കെ സി ജോസഫിന് പണിയായത് പെരിങ്ങോം കേസിൽ ഒളിച്ചുകളിച്ച ദണ്ഡപാണിക്ക് വേണ്ടി ചാവേറായപ്പോൾ; കോടതിയിൽ മാപ്പു പറയാതെ ഇനി തടിയൂരാൻ സാധിക്കില്ല; ജസ്റ്റിസ് അലക്സാണ്ടർ തോമസിനോട് ഏറ്റുമുട്ടിയ മുഖ്യമന്ത്രിയുടെ വിശ്വസ്തന് പിഴച്ചത് ഇങ്ങനെ..
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചാവേറാണ് മന്ത്രി കെ സി ജോസഫ് എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. സോളാർ കേസിൽ ഇടം കൈയും വലം കൈയും നഷ്ടമായ ഉമ്മൻ ചാണ്ടി നേരിടുന്ന മറ്റൊരു ഭീഷണി കൂടിയാണ് കെ സി ജോസഫിന് എതിരായി കോടതി അലക്ഷ്യ കേസ്. ഹൈക്കോടതി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെതിരെ വിമർശനം നടത്തിയതിന്റെ പേരിൽ ഫെബ്രുവരി 16ാം തീയ്യതി കോടതിഅലക്ഷ്യ കേസ് പരിഗണിക്കുമ്പോൾ കോടതി മുമ്പാകെ മാപ്പു പറയാതെ തടിയൂരാൻ കെ സി ജോസഫിന് സാധിക്കില്ല. ക്രിമിനൽ കോടതി അലക്ഷ്യകേസാണ് എന്നതിനാൽ മന്ത്രിക്ക് മുമ്പിൽ മറ്റു മാർഗ്ഗങ്ങളില്ല. ന്യായാധിപനെതിരെ ശുംഭൻ പരാമർശം നടത്തിയതിന്റെ പേരിൽ എം വി ജയരാജൻ മാപ്പു പറയാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് ജയിലിൽ പോകേണ്ടി വന്നത്. ജസ്റ്റിസ് അലക്സാണ്ടർ തോമസിനോടും കോടതിയോടും മാപ്പു പറഞ്ഞില്ലെങ്കിൽ കെ സി ജോസഫിനെയും കാത്തിരിക്കുന്നത് ഇതേ വഴിതന്നെയാണ്.
അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിയുടെ ഓഫീസ് കേസ് നടത്തിപ്പിൽ നടത്തുന്ന നിരന്തരം വീഴ്ച്ചകൾ വരുത്തുന്നതിനെ കുറിച്ച് സൂചിപ്പിച്ചാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് വിമർശനം ഉന്നയിച്ചത്. ഈ വിമർശനത്തിന്റെ മുന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നേരെയും നീണ്ട വേളയിലാണ് പ്രതിരോധം തീർക്കാൻ വേണ്ടി കെ സി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചതാണ് പരാമർശമാണ് വിവാദത്തിന് ഇടയാക്കിയത്. മുഖ്യമന്ത്രിക്കും ദണ്ഡപാണിക്കും വേണ്ടിയായിരുന്നു ജസ്റ്റിസിനെ മന്ത്രി വിമർശിച്ചത്.
