സിഐമാർക്ക് ചുമതലയുള്ളത് 196 സ്റ്റേഷനുകൾക്ക്; 268 പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐ.മാർക്കാണ് ചുമതലയെങ്കിലും കേസുകളിൽ മേൽനോട്ടം വഹിക്കേണ്ടത് അതത് ഡിവിഷനിലെ ഡിവൈഎസ്പിമാർ; എസ്ഐമാർക്ക് അന്വേഷിക്കാവുന്നതു കൊലക്കേസ് അടക്കം 26 ഇന കുറ്റകൃത്യങ്ങൾ; പരാതിയുമായി സ്റ്റേഷനിൽ എത്തുമ്പോൾ കാണേണ്ടത് എസ്.എച്ച്.ഒയെ തന്നെ; എസ്.എച്ച്.ഒയായി സിഐ ഇല്ലാത്തിടത്ത് എസ്ഐ മാർക്ക് തന്നെ പരാതി നൽകാം
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ കയറി പരാതി പറയാൻ പോകുമ്പോൾ എസ്ഐ സ്ഥലത്തുണ്ടോ? എന്നാണ് പൊതുവേ സാധാരണക്കാരനായ ഒരാൾ ചോദിക്കുക. അതായത് സ്റ്റേഷന്റെ ചുമതലക്കാരനായിരുന്ന വ്യക്തിയായാണ് പൊതുജനം എസ്ഐയെ കണ്ടത്. പുതുവൽസര ദിനത്തിൽ പൊലീസ് സ്റ്റേഷനുകളിലെ സംവിധാനം മാറിയതോടെ ഇനി മുതൽ സ്റ്റേഷന്റെ അധികാരി മാറുകയാണ്. ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർമാരുടെ ഔദ്യോഗിക പേരിൽ അടക്കം മാറ്റം വന്നു.
ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ അഥവാ 'ഇൻസ്പെക്ടർ എസ്.എച്ച്.ഒ.' (ഐ.എസ്.എച്ച്.ഒ.)എന്നതാണ് പുതിയ പേര്. പേരിന്റെ കാര്യത്തിൽ മാത്രമല്ല, ഇതുവരെ ഇവർ ഇരുന്നിരുന്ന കസേരയിൽ അടക്കം മാറ്റം ദൃശ്യമായി. ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷന്റെ നിർദ്ദേശം അനുസരിച്ചാണ് ഇപ്പോഴുണ്ടായ മാറ്റങ്ങൾ. ഇതനുസരിച്ചു എന്തു മാറ്റാണ് ഉണ്ടായിരിക്കുന്നത് എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത പൊലീസുകാർ തന്നെ മനസിലാക്കി വരുന്നേയുള്ളൂ. ജോലി സംബന്ധിച്ച കാര്യത്തിലാണ് കൂടുതൽ വ്യക്തതകൾ വരേണ്ടത്.
ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വേണ്ടി ഡിസംബർ 30-ന് വൈകീട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ ഈ വിഷയത്തിൽകൂടി ഉത്തരവിറക്കി. ഇതിൽ പറയുന്ന ത് ഇങ്ങനെയാണ്: കൊലക്കേസ് ഉൾപ്പെടെയുള്ള 26 ഇന കുറ്റകൃത്യങ്ങൾ ലോക്കൽ സ്റ്റേഷനിലെ എസ്.ഐ.മാർതന്നെ അന്വേഷിക്കണം. എന്നാൽ, കുറ്റകൃത്യം നടന്ന് ആദ്യദിനത്തിലെ അന്വേഷണം സിഐ റാങ്കിലുള്ള 'ഇൻസ്പെക്ടർ എസ്.എച്ച്.ഒ.' ആണ് നടത്തേണ്ടത്. തുടർന്ന് എസ്.ഐ.യ്ക്ക് കേസ് കൈമാറണം. എസ്.ഐ. അന്വേഷിച്ചശേഷം അന്തിമറിപ്പോർട്ട് 'ഇൻസ്പെക്ടർ എസ്.എച്ച്.ഒ.' പുനഃപരിശോധന നടത്തിവേണം കോടതിയിൽ സമർപ്പിക്കാൻ.
471 പൊലീസ് സ്റ്റേഷനുകളുടെ ചുമതലക്കാർ ആര്?
നിലവിൽ സംസ്ഥാനത്ത് 471 പൊലീസ് സ്റ്റേഷനുകളാണ് ഉള്ളത്. പുതിയ സംവിധാനത്തോടെ 196 സ്റ്റേഷനുകളിലാണ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ.മാരുള്ളത്. അതായത് സർക്കിൾ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. എല്ലാ പൊലീസ് സ്റ്റേഷനുകളിലും എസ്എച്ച്ഒമാർ നിലവിലില്ല. അങ്ങനെ വരുമ്പോൾ അവിടെ എസ്ഐമാർക്കു തന്നെയാണ് ചുമതല. ഇത്തരത്തിൽ 268 പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐ.മാർക്കാണ് ചുമതല. എന്നാൽ ഇവിടെയുള്ള പ്രധാന മാറ്റം എന്താണെന്നു വച്ചാൽ ഇവർ അന്വേഷിക്കുന്ന ചെറുതും വലുതുമായ കേസുകളിൽ നിത്യേന അതത് സബ് ഡിവിഷനിലെ ഡിവൈ.എസ്പി.മാർ മേൽനോട്ടം വഹിക്കണം.
