ലോകബാങ്കിൽ നിന്ന് വായ്പയെടുത്താൽ പോലും വിദേശപണം സംഭാവനയായി സ്വീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചത് ചിദംബരം ധനമന്ത്രിയായിരിക്കവേ; സുനാമിക്ക് ശേഷം ഇന്ത്യ ഒരു വിദേശ സഹായങ്ങളും സ്വീകരിച്ചില്ല; വിദേശത്തുള്ളവർക്ക് വ്യക്തിപരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കൊടുക്കാം; യുഎഇയുടെ 700 കോടിയുടെ ധനസഹായം ഇന്ത്യ നിരസിക്കാൻ കാരണങ്ങൾ ഏറെ; സ്ഥിരാംഗത്വം മോഹിക്കുന്ന രാജ്യം യുഎൻ സഹായം നേടുന്നത് തിരിച്ചടിയാകുമെന്നും വിലയിരുത്തൽ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: പ്രവാസി മലയാളികൾ ഏറെയുള്ള നാടാണ് യുഎഇ. ദുബായിയും അബുദാബിയും കെട്ടിപ്പൊക്കിയിതിൽ മലയാളികളുടെ വിയർപ്പ് ഏറെയുണ്ട്. അതുകൊണ്ട് തന്നെയാണ് കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ സഹായിക്കാൻ യുഎഇ ഭരണാധികാരികൾ രംഗത്തിറങ്ങിയത്. 700 കോടി രൂപ സഹായിക്കാമെന്ന് യുഎഇ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പ്രവാസി വ്യവസായി എം എ യൂസഫലിയെ ഇക്കാര്യം അറിയിക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഇക്കാര്യം യുഎഇ ഭരണാധികാരികൾ പ്രധാനമന്ത്രി മോദിയെയും അറിയിച്ചിട്ടുണ്ടെന്നാണ്. എന്നാൽ യുഎഇ അധികാരികൾ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചോ എന്ന കാര്യത്തിൽ വ്യക്തത കുറവുണ്ട്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം അടിസ്ഥാനമാക്കിയാണ് മാധ്യങ്ങളിലെല്ലാം യുഎഇ സഹായം എന്ന വാർത്ത നൽകിയതും.
വിദേശപണം സ്വീകരിക്കുന്നതിന് തടസമുണ്ടെന്ന വാദം അറിയാതെയാണോ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതെന്ന കാര്യത്തിൽ വ്യക്തതയിലല്ല. എങ്കിലും ഇപ്പോൾ പണം കേരളത്തിന് സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. കേന്ദ്രനയം തന്നെയാണ് ഇക്കാര്യത്തിൽ തടസമാകുന്നത്. ഈ സർക്കാറിന്റെ കാലത്തുള്ളത്തുല്ല കേന്ദ്രനയമല്ല എന്ന കാര്യമാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടുന്ന്. ഇനി കേരളത്തിനായി നയം മാറ്റാൻ സാധിക്കില്ലെന്നും സർക്കാർ പറയുന്നു.
യുപിഎ സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നയപരമായ തീരുമാനമാണ് തുക സ്വീകരിക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. നയപ്രകാരം വായ്പയായി മാത്രമേ വിദേശത്ത് നിന്ന് തുക സ്വീകരിക്കാനാകുവെന്നാണ് വിശദീകരണം. ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിന് പിന്നാലെ വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സാമ്പത്തിക സഹായങ്ങൾ അന്നത്തെ ധനമന്ത്രിയായിരുന്ന പി. ചിദംബരം തള്ളിക്കളഞ്ഞിരുന്നു. ലോകബാങ്കിൽ നിന്ന് വായ്പയെടുത്താൽ പോലും സംഭാവനയായി പണം സ്വീകരിക്കില്ലെന്നാണ് അന്ന് ചിദംബരം നിലപാടെടുത്തത്.
സുനാമിക്ക് ശേഷം ഇന്ത്യ ഈ നയമനുസരിച്ച് വിദേശ സഹായങ്ങൾ സ്വീകരിച്ചിട്ടില്ല. രണ്ട് യുപിഎ സർക്കാരുകളുടെ കാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ യുഎൻ, റഷ്യ, ചൈന തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ നിന്നുള്ള സഹായ വാഗ്ദാനങ്ങളും രാജ്യം ഇതേകാരണത്താൽ നിരസിച്ചിരുന്നു. അതേസമയം വായ്പവാങ്ങുന്നതിന് നയം തടസ്സമാകില്ലെങ്കിലും വിദേശരാജ്യങ്ങളിൽ നിന്ന് വായ്പയായി പണം തേടുന്നതിന് സംസ്ഥാനങ്ങൾക്ക് സ്വന്തമായി കരാറിലേർപ്പെടാനാകില്ല. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. എന്നാൽ നിലവിലെ ദുരന്തം നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കെൽപ്പുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ നയത്തിൽ മാറ്റം വരുത്തണമോ എന്ന കാര്യത്തിൽ കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.
