മിസ് ഇംഗ്ളണ്ട് സെമിഫൈനൽ ഉറപ്പിച്ച് മലയാളി സുന്ദരി; കഴിഞ്ഞ മൂന്നുവർഷവും ഫാഷൻ വേദികളിൽ നിറഞ്ഞിട്ടും തിളങ്ങാതെ പോയ ഗിഫ്റ്റി ഫിലിപ്പ് ഇംഗ്ളണ്ടിലെ താരസുന്ദരിയാകുമോ? കഴിഞ്ഞദിവസം മിസ് ലീഡ്സ് ആയതിന്റെ ആഹ്ളാദത്തിൽ ഗിഫ്റ്റി റാമ്പിലേക്ക്
കെ ആർ ഷൈജുമോൻ
ലണ്ടൻ: മൂന്നു വർഷം മുൻപ്, മെയ് മൂന്നാം വാരത്തിലെ ഞായറാഴ്ച. കൃത്യമായി പറഞ്ഞാൽ 2014 മെയ് 18. ബ്രിട്ടനിലെ ഏറ്റവും പ്രൗഢ ഗംഭീരമായ വേദികളിൽ ഒന്നായ ഫെയർഫീൽഡ് ഹാൾ. ചുവന്ന കാർപ്പറ്റിൽ രാജകീയ പ്രൗഢിയിൽ പ്രോജ്വലിക്കുന്ന വേദിയും ഇരിപ്പിടവും. ത്രസിക്കുന്ന മനസ്സോടെ ഒരു സംഘം മലയാളി പെൺകുട്ടികൾ വേദിയിലേക്ക്.
ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിന്റെ ഭാഗമായ മൂന്നാം എഡിഷൻ മിസ് കേരള സൗന്ദര്യ മത്സരം അതിന്റെ സകല വീറും വാശിയും കാട്ടി സൗന്ദര്യത്തിന്റെ മായാ കാഴ്ചകളിൽ രമിക്കുകയാണ്.
ഒപ്പത്തിനൊപ്പം മത്സരിച്ച പത്തു പെൺകുട്ടികളിൽ ഏറെ ആശയോടെ, തന്റെ ഭാവി ജീവിതത്തിൽ ഫാഷൻ രംഗത്തിനു കൂടി അൽപ്പം ഇടം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എത്തിയ ഒരു പെൺകുട്ടി ആദ്യ മൂന്നു സ്ഥാനക്കാരിൽ ഇടം പിടിക്കാതെ മിസ് ഫോട്ടോജെനിക് കിരീടം മാത്രം നേടി പിൻവാങ്ങുന്നു.
അവളുടെ പേര് അന്നവിടെ പലരും ശ്രദ്ധിച്ചിരിക്കണം. തീർച്ചയായും അവളുടെ കൺകോണുകളിൽ ചെറിയൊരു നീർത്തുള്ളി ഉരുണ്ടു കൂടിയിരിക്കാം. പക്ഷെ മനസ്സിൽ നിറഞ്ഞതു മൊത്തം വാശിയായിരിക്കണം. തോറ്റു പിന്മാറാൻ ഒരുക്കമല്ല എന്ന വാശി.
ആ വാശിക്ക് പുറകെ സഞ്ചരിക്കുമ്പോഴും പഠനത്തിൽ ഉഴപ്പാതെ നേരിട്ട് എഞ്ചിനീയറിഗിൽ നാനോ ടെക്നോളജിക്ക് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിനു സെലെക്ഷൻ കിട്ടിയപ്പോൾ അഭിനന്ദനവും ആയി എത്തിയവരിൽ ബ്രിട്ടീഷ് മാധ്യമങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ മൂന്നു വർഷവും ഫാഷൻ വേദികളിൽ പലവട്ടം എത്തിയിട്ടുള്ള, കഴിഞ്ഞ ദിവസം മിസ് ലീഡ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗിഫ്റ്റി ഫിലിപ്പ് എന്ന മലയാളി പെൺകുട്ടി ഒരാഴ്ചക്കകം മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ സെമി ഫൈനൽ വേദിയിൽ എത്തുകയാണ്.
പക്ഷെ അവിടെ അവൾക്കു മുന്നേറാൻ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ ചെറിയൊരു സഹായം കൂടി ആവശ്യമുണ്ട്, സൗന്ദര്യത്തിനു ഒപ്പം പോപ്പുലാരിറ്റി കൂടി നിശ്ചയിച്ചു, സൗന്ദര്യത്തെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു കൂടി സഹായകമാകുന്ന മിസ് ഇംഗ്ലണ്ട് മത്സരത്തിൽ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുവാൻ ജനകീയ വോട്ടു കൂടി അത്യാവശ്യമാണ്.
അതിനാൽ ഗിഫ്റ്റിക്കു മിസ് സെമി കിരീടം ഉറപ്പിക്കുവാൻ ബ്രിട്ടീഷ് മലയാളിയുടെ മുഴുവൻ വായനക്കാരും മിസ് സെമിഫൈനൽ 23 എന്ന് ടൈപ്പ് ചെയ്തു 63333 എന്ന നമ്പറിലേക്ക് നിങ്ങളുടെ വോട്ടു ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ് ഈ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി.