ജൂലൈ 24 നാണ് അറ്റോർണി ജനറലിനെതിരെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്ന ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ പരാമർശത്തിനെതിരെ കെ.സി ജോസഫ് തന്റെ ഫേസ്ബുക്ക് പേജിൽ പ്രതികരിച്ചത്. ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ പരാമർശം അജ്ഞതയുടെ തെളിവാണെന്നും മുഖ്യമന്ത്രിയുമായി ബന്ധപ്പെടാത്ത ഒരു കേസിൽ അദ്ദേഹത്തെ വലിച്ചിഴച്ചുകൊണ്ടുവന്ന് അഭിപ്രായം പറയാൻ അലക്സാണ്ടർ തോമസിന് അവകാശമില്ലെന്നും അഭിപ്രായം പറഞ്ഞവരുടെ പൂർവ്വകാല ചരിത്രം നോക്കിയാൽ അവർ പറയുന്നതിൽ അൽഭുതപ്പെടേണ്ടതില്ല. ചായത്തൊട്ടിയിൽ വീണ് രാജാവായ കുറുക്കൻ അറിയാതെ ഓരിയിട്ടുപോയാൽ കുറ്റപ്പെടുത്താൻ കഴിയുമോ? കേരളത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ആരുടേയും അനുമതി ആവശ്യമില്ലെന്നുമായിരുന്നു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ചായത്തൊട്ടിയിൽ വീണ കുറുക്കൻ എന്ന പരാമർശം കടുത്തതോടെ കാര്യങ്ങൾ പിടി വിട്ടു പോകുകയായിരുന്നു. ഇത് തിരുത്തിയെങ്കിലും ജോസഫ് രക്ഷപെട്ടില്ല. ഫലത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെ സംരക്ഷിക്കുന്ന വിധത്തിൽ ഇട്ട പോസ്റ്റിന്റെ പേരിൽ കെ സി ജോസഫ് തന്നെ കുഴിയിൽ ചാടുകയായിരുന്നു. കണ്ണൂർ ജില്ലയിലെ പെരിങ്ങോമിലെ വ്യാജ പട്ടയക്കാരെ സഹായിക്കാൻ വേണ്ടി ദണ്ഡപാണി ഒളിച്ചുകളിച്ചപ്പോഴാണ് ഓഫീസിനെ ജസ്റ്റിസ് അലക്സാണ്ടർ തോമസ് രൂക്ഷ വിമർശനം ഉന്നയിച്ചത്.
കേസ് നടത്തിപ്പിൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നിരന്തരമായി വീഴ്ച്ച വരുത്തുന്നു എന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് രൂക്ഷമായി വിമർശിച്ചതും ഒടുവിൽ ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തത് എജി ഓഫീസിൽ നിന്നുള്ള ഗുരുതരമായ കൃത്യവിലോപത്തെ തുടർന്നാണെന്ന് വ്യക്തമായി. പെരിങ്ങോം ഭൂമി കേസിൽ മൂന്ന് തവണ രേഖകൾ ഹാജരാക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടിരുന്നു. ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളിൽ വാർത്ത ആയതുമില്ല. മറിച്ച് വാർത്ത ആയത് അദ്ദേഹം നടത്തിയ വിമർശനങ്ങളായിരുന്നു. എന്നാൽ, ഈ വിമർശനങ്ങൾ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ പെരിങ്ങോം കേസിലെ കള്ളക്കളികളെ കുറിച്ച് പുറംലോകം അറിയുക പോലുമില്ലായിരുന്നു.
പയ്യന്നൂരിലെ പെരിങ്ങോം ഭൂമി കേസിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് രേഖകൾ ഹാജരാക്കണമെന്ന് മൂന്ന് തവണയാണ് ഉത്തവിട്ടത്. എന്നാൽ കോടതിയുടെ ഉത്തരവ് പാലിക്കാതെ ഉദ്യോഗസ്ഥർ ഒളിച്ചുകളിക്കുകയാണ് ഉണ്ടായത്. ഈ കേസിൽ കോടതി അലക്ഷ്യത്തിന് കേസെടുക്കാവുന്ന വിധത്തിലുള്ള വീഴ്ച്ചയാണ് എജി ഓഫീസ് വരുത്തിയത്. ഒടുവിൽ ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് വിവരങ്ങൾ മറച്ചുവയ്ക്കുന്നത് ക്രിമിനൽ കോടതിയലക്ഷ്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പെരിങ്ങോം കേസിൽ മൂന്ന് തവണയാണ് കോടതിയുടെ ഭാഗത്തു നിന്നും ഉത്തരവുണ്ടായത്. കേസിൽ ജൂൺ നാലിനും 30നും ജൂലൈ 14നുമായിുന്നു ഈ മൂന്ന് ഉത്തരവുകൾ. ആദ്യ ഉത്തരവ് പുറപ്പെടുവിച്ച ശേഷം രേഖകൾ ഹാജരാക്കാൻ വേണ്ട സമയം കോടതി നൽകിയിരുന്നു. ഇത് ഹാജരാക്കാനുള്ള സമയത്തിനുള്ളിൽ രേഖകൾ നൽകാത്തതിനെ തുടർന്നാണ് രണ്ടാമതും മൂന്നാമതും ഉത്തരവുകൾ പുറപ്പെടുവിച്ചത്.
