ഇടുക്കി - ഇടമലയാർ അണക്കെട്ടുകളുടെ ഷട്ടർ തുറന്നപ്പോൾ ജീവനാശമുണ്ടാകാതെ കാത്തത് സർക്കാറിന്റെ ജാഗ്രത; ഷട്ടർ തുറന്നുണ്ടായ ശക്തമായ ജലപ്രവാഹം തിരിച്ചടിയായത് കൈയേറ്റക്കാർക്ക് മാത്രം; വകുപ്പുകളുടെ ഏകോപനവും നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെ സഹകരണവും കൂടിയായപ്പോൾ ദുരന്ത നിവാരണത്തിൽ മാതൃകയായി കേരളം; ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ വെള്ളമൊഴുക്ക് നിലച്ചശേഷം മാത്രമേ ഇവരെ തിരിച്ച് വീടുകളിലേയ്ക്ക് വിടുകയുള്ളൂ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: ദുരന്തഭീതി വിട്ടൊഴിഞ്ഞു. ഡാമുകളിൽ ജലനിരപ്പ് താഴുന്നു. ഇടുക്കിയിൽ ജലനിരപ്പ് ഇന്നലത്തേതിൽ നിന്നും സാവധാനം കുറയുന്നു. രാവിലെ 9 മണിക്കുള്ള കണക്കെടുപ്പിൽ ഡാമിലെ ജലനിരപ്പ് 2401-ലേക്ക് എത്തി. ഇടമലയാറിന്റെ തുറന്ന നാല് ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. ഒരെണ്ണം 1 മീറ്ററായി നിലനിർത്തി. ആശങ്കവേണ്ടെന്ന് അധികൃതർ. ഇടുക്കി -ഇടമലയാർ അണക്കെട്ടുകൾ തുറന്നതിനെ തുടർന്നുള്ള ശക്തമായ ജലപ്രവാഹം കൈയേറ്റമേഖലകളിൽ ചില്ലറ നാശനഷ്ടങ്ങൾ ഉണ്ടാക്കിയത് മാറ്റിനിർത്തിയാൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കിയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഒരു ജീവൻ പോലും ഇതിന്റെ പേരിൽ പൊലിയാത്തതും നേട്ടമായി വിലയിരുത്തുന്നു. ദുരന്ത നിവാരണത്തിന്റെ കാര്യത്തിൽ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയായിരിക്കയാണ് കേരളം.
ചെറുതോണി മേഖലയിലാണ് വെള്ളത്തിന്റെ കുത്തൊഴുക്ക് ഏറെ നാശം വിതച്ചതെന്നാണ് നിലവിലെ സ്ഥിതിഗതികളിൽ നിന്നും വ്യക്തമാവുന്നത്. ചെറുതോണി ബസ്സ്സ്റ്റാന്റിന്റെ ഒരു ഭാഗം വെള്ളം കൊണ്ടുപോയി. തീരത്ത് നിന്നിരുന്ന വൻ മരങ്ങളും സമീപപ്രദേശങ്ങളിലായി പ്രവർത്തിച്ചുവന്നിരുന്ന നിരവധി പെട്ടിക്കടകളും കുത്തൊഴുക്കിൽ അപ്രത്യക്ഷമായി. തീരങ്ങളിൽ കൃഷിയിറക്കിയിരുന്ന കാർഷിക വിളകളും നശിച്ചു.തീരങ്ങളിൽ ജലമുയരുമെന്ന് വ്യക്തമായ സാഹചര്യത്തിൽ തീരങ്ങളിലെ വീടുകളിൽ നിന്നും നിരവധി പേരെ അധികൃതർ മാറ്റിപാർപ്പിച്ചിരുന്നു.ഷട്ടർ അടച്ച്, വെള്ളമൊഴുക്ക് നിലച്ചശേഷം മാത്രമേ ഇവരെ തരിച്ച് വീടുകളിലേയ്ക്ക് പോകാൻ അനുവദിക്കു എന്നാണ് അധികൃതരുടെ നിലപാട്.
ചെറുതോണിയിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ലോവർ പെരിയാർ -നേര്യംമഗലം -ഭൂതത്താൻ കെട്ടുവഴിയാണ് ആലുവമേഖലയിലേക്ക് പ്രവഹിച്ചിരുന്നത്. നേര്യമംഗലം മൂതൽ ആലുവ വരെയുള്ള ഭാഗത്ത് പെരിയാർ കരകവിഞ്ഞത് ആദ്യഘട്ടത്തിൽ പരക്കെ ഭീതിയുയർത്തിയിരുന്നു. ഒരു ഘട്ടത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം പോലും നിലയ്ക്കുന്ന തരത്തിലേക്ക് ജലനിരപ്പ് ഉയരുകയാണെന്ന് പ്രചാരണ മുണ്ടായി. ഈ മേഖലയിൽ ചെങ്ങൽതോടിൽ ജലനിരപ്പ് ഉയർന്നതായിരുന്നു ഇതിന് കാരണം. ഇടമലയാറിൽ നിന്നുള്ള നീരൊഴുക്കായിരുന്നു ഈ മേഖലയിൽ വെള്ളമുയരാൻ പ്രധാനകാരണം. തോടിൽ ജലനിരപ്പ് ഉയർന്നെങ്കിലും ഇത് ഒരുതരത്തിലും എയർപോർട്ടിന്റെ പ്രവർത്തനത്തെ ബാധിച്ചില്ല.പത്രക്കുറിപ്പ് വഴി ഇക്കാര്യം സീയാൽ പുറത്തുവിടുകയും ചെയ്തിരുന്നു.