ഒരു മെസേജിനു 50 പെൻസ് ചെലവ് വരുമെങ്കിലും അതിലൂടെ മലയാളത്തിന്റെ സൗന്ദര്യം കൂടിയാണ് ലോകത്തിന്റെ നെറുകയിൽ എത്തുക. കാരണം ഇതാദ്യമായാണ് ഒരു മലയാളി പെൺകുട്ടി മിസ് ഇംഗ്ലണ്ട് കിരീടം തേടി സെമി ഫൈനൽ ഘട്ടം വരെ എത്തുന്നത്. അതിനാൽ, അവളുടെ വിജയം ഓരോ യുകെ മലയാളിയുടേതും കൂടിയാവുകയാണ്.
കാര്യമായ ഒരുക്കങ്ങൾ ഒന്നും ഇല്ലാതെയാണ് ഗിഫ്റ്റി മത്സരത്തിനായി വരുന്നത്. കാരണം ഈ ആഴ്ച മുതൽ വാർഷിക പരീക്ഷയുടെ തിരക്കിലാണ്. സൗന്ദര്യ മത്സരം എന്ന കാരണം പറഞ്ഞു പരീക്ഷയിൽ ഉഴപ്പാൻ ഇല്ലെന്നു ഗിഫ്റ്റി മനസ് തുറക്കുമ്പോൾ ഈ പെൺകുട്ടിയോടുള്ള ആദരവ് കൂടുകയേ ഉള്ളൂ. ഒരു പക്ഷെ മുഴുവൻ മലയാളി പെൺകുട്ടികൾക്കും മാതൃക ആക്കാവുന്ന് നിശ്ചയ ദാർഢ്യത്തിന്റെ ഉടമ. എന്നാൽ മിന്നുന്ന യുവത്വത്തിന്റെ പ്രതീകമായി വേദിയിൽ എത്തിയ 19 പെൺകൊടികൾ ഗിഫ്റ്റിക്കു മുന്നിൽ തോറ്റു പിന്മാറിയപ്പോഴാണ് മിസ് ലീഡ്സ് കിരീടം മലയാളി പെൺകുട്ടിയുടെ ശിരസ്സിൽ എത്തിയത്.
ആത്മ വിശ്വാസത്തിനു മുന്നിൽ മറ്റെന്തും കീഴടങ്ങും എന്ന വിശ്വാസം തന്നെയാണ് സെമി ഫൈനലിലേക്ക് ചുവടു വയ്ക്കുമ്പോഴും ഗിഫ്റ്റിയുടെ കരുത്ത്. കൂട്ടത്തിൽ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ നിറഞ്ഞ പിന്തുണയും പ്രാർത്ഥനയും കൂടെ ഉണ്ടെങ്കിൽ ചരിത്രം ഈ പെൺകുട്ടിക്ക് മുന്നിൽ വഴി മാറും എന്നുറപ്പിക്കാം. പോരാത്തതിന്, അൽപ്പം പാശ്ചാത്യ ഭാവം കൂടി ഗിഫ്റ്റിയുടെ മുഖത്ത് നിഴലിക്കുന്നതിനാൽ ജഡ്ജസിനു പോലും അപരിചത്വതം ഫീൽ ചെയ്യുകയുമില്ല. ഇങ്ങനെ ഗിഫ്റ്റിക്ക് അനുകൂല ഘടകങ്ങൾ ഏറെയാണ്.
പ്രധാനമായും ചാരിറ്റി പ്രവർത്തനങ്ങൾക്കു കൂടി അവസരം സൃഷ്ടിക്കുന്നു എന്നതാണ് മിസ് ഇംഗ്ലണ്ട് സൗന്ദര്യ വേദിയിലേക്ക് ചുവടു വയ്ക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും ഗിഫ്റ്റി മനസ് തുറക്കുന്നു. അടുത്ത മാസം നാലിന് ന്യുവർക്കിലെ കെൽഹാം ഹാളിൽ നടക്കുന്ന മത്സരത്തിന് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സൗന്ദര്യ റാണിമാർ എത്തുമ്പോൾ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ മലയാളി പെൺകുട്ടിക്ക് കണ്ണേറ് തട്ടരുതേ എന്നാണ് ഇപ്പോൾ കൂട്ടുകാരികളുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനകൾ.