എന്നാൽ ഇതൊക്കെ അവഗണിച്ചതോടെ ക്ഷമ നശിച്ച് കേസിനെ ബാധിക്കുമെന്ന കണ്ടായിരുന്നു ജസ്റ്റിസിന്റെ കടുത്ത നിലപാട്. മൂന്നുത്തരവുകളും അവഗണിച്ചപ്പോഴാണ് വെള്ളിയാഴ്ച്ച നിലപാട് കടുപ്പിച്ച് അഡ്വക്കറ്റ് ജനറൽ ഓഫിസിന്റെ വീഴ്ചകളെ കുറിച്ച് അന്വേഷിക്കാൻ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടത്.
പയ്യന്നൂരിനടുത്ത് പെരിങ്ങോമിലെ സർക്കാർ ഭൂമി അനധികൃതമായി പതിച്ചു നൽകിയതാണ് കേസ്. ഈ കേസിൽ ഉന്നതർക്കുള്ളം താൽപ്പര്യം മൂലമായിരുന്നു ഈ ഇടപാടുകൾ. ദേവസ്വംഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ ഈ കേസിൽ ബാധകമാണോ എന്നാണ് സർക്കാരിനോട് കോടതി ജൂൺ 4ന്ചോദിച്ചത്. ജൂൺ നാലിന് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരവ് നൽകാൻ 26 ദിവസം കിട്ടിയെങ്കിലും കോടതിയിൽ ഹാജരായ ഉദ്യോഗസ്ഥൻ നൽകിയില്ല. ജൂൺ 30 ന് കേസ് പരിഗണിച്ചപ്പോഴും വിശദീകരണം കിട്ടിയില്ല.
ഇതോടെ വിവരങ്ങൾ നൽകാതിരിക്കുന്നത് ക്രമിനിൽ കോടതിയലക്ഷ്യമായി പരിഗണിക്കുമെന്ന് കോടതി അന്ന് പുറപ്പെടുവിച്ച ഉത്തരവിൽ മുന്നറിയിപ്പ് നൽകി. ജൂലൈ 14ന് കേസ് പരിഗണിക്കുമ്ബോൾ വിശദീകരണം നൽകാനും ഉത്തരവ് നൽകി. ഈ ഉത്തരവും പാലിക്കപ്പെട്ടില്ല. ഇതേ തുടർന്ന് ഇക്കാര്യം ഏജിയും ഡിജിപിയും പരിശോധിക്കണമെന്ന നിർദ്ദേശവും കോടതി നൽകി. വെള്ളിയാഴ്ച്ച കേസ് പരിഗണിച്ചപ്പോൾ വീണ്ടും സമയമാവശ്യപ്പെട്ടതോടെയാണ് കോടതി അന്വേഷണത്തിന് ഉത്തരവ് നൽകിയത്. ഇങ്ങനെ കോടതിക്ക് മുബാകെ രേഖകൾ ഹാജരാക്കാതിരിക്കുന്നതിൽ ഉദ്യോഗസ്ഥർ നടത്തിയ വീഴ്ച്ചക്ക് കാരണം പ്രതികൾക്ക് വേണ്ടി വാദിച്ചത് അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിയുടെ മകനായിരുന്നു എന്നതിനാലായിരുന്നു.
പെരിങ്ങേം തട്ടിപ്പു കേസിന്റെ സൂത്രധാരൻ എന്ന് കേസന്വേഷിച്ച വിജിലൻസ് ഡിവൈ.എസ്പി ചൂണ്ടിക്കാട്ടിയ സി.കെ. രാമചന്ദ്രന്റെ വക്കാലത്ത് എടുത്തിരിക്കുന്നത് അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണിയുടെ സ്വന്തം നിയമകാര്യ സ്ഥാപനമായ ദണ്ഡപാണി അസോസിയേറ്റ്സായിരുന്നു. കോടതിയിൽ ഹാജരായത് ദണ്ഡപാണിയുടെ മകൻ മില്ലു ദണ്ഡപാണിയുമായിരുന്നു.
പെരിങ്ങോം വില്ലേജിൽ അഞ്ചേക്കർ സ്ഥലം വ്യാജരേഖയുണ്ടാക്കി പട്ടയം തരപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് പയ്യന്നൂരിലെ മുൻ അഡീഷണൽ തഹസീൽദാർ ടി. രാമചന്ദ്രൻ, പയ്യന്നൂരിലെ മുൻ റവന്യൂ ഇൻസ്പെക്റ്റർ കെ.കെ. ഗോപാലകൃഷ്ണൻ, മുൻ വില്ലെജ് ഓഫിസർമാരായ രാമചന്ദ്രൻ നായർ, സി.കെ. ഷാജിമോൻ, മുൻ വില്ലെജ് അസിസ്റ്റന്റ് എം. ദിവാകരൻ, തട്ടിപ്പിലെ ഇടനിലക്കാരൻ സി.പി. രാമചന്ദ്രൻ എന്നിവർക്കെതിരേയായിരുന്നു വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പരിഗണിച്ചത്.