ഇടമലയാറിനൊപ്പം തന്നെ ഇടുക്കി -ചെറുതോണി അണക്കെട്ട് തുറന്നെങ്കിലും ഡാം ചെങ്ങൽതോടിൽ കാര്യമായി ജലനിരപ്പ് ഉയർന്നില്ല.ഇടമലയാർ തുറന്നപ്പോൾ നിലനിന്നിരുന്ന ജലനിരപ്പിൽ നിന്നും ഇന്നുരാവിലെ 7 മണിവരെയുള്ള കണക്ക് പ്രകാരം 12 സെന്റിമീറ്റർ വെള്ളംമാത്രമാണ് ഉയർന്നിട്ടുള്ളത്.ഈ സ്ഥിതിയിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സംമ്പന്ധിച്ച് യാതൊരുവിധത്തിലുള്ള ആശങ്കളും ആവശ്യമില്ലന്ന് സിയാൽ അധികൃതർ ആവർച്ചിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെ ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും പടിപടിയായി തുറന്നതോടെ വെള്ളം ഇരച്ചെത്തുന്ന ൾ ദൃശ്യങ്ങൾ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതോടെ താഴ്ഭാഗത്തെ നിരവധി കുടുമ്പങ്ങളിലെ താമസക്കാർ കയ്യിൽക്കിട്ടാവുന്നതെല്ലാമെടുത്ത് ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയിരുന്നു. ആശങ്കകൾക്ക് അടിസ്ഥാനമില്ലന്ന് കണ്ട് ഇവരിൽ ഒരു വിഭാഗം ഇന്നലെ വൈകിട്ട് വീടുകളിൽ തിരിച്ചെത്തി.ഷട്ടർ അടച്ച ശേഷം വീടുകളിലേയ്ക്ക് മടങ്ങു എന്നാണ് അവശേഷിശേഷിക്കുന്നവരുടെനിലപാട്.
ഡാമുകൾ തുറന്നുവിട്ടത് നേര്യമംഗലം മുതൽ ഭൂതത്താൻകെട്ടുവരെ പെരിയാർതീരദേശ വാസികളിൽ കനത്ത ഭീതി വിതച്ചിരുന്നു.കനത്ത മഴിയിൽ ശക്തമായ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് കുട്ടമ്പുഴ മണികണ്ഠംചാൽ ചരപ്പാത്ത് വെള്ളത്തിൽ മുങ്ങിയിരുന്നു.ഇതേത്തുടർന്ന് ആദിവാസി-കുടിയേറ്റ മേഖലകൾ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലുമായിരുന്നു. ഇടമയാർ അണക്കെട്ടുതുറന്നതിനേത്തുടർന്നുള്ള ജലപ്രവാഹംകൂടിയായതോടെ മേഖലയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു.ഇതിന് പിന്നാലെ ഇടുക്കി അണക്കെട്ടുകൂടി തുറന്നതോടെ മേഖലയാകെ വെള്ളത്താൽ മൂടുമെന്ന ഭായാശങ്കളും വ്യാപകമായിരുന്നു.എന്നാൽ വൈകുന്നേരം 7 മണിവരെ എത്തുമ്പോഴും ഇവിടെ കാര്യമായി ജലനിരപ്പ് ഉയർന്നില്ല.
ജനങ്ങളുടെ ഭീതി തിരിച്ചറിഞ്ഞ് ഇന്നലെ രാവിലെ തന്നെ ആന്റണി ജോൺ എം എൽ എ മണികണ്ഠംചാലിലും ചുറ്റുവട്ടത്തുള്ള ആദിവാസി ഊരുകളും സന്ദർശിച്ച് നാട്ടുകാർ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഏകോപനം ശരിയായി നടന്നതിനാലാണ് അണക്കെട്ടുകളിൽ നിന്നും ശക്തമായ ജലപ്രവാഹമുണ്ടായിട്ടും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാവാതിരുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇടമലയാറിൽ നിന്നുള്ള വെള്ളമൊഴുക്കിൽ കാര്യമായ നിയന്ത്രണം ഉറപ്പാക്കിയ ശേഷം മാത്രമാണ് ഇടുക്കി -ചെറുതോണി അണക്കെട്ടിൻ കൂടുതൽ ഷട്ടറുകൾ തുറന്നത്.അധികൃതരുടെ തിരക്കിട്ട ഈ തീരമാനം നേര്യമംഗലം മുതൽ താഴ്ഭാഗത്ത് വെള്ളപ്പൊക്കമൂലം ഉണ്ടാകുമായിരുന്ന കനത്ത നാശനഷ്ടം ഒഴിവായതിൽ നിർണ്ണായകമായി എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കാലവാസ്ഥ അനുകൂലമായതാണ് ഇക്കാര്യത്തിൽ പൂർണ്ണഫലപ്രാപ്തി കൈവരിക്കാൻ അധികൃതർക്ക് തുണയായത്.ഇന്നലെ മുതൽ ഇടുക്കി-ഇടമലയാർ അണക്കെട്ടുകളുടെ വ്ൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