സൗന്ദര്യ മത്സര വേദികളെ കുറിച്ച് സാധാരണ ജനത്തിനുള്ള കാഴ്ചപ്പാട് മാറാനും ഈ വിജയം സ്വന്തമാക്കിയാൽ തനിക്കു കഴിയുമെന്നും ഗിഫ്റ്റി വിശ്വസിക്കുന്നു. റാമ്പിലെ ശരീര പ്രദർശനമല്ല യഥാർത്ഥ സൗന്ദര്യ മത്സരം എന്ന് തെളിയിക്കുകയാണ് മിസ് ഇംഗ്ലണ്ട് പോലുള്ള ഔദ്യോഗിക മത്സരങ്ങൾ. മുൻപ് ഫേസ് ഓഫ് യൂറോപ്പ് മത്സരത്തിൽ വിജയിയായ ലണ്ടനിലെ ആരതി മേനോൻ എന്ന മലയാളി പെൺകുട്ടിയും അനവധി അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസിഡർ ആയി മാറിയിരുന്നു. ഇതേ വിധത്തിൽ തനിക്കും മിസ് ഇംഗ്ലണ്ട് കിരീടം നേടാനായൽ സമൂഹത്തിൽ ഒട്ടേറെ കാര്യങ്ങളിൽ ഇടപെടാൻ കഴിയും എന്നാണ് പൊതു വിഷയങ്ങളിൽ ഉറച്ച നിലപാടുള്ള, ധീരമായ മനസ്സിന് ഉടമ ആയ ഗിഫ്റ്റി കരുതുന്നത്.
സാധാരണ ഇത്തരം വേദികളിൽ മലയാളി സങ്കൽപ്പത്തിലുള്ള സൗന്ദര്യ ശിൽപ്പങ്ങൾ അല്ല വിജയികൾ ആകുന്നത് എന്നതും ശ്രദ്ധേയമാണ്. മിന്നി തിളങ്ങുന്ന മുഖവും ശരീരവും അല്ല ഇത്തരം വേദികളുടെ അഴകളവുകൾ നിർണ്ണയിക്കപ്പെടുന്നത്. ഏറെയും വ്യക്തിത്വം ആണ് ഇവിടെ അളക്കപ്പെടുന്നത്. അതിനാൽ തന്നെയാണ് ഓരോ വാക്കും നോക്കും നിർണ്ണായകമാകുന്നതും. മത്സരത്തിൽ പങ്കെടുന്ന ദിവസത്തെ മനോനിലയും അതി നിർണ്ണായകം.
ഓരോ മനുഷ്യരും ഓരോ ദിവസവും ഓരോ മൂഡിൽ ആയിരിക്കും എന്നതിനാൽ ഇത്തരം മത്സര വേദികളിൽ വിജയ പരാജയങ്ങൾ ആർക്കും മുൻകൂട്ടി പറയാവുന്നതും അല്ല. പക്ഷെ ഗിഫ്റ്റി വിജയം കണ്ടാൽ, മലയാളി സമൂഹത്തിന്റെ കൂടി വിജയമായി അത് മാറുകയാണ്. കാരണം, ബ്രിട്ടനിലെ മലയാളികൾ നെഞ്ചേറ്റിയ ബ്രിട്ടീഷ് മലയാളിയുടെ സൗന്ദര്യ മത്സര വേദിയിൽ ചുവടു വച്ചാണ് ഗിഫ്റ്റി ആത്മ വിശ്വാസം വളർത്തിയത് എന്നത് തന്നെ ഇതിൽ പ്രധാനം.
മിസ് ഇംഗ്ലണ്ടിലെ പ്രധാന സ്ലോഗൻ തന്നെ ബ്യൂട്ടി വിത്ത് എ പർപ്പസ് എന്നാണ്. സമൂഹത്തിൽ ഏറ്റവും താഴ്ക്കിടയിൽ ഉള്ളവരിലേക്കു ഇറങ്ങി ചെല്ലാനും അവരെ സ്വയം ശക്തിപ്പെടുത്താനും ഒക്കെ ഈ മത്സര വേദി വഴി സാധ്യമാകുന്നു എന്നതും പ്രധാനമാണ്. മത്സരം വഴി ലഭിക്കുന്ന ആയിരക്കണക്കിന് ഡോളർ സംഭാവന രോഗികളുടെയും അശരണരുടെയും ഉന്നതിക്കായി പ്രയോജപ്പെടുത്തുന്നു എന്നതിനാൽ ഉയർത്തി പിടിച്ച ശിരസ്സുമായി തന്നെയാകും വേദിയിൽ എത്തുക എന്ന് ഗിഫ്റ്റി പറയുമ്പോൾ അതിൽ മലയാളി പെണ്ണിന്റെ കരുത്തു കൂടിയാണ് തെളിയുന്നത്.
അല്ലെങ്കിലും ശ്രീകുമാരൻ തമ്പി പാടിയത് പോലെ മലയാളി പെണ്ണിന്റെ മനസിന് നഭസ്സോളം ഉയരാൻ കഴിയുമെങ്കിൽ, തീർച്ചയായും ഗിഫ്റ്റിക്കു മുന്നിൽ മിസ് ഇംഗ്ലണ്ട് കിരീടവും നിഷ്പ്രയാസം തല കുനിച്ചേക്കും. അപ്പോൾ മറക്കണ്ട, ഗിഫ്റ്റിയുടെ കരുത്തു നിങ്ങളുടെ വോട്ടിലാണ്. കയ്യോടെ ഫോണെടുക്കാം, മിസ് സെമിഫൈനൽ 23 എന്ന് ടൈപ്പ് ചെയ്യാം, 63333 എന്ന നമ്പരിലേക്ക് വോട്ടു നൽകാം. എത്തട്ടെ മോഹന കിരീടം, നമ്മുടെ സ്വന്തം കുട്ടിയുടെ ശിരസ്സിലേക്ക്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്