ഒരു വിജിലൻസ് കേസിൽ നിന്ന് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുന്ന തരത്തിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ആനുകൂല്യം തങ്ങൾക്കും ലഭിക്കണമെന്നു പ്രതികൾ ആവശ്യപ്പെട്ടു. പ്രസ്തുത ഉത്തരവിന്റെ വിശദാംശങ്ങൾ, ഉത്തരവ് ഇവർക്ക് ബാധകമാവുമോ എന്നകാര്യം തുടങ്ങിയവ അറിയിക്കാൻ കോടതി പലതവണ നിർദ്ദേശിച്ചിട്ടും മറുപടി നൽകാൻ സർക്കാർ അഭിഭാഷകർക്കു കഴിഞ്ഞില്ല. ഇതാണ് രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്. ഇത് ദണ്ഡപാണിയുടെ മകന് കേസ് ജയിക്കാൻ വേണ്ടിയാണെന്ന തരത്തിലായിരുന്നു ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റെ നിരീക്ഷണവും ഉത്തരവും.
ഇങ്ങനെ അഡ്വക്കേറ്റ് ജനറലിനെ വിമർശിച്ച ജസ്റ്റിസിനെ പരോക്ഷമായി നിയമസഭയ്ക്കുള്ളിൽ മുഖ്യമന്ത്രിയും വിമർശിച്ചു. വന്ന വഴി ആരും മറക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. എന്നാൽ, പിന്നാലെ മന്തി കെസി ജോസഫ് എല്ലാ സീമകളും വിട്ട് വിമർശനവുമായെത്തി. വെള്ളത്തിൽ വീണ കുറുക്കനെന്ന പ്രയോഗം അതിരുകടന്നതായി. കെ സി ജോസഫിനെതിരെ ചീഫ് ജസ്റ്റിസി്ന പരാതി നൽകി അഡ്വ. ജയശങ്കറിനെ പോലുള്ളവർ രംഗത്തു വന്നു. കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന ആവശ്യമായിരുന്നു ഇവരും ഉന്നയിച്ചത്.
ഇതിനിടെയാണ് ശിവൻകുട്ടി എംഎൽഎ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ അനുമതിയോടെ മാത്രമേ സാധാരണ കോടതയിലക്ഷ്യ നടപടി ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യാൻ സാധിക്കുകയുള്ളൂ. മന്ത്രിക്കെതിരായാണ് പരാതിയെന്നതിനാൽ സർക്കാരിന്റെ ഭാഗമായ അഡ്വക്കേറ്റ് ജനറലിൽനിന്ന് അനുമതി ലഭിക്കില്ലെന്നതിനാലാണ് ചീഫ് ജസ്റ്റിസിന് പരാതിയായി നൽകിയിരുന്നത്. ഈ കേസിൽ തന്നെ മന്ത്രിയെ രക്ഷിക്കാൻ ദണ്ഡപാണിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തിയെങ്കിലും അതൊക്കെ പാഴാകുകയാണ് ഉണ്ടായത്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ കെ സി ജോസഫിന് കോടതിയോടെ മാപ്പ് പറയാതെ മറ്റു മാർഗ്ഗങ്ങളൊന്നും ഉണ്ടാകില്ല.
Stories you may Like
- 'ആരും രാജാവാണെന്ന് കരുതരുത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
- ശബരിമലയിൽ വീണ്ടും ഹൈക്കോടതി ഇടപെടൽ
- പി വി അൻവറിന്റെ അനധികൃത ഭൂമി ഉടൻ തിരിച്ചു പിടിക്കണം
- മണിപ്പുരിൽ കലാപം അടങ്ങുന്നില്ല; 18 ഗ്രാമങ്ങളിൽ അക്രമസാധ്യത തുടരുന്നു
- 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്?
- TODAY
- LAST WEEK
- LAST MONTH
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- അമേരിക്കയിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു
- ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്സിനെ; മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
- ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്