കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന പൊലീസിന് കാണുന്നവരെല്ലാം മാവോയിസ്റ്റുകൾ; ജീവിത സമരത്തിനിറങ്ങുന്നവരെല്ലാം അടിച്ചമർത്തപ്പെട്ടാൽ ക്വാറിമാഫിയയ്ക്കും സന്തോഷം; പിടിയിലാകുന്നവരിൽ നിരപരാധികളെത്ര പേർ?
കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ കള്ളനാക്കി പിടികൂടുന്ന കേരള പൊലീസിന്റെ പ്രാഗൽഭ്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു കഥയുണ്ട്. കാട്ടിൽനിന്ന് പുലിയെ പിടികൂടാൻ ഒരിക്കൽ ചെന്നൈ, മുംബൈ, കേരള പൊലീസുകാർക്ക് ഊഴമിട്ട് ചുമതല നൽകി. ചെന്നൈ, മുംബൈ പൊലീസുകാർ കാടു മുഴുവൻ അരിച്ചുപെറുക്കിയിട്ടും പുലിയെ കിട്ടാതെ വെറുംകൈയോടെ മടങ്ങി. എന്നാൽ പുലിയെ തേടി കാട്ടിൽ പോയ കേരള പൊലീസുകാർ സമയമേറെ കഴിഞ്ഞിട്ടും തിരിച്ചുവരുന്നില്ല. ഇതേതുടർന്ന് ഇവരെ തിരഞ്ഞ് കാട്ടിലേക്ക് പോയവർക്ക് കാണാൻ കഴിഞ്ഞത് വിചിത്രമായ കാഴ്ചയാണ്. ഒരു എലിയെ പിടിച്ച് മരത്തിൽ കെട്ടി കേരള പൊലീസുകാർ അടിയോടടിയാണ്.... ''പറയെടാ... ഞാൻ പുലിയാണെന്നു പറയെടാാാാ...''- എന്നാണ് കേരള പൊലീസിന്റെ ആക്രോശം...!!!!
ഏകദേശം ഇതേ രീതിയിലാണ് കേരള പൊലീസിന്റെ മാവോയിസ്റ്റ് വേട്ട ഇപ്പോൾ. മവോയിസ്റ്റുകൾ കാട്ടിൽ തമ്പടിച്ചിരിക്കുകയാണെന്നായിരുന്നു ആദ്യ പ്രഖ്യാപനം. കാടിളക്കി ഉണ്ടയില്ലാ വെടിവച്ച് കോളനികൾ അരിച്ചുപെറുക്കി 'ഇപ്പോ പിടിക്കും...' എന്ന മട്ടിൽ ഉഴറി നടന്നിട്ടും പേരിനുപോലും ഒന്നിനെയും കിട്ടിയില്ല. വിദഗ്ധ പരിശീലനം നേടിയവരെന്ന് അവകാശപ്പെടുന്ന തണ്ടർബോൾട്ടും, ജീവിതത്തിൽ ഒന്ന് ഓടിയ കാലം മറന്ന കുംഭ ചാടിയ ഏമാന്മാരും എല്ലാവരും കാട്ടിലിരുന്നു കിതച്ചുവെന്നല്ലാതെ മാവോയിസ്റ്റ് പോയിട്ട് മ്യാവോയിസ്റ്റിനെ പോലും കണ്ടുകിട്ടിയില്ല.
കേരള പൊലീസാണ്... എലിയെ പുലിയാക്കുന്ന വിദഗ്ധന്മാർ.... എന്നിട്ടും ഒരു മാവോയിസ്റ്റിനേയും പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ അതു നാണക്കേടല്ലേ....? അങ്ങനെയെങ്കിൽ മാവോയിസ്റ്റുകളെ നാട്ടിൽ തന്നെ രൂപപ്പെടുത്തി അറസ്റ്റ്ചെയ്യുകയാണ് ഉചിതമെന്ന് ഏതുപൊലീസ് തലയിലാണ് ആദ്യബുദ്ധി ഉദിച്ചതെന്ന് അറിയില്ല. എന്തായാലും ഇപ്പോൾ നടപ്പാക്കുന്നത് ഇത്തരമൊരു കൗശലമാണെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം. മാവോയിസ്റ്റാക്കി മുദ്രകുത്തിയാൽ ആരേയും പിടിച്ച് അകത്തിടാൻ സാധിക്കുന്ന അവസ്ഥ. നിയമത്തിന്റെ നൂലാമാലകൾ അഴിച്ചെടുക്കുന്ന വക്കീലുമാർ പോലും മാവോയിസ്റ്റുകളായി അഴിക്കകത്ത് കിടക്കുമ്പോൾ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ...? എന്തായാലും സോഷ്യൽ മീഡിയായിൽ വലിയ വായിൽ വീമ്പിളക്കുന്ന ആക്ടിവിസ്റ്റുകൾ ഇപ്പോൾ അൽപ്പമൊന്ന് പേടിച്ച മട്ടാണ്. നാളെ ഞങ്ങളുടെ നേർക്കും കൈയാമം നീണ്ടുവരുമെന്ന വേവലാതി പൊതുവെ പ്രകടം.
