രാജ്യത്ത് ആദ്യമായി അതിവേഗ റെയിൽവേയെ കുറിച്ച് ചർച്ച ചെയ്തത് വി എസ് സർക്കാർ; പത്ത് വർഷം ഫയലിൽ ഉറങ്ങിയ പദ്ധതി 'ബുള്ളറ്റ് ട്രെയിനാക്കി' വേഗത്തിൽ നടപ്പാക്കാൻ നരേന്ദ്ര മോദിയും; അധികാരമേറ്റപ്പോൾ വാചാലനായ പിണറായിക്കും ഇപ്പോൾ പദ്ധതിയെ കുറിച്ച് മിണ്ടാട്ടമില്ല; കേരളം മനസ്സിൽ കണ്ട പദ്ധതി നടപ്പാക്കി കൈയടി നേടി പ്രധാനമന്ത്രി മോദിയും ഷിൻസോ ആബെയും
അരുൺ ജയകുമാർ
തിരുവനന്തപുരം: ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും അതിവേഗ റെയിൽ പാത എന്നതിനെക്കുറിച്ച് കേൾക്കുന്നതിന് മുൻപ് വി എസ് സർക്കാറിന്റെ കാലത്താണ് അതിവേഗ റെയിൽ ഇടനാഴി എന്ന സങ്കൽപ്പത്തിന് തുടക്കംകുറിച്ചത്. വർഷം പത്ത് കഴിഞ്ഞിട്ടും അതിവേഗ റെയിലിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തെ വികസന കുതിപ്പിന് അതിവേഗ റെയിൽ ഇടനാഴി അനിവാര്യമാണെന്ന് ഇടത് മുന്നണി പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. അധികാരത്തിൽ വന്ന് ഒന്നര വർഷം കഴിഞ്ഞിട്ടും പദ്ധതിയെക്കുറിച്ച് പിണറായി സർക്കാരിന് മിണ്ടാട്ടമില്ല. വികസനത്തിന് അനുകൂലമായ സാഹചര്യ സംസ്ഥാനത്തുണ്ടായിട്ടും മുഖ്യമന്ത്രിയുടെ താൽപ്പര്യമില്ലായ്മ നിമിത്തമാണ് പദ്ധതി ഫയലിലുറങ്ങുന്നതെന്നാണ് വിലയിരുത്തൽ
കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിൻ പാതയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് നിർവ്വഹിച്ചത്.ബുള്ളറ്റ് ട്രെയിൻ എന്ന പദ്ധതിക്കായി രാജ്യത്ത് തന്നെ ആദ്യമായി പദ്ധതി റിപ്പോർട് സമർപ്പിച്ചതും പണം അനുവദിച്ചതും കേരള സർക്കാരാണ്.ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതി പക്ഷേ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.
കഴിഞ്ഞ നവംബറിലാണ് ഡിഎംആർസി ബുള്ളറ്റ് ട്രെയിൻ സംബന്ധിച്ച് വിശദമായ സാധ്യതാ പഠന റിപ്പോർട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചതും. അലൈന്മെന്റിലും മറ്റും ചില വ്യത്യാസങ്ങൾ വരുത്താൻ നിർദ്ദേശവും നൽകിയിരുന്നു. അതിവേഗറെയിൽപ്പാത കടന്ന് പോകുന്ന ജില്ലകളിലെ പദ്ധതിയോടുള്ള ജനങ്ങളുടെ മനോഭാവമറിയാൻ നടത്തിയ സർവ്വേയിൽ 83%പേരും അനുകൂലമെന്ന് അഭിപ്രായം രേഖപ്പെടുത്തിയിട്ടും പക്ഷേ പദ്ധതി മാത്രം മുന്നോട്ട് പോകുന്നില്ല. കേരളത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നതിന് കാര്യമായ പാരിസ്ഥിതിക പ്രശ്നങ്ങളോ ആഘാതങ്ങളോ ഒന്നും ഉണ്ടാകാൻ ഇടയില്ല.
1,27,849 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ 10 ശതമാനം വീതമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതം. ബാക്കി തുക വായ്പ അടിസ്ഥാനത്തിലാണ് സമാഹരിക്കേണ്ടത്.ജപ്പാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ജെയ്ക്ക എന്ന ബാങ്ക് 0.5% പലിശയ്ക്ക് ദീർഘകാല വായ്പ നൽകാൻ ഒരുക്കമാണെന്നും അറിയിച്ചെങ്കിലും അത് സംബന്ധിച്ച ചർച്ചകൾ നടത്താൻ സംസ്ഥാന സർക്കാർ മുൻകൈയെടുത്തിട്ടില്ല.പദ്ധതി ചെലവിന്റെ 80% തുക ജപ്പാനിൽ നിന്നും ലഭിക്കും. പദ്ധതിക്ക് എല്ലാ അനുമതിയും കിട്ടിയാൽ ഒൻപത് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് റിപ്പോർട്.
