കേരളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള ദൂരവും യാത്രാക്കൂലിയും കൂടുതൽ; യാത്രപ്പടിയായി വാങ്ങുന്നതിൽ 90 ശതമാനവും നൽകുന്നത് വിമാന ടിക്കറ്റിനായി; വ്യക്തിപരമായ നേട്ടത്തിന് യാത്രാബത്ത എഴുതിയെടുക്കുന്നുവെന്ന പ്രചരണം അപകീർത്തികരം; ടൈംസ് നൗ ചാനലിനെതിരെ അവകാശ ലംഘനത്തിന് നടപടി എടുക്കണം: സ്പീക്കർക്ക് പരാതി നൽകി കേരളാ എംപിമാർ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: യാത്രാപ്പടി ഇനത്തിൽ വൻ തുക എഴുതിയെടുത്തുവെന്ന ടൈംസ് നൗ വാർത്തയ്ക്കെതിരെ സ്പീക്കർക്ക് കേരളത്തിൽ നിന്നുള്ള എംപിമാരുടെ സംയുക്ത പരാതി. കെ സി വേണുഗോപാലും എംബി രാജേഷും പികെ ശ്രീമതിയും എ സമ്പത്തുമാണ് സ്പീക്കർക്ക് കത്ത് അയച്ചത്. തെറ്റായ പ്രചരണം നടത്തുന്ന ടൈംസ് നൗവിനെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്നും സ്പീക്കറോട് എംപിമാർ ആവശ്യപ്പെടുന്നു. വലിയ തുക യാത്രാ ഇനത്തിൽ എഴുതി എടുക്കുന്നത് ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമാണെന്നാണ് ടൈംസ് നൗവിന്റെ വിലയിരുത്തൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ചർച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ കടുത്ത വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്. ഈ സാഹചര്യത്തിലാണ് എംപിമാർ പരാതിയുമായി സ്പീക്കറെ സമീപിക്കുന്നത്. ടൈംസ് നൗ ചാനലിന്റെ വാർത്ത നൽകൽ പാർമെന്റിനെ അവഹേളിക്കലാണെന്നാണ് കേരളാ എംപിമാരുടെ പക്ഷം.
ഡൽഹിയും കേരളവും തമ്മിലുള്ള ദൂരക്കൂടുതലെന്ന സത്യം തിരിച്ചറിയണമെന്നാണ് കേരളാ എംപിമാരുടെ നിലപാട്. കേരളാ-ഡൽഹി സെക്ടറിൽ യാത്രക്കൂലിയും കൂടുതലാണ്. അതുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള എംപിമാർക്ക് ഉയർന്ന റ്റിഎയും ഡിഎയും വാങ്ങേണ്ടി വരുന്നത്. ഇത് പുതിയ പ്രതിഭാസമല്ല. ഇങ്ങനെ കിട്ടുന്ന തുകയിൽ 90 ശതമാനവും വിമാന ടിക്കറ്റിനായാണ് ചെലവാക്കുന്നത്. ട്രാവൽ ഏജൻസിക്ക് നേരിട്ടാണ് പണം നൽകുന്നത്. എന്നിട്ടും വ്യക്തിപരമായ നേട്ടത്തിന് റ്റിഎ, ഡിഎ തുക എടുക്കുന്നുവെന്ന തരത്തിലാണ് ടൈംസ് നൗവും വാർത്താ പോർട്ടലുകളും പ്രചരണം നടത്തുന്നത്. സത്യമിതായിരിക്കെ വലിയ കുറ്റം ചെയ്തുവെന്ന തരത്തിലാണ് വാർത്ത നൽകൽ.
പാർലമെന്റ് അംഗമെന്ന തരത്തിലാണ് റ്റിഎയും ഡിഎയും പറ്റുന്നത്. പാർലമെന്ററീ കമ്മറ്റികളുടെ യോഗത്തിൽ കൃത്യമായി പങ്കെടുക്കാറും ഉത്തരവാദിത്തം നിറവേറ്റാറുമുണ്ട്. ഇത്തരം തെറ്റായ വർത്തകൾ തങ്ങളുടെ ഉത്തരവാദിത്തം ഭാവിയിൽ നിറവേറ്റുന്നതിന് പോലും പ്രശ്നങ്ങളുണ്ടാക്കും. എംപിമാർ കൊള്ളയടിക്കുന്നുവെന്ന തരത്തിലെ പ്രചരണം പാർലമെന്റിനെ തന്നെ മോശപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം വ്യാജ പ്രചരണങ്ങളിൽ നിന്ന് തങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നാണ് സ്പീക്കറോട് എംപിമാരുടെ ആവശ്യം. ലോക്സഭാ സെക്രട്ടറിയേറ്റ് അടിയന്തരമായി ഇടപെട്ട് വാർത്തയിലെ സത്യം മറനീക്കി കൊണ്ടുവരും. ഇതിനൊപ്പം ചാനലിനെതിരെ നടപടിയെടുക്കണമെന്നും എംപിമാർ സ്പീക്കർ സുമിത്രാ മഹാജനോട് ആവശ്യപ്പെടുന്നു.