രാജേഷിന്റെ ദുരനുഭവം
മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയായ രാജേഷ് എന്ന ആദിവാസി യുവാവ് ഇപ്പോൾ ജയിലിലാണ്. പത്താംതരത്തിൽ തോറ്റ് പഠനം നിർത്തി, പ്രായാധിക്യത്താൽ തളർന്നു കിടപ്പായ മാതാപിതാക്കളേയും തനിക്ക് താഴെയുള്ള രണ്ടുപെൺകുട്ടികൾ അടക്കമുള്ള സഹോദരങ്ങളേയും സംരക്ഷിക്കേണ്ട ബാധ്യതയിൽ വാർക്കപ്പണിക്കു പോകുന്ന രാജേഷ്. നാട്ടുകാർക്ക് സാധാരണക്കാരിൽ സാധാരണക്കാരനായ ആദിവാസി യുവാവാണ് രാജേഷെങ്കിൽ പൊലീസിന് ഇയാൾ ഭീകരനാണ്. വെറും ഭീകരനല്ല. പീപ്പിൾസ് ലിബറേഷൻ ആർമി ഗറില്ലാ ഓഫ് സിപിഐ മാവോയിസ്റ്റിന്റെ ഉന്നത നേതാവായ ഭീകരൻ...!!!
കാര്യം വളരെ നിസാരമാണ്. മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മലനിരയായ ചെക്കുന്നമല മണ്ണ് -ക്വാറി മാഫിയ ഇടിച്ചുനിരത്താൻ തുടങ്ങിയിട്ട് നാളുകളായി. ഇതോടെ പ്രദേശത്ത് കുടിവെള്ളമില്ലാതായി. ആദിവാസികളുടെ തനതായ വഴിത്താരകൾ കൈയടക്കി ലോറികൾ കുതിച്ചു പാഞ്ഞു. രാജേഷിന്റെ അടക്കമുള്ള കൂരകൾ ഇടിച്ചുനിരത്തലിന്റെ പ്രകമ്പനത്തിൽ ആടിയുലഞ്ഞു. ഒരു രക്ഷയുമില്ലാത്ത അവസ്ഥയിൽ ഇതിനെതിരേ രാജേഷ് അടക്കമുള്ളവർ രംഗത്തിറങ്ങി. വഴിത്താരയിലൂടെ കുതിച്ചുപായുന്ന ലോറികൾ തടഞ്ഞു. ക്വാറിക്കെതിരേ സമാധാനപരമായി സമരംചെയ്തു.
അപ്പോഴൊക്കെയും ക്വാറി- മണ്ണ് മാഫിയയുടെ തലവന്മാർ പൊലീസിനേയും ഉദ്യോഗസ്ഥരേയും സ്വാധീനിച്ച് ബിസിനസ് നിർബാധം തുടർന്നു. മാവോയിസ്റ്റാക്കി ജയിലിന് അകത്തിടുമെന്ന് അപ്പോഴൊക്കെയും ക്വാറി മുതലാളിമാർ രാജേഷിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. എങ്കിലും ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനായി രാജേഷ് ആദിവാസികളെ ഒപ്പം നിർത്തി പൊരുതിക്കൊണ്ടിരുന്നു. ഒപ്പം തന്നെ വാർക്കപ്പണിക്ക് പോയി കുടുംബം പുലർത്തുകയും ചെയ്തു. ഇതോടൊപ്പം മുഖ്യമന്ത്രിക്കും മറ്റ് അധികൃതർക്കും പരാതി നൽകിക്കൊണ്ടിരുന്നു. എന്നാൽ രാജേഷിന്റെ നേതൃത്വത്തിൽ നൽകിയ പരാതികൾക്കെല്ലാം സ്ഥാനം ചവറ്റുകൊട്ടയിലുമായി.