തിരുവനന്തപുരം-കണ്ണൂർ പാതയ്ക്ക് 430 കിലോമീറ്ററാണ് നീളം. മണിക്കൂറിൽ 300 മുതൽ 350 കിലോമീറ്ററാണ് വേഗം.നിലവിൽ കണ്ണൂർ-തിരുവനന്തപുരം യാത്രയ്ക്ക് 12 മണിക്കൂർ വേണ്ടിടത്ത് അതിവേഗപാതയിൽ രണ്ട് മണിക്കൂർ മതിയാകും. 20 മീറ്റർ വീതിയിൽ ഭൂമി ഇതിനായി ഏറ്റെടുത്താൽ മതിയാകും. കേവലം 630 ഹെക്ടർ സ്ഥലം മാത്രമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരിക. ഇതോടനുബന്ധിച്ച് സർവീസ് റോഡുകളും നിർമ്മിക്കും. പാതയുടെ ഇരുവശത്തും 15 മീറ്ററിൽ കെട്ടിടനിർമ്മാണം അനുവദിക്കില്ല. എന്നാൽ, കൃഷിക്ക് തടസ്സമില്ല.
ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പിലായിക്കഴിഞ്ഞാൽ റോഡപകടങ്ങൾ 30 ശതമാനം കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അതായത് ഓരോ വർഷവും 2400 പേരുടെ ജീവൻ രക്ഷപ്പെടും.തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാനത്തിന് ഒരു നഗര സ്വഭാവമാണുള്ളത്. ഓരോ ദിവസവും ഗണ്യമായി ഗതാഗതകുരുക്കും വർധിക്കുന്നുണ്ട്. ദിവസവും ആയിരത്തോളം വാഹനങ്ങളാണ് സംസ്ഥാനത്ത് പുതിയതായി രെജിസ്ട്രർ ചെയ്യുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും വാഹനങ്ങളുടെ എണ്ണം 10 ലക്ഷം കവിഞ്ഞിട്ടുണ്ട്. ഇത്രയും വാഹനങ്ങൾ നിരത്തിലോടുമ്പോഴുള്ള മലിനീകരണവും റോഡ് അപകടവും മരണങ്ങളുമൊക്കെ കുറയ്ക്കാൻ അതിവേഗ റെയിൽ പദ്ധതിയിലൂടെ കഴിയുമെന്നാണ് പഠന റിപ്പോർടിലും വ്യക്തമാക്കുന്നത്.-
അനുകൂല സാഹചര്യമുണ്ടായിട്ടും പാർട്ടിയും മുന്നണിയും ഒരുപോലെ പിന്തുണയ്ക്കുന്ന പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ആർജ്ജവം കാണിക്കുന്നില്ലെന്ന പരാതി ഇതിനോടകം തന്നെ ഉർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പത്രികയിൽ എൽഡിഎഫ് കേരളത്തിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പായിരുന്നു കേരളത്തിൽ അതിവേഗ റെയിൽപദ്ധതി നടപ്പിലാക്കുമെന്നത്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു വർഷം മുൻപ് തന്നെ സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന്റെ കാഴ്ചപ്പാടുകൾ ചർച്ചചെയ്തുകൊണ്ടുള്ള പഠന കോൺഗ്രസും പാർട്ടി സംഘടിപ്പിച്ചിരുന്നു.ഇതിലും പ്രധാനമായി ചർച്ച ചെയ്തത് ഈ പദ്ധതിയെക്കുറിച്ചായിരുന്നു.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഈ സ്വപ്ന പദ്ധതിയുടെ ആദ്യ ഘട്ടം തിരുവനന്തപുരം കൊച്ചി നഗരങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ്. രണ്ടാം ഘട്ടത്തിലാണ് പദ്ധതി കണ്ണൂരിലേക്ക് നീട്ടുന്നത്. പദ്ധതിയുടെ ഭാഗമായി തങ്ങളെയും ഉൾപ്പെടുത്താത്തതിൽ വലിയ പ്രക്ഷോഭങ്ങളാണ് കാസർഗോഡ് ജില്ലയിലെ ജനങ്ങളും അവരുടെ പ്രതിനിധികളും ഉന്നയിച്ചത്. കാസർഗോഡ് എംപി പി കരുണാകരൻ ഇക്കാര്യങ്ങൾ പാർലമെന്റിലും ജില്ലയിൽ നിന്നുള്ള എംഎൽഎമാർ കാസർഗോഡ് ജില്ലയെയേും ഉൾപ്പെടുത്തണമെന്നും പല തവണ നിയസഭയിലും ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തലസ്ഥാന നഗരത്തിന്റേയും മെട്രോ റെയിൽ കൊച്ചിയുടേയും മാത്രം പദ്ധതികളാണെങ്കിലും ബുള്ളറ്റ് ട്രെയിൻ അങ്ങനെയല്ല. ഒരു സംസ്ഥാനത്തിന്റെ മുഴുവൻ സ്വപ്നമെന്ന് നിസംശയം പറയാൻ കഴിയും.