ലോക്സഭയിൽ ഏറ്റവും അധികം ടി എ, ഡി എ കൈപ്പറ്റിയ ആദ്യ പത്ത് എംപിമാരിൽ അഞ്ച് പേരാണ് കേരളത്തിൽ നിന്നും ഉൾപ്പെട്ടത്. 2016 മെയ് മാസം മുതതൽ 2017 ഏപ്രിൽ വരെയുള്ള കണക്കാണ് പുറത്തുവന്നത്. കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നുള്ള ലോക്സഭാ എംപിമാരിൽ ഏറ്റവും അധികം ടി എ, ഡി എ കൈപ്പറ്റിയത് ആറ്റിങ്ങൽ എംപി എ സമ്പത്താണ്. 38,19,300 രൂപയാണ് ഈ സി.പി.എം എംപി ഈ ഇനത്തിൽ എഴുതി എടുത്തത്. തൊട്ടു പിന്നാലെ ഇക്കാര്യത്തിൽ പിന്നിലുള്ളത് കണ്ണൂരിൽ നിന്നുള്ള ലോക്സഭാംഗം പി കെ ശ്രീമതിയാണ്. 32,58,739 രൂപയാണ് സി.പി.എം എംപി എഴുതി എടുത്തത്. മറ്റൊരു സി.പി.എം എംപി എം ബി രാജേഷ് 30,27,268 രൂപയാണ് പോക്കറ്റിലാക്കിയത്.
ഇക്കാര്യത്തിൽ കോൺഗ്രസ് എംപിമാരും ഒട്ടും പിന്നിലല്ല. ആലപ്പുഴയിൽ നിന്നുള്ള ലോക്സഭാംഗം കെ സി വേണുഗോപാൽ 32,12,771 രൂപ എഴുതിയെടുത്തപ്പോൾ മുൻ കേന്ദ്രമന്ത്രി കൂടിയായ കെ വി തോമസ് 31,34,607 രൂപയും പോക്കറ്റിലാക്കി. അതേസമയം ലോക്സഭാ എംപിമാരുടെ പട്ടികയിൽ ഏറ്റവും അധികം പണം എഴുതി എടുത്തത് തമിഴ്നാട്ടിൽ നിന്നുള്ള എഐഎഡിഎംകെ പ്രതിനിധിയാണ്. 57 ലക്ഷം രൂപയാണ് ജയലളിതയുടെ പാർട്ടി എംപി കെ ഗോപാൽ യാത്രാപ്പടിയായും അലവൻസായും എഴുതിയെടുത്തത്. എഐഎഡിഎംകെയുടെ തന്നെ അംഗം പി കുമാറാണ് രണ്ടാം സ്ഥാനത്ത് 44 ലക്ഷം രൂപയാണ് അദ്ദേഹം ഖജനാവിൽ നിന്നും യാത്രാപ്പടിയുടെ പേരിൽ എഴുതി എടുത്തത്. ആന്മാൻ നിക്കോബാർ ഐലന്റിൽ നിന്നുള്ള എംപി ബിഷ്ണു പഡ റേ 41 ലക്ഷവും യാത്രാപ്പടിയായി എഴുതിയെടുത്തു.
രാജ്യസഭയിൽ നിന്നുള്ള കണക്കുകൾ എടുത്താലും കേരള എംപിമാർപിന്നിലല്ല. ഇവിടെയും കേരളത്തിൽ നിന്നുള്ള രണ്ട് അംഗങ്ങൾ തന്നെയാണ് യാത്രാപ്പടി വാങ്ങിയതിൽ മുന്നിലുള്ളത്. ആദ്യ പത്തിൽ ഇടം പിടിച്ചവരിൽ സിപിമ്മിലെ ഇ നാരായണൻ 58,24,502 രൂപ യാത്രാപ്പടി ഇനത്തിൽ വാങ്ങിയപ്പോൾ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ പ്രതിനിധിയായ ജോയ് എബ്രഹാം 47,03,278 രൂപയാണ് ഈ ഇനത്തിൽ എഴുതിയെടുത്തത്. രാജ്യസഭാ എംപിമാരുടെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ളത് ആഡംബര ജീവിതത്തിന്റെ പേരിൽ സി.പി.എം നടപടി കൈക്കൊണ്ട സി.പി.എം നേതാവ് ഋതബ്രതാ ബാനർജിയാണ്. അദ്ദേഹത്തിന്റെ ടി എ 69 ലക്ഷം രൂപയാണെന്നതും ശ്രദ്ധേയമാണ്.