അവസാനം കഴിഞ്ഞ ജനുവരി 30ന് രാജേഷ് എസ്പി അടക്കമുള്ളവർക്ക് 'മംഗ്ലീഷിൽ' ഒരു കത്ത് ഇ-മെയിൽ ചെയ്തു. ഒരു കമ്പ്യൂട്ടർ സെന്ററിൽ പോയിരുന്ന് മെയിൽ ചെയ്യുന്ന വിധം മനസിലാക്കിയാണ് സന്ദേശമയച്ചത്. ഇത്തരത്തിൽ സന്ദേശമയച്ചാൽ ഉടൻ പരിഗണിക്കുമെന്ന് ആരോ പറഞ്ഞതനുസരിച്ചാണ് രാജേഷ് ഇതു ചെയ്തത്. ഇങ്ങനെയാണ് പോക്കെങ്കിൽ ചെക്കുന്നമല ഉടൻ തന്നെ ഇല്ലാതാകുമെന്നും അനേകം കുടുംബങ്ങളും മൃഗങ്ങളും പക്ഷികളും നശിക്കുമെന്നും ഇതിനെതിരേ അധികൃതർ നടപടിയെടുത്തില്ലെങ്കിൽ മാവോയിസ്റ്റുകൾ കോളനിയിലും നാട്ടിലും എല്ലാം ആധിപത്യം നേടുമെന്നുമായിരുന്നു സന്ദേശത്തിന്റെ ചുരുക്കം.
പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പെല്ലാം തള്ളിയ പൊലീസ് ഏമാന്മാർ മാവോയിസ്റ്റ് എന്ന വാക്കിൽ മാത്രം കയറിപ്പിടിച്ചു. കിമ്പളം നൽകുന്ന ക്വാറി ഉടമകളെ സന്തോഷിപ്പിക്കാനുള്ള ഒരവസരം കൂടിയായി ഈ സന്ദേശത്തെ പൊലീസ് കണക്കിലെടുത്തു. ആരോരുമറിയാതെ പൊലീസ് രാജേഷിനെ പൊക്കി. കോടതിയിൽ പോലും ഹാജരാക്കാതെ രഹസ്യകേന്ദ്രത്തിൽ വച്ച് ക്രൂരമായി മർദ്ദിച്ചു. മാവോയിസ്റ്റ് നേതാവാണ് താനെന്നും ഇതുവരെ നടന്ന ആക്രമണങ്ങൾക്കെല്ലാം ഉത്തരവാദി താനാണെന്നും സമ്മതിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. രാജേഷിന്റെ പേരിൽ യു.എ.പി.എ വകുപ്പും ചുമത്തി.
ദിവസങ്ങൾക്ക് ശേഷമാണ് രാജേഷിനെ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഈ സമയം പൊലീസ് യു.എ.പി.എ ഒഴിവാക്കി ഐ.ടി ആക്ട് 66(എ) പ്രകാരമാണ് കേസെടുത്തത്. ഈ വകുപ്പുപ്രകാരമുള്ള കേസ് നിലനിൽക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതൊന്നും പൊലീസിന് പ്രശ്നമല്ല. ഇത്തരത്തിൽ കോടതിയിൽ പോലും ഹാജരാക്കാതെ പൊലീസ് പീഡനത്തിന് ഇരയാകുന്ന പത്തോളം പേരുണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ കണക്ക്.
നാട്ടുകാരെ അമ്പരിപ്പിച്ച ജോസ്
കൊച്ചിയിലെ നീറ്റ ജലാറ്റിൻ കമ്പനിക്കെതിരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മലയോരമേഖലയായ കേളകത്തുനിന്ന് ജോസ് എന്ന കുടുംബനാഥനെ പൊക്കിയപ്പോൾ നാട് ഒന്നടങ്കം അമ്പരന്നു. അവരിൽ ഒരാളായി, വളരെ സാധാരണക്കാരനായി ജീവിച്ചുപോന്ന ജോസ് ഒരു മാവോയിസ്റ്റ് ആണെന്ന് അംഗീകരിക്കാൻ അവർക്ക് ആവില്ലായിരുന്നു.
കേളകം പൊയ്യമലയിലാണ് ജോസിന്റെ താമസം. ഇന്നോളം ജോസ് ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിച്ചതായി നാട്ടുകാർക്ക് അറിവില്ല. പക്ഷേ, എല്ലാ രാഷ്ട്രീയക്കാരേയും ജോസ് നിശിതമായി വിമർശിക്കും. പീടികക്കോലായിലും നാട്ടുകവലയിലുമെല്ലാം ഇരുന്ന് ഇങ്ങനെ ജോസ് പറഞ്ഞുകൊണ്ടിരിക്കും. നല്ലൊരു സംഭാഷണപ്രിയനാണ് ജോസ്. ഇത്തരം വിമർശനങ്ങളിൽ അസ്വസ്ഥരായ ഏതെങ്കിലും രാഷ്ട്രീയക്കാരാണോ ജോസിനെ മാവോയിസ്റ്റാക്കി മുദ്രകുത്തി ജയിലിൽ അടപ്പിക്കാൻ ചരടുവലി നടത്തിയതെന്ന് നാട്ടുകാർ സംശയിക്കുന്നുണ്ട്.
