ നൽകിയിട്ടുണ്ട്. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ വി ശസി, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരാണ് ടൊയോട്ട കോറോള ആൾട്ടിസ് കാറുകൾ ഉപയോഗിക്കുന്നത്. കാലപ്പഴക്കം ചെന്ന, ഉപയോഗശൂന്യമായ ഔദ്യോഗിക കാറുകളുടെ എണ്ണം ഉയർന്നതിനെ തുടർന്നാണ് വിനോദ സഞ്ചാര വകുപ്പ് പുതിയയ കാറുകൾ വാങ്ങിയത്.
വിനോദ സഞ്ചര വകുപ്പിന്റെ മാനദണ്ഡമനുസരിച്ച്, ഓരോ മൂന്ന് വർഷം കൂടുമ്പോഴും മന്ത്രിമാർക്ക് പുതിയ കാർ നേടാൻ അർഹതയുണ്ട്. അല്ലാത്തപക്ഷം, കാർ ഒരു ലക്ഷം കിലോമീറ്റർ സഞ്ചരിച്ചിരിക്കണമെന്നും മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യങ്ങളിൽ മന്ത്രിമാരുടെ കാറുകൾ ഒരു വർഷം കൊണ്ട് തന്നെ ഒരു ലക്ഷം കിലോമീറ്റർ പിന്നിടാറുണ്ട്. മികവുറ്റ ആധുനിക കാറുകളുടെ പശ്ചാത്തലത്തിൽ ഈ മാനദണ്ഡം മാറ്റണമെന്ന് വിനോദ സഞ്ചാര വകുപ്പ് സംസ്ഥാന സർക്കാരിനോട് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. ഈ തീരുമാനം വരുന്നതോടെ മന്ത്രിമാർക്ക് ആഡംബര കാറുകൾ വാങ്ങുന്ന പ്രവണതയ്ക്ക് മേൽ പൂട്ടുവീണേക്കും.
Stories you may Like
- മന്ത്രി റിയാസിന്റെ പ്രതിച്ഛായ പരാമർശത്തിൽ വിശദീകരണവുമായി എം വി ഗോവിന്ദൻ
- മന്ത്രി റിയാസിന്റെ മനസ്സ് പാർട്ടി തിരിച്ചറിയുമ്പോൾ
- വിവാദങ്ങൾ കുടുംബത്തിൽ കയറിയതോടെ പിണറായിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം
- മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള റിയാസിന്റെ നിർദ്ദേശം നടപ്പിലാക്കാൻ പാർട്ടി
- മുതലപ്പൊഴിയിലെത്തിയ മന്ത്രിമാർക്കു നേരെ വൻ പ്രതിഷേധവുമായി നാട്ടുകാർ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