ലോക്സഭാ സമ്മേളനങ്ങൾ നേരത്തെ തന്നെ നിശ്ചയിക്കുന്നതാണ്. അതുകൊണ്ട് വിമാന ടിക്കറ്റുകൾ മുൻകൂട്ടി തന്നെ എടുക്കാവുന്നതാണ്. എന്നാൽ, ഇതിന് നിൽക്കാതെ ഉയർന്ന നിരക്കിൽ ടിക്കറ്റുകൾ എടുക്കുന്നതും മറ്റുമാണ് ഖജനാവിന് അധികഭാരം വരുത്തുന്നതെന്നാണ് ചർച്ചയിൽ ഉയർന്ന പൊതു അഭിപ്രായം. അതേസമയം കേരളത്തിലെ എംപിമാർ അവരുടെ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന രീതി കൊണ്ടാണ് ഇത്രയേറെ പണം ചെലവാകുന്നതെന്ന വാദവും ഉയരുന്നുണ്ട്. മറ്റ് എംപിമാരിൽ നിന്നും വ്യത്യസ്തമായി കേരള എംപിമാരുടെ പ്രവർത്തനം മണ്ഡലങ്ങളിൽ ഒരു പഞ്ചായത്ത് മെമ്പർമാരെ പോലെ തന്നെയാണ്. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും അവർ ഇടപെടുകയും ചെയ്യുന്നു.
അതുകൊണ്ടാണ് ഈ ചിലവെന്നുമാണ് ഇവരുടെ വാദം. രണ്ട് സഭകളിലുമായി എംപിമാർക്ക് യാത്രാപ്പടി എന്ന നിലയിൽ 95 കോടിയിലേറെ രൂപ ചിലവഴിക്കേണ്ടി വന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ.
സ്പീക്കർക്ക് നൽകിയ കത്തിന്റെ പൂർണ്ണ രൂപം
New Delhi
08-09-2017
To
Smt.Sumithra Mahajan
Hon’ble Speaker
Lok Sabha
Respected Sumithra Mahajanji
We the undersigned MPs would like to invite your good self’s kind attention to absolutely misleading and defamatory news published in ‘Times Now’ channel and subsequently carried by some online news portals against us. The story which the channel claims to be on the basis of an RTI reply alleges that we have caused huge losses to the national exchequer in terms of TA and DA. In the debate based on this story, many Panelists and the anchor have stated distorted facts about MPs flying in business class.
(Please see the link of the debate.http://www.timesnownews.com/…/their-%E2%80%98seva%E2%…/87165).
The story conceals the fact that our claims of TA and DA are in accordance with the provisions of Salary and Allowances and Pensions of Members of Parliament Act passed by the Parliament. It is a fact that due to longest distance from Delhi and comparatively higher fares in the Delhi-Kerala sector, MPs from Kerala will have higher TA and DA. This is not at all a new phenomenon. It is also to be noted that around 90% of the total amount we claim as TA and DA goes to the make the payment for flight tickets. The fare of air tickets used by us are directly paid to travel agencies against the allegation made by the channel and news portal that we are using the same for our personal benefits.
Your good self is aware that the one fourth DA is only applicable to limited journeys and not to all journeys by MPs. The distorted story creates an impression that we have committed some grave irregularity in claiming our TA and DA and we made undue financial gains.
The TA & DA availed by us as MPs are in pursuit of our official Parliamentary duties. We have been regularly attending Parliamentary Committees and performing our duties according to the best of our abilities. This misleading and defamatory story leveling false allegations against us will cause serious difficulties in properly discharging our Parliamentary duties in the future.
Moreover portraying the MPs as ers have caused irreparable damage not only to us individually but such scathing attacks will tarnish the image of the Parliament itself. Hence, as the custodian of our rights we seek your good self’s protection against such targeted defamatory campaign. We also request your good self’s urgent intervention to make a clarification from the Lok Sabha Secretariat in order to remove the clouds of suspicion created among the public due to this baseless allegation. It is also a breach of privilege in the sense that the said channel has deliberately given bogus and incorrect information to the public about emoluments of MPs.
We expect an appropriate action at the earliest.
Thanking you
Yours truly
KC Venugopal M.P(Alapuzha LSC) (Sd/-)
M.B.Rajesh.M.P(Palakkad LSC) (Sd/-)
P.K.Sreemathi.M.P(Kannur LSC) (Sd/-)Prof.K.V.Thomas.M.P(Ernakulam LSC)(Sd/-)
Dr.A.Sampath.M.P(Attingal LSC)(Sd/-)
Stories you may Like
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- 'പാർലമെന്റ് മന്ദിരം മാത്രമല്ല നിർമ്മിത ചരിത്രം കൂടിയാണ് ഉദ്ഘാടനം ചെയ്യുന്നത്'
- സുധീരന്റെ വാക്കുകൾ ഏറ്റുപിടിച്ച് മന്ത്രി എം ബി രാജേഷ്
- മാലിന്യ യൂസർ ഫീ നൽകാത്തവരിൽ നിന്ന് വസ്തു നികുതിക്കൊപ്പം പണം ഈടാക്കും: എംബി രാജേഷ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