മുമ്പ് ചാരായഷാപ്പിലെ തൊഴിലാളിയായിരുന്നു ജോസ്. ചാരായനിരോധനത്തോടെ ആ മേഖല വിട്ട് ജീവിക്കാനായി അൽപ്പസ്വൽപ്പം റിയൽ എസ്റ്റേറ്റ് ബിസിനസുമൊക്കെയായി കഴിഞ്ഞുവരുമ്പോഴാണ് മാവോയിസ്റ്റ് എന്ന പേരിൽ അകത്താകുന്നത്. മലയോരമേഖലയിൽ പേരാവൂരിൽ അടുത്തിടെ ക്വാറിക്ക് നേരെ ആക്രമണം നടന്നിരുന്നു. എന്നാൽ ഇതിൽ ഒരാളേയും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.
ഈ സംഭവം വരെ കാട്ടിൽ തെരച്ചിൽ നടത്തിയിരുന്ന പൊലീസ് ഇതോടെ കാട്ടിലും തെരച്ചിലും അവസാനിപ്പിച്ചു...! ഈ സംഭവങ്ങളിലൊന്നും ജോസിന്റെ പേര് പൊലീസ് പറഞ്ഞുകേട്ടിട്ടില്ല. ഇനി പിടിയിലായ സാഹചര്യത്തിൽ മലയോരത്തെ മാവോയിസ്റ്റ് ആക്രമണത്തിന്റെയെല്ലാം മൊത്തക്കച്ചവടക്കാരൻ ജോസ് ആയി മാറുമോയെന്ന് ആശങ്കയിലാണ് നാട്ടുകാർ
പത്രസമ്മേളനത്തിനിടയിലെ അറസ്റ്റ്
കളമശേരി ടോൾ പ്ലാസാ ഓഫീസ് ആക്രമിച്ച കേസിലും നാട്ടിൽ പതിവുജീവിതം നയിക്കുന്ന രണ്ടു പേർ അറസ്റ്റിലായി. ഇരുവരും ദിവസങ്ങളായി ജയിലിലാണ്. കോഴിക്കോട് പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കെ പത്രലേഖകരുടെ വേഷത്തിലെത്തിയായിരുന്നു അറസ്റ്റ്. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. തുഷാർ നിർമൽ പാർഥസാരഥിയെയും സർക്കാർ ഉദ്യോഗസ്ഥനായ ജയിംസ് കൂപ്പറെയുമാണു പിടിച്ചു ജയിലിലിട്ടിരിക്കുന്നത്. നീറ്റാ ജലാറ്റിൻ കേസും ഇവരുടെ തലയിൽ ചാർത്തിയിട്ടുണ്ട്, ഏതായാലും മിനക്കെടുകയല്ലേയെന്ന്. ഇനി അവർ പുറത്തിറങ്ങുന്ന കാലത്തു വേണമെങ്കിൽ നിരപരാധിത്വം തെളിയിക്കാം.
ഏതായാലും കേരളത്തിലെ ക്വാറി മാഫിയകൾക്കു സന്തോഷമായി. അവരുടെ കണ്ണിലെ കരടുകളെയാണു മാവോയിസ്റ്റ് വേട്ടയുടെ പേരിൽ പൊലീസ് നോട്ടമിട്ടിരിക്കുന്നത്. കൂടുതൽ പ്രശ്നമുണ്ടാക്കുന്നവരുടെ വീട്ടിൽ കൊണ്ടുപോയി മാവോ ലഘുലേഖയിട്ടാൽ പൊലീസിന് അതുമതി, കുറെക്കാലത്തേക്ക് അവർക്ക് അഴിയെണ്ണാം.
ഓരോ നാട്ടിമ്പുറത്തും അനധികൃതമായി നടത്തുന്ന ക്വാറികൾക്കെതിരേ രംഗത്തിറങ്ങുന്നതു അവിടത്തെ സാധാരണക്കാരാണ്.സ്വന്തം വീട് തകർന്നു വീഴുന്നതു ഭയന്നും മറ്റുമാണ് അവർ പ്രക്ഷോഭത്തിനിറങ്ങുന്നത്. അവരെ സംബന്ധിച്ചിടത്തോളം ജീവിതസമരം. പല നാടുകളിലായതിനാൽ അവർ സംഘടിതരല്ല, ഒരു രാഷ്ട്രീയപാർട്ടിയും അവർക്കു വേണ്ടി പിന്തുണയുമായെത്താറില്ല. അതുകൊണ്ട് അവരെ മാവോയിസ്റ്റാക്കി മുദ്രകുത്തിയാൽ പൊലീസിന് അധികം കാടിളക്കേണ്ടി വരില്ല, ക്വാറിമാഫിയയ്ക്കു സുഗമമായി ലക്ഷ്യം കാണുകയുമാവാം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്