'ഇൻസ്പെക്ടർ എസ്.എച്ച്.ഒ.' ചുമതലക്കാരനായ പൊലീസ് സ്റ്റേഷനുകളിൽ ക്രമസമാധാനപ്രശ്നങ്ങൾ നോക്കാനും കുറ്റാന്വേഷണം നടത്താനും രണ്ട് എസ്.ഐ.മാർ പ്രത്യേകമായി ഉണ്ടാകും. ഇതോടെ പൊതുജനങ്ങൾക്കും കൂടുതൽ പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തൽ. ഈ കൂട്ടത്തിൽ നേരിട്ട് എസ്.ഐ. നിയമനം ലഭിച്ച സീനിയർ ഉദ്യോഗസ്ഥനാകും ക്രമസമാധാനച്ചുമതല വഹിക്കു. ഏഴ് സ്റ്റേഷനുകളിൽ നേരത്തേ സിഐമാർക്ക് സ്റ്റേഷൻചുമതല നൽകിയിരുന്നു. വർഷങ്ങൾക്കുശേഷം വീണ്ടും പൊലീസ് സ്റ്റേഷന്റെ ചുമതലക്കാരനായി എത്തുന്ന സിഐമാർക്ക് മൂന്ന് മേഖലകളിലായി പ്രത്യേകപരിശീലനം നൽകുന്നുണ്ട്. ഭാവിയിൽ മുഴുവൻ സ്റ്റേഷനുകളിലും സിഐ എസ്എച്ച്ഒമാരെ നിയമിക്കാനാണ് സർക്കാർ നീക്കം.
സാധാരണക്കാർ പൊലീസ് സ്റ്റേഷനിൽ ആർക്ക് പരാതി നൽകണം
സിഐമാർ എസ്എച്ച്ഒമാരായി സ്ഥാനമേറ്റെടുക്കുന്നതോടെ വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനുകളിലെത്തുന്നവർക്ക് സംശയങ്ങൾ ബാക്കിയാവുകയാണ്. നേരത്തെ പരാതി നൽകിയിരുന്നത് എസ്എച്ഒമാരായിരുന്ന എസ്ഐക്കാണ്. ഇപ്പോൾ സിഐ എസ്എച്ഒയായി ചുമതലയേറ്റെടുക്കുമ്പോൾ സി.ഐ ഇല്ലാത്ത ലോക്കൽ സ്റ്റേഷനുകളിൽ ആർക്കാണ് പരാതി നൽകേണ്ടത്. അപ്പോൾ ഇനി എസ്ഐമാർ എന്ത് ചുമതലയാണ് വഹിക്കുക. ഇത്തരം സംശയങ്ങളാണ് ഉയരുന്നത്.
എസ്എച്ചഒമാരായി സർക്കിൾ ഇൻസ്പെകർമാരില്ലാത്ത സ്റ്റേഷനിൽ പരാതിയും മറ്റും നൽകാൻ എത്തുന്നവർക്ക് നിലവിലെ സാഹചര്യത്തിൽ എസ്ഐക്ക് തന്നെ നൽകാവുന്നതാണ്. ഇപ്പോൾ എസ്എച്ച്ഒ ചുമതല വഹിക്കുന്ന എസ്ഐമാർക്ക് ഇനി സർക്കിൾ ഇൻസ്പെക്ടർമാർ ചാർജെടുക്കുമ്പോൾ ക്രമസമാധാന പരിപാലനം, ക്രൈം എന്നിങ്ങനെ വീതിച്ച് നൽകും. ആദ്യ ഘട്ടത്തിൽ ചില സംശയങ്ങൾക്ക് സാധ്യതയുണ്ടെങ്കിലും എല്ലാ സ്റ്റേഷനുകളിലും എസഎച്ച്ഒമാർ നിയമതരാവുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടും.
പ്രകാശ് സിങ് കേസിലെ സുപ്രിംകോടതി വിധിയും പൊലീസ് സംവിധാനം ആധുനികവൽകരിക്കുന്നതിന് സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്റെ ശുപാർശകളും പൊലീസ് സ്റ്റേഷനുകളിൽ കുറ്റാന്വേഷണവും ക്രമസമാധാനവും വേർതിരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഓരോ സ്റ്റേഷനിലും ക്രമസമാധാനപാലനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേകം പ്രത്യേകം ചുമതലയുള്ള എസ്ഐമാർ ഉണ്ടാവണം. ഒപ്പം കൂടുതൽ അനുഭവപരിചയമുള്ള മുതിർന്ന ഉദ്യോഗസ്ഥൻ സ്റ്റേഷൻ ഹൗസ് ഓഫിസറായും വരണം. ഈ ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നിലവിൽവരുന്നത്.
