വിജിലൻസ് ഡയറക്ടറായി എൻ സി അസ്താനയെ നിയമിച്ചത് കേഡർ ഡിജിപിയായി സ്ഥാനക്കയറ്റം നൽകും മുമ്പേ; നിയമന ഉത്തരവ് ഒപ്പിട്ട ഫയൽ ഉടൻ തിരിച്ചു വിളിച്ച് മുഖ്യമന്ത്രി; അഴിമതി തടയാൻ വിജിലൻസ് മേധാവിയായി പിണറായി നിയമിച്ച ഡോ. നിർമൽ ചന്ദ്ര അസ്താന മതതീവ്രവാദ സംഘടനകളുടെ നോട്ടപ്പുള്ളി; കേന്ദ്രസർക്കാർ ഒരുക്കിയത് സെഡ്പ്ലസ് വിഭാഗത്തിലുള്ള സുരക്ഷ; ആണവോർജത്തിൽ ഡോക്ടറേറ്റ് നേടിയ ഉദ്യോഗസ്ഥൻ കൗണ്ടർ ഇന്റലിജൻസിന്റെ ആശാൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിരവധി ആരോപണങ്ങൾ ഉയർന്നു കേൾക്കുന്ന വിജിലൻസിന്റെ പുതിയ മേധാവിയായി എൻ സി അസ്താനയെ നിയമിച്ച് ഉത്തരവിട്ട ഫയൽ മുഖ്യമന്ത്രി പിണാറായി വിജയൻ അടിയന്തരമായി തിരിച്ചു വിളിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് അയച്ചുകൊടുത്ത ഫയൽ അടിയന്തര പ്രാധാന്യത്തോടെ തിരിച്ചുവിളിക്കുകയായിരുന്നു. കാരണം വ്യക്തമാക്കാതെയാണു നടപടിയെന്ന് ആഭ്യന്തര വകുപ്പ്.
ഡൽഹിയിലെ കേരളാ ഹൗസിൽ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി ചുമതല വഹിക്കുന്ന അസ്താനക്ക് കേഡർ ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയിട്ടില്ലെന്നും ഉത്തരവിൽ അതു കൂടി ഉൾപ്പെടുത്തുന്നതിനാണു ഫയൽ തിരിച്ചുവിളിച്ചമാണ് അറിയുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കി. ഡൽഹിയിൽനിന്നു കേരളത്തിലേക്കു തിരിച്ചുവരാൻ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടെന്നു നേരത്തെ അസ്താന സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും പൊലീസ് വകുപ്പിന്റെ ഉപദേശകനായ രമൺ ശ്രീവാസ്തവയുടെ അഭ്യർത്ഥനയെ തുടർന്നാണ് അസ്താന വീണ്ടും കേരളത്തിലേക്ക് എത്തുന്നത്.
ഗംഭീര കരിയർ റെക്കോർഡുകളുള്ള വ്യക്തയാണ് ഡി.ജി.പി: ഡോ. നിർമൽ ചന്ദ്ര അസ്താന. മതതീവ്രവാദ സംഘടനകളെ നിലയ്ക്കു നിർത്താൻ വേണ്ടി കർശന നിലപാട് സ്വീകരിച്ച അദ്ദേഹം തീവ്രവാദ സംഘടനകളുടെ സ്ഥിരം നോട്ടപ്പുള്ളിയുമാണ്. സെഡ്പ്ലസ് വിഭാഗത്തിലുള്ള സുരക്ഷയാണു കേന്ദ്രസർക്കാർ അദ്ദേഹത്തിന് ഏർപ്പെടുത്തിയിട്ടുള്ളത്. ആണവോർജത്തിൽ ഡോക്ടറേറ്റ് നേടിയ അസ്താന കൗണ്ടർ ഇന്റലിജൻസിന്റെ ഉപജ്ഞാതാവ് കൂടിയാണ്. 1986 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് 2019 നവംബർ 30 വരെ സേവനകാലാവധിയുണ്ട്. സി.ആർ.പി.എഫിൽ ഐ.ജിയായും എ.ഡി.ജിയായും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ സ്പെഷൽ അസിസ്റ്റന്റ് സെക്രട്ടറിയായും ജോലിചെയ്തു. കശ്മീരിലെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം വിവാദമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതേക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
കേരളത്തിൽ ഡി.ജി.പിമാരുടെ രണ്ടു കേഡർ തസ്തികകളും രണ്ട് എക്സ്കേഡർ തസ്തികകളുമാണു കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്. ഇപ്പോൾ സസ്പെൻഷനിലുള്ള വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസാണു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു പുറമേ കേഡർ തസ്തികയിലുള്ള മറ്റൊരാൾ. ഋഷിരാജ് സിങ്ങും അസ്താനയുമാണ് എക്സ്കേഡർ ഡി.ജി.പിമാർ. ഇവർക്കു പുറമേ ആറ് എ.ഡി.ജി.പിമാരെക്കൂടി ഡി.ജി.പി. പദവിയിലേക്ക് ഉയർത്തിയെങ്കിലും കേന്ദ്രം അംഗീകരിച്ചിട്ടില്ല.
കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ടി.പി. സെൻകുമാർ സംസ്ഥാന പൊലീസ് മേധാവിയായപ്പോഴാണു ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചത്. സെൻകുമാർ വിരമിച്ചശേഷം ബെഹ്റയെ വീണ്ടും പൊലീസ് മേധാവിയാക്കി. ഒപ്പം വിജിലൻസ് ഡയറക്ടറുടെ അധികച്ചുമതലയും നൽകി. പിന്നീട് പൂർണചുമതല നൽകി. വിജിലൻസ് ഡയറക്ടർ തസ്തിക എ.ഡി.ജി.പി. റാങ്കിലേക്കു താഴ്ത്തണമെന്നാവശ്യപ്പെട്ടു സംസ്ഥാനസർക്കാർ കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ട്. കേന്ദ്രമാതൃകയിൽ സംസ്ഥാന വിജിലൻസ് കമ്മിഷൻ രൂപീകരിക്കാനുള്ള നീക്കവും സജീവമാണ്. ഉത്തരമേഖലാ ഡി.ജി.പി: രാജേഷ് ദിവാനെ വിജിലൻസ് കമ്മിഷണറായി നിയമിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്.
തിങ്കളാഴ്ച്ച മന്ത്രിസഭായോഗത്തിനു തൊട്ടുമുമ്പാണ് അസ്താനയുടെ നിയമനകാര്യത്തിൽ സർക്കാർ തീരുമാനമെടുത്തത്. ജയിൽമേധാവി ആർ. ശ്രീലേഖ, ദക്ഷിണമേഖലാ എ.ഡി.ജി.പി: അനിൽകാന്ത് എന്നിവരിൽ ഒരാളെ വിജിലൻസ് തലവനായി നിയമിക്കാനായിരുന്നു ആദ്യആലോചന. മുതിർന്ന ഡി.ജി.പിയെത്തന്നെ വിജിലൻസ് ഡയറക്ടറായി നിയമിക്കുന്നതാകും ഉചിതമെന്നു ചീഫ് സെക്രട്ടറി പോൾ ആന്റണി നൽകിയ ഉപദേശം മുഖ്യമന്ത്രി പിണറായി വിജയൻ ശരിവയ്ക്കുകയായിരുന്നു. തുടർന്ന്, ഡൽഹിയിലുള്ള അസ്താനയുമായി ചീഫ് സെക്രട്ടറി ഫോണിൽ സംസാരിച്ചശേഷമാണ് അന്തിമതീരുമാനത്തിലെത്തിയത്. എന്നാൽ, കേരളാഹൗസ് ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുടെ അധികച്ചുമതല അദ്ദേഹം തുടർന്നും വഹിക്കും. ഫലത്തിൽ പുതിയ വിജിലൻസ് ഡയറക്ടറുടെ ആസ്ഥാനം ഡൽഹിയായിരിക്കും എന്നും സൂചനയുണ്ട്.
അസ്താനയെ സഹായിക്കാൻ വിജിലൻസ് അഡീഷണൽ ഡയറക്ടറായി ദക്ഷിണമേഖലാ എ.ഡി.ജി.പി: അനിൽകാന്തിനെ നിയമിക്കാനും സർക്കാർ ഒരുങ്ങുന്നുണ്ട്. ദക്ഷിണമേഖലയുടെ ചുമതല എ.ഡി.ജി.പി: ഷേക്ക് ദർവേഷ് സാഹിബിനു നൽകും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇതുവരെ വിജിലൻസ് മേധാവിയായും പ്രവർത്തിച്ചിരുന്നത്. വിജിലൻസിനു സ്വതന്ത്രചുമതലയുള്ള ഡയറക്ടറെ നിയമിക്കാത്തതു സർക്കാരിനെതിരേ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
മികച്ച പ്രതിഛായയുള്ള അസ്താനയെ വിജിലൻസ് തലപ്പത്തേക്കു മുമ്പും സർക്കാർ പരിഗണിച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം ഒഴിഞ്ഞുമാറി. അടുത്തബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടു ഡൽഹിയിൽ തങ്ങണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ സർക്കാർ അംഗീകരിക്കുകയായിരുന്നു. ബെഹ്റയുടെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്നു കേന്ദ്ര പഴ്സണൽ മന്ത്രാലയം വ്യക്തമാക്കുകയും സ്ഥിരം വിജിലൻസ് ഡയറക്ടറെ നിയമിക്കണമെന്നു ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തതോടെ സർക്കാർ പ്രതിരോധത്തിലായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