രാജ്യത്തെ റെയിൽ മേഖലയെ ആധുനികവൽക്കരിക്കുന്നതിനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയുമാണ് ബുള്ളറ്റ് ട്രെയിൻ എന്ന ആശയം. പല സ്ഥലങ്ങളിലും ഇത് നടപ്പിലാക്കുന്നതിന് വലിയ ബുദ്ധിമുട്ടുകളും പ്രതികൂല ഘടകങ്ങളുമുണ്ട്. എന്നാൽ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും കേരളത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ അനുകൂലിക്കുന്നുണ്ട്.എന്നാൽ പദ്ധതി ഇപ്പോഴും മുമ്പോട്ട് പോകുന്നില്ല. ബുള്ളറ്റ് ട്രെയിൻ എന്ന ആശയം തന്നെ രാജ്യത്ത് ആദ്യമായി മുന്നോട്ട് വെച്ചത് കേരളമാണ്.2010ൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ആദ്യമായി ഈ പദ്ധതിക്ക് വേണ്ടി പണം അനുവദിച്ചതും.
കരട് റിപ്പോർട്ട് പ്രകാരം ഈ റെയിൽ ഇടനാഴിയിൽ ഒമ്പത് സ്റ്റേഷനുകളുണ്ടാകും: തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, കൊച്ചി, തൃശ്ശൂർ, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂർ. തിരുവനന്തപുരത്തുകൊച്ചുവേളിക്കു സമീപമാണ് പ്രധാന ഡിപ്പോയും സ്റ്റേഷനും നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി 30 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടിവരും. 630 ഹെക്ടർ ഭൂമിയാണ് മൊത്തത്തിൽ വേണ്ടത്. ഇതിൽ 450 ഹെക്ടർ സ്വകാര്യഭൂമിയാണ്.
ദേശീയപാത വികസിപ്പിക്കുന്നതിനു വളരെയേറെ തടസ്സം നേരിടുന്നതിനാലാണ് അതിവേഗപാത സർക്കാർ ഗൗരവമായി പരിഗണിക്കുന്നത്. നിർദിഷ്ട പാതയുടെ 190 കിലോമീറ്റർ ദൂരം തറനിരപ്പിൽനിന്ന് ഉയർന്നുനിൽക്കും. 146 കിലോമീറ്റർ ഭൂഗർഭപാതയായിരിക്കും.വൈദ്യുതീകരിച്ചായിരിക്കും പാതയുടെ നിർമ്മാണം. അനുമതി കിട്ടിയാൽ ഒൻപതു വർഷം കൊണ്ട് പാതയുടെ പണി പൂർത്തിയാക്കാനാകുമെന്ന് റിപ്പോർട്ട് പറയുന്നു.ഹൈസ്പീഡ് റെയിൽ പ്രവർത്തനമാരംഭിച്ച് കഴിഞ്ഞാൽ പ്രതിവർഷം ഒരുലക്ഷം പേർക്ക് യാത്രചെയ്യാനാകും.
1,20,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി രൂപംകൊടുക്കുന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിച്ചായിരിക്കും അതിവേഗപാതയുടെ നടത്തിപ്പ്. പദ്ധതിനടത്തിപ്പിനുള്ള വായ്പയ്ക്കായി ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയുമായി പ്രാഥമിക ചർച്ചകൾ നടന്നുവരുന്നു. അതിവേഗപാതയ്ക്ക് അനുകൂലമായ നിർദ്ദേശം ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു.
Stories you may Like
- കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026-ൽ സർവീസ് തുടങ്ങും: റെയിൽവേ മന്ത്രി
- മുഖ്യമന്ത്രിയും മകളും വരെ അഴിമതിയിൽ പെട്ടു
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്