2004 ൽ ബിഹാർ പ്രളയസമയത്ത് അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും സ്വീകരിച്ച സാമ്പത്തിക സഹായമാണ് ഒടുവിലത്തേത്. സുനാമിയുണ്ടായപ്പോൾ വിദേശസഹായം വേണ്ടെന്നാണ് പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിങ് സ്വീകരിച്ച നിലപാട്. ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോൾ ജപ്പാനും അമേരിക്കയും സഹായം നൽകാൻ തയാറായെങ്കിലും ഇന്ത്യ നിരാകരിച്ചു. വളർന്നുവരുന്ന സാമ്പത്തികശക്തിയെന്ന നിലയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കാതെ സ്വന്തം നിലയ്ക്ക് ദുരന്തങ്ങൾ നേരിടുകയെന്നതാണ് ഇന്ത്യയുടെ നയം. എന്നാൽ അമേരിക്ക, ചൈന, ജപ്പാൻ, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങി പല രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചിട്ടുണ്ട്.
കേരളത്തിന് യുഎഇയും ജപ്പാനും അടക്കം വിദേശരാജ്യങ്ങളും യുഎൻ ഉൾപ്പെട വിദേശ ഏജൻസികളും സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സ്വീകരിക്കുന്നതിന് നേരത്തെയുള്ള ഈ നയം തടസമാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. വിദേശസഹായം കേന്ദ്രസർക്കാർ വഴിമാത്രമേ കേരളത്തിനു നൽകാൻ കഴിയൂ. പ്രളയം നേരിടാനുള്ള കെൽപ്പ് ഇന്ത്യയ്ക്കുണ്ടെന്നും പുനർനിർമ്മാണത്തിന് ഉൾപ്പെടെ സഹായങ്ങൾ നൽകാൻ തയ്യാറാണെന്ന് യുഎൻ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിനുള്ള വിദേശ സഹായങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചിട്ടുണ്ടെങ്കിലും അവ സ്വീകരിക്കുമോയെന്ന് ഇനിയും വ്യക്തമല്ല.
യുഎന്നിൽ നിന്നും സഹായം കേരളം സ്വീകരിക്കാനും സാധ്യത കുറവാണെന്നാണ് അറിയുന്നത്. ആഗോള തലത്തിൽ യുഎൻ സമിതിയിൽ സ്ഥിരാംഗത്വം മോഹിക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ യുഎൻ സഹായം ഈ വിഷയത്തിൽ അടക്കം വേണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കാൻ സാധ്യത കൂടുതൽ. സ്ഥിരാംഗത്വം എന്ന രാജ്യത്തിന് ഇത്തരം ചെറിയ സഹായങ്ങൾ സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് യുഎൻ സഹായം സ്വീകരിച്ചാലും നിരസിക്കാൻ സാധ്യത കുറവാണ്.
അതേസമയം 2005 പാർലിമെന്റ് പാസാക്കിയ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിലെ ചാപ്റ്റർ അഞ്ച് ദുരന്ത നിവാരണത്തിന് സ്വീകരിക്കേണ്ട നടപടികളുടെ കൂട്ടത്തിൽ യുഎൻ, വിദേശസഹായം എന്നിവ തേടാൻ സർക്കാറിന് നടപടി എടുക്കാമെന്ന സാധ്യത ഇപ്പോഴും തുറന്നുവെക്കുന്നുണ്ട്. എന്താലായും ഇക്കാര്യത്തിൽ അന്തിമ നിലപാട് കൈക്കൊള്ളുക കേന്ദ്രസർക്കാറിന്റേതാകും. അതേസമയം മുഖ്യമന്ത്രിയുടെ ദുരാതിശ്വാസ നിധിയിലേക്ക് വ്യക്തിഗതമായി വിദേശത്തുള്ളവർക്ക് പണം നൽകുന്നതിൽ തടസങ്ങളൊന്നുമില്ല.