ഇതനുസരിച്ച് എല്ലാ സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി ഇൻസ്പെക്ടർ റാങ്കിലുള്ളവരെ നിയമിക്കുന്നതിന് സർക്കാർ തീരുമാനിച്ചിരുന്നു. ആദ്യഘട്ടമായി നിലവിലുള്ള 196 സിഐ പോസ്റ്റുകൾ 196 പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റുകയും ചെയ്തു. ഇത് നടപ്പിൽവരുത്തുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങളാണ് ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ളത്.
ഇതോടെ ഇനിമുതൽ സംസ്ഥാനത്ത് പൊലീസ് സർക്കിൾ ഇൻസ്പെകടർ ഓഫിസുകൾ ഇല്ലാതാവും. 196 സ്റ്റേഷനുകളിൽ ചുതലയേൽക്കുന്ന ഇൻസ്പെക്ടർമാർ, ഇൻസ്പെക്ടർ എസ്എച്ച്ഒ എന്നാവും അറിയപ്പെടുക. എസ്എച്ച്ഒമാരായി ഇൻസ്പെക്ടർമാർ നിലവിലുണ്ടായിരുന്ന ഏഴ് സ്റ്റേഷനുകളിലും പുതുതായി ഇൻസ്പെക്ടർ എസ്എച്ച്ഒമാർ വരുന്ന 196 സ്റ്റേഷനുകളിലും ഇനിമുതൽ ക്രമസമാധാനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേകം എസ്ഐമാരുടെ ചുമതലയിൽ രണ്ടു ഡിവിഷനുകൾ ഉണ്ടാവും.
ഇതിൽ ഏറ്റവും സീനിയറായ എസ്ഐക്കായിരിക്കും ക്രമസമാധാന ചുമതല. ജില്ലാ പൊലീസ് മേധാവിക്ക് കൂടുതൽ മികച്ച പ്രവർത്തനത്തിന് ആവശ്യമെങ്കിൽ എസ്ഐമാരുടെ ക്രമസമാധാന കുറ്റാന്വേഷണ ചുമതലകളിൽ മാറ്റം വരുത്താം. എസ്ഐമാർ എസ്എച്ച്ഒമാരായ ബാക്കി 268 സ്റ്റേഷനുകളിൽ അവരുടെ മേൽനോട്ട ചുമതല ഇനിമുതൽ ബന്ധപ്പെട്ട സബ്ഡിവിഷനൽ ഓഫിസർമാർ (ഡിവൈഎസ്പി)ക്കായിരിക്കും. എല്ലാ സ്റ്റേഷനിലും ഇൻസ്പെക്ടർ എസ്എച്ച്ഒ സംവിധാനം നിലവിൽവരുന്നതുവരെ ഈ രീതി തുടരും.
പുതിയ ഇൻസ്പെക്ടർ എസ്എച്ച്ഒമാർ നിലവിൽ അവർ ഉപയോഗിച്ചുവന്നിരുന്ന വാഹനവും മൊബൈൽ ഫോണും തുടർന്നും ഉപയോഗിക്കണം. സർക്കിൾ ഓഫിസുകൾക്കായി നിലവിൽ സർക്കാർ സൃഷ്ടിച്ച തസ്തികകൾ ബന്ധപ്പെട്ട ഇൻസ്പെക്ടർ എസ്എച്ച്ഒ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ സംവിധാനം നിലവിൽവരുമ്പോൾ ക്രമസമാധാനവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം, ഗതാഗത പരിപാലനം, അത്തരം വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കൽ തുടങ്ങിയവ ഇൻസ്പെക്ടർ എസ്എച്ച്ഒ സ്റ്റേഷനിലെ പുതിയ ക്രമസമാധാന ഡിവിഷന്റെ ചുമതലയാണ്.
മറ്റു സ്റ്റേഷനിലെ ക്രമസമാധാന പാലനത്തിന് സബ്ഡിവിഷനൽ ഓഫിസർമാർ നേരിട്ട് മേൽനോട്ടം വഹിക്കണം. ഇൻസ്പെക്ടർ എസ്എച്ച്ഒ സ്റ്റേഷനിലെ ആകെ അംഗസംഖ്യയുടെ മൂന്നിലൊന്ന് അംഗങ്ങൾ ആ സ്റ്റേഷന്റെ ക്രൈം ഡിവിഷനിൽ ഉണ്ടായിരിക്കും. എസ്ഐ, എഎസ്ഐ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരടങ്ങുന്നതാവണം ക്രൈം ഡിവിഷൻ. ജില്ലാ പൊലീസ് മേധാവിമാരാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. കുറ്റാന്വേഷണം കൂടുതൽ ഫലപ്രദമാക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്