ഏഴ് വർഷത്തെ പ്രണയകാലത്ത് പെരുമാറിയത് മാന്യനായ 'യുവാവായി'; ആത്മാർത്ഥ പ്രണയം കണ്ട് മറ്റ് വിവാഹാലോചനകൾ വേണ്ടെന്ന് വെച്ച് പെൺകുട്ടിയും; കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ എത്തിയപ്പോൾ മാതാപിതാക്കളെ കാണാതിരുപ്പോൾ പറഞ്ഞത് ബ്രാഹ്മണരായതിനാൽ ജാതി മാറിയുള്ള വിവാഹത്തിൽ എതിർപ്പെന്ന്; താൻ സ്നേഹിച്ച് വിവാഹം ചെയ്തത് പുരുഷനെ അല്ലെന്നറിഞ്ഞ് മാനസികമായി തകർന്ന് പെൺകുട്ടി
അരുൺ ജയകുമാർ
തിരുവനന്തപുരം: ഏഴ് വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ വിവാഹം ചെയ്തയാൾ പെണ്ണാണെന്നറിഞ്ഞ സംഭവത്തിലെ ദുരൂഹതകൾ തുടരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും പെൺകുട്ടിയേയും കുടുംബത്തേയും വഞ്ചിച്ചയാളെക്കുറിച്ച് ഇനിയും ഒരു എത്തും പിടിയും കിട്ടിയിട്ടില്ല. പൊലീസ് ആദ്യ ഘട്ടം മുതൽ ഈ വിഷയത്തിൽ ശക്തമായി ഇടപെടുകയും ചെയ്തിരുന്നില്ല. പെൺകുട്ടിയുടെ വീട്ടുകാർക്ക് പരാതിയില്ലെന്ന് പറഞ്ഞാണ് വഞ്ചന നടത്തിയ ആളെ പൊലീസ് വിട്ട് കളഞ്ഞത്. ഈ വിഷയത്തിൽ ഇപ്പോൾ പൊലീസിനെതിരെയും ആരോപണങ്ങൾ സജീവമാവുകയാണ്. പെൺകുട്ടി ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്താണ് യുവാവിനെ പരിചയപ്പെടുന്നത്. പിന്നീടാണ് ഇരുവരും പ്രണയത്തിലായതും.
ഇരുവരുടേയും പരിചയം പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. ഈ ബന്ധം തുടരുന്നതിനിടയിൽ യുവാവ് നേരിട്ട് പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ചെറുക്കന്റെ വീട്ടുകാരെ നേരിൽ കാണണമെന്ന് പെൺകുട്ടിയും കുടുംബവും ആവശ്യപ്പെട്ടപ്പോൾ കൊട്ടാരക്കരയിലെ ഒരു വീട്ടിലാണ് കൊണ്ട് പോയത്. പ്രശസ്തമായ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപമായിരുന്നു വീട്. എന്നാൽ വീട്ടിൽ എത്തിയപ്പോൾ അവിടെ യുവാവിന്റെ മാതാപിതാക്കൾ ഉണ്ടായിരുന്നില്ല. ഇവർ എറണാകുളത്താണെന്നാണ് പെൺകുട്ടിയെ ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചത്. ബ്രാഹ്മണ കുലത്തിലുള്ളവരാണ് തങ്ങളെന്നും അതുകൊണ്ട് തന്നെ ജാതികാര്യത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുകയും ചെയ്തിരുന്നു.
പിന്നട് പെൺകുട്ടിക്ക് വേറെയും വിവാഹ ആലോചനകൾ വന്നിരുന്നുവെങ്കിലും യുവാവുമായി തന്നെ വിവാഹം കഴിക്കാനായിരുന്നു താൽപര്യം. വർഷങ്ങളായി പരിചയമുണ്ടായിട്ടും ഒരിക്കൽ പോലും തന്നോട് മാന്യമല്ലാതെ പെരുമാറിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് പെൺകുട്ടി ഇയാളെ വിവാഹം ചെയ്യണമെന്ന് തീരുമാനിച്ചത്. എന്നാൽ ഒരിക്കൽ പോലും പെൺകുട്ടിയുടെ വീട്ടിലേക്ക് വിവാഹ കാര്യങ്ങൾ തീരുമാനിക്കുന്നതിന് ചെറുക്കന്റെ വീട്ടിൽ നിന്നും അയാളുടെ അമ്മയോ അച്ഛനോ വന്നിട്ടില്ലെന്നാണ് വിവരം. ഇത് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞപ്പോൾ തന്റെ വീട്ടുകാർക്ക് ജാതിയുടേും സമ്പത്തിന്റേയും കാര്യത്തിൽ എതിർപ്പുണ്ടെന്നും എന്നാൽ അവർ വിവാഹത്തിന് സഹകരിക്കുമെന്നുമാണ് അറിയിച്ചത്.