കേരളത്തിലെ പ്രളയദുരന്തത്തിന്700 കോടി രൂപയുടെ സഹായമാണ് യുഎഇ വാഗ്ദാനം ചെയ്തിരിക്കുന്നത് സംബന്ധിച്ച് ഭരണാധികാരികളിൽ നിന്നും ഉറപ്പ് കിട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭ യോഗത്തിന് ശേഷം വ്യക്തമാക്കുകയായിരുന്നു. യുഎഇ ഗവൺമെന്റ് നമ്മുടെ വിഷമത്തിലും സഹായത്തിലും സഹായിക്കാൻ തയ്യാറായിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയുടെ അടുത്ത് അബുദാബി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യൻ രാജകുമാരൻ സംസാരിച്ചിട്ടുണ്ട്. ഇന്നലെയാണ് ഇദ്ദേഹം പ്രധാനമന്ത്രിയുമായി സംസാരിച്ചത്. യുഎഇയുടെ സഹായമായി അവർ നിശ്ചയിച്ചിരിക്കുന്നത് 700 കോടി രൂപയാണെന്നും പിണറായി.
കേരളത്തിന് അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ദുരന്തത്തിൽ വലിയ രീതിയിലുള്ള സഹായമാണ് ഗൾഫ് മേഖലയിൽ നിന്നും പ്രഖ്യാപിച്ചിരുന്നത്.മുഖ്യമന്ത്രി പിണറായി വിജയന് കൈതാങ്ങാകാൻ കേരളത്തെ സഹായിക്കാനായി യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേക സഹായ നിധിയും പ്രഖ്യാപിച്ചു. ഇതിലേക്ക് സംഭാവനകൾ ഒഴുകുകയാണ്. പ്രത്യേക സഹായനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 50 ലക്ഷം ദിർഹം ( 9.5 കോടി രൂപ) സംഭാവന ചെയ്തു. ദുരിതാശ്വാസസഹായം സമാഹരിക്കുന്ന ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷനാണ് ഈ തുക കൈമാറിയത്.
ഡോ.ബി.ആർ.ഷെട്ടി അഞ്ച് മില്യൺ ദിർഹം(ഏതാണ്ട് 10കോടി രൂപ)സംഭാവന ചെയ്തു. യു.എ.ഇ.ദുബായ് ആസ്ഥാനമായുള്ള ജെംസ് എഡ്യുക്കേഷൻ സ്ഥാപകനും ചെയർമാനുമായ സണ്ണി വർക്കി ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ വഴി കേരളത്തിന് 50 ലക്ഷം ദിർഹം (9.5 കോടി രൂപ) സംഭാവന ചെയ്യും. ഇങ്ങനെ ഈ ഫണ്ടിലേക്ക് പണമെത്തുകയാണ്. ഇത് മാത്രം 700 കോടിയോളം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയുടെ കത്ത് പ്രവാസികളായ മലയാളികളാണ്. ഇത് തിരിച്ചറിഞ്ഞാണ് കേരളത്തിന്റെ കണ്ണീരൊപ്പാൻ യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേക ഇടപെടൽ നടത്തുന്നത്. ഇതിനൊപ്പം പ്രളയക്കെടുതിയിലായ കേരളത്തിന് സഹായധനമായി ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽ താനി 50 ലക്ഷം ഡോളർ (34.9 കോടി രൂപ) സംഭാവനയായി പ്രഖ്യാപിച്ചു. ദുരന്തത്തിൽ സൗദി അറേബ്യ ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ദുഃഖം രേഖപ്പെടുത്തി. കേരളത്തിലെ പ്രകൃതിദുരന്തത്തിലും ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടമായതിലും സൗദി ജനത ദുഃഖിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച കേബിൾസന്ദേശത്തിൽ ഇരുവരും പറഞ്ഞു. സൗദിയും കേരളത്തെ സഹായിക്കാൻ പ്രത്യേക ഫണ്ട് സ്വരൂപിക്കുമെന്നാണ് സൂചന. കേരളത്തിന് സഹായധനമായി ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽ താനി 50 ലക്ഷം ഡോളർ (34.9 കോടി രൂപ) സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Stories you may Like
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- അഹ്ലാൻ മോദിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രി
- ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധി കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തത് മൂലം
- രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; സതീശൻ
- വിദേശ രാജ്യങ്ങൾ നേരിട്ടു മുഖ്യമമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിക്കുന്നത് അനൗചിത്യം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്