പിന്നീട് ഇരുവരുടേയും വിവാഹ തീയതി നിശ്ചയിക്കുന്നതിനായി പെൺകുട്ടിയുടെ ബന്ധുക്കൾ തീരുമാനിച്ചപ്പോൾ വരന്റെ അമ്മാവൻ എന്ന പേരിൽ ഒരാൾ എത്തിയെന്നും ഇയാളുടെ സാന്നിധ്യത്തിൽ വിവാഹ തീയതി തീരുമാനിച്ചുമെന്നുമാണ് വിവരം. യുവാവ് പെൺകുട്ടിയുടെ വീട്ടിൽ നിരന്തരം സന്ദർശകനായിരുന്നുവെന്ന് ചില അയൽവാസികളും പ്രാദേശിക ജനപ്രതിനിധികളോട് പറഞ്ഞതായിട്ടാണ് സൂചന. യുവാവിന്റെ മാന്യമായ പോരുമാറ്റത്തെക്കുറിച്ചാണ് വിവാഹം തീരുമാനിക്കാനുണ്ടായ കാരണമെന്നും സൂചനയുണ്ട്.
വിവാഹ ദിവസം തന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർത്ത് നൂറോളം പോർ പങ്കെടുക്കുമെന്നാണ് യുവാവ് അറിയിച്ചത്. പോത്തൻകോട് പണിമൂല ദേവി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സദ്യയുൾപ്പടെ വിളമ്പിയാണ് കല്യാണം നത്തിയത്.ഏകദേശം അഞ്ഞൂറിന് മുകളിൽ ആളുകൾ പെൺകുട്ടിയുടെ ഭാഗത്ത് നിന്നും പങ്കെടുത്തിരുന്നു. കല്യാണത്തിന് വരുന്ന വഴിക്ക് ബന്ധുക്കൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് അപകടം സംഭവിച്ചുവെന്നും മുഹൂർത്തം വൈകണ്ട എന്ന് കരുതിയാണ് താൻ ഒറ്റയ്ക്ക് വന്നതചെന്നുമാണ് യുവാവ് പറഞ്ഞത്. പലർക്കും പരിക്ക് ആയതിനാലും മുഹർത്തം കഴിഞ്ഞതിനാലുമാണ് വിവാഹത്തിന് വരാതെ തിരികെ നാട്ടിലേക്ക് പോയതെന്നും ഇയാൾ പെൺകുട്ടിയുടെ ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു.
തനിക്ക് ഇപ്പോൾ കരുനാഗപള്ളിയിലാണ് ജോലിയെന്നും അതിനാൽ അവിടെ വീട്ടിലാണ് വിവാഹം കഴിഞ്ഞാൽ താമസിക്കാൻ തീരുമാനം അതുകൊണ്ട് മറുവീടിന് അങ്ങോട്ട് വന്നാൽ മതിയെന്നുമായിരുന്നു ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരോട് പറഞ്ഞത്. എന്നാൽ അവിടെ എത്തിയപ്പോൾ ഇയാളുടെ ബന്ധുക്കൾ ഉണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും അത് ഉണ്ടായിട്ടില്ലഅവിടെ വെച്ച് മകൾ ഒറ്റയ്ക്ക് താമസിക്കുന്ന കാര്യവും വിവാഹത്തിന് പോലും വരന്റെ വീട്ടുകാർ സഹകരിക്കാത്ത സാഹചര്യവുമൊക്കെ വന്നപ്പോൾ പെൺകുട്ടിയുടെ അമ്മ സംങ്കടം കൊണ്ട് വിങ്ങിപൊട്ടകയും ചെയ്തിരുന്നു. പിന്നീട് ഇവർ്കകൊപ്പമുണ്ടായിരുന്ന ചില പ്രാദേശിക ജനപ്രതിനിധികളാണ് അമ്പലത്തിൽ നൽകിയ മേൽവിലാസവും കത്തിലെ മേൽവിലാസവും തമ്മിലെ വ്യത്യാസം കണ്ടെത്തിയതും സ്വർണം ഉൾപ്പടെ പെൺകുട്ടിയിൽ നിന്നും വാങ്ങി നാട്ടിലേക്ക് കൊണ്ട് വരികയും ചെയ്തു.
അതേസമയം ഇയാൾ പെണ്ണാണോ ആണാണോ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചകളിൽ പെൺകുട്ടിയുടെ വീട്ടുകാർ ഇനിയും അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ലെന്നും സ്ത്രീധനം കുറഞ്ഞതിന്റേയും ജാതി മാറി കെട്ടിയതിന്റേയും പ്രശ്നങ്ങൾ ആണെന്ന രീതിയിലാണ് പ്രതികരണമെന്നുമാണ് വിവരം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